Posted By ashly Posted On

Honey Trap: വിമാനത്തില്‍ പരിചയപ്പെട്ട മലയാളിയായ ‘മാഡം’, ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടി, യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

Honey Trap ദുബായ്: ഹണിട്രാപ്പില്‍ പെട്ട് യുവാവിന് നഷ്ടമായത് 19 ലക്ഷത്തോളം രൂപ. ദുബായിലെ മലയാളി യുവതിക്കെതിരെ ദുബായ് പോലീസില്‍ സിവില്‍ കേസ് കൊടുത്തെങ്കിലും മതിയായ തെളിവില്ലെന്ന കാരണത്താല്‍ കേസ് തള്ളിപ്പോയി. തുടർന്ന്, തട്ടിപ്പുകാരിയുടെ നാടായ എറണാകുളം തൃക്കാക്കര പോലീസിൽ പരാതി നൽകിയെങ്കിലും ദുബായിൽ നടന്ന സംഭവമായതിനാൽ കേസെടുത്തിട്ട് ഫലമില്ലെന്ന് പറഞ്ഞ് മടക്കിയയച്ചതായി യുവാവ് പറഞ്ഞു. 2022ലായിരുന്നു തട്ടിപ്പുകാരിയെ യുവാവ് വിമാനത്തിൽ വെച്ച് പരിചയപ്പെടുന്നത്. ഡിസംബർ രണ്ടിന് യുഎഇ ദേശീയ അവധിക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് പോകുകയായിരുന്ന യുവാവിന്റെ തൊട്ടടുത്തായിരുന്നു തട്ടിപ്പുകാരിയുടെ സീറ്റും. ദുബായ് ആരോഗ്യ വിഭാഗത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ യുവാവുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലായി. തട്ടിപ്പുകാരിയെ യുവാവ് ‘മാഡം’ എന്നായിരുന്നു അഭിസംബോധന ചെയ്തത്. ആരോഗ്യ വകുപ്പിൽ റിക്രൂട്ടിങ് വിഭാഗത്തിലാണ് നിലവിൽ താൻ ജോലി ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. സർക്കാർ മേഖലയിൽ ആരോഗ്യപ്രവർത്തകരുടെ തൊഴിൽ സാധ്യതകളെക്കുറിച്ചായി സംസാരിക്കുകയും ഡിഎച്ഒയുടെ വെബ് സൈറ്റിൽ ജോലി ഒഴിവുകൾ കാണില്ലെങ്കിലും യഥാർഥത്തിൽ ഉണ്ടെന്നും അത് വിമാനത്തിൽ വച്ച് സംസാരിക്കാനാകില്ലെന്നും ‘മാഡം’ യുവാവിനോട് പറഞ്ഞു. എന്നാൽ, തന്റെ ബന്ധുവിന്റെ നഴ്സായ ഭാര്യക്ക് സർക്കാർ ആശുപത്രിയിൽ ജോലി നോക്കാമെന്ന് ആലോചിച്ച യുവാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ശരിയാക്കിത്തരാമെന്ന് ‘മാഡം’ ഉറപ്പു നൽകി, ഫോൺ നമ്പർ കൈമാറുകയും ചെയ്തു. ഇതിലേക്ക് ബന്ധുവായ നഴ്സിന്റെ ബയോഡേറ്റ അയക്കാനും ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവാവ് ദുബായിൽ തിരിച്ചെത്തി. പിന്നാലെ തട്ടിപ്പുകാരിയും. യുവാവും ബന്ധുവും അയാളുടെ ഭാര്യയായ നഴ്സും ബർദുബായ് ബുർജുമാൻ മാളിൽ ‘മാഡ’ത്തെ കണ്ടുമുട്ടി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT താൻ ഈ മേഖലയിൽ ഏറെ കാലമായി പ്രവർത്തിക്കുന്നതായും ദുബായിലെ മിക്ക ആശുപത്രികളുമായും ബന്ധമുണ്ടെന്നും എവിടെയെല്ലാം ജോലി ഒഴിവുകളുണ്ടെന്നതുമെല്ലാം അറിയാമെന്നും ‘മാഡം’ പറഞ്ഞു. ഇതുകേട്ട് മൂന്നുപേരും വിശ്വസിച്ചു. 35,000 ദിര്‍ഹം മാഡം ആവശ്യപ്പെട്ടു. മൂവരും അത് സമ്മതിച്ചശേഷം എത്രയും പെട്ടെന്ന് പണം തരാമെന്ന തീർപ്പിൽ അവിടെ നിന്ന് പിരിഞ്ഞു. രണ്ട് ദിവസത്തിനകം തട്ടിപ്പുകാരി ഫോൺ വിളിച്ച് ദുബായിലെ ഒരു സർക്കാർ ആശുപത്രിയിൽ നഴ്സിന്റെ ജോലി ഒഴിവുണ്ടെന്നും ഉടൻ തന്നെ നേരത്തെ ഉറപ്പിച്ച 35,000 ദിർഹം നൽകണമെന്നും ആവശ്യപ്പെട്ടു. ബന്ധു അത് സമ്മതിക്കുകയും ചെയ്തു. ബന്ധുവിന് ബാങ്ക് വായ്പയെടുക്കാൻ ചുരുങ്ങിയത് 10 ദിവസം വേണമെന്ന് മറുപടി നൽകിയപ്പോൾ, അപ്പോഴേയ്ക്കും ഈ ഒഴിവ് നികത്തിയേക്കാമെന്നും എത്രയും പെട്ടെന്ന് പണം നൽകിയാൽ മാത്രമേ ലഭിക്കുകയുള്ളൂവെന്നും പറഞ്ഞു. മറ്റൊന്നും ആലോചിക്കാതെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 20,000 ദിർഹം യുവാവ് തട്ടിപ്പുകാരിക്ക് അയച്ചുകൊടുത്തു. ബാക്കി 15,000 ദിർഹം വൈകാതെ നൽകാമെന്നും ഉറപ്പുനൽകി. പിന്നീട്, തട്ടിപ്പുകാരിയും യുവാവും പലയിടത്തായി കണ്ടുമുട്ടുകയും ഏറെ അടുപ്പത്തിലാകുകയും ചെയ്തു. ബാക്കി 15,000 ദിർഹം കൂടി നൽകിയതോടെ മാഡത്തിന്റെ ഫോൺ വിളിയും സന്ദേശങ്ങളും കുറഞ്ഞു. നഴ്സിന്റെ ജോലിക്കാര്യം സംബന്ധിച്ച നടപടികൾ മുന്നോട്ടുപോകുകയാണെന്നും ഉടൻ ശരിയാകുമെന്നും വിളിക്കുമ്പോൾ ചോദിക്കാതെ തന്നെ പറയാനും ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇരുവരുടെയു ബന്ധം വീണ്ടും ശക്തമായി. തന്റെ ഭർത്താവ് തന്നെ എപ്പോഴും മദ്യപിച്ച് വന്ന് ദേഹോപദ്രമേൽപ്പിക്കുന്നതായും വലിയ മാനസിക പീഡനമാണ് താനനുഭവിക്കുന്നതെന്നും ‘മാഡം’ യുവാവിനോട് കള്ളം പറഞ്ഞ് അനുകമ്പ പിടിച്ചുവാങ്ങി. ഇങ്ങനെയിരിക്കെയാണ് ഒരു ദിവസം മാഡം കരഞ്ഞുകൊണ്ട് ഫോൺ വിളിക്കുന്നത്. തന്റെ ആപ്പിൾ ലാപ്ടോപ് ഭർത്താവ് കഴിഞ്ഞ ദിവസം രാത്രി ദേഷ്യത്തിൽ എറിഞ്ഞ് തകർത്തെന്നും പുതിയൊരെണ്ണം ദുബായ് മാളിൽ ഉണ്ടോ എന്ന് അന്വേഷിക്കുമോ എന്നും അഭ്യർഥിച്ചു. യുവാവ് ഒടുവിൽ എമിറേറ്റ്സ് മാളിൽ അതേ കോൺഫിഗറേഷനിൽ ഉള്ള ലാപ്ടോപ് കണ്ടെത്തി. 6,900 ദിർഹമായിരുന്നു വില. വാങ്ങിച്ചോളൂ, ഞാൻ പണം തരാം എന്നായി ‘മാഡം’. മറ്റൊന്നുമാലോചിക്കാതെ യുവാവ് അതു വാങ്ങി കൈമാറി. എന്നാൽ, അതിന്റെ പണം ഉടൻ തരാമെന്ന് പറഞ്ഞതല്ലാതെ നൽകിയില്ല. യുവാവിനോട് തനിക്കൊരു ഡയമണ്ട് നെക്ലേസ് വാങ്ങിത്തരുമോ എന്ന് ചോദിച്ചു. മറ്റൊന്നും ചിന്തിക്കാതെ അയാളത് സമ്മാനിക്കുകയും ചെയ്തു. അധികം വൈകാതെ ഒരു ദിവസം മാഡം യുവാവിനെ വിളിച്ച് താൻ നാട്ടിലേക്ക് പോവുകയാണെന്നും ഇവിടെ ജോലി ചെയ്യുന്നത് ഭർത്താവിന് താത്പര്യമില്ലെന്നും അറിയിച്ചു. ഇതോടെ ആകെ തകർന്നുപോയ അയാൾ ലാപ്ടോപ്പിന്റെയും നെക്ലേസിന്റെയും തുകയും നഴ്സ് ജോലിയെക്കുറിച്ചും അന്വേഷിച്ചപ്പോൾ, എല്ലാം ഉടൻ ശരിയാകുമെന്നായിരുന്നു മറുപടി. ഭർത്താവ് എല്ലാം നിരീക്ഷിക്കുന്നുവെന്നും മേലാൽ ഫോൺ വിളിക്കുകയോ, വാട്സാപ്പ് സന്ദേശം അയക്കുകയോ പാടില്ല എന്നുകൂടി പറഞ്ഞ് എമിറേറ്റ്സ് എയർലൈൻസിലെ ബിസിനസ് ക്ലാസ് ബോർഡിങ് പാസിന്റെ കോപ്പി കൂടി അയച്ചുകൊടുത്തു ‘മാഡം’ മുങ്ങി. ഇതോടെ താൻ വഞ്ചിക്കപ്പെട്ടു എന്ന് ഉറപ്പാക്കിയ യുവാവ് ബോർഡിങ് പാസ് ഒരു ട്രാവൽ ഏജൻസിയിൽ കാണിച്ച് പരിശോധിച്ചപ്പോൾ, മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിട്ടാണ് ‘മാഡം’ പോയിട്ടുള്ളതെന്ന് മനസിലായി. അതോടെ അയാൾ തട്ടിപ്പുകാരി തിരിച്ചുവരുന്ന ദിവസം ഒരു സുഹൃത്തിനെ കൂട്ടി ബർദുബായിലെ അവരുടെ കെട്ടിടത്തിനടുത്ത് കാത്തുനിന്നു. വൈകിട്ട് അവരും മറ്റൊരാളും കൂടി കാറിൽ വന്നിറങ്ങി. യുവാവിനെ കണ്ടതോടെ തിരിച്ച് കാറിൽ കയറി പെട്ടെന്ന് സ്ഥലം വിടുകയും ചെയ്തു. തൊട്ടുപിന്നാലെ, താൻ എന്നെ ഇങ്ങനെ പിന്തുടരുതെന്നും പണം രണ്ട് മാസത്തിനുള്ളിൽ തിരിച്ചു തരുമെന്നും പറഞ്ഞു ഫോൺ വിളിച്ച് ചീത്ത പറഞ്ഞു. ഇതുവരെ പറഞ്ഞ കള്ളത്തരങ്ങൾ വിശ്വസിച്ച പോലെ ഇതും അങ്ങനെ വിഴുങ്ങാനാകില്ലെന്നും 10 ദിവസത്തിനുള്ളിൽ തന്നില്ലെങ്കിൽ ഉള്ള തെളിവുകൾ വച്ച് നിയമനടപടി സ്വീകരിക്കുമെന്നും യുവാവ് മുന്നറിയിപ്പ് നൽകി. ഇതുപ്രകാരം തട്ടിപ്പുകാരിക്കെതിരെ സിവിൽ കേസ് നൽകി. ഇതിനിടയ്ക്ക് മധ്യസ്ഥരെ വച്ച് ഒത്തു തീർപ്പിന് ശ്രമിച്ചപ്പോൾ, വൈകാതെ പണത്തിന്റെ ചെക്ക് നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് ‘മാഡം’ സ്ഥലംവിട്ടു. എന്നാൽ, നെക്ലേസ് ആരും കടം നൽകാറില്ലെന്നും സമ്മാനമായി മാത്രമേ അത് കൈമാറുകയുള്ളൂ എന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ. അതുകൊണ്ട് പണമടക്കം എല്ലാം സമ്മാനമായി കാണുന്നുവെന്ന് പറഞ്ഞ് കേസ് തള്ളി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *