Murder Case കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരനെ അറസ്റ്റ് ചെയ്ത് ഇറാഖ് അധികൃതർ. കുവൈത്തി പൗരൻ ഹമദ് ആയേദ് റെക്കാൻ മുഫ്രെഹിയാണ് അറസ്റ്റിലായത്. 2024 ഒക്ടോബർ 18-നാണ് ഇയാൾ അബ്ദാലി അതിർത്തി വഴി കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് കടന്നത്. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കൊല്ലപ്പെട്ട യുവതി സിറിയൻ പൗരയാണ്. ഇയാളെ പിടികൂടാൻ വേണ്ടി അധികൃതർ അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിൽ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇറാഖിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, പ്രതിയെ കുവൈത്തിലേക്ക് കൈമാറാൻ ഇറാഖിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗീകാരം നൽകി. ഇന്റർപോളും കുവൈത്തും ഇറാഖും തമ്മിലുള്ള ഏകോപനത്തിലൂടെ ഓഗസ്റ്റ് 13, 2025 ബുധനാഴ്ച വൈകുന്നേരം അബ്ദാലി അതിർത്തിയിൽ വെച്ച് പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി.
Related Posts

Expatriate Dies അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ടു; കുവൈത്തിൽ പ്രവാസി മരിച്ചു

Air India Express എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി ഇന്ത്യൻ പ്രവാസികൾ
