Gold tax ദുബായ്: റെക്കോർഡുകള്‍ ഭേദിച്ച് സ്വർണവില ഉയരുന്ന ഇക്കാലത്ത് വിദേശത്തുനിന്ന് സ്വർണാഭരണങ്ങളുമായെത്തുന്ന സാധാരണ പ്രവാസികള്‍ക്ക് നേരിടേണ്ടിവരുന്നത് വന്‍ നികുതിഭാരം. അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് ഒരു കുറവുമില്ല. സ്വര്‍ണവില കുറവായിരുന്ന 2016 ല്‍ വന്ന നികുതി നിയമത്തില്‍ ഒരു അണുവിട പോലും മാറ്റമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ നിയമത്തില്‍ അടിയന്തര പരിഷ്കരണം വേണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. 30 ഗ്രാം സ്വർണത്തിന് ഒരു ലക്ഷത്തിലധികം രൂപ നികുതിയാണ് ഈടാക്കുന്നത്. നിലവിലെ കസ്റ്റംസ് നിയമപ്രകാരം, വിദേശത്ത് ആറുമാസത്തിലധികം താമസിച്ച പുരുഷന്‍മാർക്ക് 20 ഗ്രാം സ്വർണാഭരണം നികുതി അടയ്ക്കാതെ കൊണ്ടുവരാം. എന്നാല്‍, ഈ സ്വർണത്തിന്റെ മൂല്യം 50,000 രൂപയില്‍ അധികമാകരുത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 40 ഗ്രാം സ്വർണാഭരണം നികുതി അടയ്ക്കാതെ കൊണ്ടുവരാന്‍ സാധിക്കും. അപ്പോഴും മൂല്യം ഒരുലക്ഷം ഇന്ത്യന്‍ രൂപയില്‍ അധികമാകാന്‍ പാടില്ല. ഈ വിജ്ഞാപനം പുറത്തിറങ്ങിയ 2016ല്‍ 22 കാരറ്റ് സ്വർണം ഗ്രാമിന് 2500 രൂപയായിരുന്നു വില. എന്നാല്‍, ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് വില 10,000 രൂപയ്ക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ 20 ഗ്രാം സ്വർണം അനുവദനീയമാണെങ്കില്‍ പോലും മൂല്യം കണക്കാക്കുമ്പോള്‍ യാത്രക്കാരന്‍ നികുതി അടയ്ക്കേണ്ടിവരുന്നു. ആറുമാസത്തിലധികം വിദേശത്ത് നിന്നവർക്ക് നികുതി അടയ്ക്കാതെ കൊണ്ടുവരാന്‍ കഴിയുന്ന സ്വർണത്തേക്കാള്‍ എത്ര അധികമുണ്ടോ അതിന്റെ 10 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം പറയുന്നത്. കൂടാതെ, നിയമങ്ങളിലെ അജ്ഞതയും അവ്യക്തതയും യാത്രാക്കാരെ വലയ്ക്കുന്നുണ്ട്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പോലീസ് വേഷത്തില്‍ വീഡിയോകോളിലെത്തും, തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്
video call scam ദുബായ്: ദുബായ് പോലീസിന്‍റെ പേരിൽ തട്ടിപ്പ് സംഘങ്ങൾ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പിനിരയായ നിരവധി ആളുകൾ ഇതുസംബന്ധിച്ച് ദുബായ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ കുറ്റവാളികൾ ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോ കോൾ ചെയ്യുന്നു. കോൾ അറ്റൻഡ് ചെയ്യുമ്പോൾ, പോലീസ് യൂണിഫോമിലുള്ള ഒരാളെയാണ് സ്ക്രീനിൽ കാണാൻ കഴിയുക. ഇയാൾ അതോറിറ്റേറ്റീവ് ആയ ടോണിൽ സംസാരിച്ച്, ബാങ്കിങ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. പലപ്പോഴും തട്ടിപ്പുകാർ, ഇരകൾക്ക് നേരത്തെ ലഭിച്ച ഒരു ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് വിശ്വാസം നേടാൻ ശ്രമിക്കുന്നു. ചിലർ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു യുവതിക്ക് ഒരു പഠന വിഷയവുമായി ബന്ധപ്പെട്ട കോളാണെന്ന് കരുതിയാണ് അവർ ഗൂഗിൾ മീറ്റ് കോൾ അറ്റൻഡ് ചെയ്തത്. എന്നാൽ, പട്ടാളവേഷത്തിലുള്ള ഒരാൾ ക്യാമറ ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസാരിക്കുന്നത് കേട്ട് അവർ ഞെട്ടി. അതുപോലെ, ഒമർ മുഹമ്മദ് എന്നയാൾക്ക് ലഭിച്ച കോളിൽ, സംസാരിച്ച വ്യക്തിക്ക് സാധാരണയിൽ കവിഞ്ഞ ഉച്ചാരണരീതി ഉണ്ടായിരുന്നത് കാരണം സംശയം തോന്നി. മറ്റൊരു വിദ്യാർത്ഥിയായ സമീറ അബ്ദുൽ ഫത്താഹിന് പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ ബന്ധപ്പെട്ടു. പക്ഷേ, ഇവർക്ക് പെട്ടെന്ന് തന്നെ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായി. ഇത്തരം ശ്രമങ്ങളെക്കുറിച്ച് തങ്ങൾക്ക് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെങ്കിലും വിളിക്കുകയോ ടെക്സ്റ്റ് ചെയ്യുകയോ ഇമെയിൽ അയയ്ക്കുകയോ ചെയ്താൽ പ്രതികരിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏത് കോൺടാക്‌റ്റും ഉടൻ തന്നെ eCrime പ്ലാറ്റ്‌ഫോം വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് നിര്‍ദേശിച്ചു. സമാനമായ തട്ടിപ്പുകൾ നടത്തിയ മൂന്ന് സംഘങ്ങളിലെ 13 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർ പോലീസ് ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ, കാർഡ് സുരക്ഷാ കോഡുകൾ, വൺ ടൈം പാസ്‌വേഡുകൾ എന്നിവ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നതായി ആന്റി-ഫ്രോഡ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. ഒരു ബാങ്കോ സർക്കാർ സ്ഥാപനമോ ഒരിക്കലും ഫോണിലൂടെയോ ഇമെയിലിലൂടെയോ സെൻസിറ്റീവായ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ഓഫ് 2021 അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങൾക്ക് 100,000 മുതൽ 300,000 ദിർഹം വരെ പിഴ ചുമത്തും. സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ പിഴ 500,000 ദിർഹം വരെ വർദ്ധിക്കുകയും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം.