ശമ്പളത്തില്‍ ‘മുക്കാല്‍’ ഭാഗവും പൂച്ചകള്‍ക്ക്; യുഎഇയില്‍ മലയാളി വീട്ടമ്മ പ്രതിസന്ധിയില്‍

Malayali Woman Ayisha ദുബായ്: വർഷങ്ങളായി കൂടെപ്പിറപ്പുകളെപോലെ സംരക്ഷിച്ച 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായില്‍ താമസമാക്കിയ ആയിഷ. ആയിഷയ്ക്ക് പരിചയമുള്ള ഒരു സ്ത്രീ തെരുവു പൂച്ചകൾക്ക് ഭക്ഷണം നൽകുന്ന പതിവുണ്ടായിരുന്നു. കോവിഡ് 19 കാലത്ത് അവർ അവധിക്ക് ഇന്ത്യയിലേക്ക് പോകുമ്പോൾ ആയിഷയോട് എന്തുകൊണ്ട് നിങ്ങൾക്ക് ഞാൻ ചെയ്യുന്ന പോലെ തെരുവുപൂച്ചകൾക്ക് ഭക്ഷണം നൽകിക്കൂടായെന്ന് ചോദിച്ചു. ആ വെല്ലുവിളി ആയിഷ ഏറ്റെടുത്തു, പരിസരപ്രദേശങ്ങളിലൊക്കെ അമ്മയോടൊപ്പം കറങ്ങിനടന്ന് തെരുവുപൂച്ചകൾക്ക് ഭക്ഷണം നൽകിത്തുടങ്ങി. അഞ്ച് മാസം കഴിഞ്ഞ് ആ സ്ത്രീ തിരിച്ചുവന്ന് തെരുവുപൂച്ചാ സംരക്ഷണത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതായി അറിയിച്ചു. എന്നാൽ, ആയിഷ അപ്പോഴേയ്ക്കും സഹജീവിസ്നേഹം തുടരാതിരിക്കാൻ പറ്റാത്ത അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. തന്നെ കാത്ത് നിത്യവും ഒട്ടേറെ പൂച്ചകൾ പ്രതീക്ഷയോടെ തെരുവുകളിൽ അലയുന്നു എന്ന ചിന്ത അവരെ സേവനനിരതയാക്കി. അവറ്റകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, വാഹനം തട്ടിയും മറ്റും പരുക്കേൽക്കുകയോ, രോഗം ബാധിക്കുകയോ ചെയ്തവയ്ക്ക് വെറ്റിനറി ക്ലിനിക്കുകളിൽ നിന്ന് ചികിത്സ നൽകി തന്റെ ഫ്ലാറ്റിലേക്ക് താമസിപ്പിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy നിത്യവും 120 മുതൽ 150 തെരുവുപൂച്ചകൾക്ക് വരെ ആയിഷ പായ്ക്കറ്റ് ഭക്ഷണം നൽകുന്നു. ഇതിനായി മാത്രം ഇവർ തന്റെ 7000 ദിർഹം ശമ്പളത്തിൽ നിന്ന് 5000 ദിർഹം വരെ പ്രതിമാസം ചെലവാക്കുന്നു. ഇതിന് പുറമെ, ഫ്ലാറ്റുകളുടെ വാടകയും ആശുപത്രി ചെലവുകളും ആയിഷയ്ക്കുണ്ട്. കെട്ടിടം മാനേജ് ചെയ്യുന്നവർ തെരുവു പൂച്ചുകളെ ഫ്ലാറ്റുകളിൽ താമസിക്കാൻ അനുവദിക്കുന്നില്ല. ഡിസംബർ വരെ കാലാവധിയുണ്ടെങ്കിലും ഈ മാസം 28ന് ഒഴിയണമെന്നാണ് ആവശ്യം. എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് ആയിഷയും മാതാവും. അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹായവും പിന്തുണയും തന്നെയാണ് പ്രതീക്ഷ. ജീവനുതുല്യം സ്നേഹിക്കുന്ന ഈ മിണ്ടാപ്രാണികളെ താനൊരിക്കലും ഉപേക്ഷിക്കില്ലെന്ന നിലപാടിലായിരുന്നു ആയിഷ.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎസിലെ എച്ച്-1 ബി വിസ ഫീസ്; യുഎഇയുടെ ഗോൾഡൻ, ഫ്രീലാൻസ്, റിമോട്ട് വർക്ക് വിസകൾക്കുള്ള ആവശ്യം വർധിപ്പിക്കും

H-1B visa ദുബായ്: യുഎസിലെ എച്ച്-1ബി വിസയ്ക്ക് 100,000 ഡോളർ അപേക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎഇയുടെ ഗോൾഡൻ വിസ, ഫ്രീലാൻസ് വിസ, റിമോട്ട് വർക്ക് വിസ തുടങ്ങിയ ദീർഘകാല റെസിഡൻസി പ്രോഗ്രാമുകൾക്ക് ആവശ്യക്കാർ കൂടുമെന്ന് കുടിയേറ്റ കൺസൾട്ടന്റുമാർ അഭിപ്രായപ്പെട്ടു. ദുബായിലെ ഉപദേശക സ്ഥാപനമായ ജെഎസ്ബിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഗൗരവ് കെസ്‌വാനി, യുഎസ് വിപണിയിൽ നിന്ന് യുഎഇ ഗോൾഡൻ വിസയെക്കുറിച്ച് അന്വേഷണങ്ങൾ വർധിച്ചതായി പറഞ്ഞു. എച്ച്-1ബി വിസയുടെ ഉയർന്ന ഫീസ്, യുഎഇയുടെ നിക്ഷേപ, ദീർഘകാല റെസിഡൻസി ഓപ്ഷനുകളിലേക്ക് എച്ച്-1ബി, ഗ്രീൻ കാർഡ് ഉടമകളെ കൂടുതൽ ആകർഷിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “യുഎഇ ഗോൾഡൻ വിസ, റിമോട്ട് വർക്ക് വിസ, ഫ്രീലാൻസ് വിസ എന്നിവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകും. യുഎസ് കമ്പനികളുമായി കരാറുള്ള യുഎസ് തൊഴിലാളികൾ യുഎഇയിൽ ഒരു സ്ഥാപനം തുടങ്ങുകയോ അല്ലെങ്കിൽ ഫ്രീലാൻസ് വിസ നേടുകയോ ചെയ്യും. അതിനാൽ, ഈ വിസകൾക്കുള്ള ആവശ്യം വർധിക്കാൻ സാധ്യതയുണ്ട്,” കെസ്‌വാനി ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസിലെ ജീവിതശൈലിയും സാമ്പത്തിക സാഹചര്യങ്ങളുമായി സാമ്യമുള്ള ആകർഷകമായ അന്തരീക്ഷം യുഎഇയിലുണ്ടെന്നും ഇത് പ്രവാസി ഇന്ത്യക്കാർക്ക് വളരെ അനുയോജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബായ് ഫൗണ്ടൻ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു

Dubai Fountain ദുബായ്: അഞ്ച് മാസത്തെ നവീകരണത്തിന് ശേഷം, ദുബായ് ഫൗണ്ടൻ അടുത്ത മാസം സന്ദർശകർക്കായി വീണ്ടും തുറക്കുന്നു. ഒക്ടോബർ 1, 2025-ന് ഫൗണ്ടൻ പ്രവർത്തനമാരംഭിക്കുമെന്ന് എമാർ ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രശസ്തമായ ഫൗണ്ടൻ, വെള്ളത്തിന്റെയും സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും സമന്വയത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചിരുന്നു. മെയ് മാസത്തിൽ താത്കാലികമായി അടച്ചതിന് ശേഷം, അതിന്റെ ഓരോ ഘടകങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.  കൂടുതൽ ആകർഷകമായ കാഴ്ചാനുഭവം നൽകുന്നതിനാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഫൗണ്ടന്റെ യന്ത്ര സംവിധാനങ്ങളും വെളിച്ചവും ശബ്ദവും നവീകരിക്കുന്നതിനായി നൂറുകണക്കിന് എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും ഡിസൈനർമാരും രാവും പകലും പ്രവർത്തിച്ചു. സാങ്കേതിക നവീകരണങ്ങൾക്ക് പുറമെ, ഫൗണ്ടന്റെ തിരിച്ചുവരവിന് മുന്നോടിയായി ചുറ്റുമുള്ള പ്രദേശങ്ങളിൽ പുതിയ ഡിജിറ്റൽ ഇൻസ്റ്റാളേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.

വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി

Visa Ban News അബുദാബി: ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.

യുഎഇയില്‍ റെക്കോർഡ് നിരക്കിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്

Dubai Gold prices ദുബായ്: റെക്കോര്‍ഡ് നിരക്കിന് പിന്നാലെ, യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. ഇത് സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, ബുധനാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണം ഗ്രാമിന് 454.25 ദിർഹമാണ് വില. ചൊവ്വാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് വിലയായ 456.0 ദിർഹത്തിൽ നിന്നാണ് ഈ കുറവ്. അതുപോലെ, 22 കാരറ്റ് സ്വർണത്തിന്റെ വില ചൊവ്വാഴ്ചത്തെ 422.0 ദിർഹത്തിൽ നിന്ന് ബുധനാഴ്ച രാവിലെ 420.5 ദിർഹമായി കുറഞ്ഞു. അതേസമയം, 21 കാരറ്റ് സ്വർണത്തിന് 403.25 ദിർഹവും 18 കാരറ്റ് സ്വർണത്തിന് 345.75 ദിർഹവുമാണ് വില. യുഎഇയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും വിവാഹ സീസൺ അടുത്തുവരുന്നതിനാൽ, സ്വർണവിലയിലെ ചെറിയ കുറവ് പോലും വലിയ സ്വാധീനം ചെലുത്തും.  ഒക്ടോബറിൽ വരാനിരിക്കുന്ന ആഘോഷങ്ങൾക്ക് സമ്മാനമായി സ്വർണാഭരണങ്ങൾ വാങ്ങാൻ ആസൂത്രണം ചെയ്യുന്നവർക്ക് ഈ വിലയിടിവ് ആശ്വാസകരമാണ്. ആഗോളതലത്തിൽ, സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 3,771.5 ഡോളറാണ്. ഇത് 0.83% വർധനവ് രേഖപ്പെടുത്തുന്നു. വരും മാസങ്ങളിൽ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചില വിദഗ്ധർ പ്രവചിക്കുന്നു. എന്നാൽ, 2026-ഓടെ സ്വർണവില ഒരു ഔൺസിന് 4,000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും അവർ സൂചിപ്പിക്കുന്നു.

ഡ്രൈവർമാർ സൂക്ഷിക്കുക, യുഎഇയിലെ ഈ റോഡുകളില്‍ ഗതാഗതക്കുരുക്ക് യാത്രാതടസം

Heavy Traffic Dubai ദുബായ്: E311, E44 എന്നീ റോഡുകളിലെ കനത്ത ഗതാഗതകുരുക്ക് കാരണം വാഹനയാത്രികർ യാത്രാതടസം നേരിട്ടു. തിരക്കേറിയ സമയങ്ങളിൽ അൽ ബർഷ ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ജെബൽ അലി ഭാഗത്ത് ഗതാഗതം താരതമ്യേന സുഗമമാണ്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള E311 റോഡിലും ജുമൈറ വില്ലേജ് ട്രയാംഗിളിന് സമീപമുള്ള E44 റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ബുധനാഴ്ച രാവിലെ E44 റോഡിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഗതാഗതക്കുരുക്കിനൊപ്പം, ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ ഒന്‍പത് മണി വരെ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, ഡ്രൈവർമാർ ജാഗ്രത പാലിക്കാനും കൂടുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കാനും നിർദേശമുണ്ട്.  തിരക്കേറിയ ഭാഗങ്ങൾ ഒഴിവാക്കാൻ ഇതര വഴികൾ പരിഗണിക്കാവുന്നതാണ്. അബുദാബിയിൽ, കനത്ത മൂടൽമഞ്ഞ് കാരണം പല റോഡുകളിലെയും വേഗപരിധി താൽക്കാലികമായി കുറച്ചിട്ടുണ്ട്. കാഴ്ച പരിധി കുറവായതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥയിൽ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ വേഗപരിധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

യുഎഇ: ഖോർ ഫക്കാൻ ബീച്ചിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കി

UAE Oil spill ഖോർഫക്കാൻ: ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി ഉടൻ തന്നെ ടീമുകളെ വിന്യസിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടറുടെ നേരിട്ടുള്ള നിർദേശപ്രകാരവും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചും അതിവേഗത്തിലുള്ള പ്രതികരണം സാധ്യമായി. ബീച്ചിലെത്തുന്ന സഞ്ചാരികളെയും കടൽ ജീവികളെയും സംരക്ഷിക്കുന്നതിനായി വളരെ കാര്യക്ഷമമായാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഈ പ്രവർത്തനങ്ങളിൽ സഹായം നൽകിയ ബീആ (Bee’ah) എന്ന സ്ഥാപനത്തെയും ഖോർഫക്കാൻ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നുവെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഖോർഫക്കാൻ ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ജൂലൈയിൽ, അൽ ലുലൈയ്യ, അൽ സുബാറ ബീച്ചുകളെ ബാധിച്ച സമാനമായ എണ്ണ ചോർച്ചയും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് വിജയകരമായി നിയന്ത്രിച്ചിരുന്നു.

അൽ ബർഷയിലെ തിരക്കേറിയ മേഖലയിൽ വൻ തീപിടിത്തം; അന്വേഷണം ആരംഭിച്ചു

Al Barsha Fire ദുബായ്: യുഎഇയിലെ അൽ ബർഷയിലെ തിരക്കേറിയ മേഖലയിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ഉയരംകൂടിയ കെട്ടിടത്തിലാണ് ഇന്നലെ (സെപ്തംബര്‍ 23) ഉച്ചയ്ക്ക് രണ്ടോടെ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന് അടുത്തുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ കഴിഞ്ഞ ഡിസംബർ 30-ന് തീപിടിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ അടുത്തിടെയായി തീപിടിത്തങ്ങൾ കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദു;ഖാചരണം

Sharjah ഷാർജ: ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy