Murder Case കുവൈത്തിൽ പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി; പ്രവാസിയായ മകൻ പിടിയിൽ

Murder Case കുവൈത്ത് സിറ്റി; സ്വന്തം പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ പ്രവാസിയായ മകൻ പിടിയിൽ. ഫർവാനിയ ഗവർണറേറ്റിലാണ് സംഭവം. പാകിസ്ഥാനിയായ പ്രവാസിയാണ് പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. സിഗരറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് 20 കാരനായ മകൻ പിതാവിനെ കുത്തിയത്. ഒരാഴ്ച്ച മുൻപാണ് സംഭവം നടന്നത്. നിരവധി തവണ ഇയാൾ കത്രിക കൊണ്ട് പിതാവിനെ കുത്തുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നാണക്കേട്, കുവൈത്തിൽ അനധികൃതമായി മദ്യവിൽപ്പന, രണ്ട് പ്രവാസികൾ പിടിയിൽ

Illegally Selling Alcohol കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ. ബർ അൽഅബ്ദാലി പ്രദേശത്ത് നിന്നാണ് ഏഷ്യക്കാരായ രണ്ട് പ്രവാസികൾ അറസ്റ്റിലായത്. ഇവർ നടത്തിവന്നിരുന്ന മദ്യ ഫാക്ടറി പൊളിച്ചു മാറ്റിയതായും അധികൃതർ വ്യക്തമാക്കി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

അത്യാധുനിക മദ്യനിർമ്മാണ ബോട്ടിലിംഗ് പ്ലാന്റ് നടത്തി വരികയായിരുന്നു പ്രതികൾ. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന മദ്യം ഇറക്കുമതി ചെയ്ത ബ്രാൻഡുകളെന്ന പേരിൽ തെറ്റായി വിപണനം ചെയ്യുകയായിരുന്നു ഇവരുടെ രീതി. ഇതിനായി ഇവർ നൂതന ഉപകരണങ്ങളും വ്യാജലേബലുകളും ഉപയോഗിച്ചിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. ഹൈടെക് ബോട്ടിലിംഗ് യന്ത്രങ്ങൾ, വ്യാവസായിക ഗ്രേഡ് പ്രസുകൾ, വ്യാജ ബ്രാൻഡ് ലേബലുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു. പിടിയിലായവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.

നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പൊരുജനാരോഗ്യം സംരക്ഷിക്കുന്നതിനും തുടർച്ചയായ പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മുബാറക്കിയ മാർക്കറ്റ് പുനർനിർമ്മാണ പദ്ധതി; സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ ഫീൽഡ് പരിശോധനയുമായി കുവൈത്ത് ഫയർഫോഴ്സ്

കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റ് പുനർനിർമ്മാണ പദ്ധതിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ ഫീൽഡ് പരിശോധനയുമായി കുവൈത്ത് ഫയർഫോഴ്‌സ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ പുനർവികസന പദ്ധതികളിലൊന്നിന്റെ പൂർത്തീകരണം ത്വരിതപ്പെടുത്തുന്നതിനും നടപ്പാക്കലിനും തടസ്സമാകുന്ന ഏതെങ്കിലും വെല്ലുവിളികളുണ്ടെങ്കിൽ അത് കണ്ടെത്തി പരിഹരിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.

കുവൈത്തിലുടനീളമുള്ള പ്രധാന പദ്ധതികൾ നിരീക്ഷിക്കുന്നതിനുള്ള പതിവ് പരിപാടിയുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ, അഗ്നി പ്രതിരോധ നടപടികൾ എന്നിവ അവലോകനം ചെയ്യുന്നതിലും അംഗീകൃത പദ്ധതികൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.

യാതൊരു തരത്തിലുള്ള നിയമലംഘനങ്ങളോ അനുചിതമായ രീതികളോ അനുവദിക്കില്ലെന്നും കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു. അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടെ കൃത്യമായി പാലിക്കണമെന്നാണ് നിർദ്ദേശം.

പണക്കാരനാകാൻ കണ്ടെത്തിയ മാർഗം കള്ളനോട്ടടി; വ്യാജ ദിനാർ നിർമ്മിച്ച പ്രതി കുവൈത്തിൽ പിടിയിൽ

Counterfeiting കുവൈത്ത് സിറ്റി: കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഒരാൾ പിടിയിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഖൈത്താൻ പോലീസ് സ്‌റ്റേഷനിൽ രണ്ടു പേർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാൾ തന്റെ താമസസ്ഥലത്ത് വ്യാജനോട്ടുകൾ അച്ചടിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രിന്ററുകളും വ്യാജനോട്ടുകളും ഉൾപ്പെടെയുള്ളവ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.

പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. സബാഹ് അൽ അഹ്‌മദ് മറൈൻ ഏരിയയിലെ താമസസ്ഥലത്ത് വെച്ച് താൻ കള്ളനോട്ടുകൾ നിർമ്മിച്ചതായി ഇയാൾ വെളിപ്പെടുത്തി. സ്‌കാനറുകൾ, പ്രിന്റിംഗ് ഉപകരണങ്ങൾ, മഷി, പശ, നോട്ടുകൾ തയ്യാറാക്കാനാവശ്യമായ പ്രത്യേക ഷീറ്റുകൾ, വ്യാജകറൻസികൾ തുടങ്ങിയവയെല്ലാം ഇയാളിൽ നിന്നും കണ്ടെടുത്തു. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

നാട്ടിലേക്ക് പണം അയക്കാൻ ഇത് നല്ല സമയം, പക്ഷേ…

Money Exchange Rate കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയമാണിതെങ്കിലും രൂപയുടെ മൂല്യത്തകർച്ച പല പ്രവാസികൾക്കും നേട്ടമാക്കാൻ കഴിഞ്ഞിട്ടില്ല. ശമ്പളം കിട്ടാൻ 5 ദിവസം കൂടി കാത്തിരിക്കേണ്ടതാണ് ഇതിന് കാരണം. സ്വരുക്കൂട്ടിയ തുകയും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും നാട്ടിലേക്കു അയയ്ക്കുന്നവരുണ്ടെങ്കിലും ഇവരുടെ എണ്ണം കുറവാണെന്ന് ധനവിനിമയ സ്ഥാപനങ്ങൾ വ്യക്തമാക്കി.

ഈ നിരക്ക് മാസാവസാനം വരെ തുടർന്നാൽ പണമൊഴുക്ക് 25% വരെ വർധിച്ചേക്കുമെന്നാണ് എക്‌സ്‌ചേഞ്ച് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മണി ആപ്പുകളിലൂടെ പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കിലെ ഇളവും യഥാസമയം അക്കൗണ്ടിൽ പണം എത്തും എന്നതുമാണ് മണി ആപ്പുകളിലേക്ക് തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ചിൽ പോകാതെ ഏതു സമയത്തും മൊബൈൽ ഫോൺ വഴി എവിടെ നിന്നും പണം അയയ്ക്കാമെന്നതാണ് മറ്റൊരു പ്രധാന നേട്ടം.

ചില മണി ആപ്പുകൾ ഇടപാടുകൾ സേവന നിരക്ക് ഈടാക്കുന്നില്ല. എന്നാൽ, മറ്റു ചില ആപ്പുകളിൽ 5 മുതൽ 8 ദിർഹം വരെയാണ് സർവീസ് ചാർജ്. എക്‌സ്‌ചേഞ്ചുകൾ 23 ദിർഹമാണ് സേവന നിരക്കായി ഈടാക്കുന്നത്. രാജ്യാന്തര നിരക്ക് 24.15 രൂപ ആയെങ്കിലും യുഎഇയിലെ ചില എക്‌സ്‌ചേഞ്ചുകളിൽ ഒരു ദിർഹത്തിന് 24.07 രൂപയാണ് നൽകിയത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കിയതിലെ അസ്ഥിരതയാണ് വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതേ തുടർന്ന് ഇന്ത്യൻ ഓഹരി വിപണികളിലും ഇടിവുണ്ടായി. ഐടി കമ്പനികളുടെ ഓഹരിവിലയും ഗണ്യമായി കുറഞ്ഞു. കുവൈത്ത് ദിനാർ 290.45 രൂപയും സൗദി റിയാൽലിന് 23.65 രൂപയും യുഎഇ ദിർഹം 24.18 രൂപയും ഖത്തർ റിയാൽ 24.37 രൂപയും ഒമാൻ റിയാൽ 230.75 രൂപയും ബഹ്‌റൈൻ ദിനാർ 235.31 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.

ഗൾഫിൽ നിന്നുള്ള ലഹരി മാഫിയയുടെ മുഖ്യ ഏജന്റ്; എഞ്ചിനീയറിംഗ് ബിരുദധാരിയായ മലയാളി യുവതി പിടിയിൽ

Drug Case കൊല്ലം: ഒമാനിൽ നിന്നുള്ള ലഹരിമാഫിയയുടെ മുഖ്യ ഏജന്റ് നാട്ടിൽ അറസ്റ്റിൽ. മാങ്ങാട് ശശി മന്ദിരം വീട്ടിൽ ഹരിതയെ (27) ആണ് കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടിയത്. നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് ഹരിത അറസ്റ്റിലായത്. കേസിൽ ഇതുവരെ നാലു പേരാണ് പിടിയിലായത്.

ഓഗസ്റ്റ് 24ന് 75 ഗ്രാം എംഡിഎംഎയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ പിടിയിലായിരുന്നു. വിപണിയിൽ 5 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. സിറ്റി ഡാൻസാഫും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഖിലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നഗരത്തിലെ എംഡിഎംഎ വിതരണത്തിന്റെ മുഖ്യ ശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം പോലീസിന് മനസ്സിലായത്.

സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായൺ, എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. എംഡിഎംഎ വാങ്ങുന്നതിനായി അഖിലിനെ കാത്തു നിന്ന കല്ലുംതാഴം സ്വദേശി അവിനാശിനെ അന്ന് വൈകിട്ട് തന്നെ പിടികൂടി. അഖിലിനെ പിടികൂടിയത് അറിഞ്ഞു ഒളിവിൽ പോയ രണ്ടാമത്തെ വിതരണക്കാരായ ശരത്തിനെ എംഡിഎംഎ കച്ചവടം നടത്തുന്നതിനിടയിൽ 12 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹരിതയെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. നേരത്തെയും ഹരിത എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു. എഞ്ചിനീയറംഗ് ബിരുദധാരിയാണ് ഹരിത. അവിനാഷും ഹരിതയും കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. പഠനം കഴിഞ്ഞ ശേഷമാണ് ഇവർ ലഹരിക്കടത്തിലേക്ക് തിരിഞ്ഞത്.

2025 ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഹരിത ഒമാനിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് എംഡിഎംഎ കടത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു. ഹരിതയുടെ മൊബൈൽ പരിശോധിച്ചതിൽ ലഹരി കച്ചവടം നടത്തിയ ഒട്ടേറെ വിവരങ്ങൾ പോലീസ് കണ്ടെടുത്തു.

അഴിമതിക്കാർക്കെതിരെയും താമസവിലാസങ്ങൾ വ്യാജമായി നിർമിക്കുന്നവർക്കെതിരെയും കുവൈത്തില്‍ നടപടി ശക്തം

corruption residential addresses kuwait കുവൈത്ത് സിറ്റി: അഴിമതിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി, പണത്തിനുവേണ്ടി താമസ വിലാസങ്ങൾ തിരുത്തുകയും കൃത്രിമം കാണിക്കുകയും ചെയ്ത ഒരു സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, പൊതുഫണ്ട് ദുരുപയോഗം എന്നിവ തടയാനായി നടത്തുന്ന തുടർ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സംഘത്തിലെ ഒരംഗം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ‘താമസ വിലാസം മാറ്റാനുള്ള’ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയായിരുന്നു. ഇതിനായി കൂട്ടാളികളുടെ സഹായത്തോടെ ഓരോ ഇടപാടിനും 120 ദിനാർ വരെ ഈടാക്കിയിരുന്നു. നിയമപരമായ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ, തെറ്റായ വിവരങ്ങളും വ്യാജ ഒപ്പുകളും ഉപയോഗിച്ചാണ് ഈ ഇടപാടുകൾ സിസ്റ്റത്തിൽ രേഖപ്പെടുത്തിയിരുന്നത്.  സംശയം ഒഴിവാക്കാൻ പണം കൈപ്പറ്റിയിരുന്നത് പരോക്ഷ മാർഗങ്ങളിലൂടെയായിരുന്നു. ഇതിൽ മൂന്നാം കക്ഷികളുടെ ബാങ്ക് പേയ്‌മെന്റ് ലിങ്കുകൾ ഉപയോഗിക്കുക, പണം നൽകാതെ ഭക്ഷണ സാധനങ്ങൾ വാങ്ങുക തുടങ്ങിയ രീതികൾ ഉൾപ്പെടുന്നു. നിയമപരമായ അനുമതി നേടിയ ശേഷം, ഈ നിയമവിരുദ്ധ ഇടപാടുകളിൽ പങ്കെടുത്ത പ്രതികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വ്യാജരേഖകളുമായി ബന്ധപ്പെട്ട ചില രേഖകളും, നിയമവിരുദ്ധമായി സമ്പാദിച്ചതെന്ന് കരുതുന്ന 5,000 ദിനാർ പണവും പിടിച്ചെടുത്തു.

കപ്പലില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; കുവൈത്തില്‍ കസ്റ്റംസ് പിടികൂടി

Drugs Seize Kuwait കുവൈത്ത് സിറ്റി: ദോഹ തുറമുഖം വഴി ഇറാനിൽ നിന്നെത്തിയ കപ്പലിൽ ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (Methamphetamine) എന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന 216 ടൺ ഭാരമുള്ള മൃഗങ്ങളുടെ തീറ്റയുടെ മുഴുവൻ കയറ്റുമതിയും കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഇതിൽ നിന്ന് ഏകദേശം 10.7 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മറ്റ് നിരോധിത വസ്തുക്കളൊന്നും കപ്പലിൽ കണ്ടെത്താനായില്ല. അധികൃതർ കപ്പൽ കസ്റ്റഡിയിലെടുക്കുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഉന്നത നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് കസ്റ്റംസ് അധികൃതർ ഊന്നിപ്പറഞ്ഞു.

കുവൈത്തില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി തൊഴില്‍ സുരക്ഷാ കാംപെയിന്‍

delivery drivers rights kuwait കുവൈത്ത് സിറ്റി: ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി തൊഴില്‍ സുരക്ഷാ കാംപെയിന്‍. ദിവാൻ കാര്യങ്ങളുടെ മൂന്നംഗ കമ്മിറ്റിയുടെ ചെയർമാനായ മന്ത്രി പ്ലീനിപൊട്ടൻഷ്യറി അനസ് അൽ-ഷഹീന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും നാഷണൽ ദിവാൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് അടുത്തിടെ ഡെലിവറി ഡ്രൈവർമാർക്കായുള്ള തൊഴിൽ സുരക്ഷാ കാംപെയിൻ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പുമായും ആരോഗ്യ മന്ത്രാലയത്തിലെ തൊഴിൽ ആരോഗ്യ മേഖലയുമായും സഹകരിച്ച് ഡ്രൈവർമാരുടെ തൊഴിൽ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ കാംപെയിൻ ലക്ഷ്യമിടുന്നത്. കുവൈത്തിലെ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനമായ ഏകദേശം 40,000 ഡ്രൈവർമാർക്കായാണ് കാംപെയിന്‍ നടത്തിയത്. ചടങ്ങിൽ കുവൈത്തിലേക്ക് അംഗീകാരം ലഭിച്ച നിരവധി അംബാസഡർമാർ, കാംപെയിനിൽ പങ്കെടുക്കുന്ന തൊഴിലാളികളുമായും ഡെലിവറി ഡ്രൈവർമാരുമായും നേരിട്ട് ബന്ധമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ വകുപ്പിലെ ഉദ്യോഗസ്ഥർ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) യുടെ മിഷൻ മേധാവി എന്നിവർ പങ്കെടുത്തു.

കുവൈത്തിൽ നിന്ന് വന്‍ തുക ബാങ്ക് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി; മലയാളികള്‍ക്കെതിരെ വീണ്ടും പരാതി

Malayalis Bank Loan Kuwait കുവൈത്ത് സിറ്റി / കൊച്ചി: വന്‍ തുകകള്‍ ബാങ്ക് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ കുവൈത്തിൽ നിന്ന് മുങ്ങിയ മലയാളികള്‍ക്കെതിരെ അൽ അഹ്’ലി ബാങ്ക് ഓഫ് കുവൈത്ത് നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ബാങ്ക് നിയോഗിച്ച ഉന്നത ഓഫീസര്‍മാരുടെ സംഘം നേരിട്ടെത്തി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആര്‍ പ്രകാരം, ആരോഗ്യ മന്ത്രാലയത്തിലെ ഡെന്റല്‍ വകുപ്പിന് കീഴിലുള്ള അല്‍ ജഹ്‌റ സ്‌പെഷ്യലൈസ്ഡ് ഡെന്‍റല്‍ സെന്ററില്‍ നഴ്സായി ജോലി ചെയ്തിരുന്ന യുവതി അല്‍ അഹ്ലി ബാങ്ക് ഓഫ് കുവൈത്തില്‍ നിന്ന് 2020 ഡിസംബറിൽ 29,500 ദിനാര്‍ വായ്പയെടുത്തിരുന്നു. ശേഷം അവശേഷിച്ച 86,68,338 രൂപ തിരിച്ചടയ്ക്കാതെ കുവൈത്തിൽ നിന്നും കടന്നുകളഞ്ഞെന്നാണ് കേസ്. ഇത്തരത്തിൽ സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തയാണ് റിപ്പോർട്ട്. ഇവര്‍ ഇന്ത്യയില്‍ കടുത്ത ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്നും ഇത് അവരുടെ കുടിയേറ്റ സാധ്യതകളെ തടസപ്പെടുത്തുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശത്ത് ഇന്ത്യക്കാരുടെ സൽപേരിനും വിശ്വാസ്യതക്കും കോട്ടം വരുത്തുവാനും കാരണമാകും. കൂടാതെ, സ്വന്തം രാജ്യത്ത് നിന്ന് പോലീസ് ക്ലിയറന്‍സ് ഇല്ലാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും തടസമാകും. മറ്റ് വിദേശ രാജ്യങ്ങളിലേക്കു പോയവർ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ ക്രമിനല്‍ കേസിന്റെ പേരില്‍ ഇവർക്കെതിരെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കും. കഴിഞ്ഞ വർഷം കുവൈത്തിലെ ഗൾഫ് ബാങ്കും സമാനമായി കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആയിഷയ്ക്ക് ഇവ കൂടപ്പിറപ്പുകള്‍, ശമ്പളത്തില്‍ മുക്കാല്‍ ഭാഗവും പൂച്ചകള്‍ക്ക്; മലയാളി വീട്ടമ്മ ആശങ്കയില്‍

Malayali Woman Ayisha ദുബായ്: വർഷങ്ങളായി കൂടെപ്പിറപ്പുകളെപോലെ സംരക്ഷിച്ച 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായില്‍ താമസമാക്കിയ ആയിഷ. ആയിഷയ്ക്ക് പരിചയമുള്ള ഒരു സ്ത്രീ തെരുവു പൂച്ചകൾക്ക് ഭക്ഷണം നൽകുന്ന പതിവുണ്ടായിരുന്നു. കോവിഡ് 19 കാലത്ത് അവർ അവധിക്ക് ഇന്ത്യയിലേക്ക് പോകുമ്പോൾ ആയിഷയോട് എന്തുകൊണ്ട് നിങ്ങൾക്ക് ഞാൻ ചെയ്യുന്ന പോലെ തെരുവുപൂച്ചകൾക്ക് ഭക്ഷണം നൽകിക്കൂടായെന്ന് ചോദിച്ചു. ആ വെല്ലുവിളി ആയിഷ ഏറ്റെടുത്തു, പരിസരപ്രദേശങ്ങളിലൊക്കെ അമ്മയോടൊപ്പം കറങ്ങിനടന്ന് തെരുവുപൂച്ചകൾക്ക് ഭക്ഷണം നൽകിത്തുടങ്ങി. അഞ്ച് മാസം കഴിഞ്ഞ് ആ സ്ത്രീ തിരിച്ചുവന്ന് തെരുവുപൂച്ചാ സംരക്ഷണത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതായി അറിയിച്ചു. എന്നാൽ, ആയിഷ അപ്പോഴേയ്ക്കും സഹജീവിസ്നേഹം തുടരാതിരിക്കാൻ പറ്റാത്ത അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. തന്നെ കാത്ത് നിത്യവും ഒട്ടേറെ പൂച്ചകൾ പ്രതീക്ഷയോടെ തെരുവുകളിൽ അലയുന്നു എന്ന ചിന്ത അവരെ സേവനനിരതയാക്കി. അവറ്റകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, വാഹനം തട്ടിയും മറ്റും പരുക്കേൽക്കുകയോ, രോഗം ബാധിക്കുകയോ ചെയ്തവയ്ക്ക് വെറ്റിനറി ക്ലിനിക്കുകളിൽ നിന്ന് ചികിത്സ നൽകി തന്റെ ഫ്ലാറ്റിലേക്ക് താമസിപ്പിക്കുകയും ചെയ്തു. നിത്യവും 120 മുതൽ 150 തെരുവുപൂച്ചകൾക്ക് വരെ ആയിഷ പായ്ക്കറ്റ് ഭക്ഷണം നൽകുന്നു. ഇതിനായി മാത്രം ഇവർ തന്റെ 7000 ദിർഹം ശമ്പളത്തിൽ നിന്ന് 5000 ദിർഹം വരെ പ്രതിമാസം ചെലവാക്കുന്നു. ഇതിന് പുറമെ, ഫ്ലാറ്റുകളുടെ വാടകയും ആശുപത്രി ചെലവുകളും ആയിഷയ്ക്കുണ്ട്. കെട്ടിടം മാനേജ് ചെയ്യുന്നവർ തെരുവു പൂച്ചുകളെ ഫ്ലാറ്റുകളിൽ താമസിക്കാൻ അനുവദിക്കുന്നില്ല. ഡിസംബർ വരെ കാലാവധിയുണ്ടെങ്കിലും ഈ മാസം 28ന് ഒഴിയണമെന്നാണ് ആവശ്യം. എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് ആയിഷയും മാതാവും. അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹായവും പിന്തുണയും തന്നെയാണ് പ്രതീക്ഷ. ജീവനുതുല്യം സ്നേഹിക്കുന്ന ഈ മിണ്ടാപ്രാണികളെ താനൊരിക്കലും ഉപേക്ഷിക്കില്ലെന്ന നിലപാടിലായിരുന്നു ആയിഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy