കുവൈത്തില്‍ എസ്എംഎസ് വഴി സാമ്പത്തിക തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ

SMS Financial Scam Kuwait കുവൈത്ത് സിറ്റി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ (MOI) നിരന്തര ശ്രമങ്ങളുടെ ഭാഗമായി, പ്രമുഖ കമ്പനികളുടെ പേരിൽ പ്രാദേശിക ഫോൺ നമ്പറുകൾ ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ച കേസിൽ ക്രിമിനൽ സുരക്ഷാ വിഭാഗം (സൈബർ ക്രൈം കോംബാറ്റിങ് ഡിപ്പാർട്ട്‌മെന്റ്) അന്വേഷണം പൂർത്തിയാക്കി. വിശദമായ അന്വേഷണത്തിനൊടുവിൽ, സംശയിക്കപ്പെടുന്ന പ്രതി നിരവധി ഫോൺ നമ്പറുകൾ ശേഖരിച്ച് ഒരു സഹായിക്ക് കൈമാറിയതായി അധികൃതർ കണ്ടെത്തി. പിന്നീട്, ഈ സഹായിയെ നിരവധി മൊബൈൽ ഫോണുകളോടെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, വിദേശത്തുള്ള ഒരാളുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്ന ഒരു ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നതിനായി സിം കാർഡുകൾ ഉപയോഗിക്കുന്നതിന് പകരമായി വിദേശത്തുള്ളയാൾ ഇയാൾക്ക് പണം കൈമാറിയിരുന്നു. പണം തട്ടിയെടുക്കാന്‍ സ്വീകർത്താക്കളെ കബളിപ്പിക്കാനായിരുന്നു ഈ തട്ടിപ്പ് പദ്ധതി. സാങ്കേതികവിദ്യയെ ക്രിമിനൽ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും പൊതുതാത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇവരെ നിയമപ്രകാരം നാടുകടത്തുകയും ചെയ്യുന്നുണ്ട്. അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കുകയോ ബാങ്കിങ് വിവരങ്ങളോ വ്യക്തിഗത ഡാറ്റയോ ആവശ്യപ്പെടുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വ്യാജ പെർഫ്യൂം ഫാക്ടറി നടത്തിയതിന് മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ

Fake Perfume Factory Kuwait കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖിൽ പ്രവർത്തിച്ചിരുന്ന വ്യാജ പെർഫ്യൂം നിർമാണകേന്ദ്രം ക്രിമിനൽ സുരക്ഷാ വിഭാഗം കണ്ടെത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള ‘പൊതു സദാചാര സംരക്ഷണ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം’ നടത്തിയ റെയ്ഡിലാണ് വൻകിട തട്ടിപ്പ് പുറത്തുവന്നത്. അന്താരാഷ്ട്ര, പ്രാദേശിക പെർഫ്യൂം ബ്രാൻഡുകൾ വ്യാജമായി നിർമിക്കുകയും സംഭരിക്കുകയും ചെയ്തിരുന്ന ഫാക്ടറി നടത്തിയിരുന്ന ഏഷ്യൻ പൗരന്മാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വാണിജ്യ-വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. റെയ്ഡിനിടെ, 15,000ത്തിലധികം വ്യാജ പെർഫ്യൂം പാക്കേജിങ് ബോക്സുകളും നിറയ്ക്കുന്നതിനും വിതരണത്തിനുമായി തയ്യാറാക്കിയ 28,000 ഒഴിഞ്ഞ കുപ്പികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വലിയ തോതിലുള്ള ഉത്പാദനത്തിനായി സജ്ജീകരിച്ചിരുന്ന ഈ അനധികൃത ഫാക്ടറി നശിപ്പിച്ചു. പിടിച്ചെടുത്ത എല്ലാ വസ്തുക്കളും അറസ്റ്റിലായ പ്രതികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാണിജ്യപരമായ തട്ടിപ്പുകളിൽ നിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാത്തുസൂക്ഷിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷയെയോ സാമ്പത്തിക സുരക്ഷയെയോ അപകടപ്പെടുത്തുന്ന ഏതെങ്കിലും സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അടിയന്തര നമ്പർ 112-ൽ വിളിച്ചോ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ശ്രദ്ധിക്കുക; കുവൈത്തില്‍ പുതിയ ഗതാഗതനിയമം, കനത്ത പിഴ ഈടാക്കും

Traffic Rule Kuwait കുവൈത്ത് സിറ്റി: ട്രാഫിക് ലൈറ്റിൽ നിർത്തിയിട്ടിരിക്കുകയാണെങ്കിൽ പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മീഡിയ ഡയറക്ടർ കേണൽ ഉസ്മാൻ അൽ-ഗരീബ് സ്ഥിരീകരിച്ചു. വാഹനമോടിക്കുന്നതിൽ ഡ്രൈവർമാർ പൂർണ്ണ ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് അൽ-ഗരീബ് ഇക്കാര്യം വിശദീകരിച്ചത്. ട്രാഫിക് ലൈറ്റിൽ നിർത്തിയിടുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ലൈറ്റ് പച്ചയായി മാറുമ്പോൾ വാഹനം എടുക്കുന്നത് വൈകാൻ കാരണമാകും. ഇത് ഗതാഗത തടസമുണ്ടാക്കുകയും റോഡിലെ വാഹനങ്ങളുടെ സുഗമമായ ഒഴുക്കിനെ ബാധിക്കുകയും ചെയ്യും. “ഡ്രൈവർ സന്ദേശങ്ങൾ അയക്കുന്നതിലോ മൊബൈൽ ഫോൺ ബ്രൗസ് ചെയ്യുന്നതിലോ ശ്രദ്ധിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ഡ്രൈവറുടെ ശ്രദ്ധ കുറയ്ക്കുകയും ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകളിലെ നിരീക്ഷണ ക്യാമറകൾ വഴി സെൻട്രൽ കൺട്രോൾ റൂം ഈ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈറ്റിൽ നിർത്തിയിടുമ്പോൾ മൊബൈൽ ഉപയോഗിക്കുന്ന സംഭവങ്ങൾ ക്യാമറകളിൽ രേഖപ്പെടുത്തുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങളിൽ നിന്ന് ഉണ്ടാകുന്ന പിഴകളും ശിക്ഷകളും ഒഴിവാക്കാൻ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ട്രാഫിക് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ നിയമപ്രകാരം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ 70 ദിനാറാണ് (KD 70).

Mobile App പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

Mobile App പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി ഇനി മൊബൈൽ ആപ്പും. നോർക്ക കെയർ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. നിലവിൽ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോർക്ക കെയർ. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy