ബിഎൽഎസ് ഇന്‍റർനാഷണലിന് വിലക്ക്; രണ്ട് വർഷത്തേക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയില്ല

BLS International ന്യൂഡൽഹി: പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്‌സോഴ്‌സിങ് ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിന് (BLS International) വിദേശകാര്യ മന്ത്രാലയം (MEA) വിലക്കേർപ്പെടുത്തി. ഇതോടെ, അടുത്ത രണ്ട് വർഷത്തേക്ക് മന്ത്രാലയത്തിന്റെ ടെൻഡർ നടപടികളിൽ ബിഎൽഎസിന് പങ്കെടുക്കാൻ കഴിയില്ല. വിവിധ കോടതികളിലെ കേസുകളും സേവനങ്ങളെക്കുറിച്ച് ഉയർന്ന പരാതികളും പരിഗണിച്ചാണ് ബിഎൽഎസ് ഇന്റർനാഷണലിനെ ടെൻഡർ നടപടികളിൽ നിന്ന് വിലക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്. നിലവിലെ കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്ന് ബിഎൽഎസ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും നിലവിൽ ടെൻഡറുകളും കരാറുകളും ലഭിച്ച സേവനങ്ങൾ ബിഎൽഎസിന് തുടരാൻ കഴിയും. അതുകൊണ്ടുതന്നെ നിലവിലുള്ള പ്രവർത്തനങ്ങൾ പെട്ടെന്ന് നിർത്തിവെയ്ക്കേണ്ടി വരില്ല. എഴുപതോളം വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് പാസ്‌പോർട്ട്, വീസാ സേവനങ്ങൾ നൽകുന്നത് നിലവിൽ ബിഎൽഎസ് കേന്ദ്രങ്ങളാണ്. നിലവിലെ ടെൻഡർ കാലാവധി തീരുന്നതോടെ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനും പ്രവാസികൾ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയേയോ കോൺസുലേറ്റുകളേയോ നേരിട്ട് സമീപിക്കേണ്ടി വരും. സേവനങ്ങൾക്കുള്ള ബുക്കിംഗ് ലഭിക്കാത്തതടക്കം നിരവധി പരാതികൾ നേരത്തെ ബിഎൽഎസിനെതിരെ ഉയർന്നിരുന്നു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുര്‍ബലമായ റാങ്കിങ്, പക്ഷേ 50 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാം

visa free destinations indians ഏറ്റവും പുതിയ റാങ്കിങിൽ ഇന്ത്യൻ പാസ്‌പോർട്ടിന് ഏതാനും സ്ഥാനങ്ങൾ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. മനോഹരമായ നിരവധി ദ്വീപ് രാജ്യങ്ങൾ, തെക്കുകിഴക്കൻ, മധ്യേഷ്യൻ രാജ്യങ്ങൾ, കരീബിയൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് അനുസരിച്ച്, ഇന്ത്യൻ പാസ്‌പോർട്ട് നിലവിൽ മൗറിത്താനിയയ്‌ക്കൊപ്പം 85-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ കഴിയും. ഈ വർഷം ആദ്യം 77-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്നു. അതിൽ നിന്നുള്ള വലിയ ഇടിവാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ദുർബലമായ റാങ്കിങ് ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ പാസ്‌പോർട്ട് അയൽക്കാരേക്കാൾ ശക്തമാണ്. 30 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ ബംഗ്ലാദേശ് 100-ാം സ്ഥാനത്താണ്. 98-ാം സ്ഥാനത്തുള്ള ശ്രീലങ്ക (41 വിസ രഹിത രാജ്യങ്ങൾ) അൽപ്പം മികച്ചതാണ്. പാകിസ്ഥാൻ 103-ാം സ്ഥാനത്താണ് (31 രാജ്യങ്ങൾ), അതേസമയം അഫ്ഗാനിസ്ഥാൻ 106-ാം സ്ഥാനത്താണ്, 24 രാജ്യങ്ങളിലേക്ക് മാത്രമേ വിസ രഹിത പ്രവേശനമുള്ളൂ.

യുഎഇയില്‍ മഴ വീണ്ടും ശക്തമാകും; എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന

UAE Heavy Rain ദുബായ്: വേനൽക്കാലത്തിനും ശീതകാലത്തിനും ഇടയിലുള്ള സംക്രമണ കാലഘട്ടത്തിന്റെ ഭാഗമായി യുഎഇയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) നൽകുന്ന സൂചന. രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന്, ഇന്ന് (ഒക്ടോബർ 17, വ്യാഴാഴ്ച) ജുമുഅ നമസ്കാരത്തിന് മുൻപ് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ (മഴ തേടിയുള്ള) നമസ്കാരം നടത്തും. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മിതമായതും ശക്തവുമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഉപരിതലത്തിലെ ന്യൂനമർദ്ദ വ്യവസ്ഥയും അന്തരീക്ഷത്തിന്റെ ഉയർന്ന പാളിയിലെ ന്യൂനമർദ്ദവും പരസ്പരം പ്രതിപ്രവർത്തിച്ചതാണ് കൂടുതൽ മേഘങ്ങൾ രൂപപ്പെടാനും അന്തരീക്ഷത്തിൽ അസ്ഥിരത സൃഷ്ടിക്കാനും കാരണമായതെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (NCM) അറിയിച്ചു. ഈ മാസം 21 മുതൽ യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻസിഎം കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മേഖലയെ സ്വാധീനിച്ചു തുടങ്ങിയത്. ഈ പ്രതിഭാസം ഉയർന്ന ഈർപ്പത്തിനും മേഘങ്ങൾക്കും കാരണമാകും. പ്രത്യേകിച്ചും പ്രഭാതങ്ങളിൽ ഇത് മലയോര പ്രദേശങ്ങളിലും തെക്കുകിഴക്കൻ മേഖലകളിലും ചിലപ്പോൾ കനത്ത മഴയിലേക്ക് നയിച്ചേക്കാം. അന്തരീക്ഷത്തിലെ അസ്ഥിരതയ്ക്ക് അറബിക്കടലിലെ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ അവശേഷിപ്പുകളും വടക്ക്-പടിഞ്ഞാറൻ, കിഴക്കൻ കാറ്റുകളും ഒരു കാരണമാണ്. മേഘങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ ക്ലൗഡ് സീഡിങ് തുടരുമെന്നും ഡോ. ഹബീബ് വ്യക്തമാക്കി. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റം കാരണം താപനിലയിലും കാര്യമായ കുറവ് രേഖപ്പെടുത്തി. കടുത്ത ചൂടിൽനിന്ന് ആശ്വാസം നൽകുന്ന ഈ തണുപ്പ് ജനങ്ങൾ സ്വാഗതം ചെയ്തു. ഞായറാഴ്ച അബുദാബിയിലെ അൽ ഷവാമിഖിൽ 39.3°C ആയിരുന്നു കൂടിയ താപനില. എന്നാൽ റാസൽഖൈമയിലെ പർവത പ്രദേശങ്ങളിൽ കുറഞ്ഞ താപനില 18.1°C വരെ എത്തിയിരുന്നു. ദുബായിലെ എക്‌സ്‌പോ ഏരിയയിൽ കഴിഞ്ഞ ആഴ്ച മിതമായതും കനത്തതുമായ മഴ ലഭിച്ചിരുന്നു. ചിലപ്പോൾ ഈ മേഘങ്ങൾ ആലിപ്പഴം പോലും ഉണ്ടാക്കാറുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy