pravasi; യുഎഇയിൽ മരിച്ച പ്രവാസി മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കും. ഉറ്റവരില്ലാതെ ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാനിരുന്ന പത്തനംതിട്ട കുമ്പഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം എസ്.എൻ.ഡി.പി യു.എ.ഇ സേവനം പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തക്കും. മൂന്ന് മാസത്തോളം ഷാർജ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ കോടതി ഉത്തരവുണ്ടായിരുന്നു. ജിനു രാജിനെ അന്വേഷിച്ച് നടക്കുകയായിരുന്ന സഹോദരി ജിജുമോൾ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് എസ് എൻ.ഡി.പി പ്രവർത്തകരാണ് മൃതദേഹം മോർച്ചറിയിലുണ്ടെന്ന നിർണായക വിവരം കൈമാറിയത്. 2007 മുതൽ യു.എ.ഇയിലായിരുന്ന ജിനു, 2019-ലാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ജോലി നഷ്ടപ്പെട്ടതിലും റഷ്യയിലേക്കുള്ള യാത്രയ്ക്കും യു.എ.ഇയിൽ മറ്റൊരു ജോലിക്കുമായി മലയാളി സുഹൃത്തുക്കൾക്ക് നൽകിയ അഞ്ച് ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു ജിനുവെന്ന് സഹോദരി പറയുന്നു. 2025 ജൂലൈ 14-നാണ് ജിനു രാജ് അവസാനമായി സഹോദരിയുമായി ഫോണിൽ സംസാരിച്ചത്. അതിനുശേഷം വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ട്രാഫിക് നിയമലംഘനത്തിന് ജയിലിലാണെന്ന തെറ്റായ വിവരമാണ് ലഭിച്ചത്. ഈ മാസം 23-ന് എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോഓർഡിനേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, സാമൂഹിക പ്രവർത്തകരായ ശ്രീധരൻ പ്രസാദ്, നിഹാസ് ഹാഷിം കല്ലറ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് റോഡിൽ കുഴഞ്ഞുവീണ് ഷാർജ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിനു രാജ് ജൂലൈയിൽ മരണപ്പെട്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy മൂന്നു മാസത്തിനുള്ളിൽ അവകാശികൾ എത്തിയില്ലെങ്കിൽ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുകയാണ് പതിവ്. മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കുന്നതിന് കോടതി ഉത്തരവും നിലവിലുണ്ടായിരുന്നു. കുടുംബത്തിൻ്റെ അപേക്ഷ പ്രകാരം അധികൃതരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എസ്.എൻ.ഡി.പി പ്രവർത്തകർ വേഗത്തിൽ പൂർത്തിയാക്കി. മൃതദേഹം ചൊവ്വാഴ്ച രാത്രി ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് കുമ്പഴയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“ജീവനുള്ള പാറ്റയെ മരണം വരെ തൂക്കിക്കൊന്നു”; യുഎഇയിലേക്കുള്ള വിമാനത്തിലെ ജീവനക്കാരന്‍റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
Air India Flight Cockroach ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ കാബിൻ കെയർ രേഖപ്പെടുത്തിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. പറക്കുന്നതിനിടെ കണ്ടെത്തിയ “ജീവനുള്ള പാറ്റയെ” “മരണം വരെ തൂക്കിക്കൊന്നു” എന്ന് വിമാനത്തിലെ ഒരു ജീവനക്കാരൻ രേഖപ്പെടുത്തിയതാണ് ഇതിന് കാരണം. ഒക്ടോബർ 24ലെ തീയതി രേഖപ്പെടുത്തിയ, വിമാനത്തിൻ്റെ ഔദ്യോഗിക ക്യാബിൻ ഡിഫക്ട് ലോഗ്ബുക്കിൽ കുറിച്ച ഈ കുറിപ്പ് ഓൺലൈനിൽ രസകരമായ പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടുകളിലൊന്നിലെ വിമാനത്തിലെ ശുചിത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് അനുസരിച്ച്, വിമാനം ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ഒരു യാത്രക്കാരനാണ് പാറ്റയെ കണ്ടത്. ഈ സംഭവം ക്യാബിൻ ക്രൂ മെയിൻ്റനൻസ് ലോഗിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: “യാത്രക്കാരൻ ജീവനുള്ള പാറ്റയെ കണ്ടെത്തി – പാറ്റയെ മരണം വരെ തൂക്കിക്കൊന്നു (Cockroach found alive by guest – cockroach hanged to until death).” പാറ്റയെ നിർവീര്യമാക്കി എന്ന് രേഖപ്പെടുത്താനുള്ള അക്ഷരത്തെറ്റോടു കൂടിയുള്ള ശ്രമമായിരിക്കാം ഈ വാചകം. നിലവിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്ന കോക്ക്പിറ്റ് ലോഗ്ബുക്ക് എൻട്രിയുടെ ചിത്രത്തിൽ, ഇൻ-ഫ്ലൈറ്റ് വിനോദോപാധികൾ പ്രവർത്തിക്കാതിരിക്കുക, വാഷ്ബേസിൻ അടഞ്ഞുപോവുക തുടങ്ങിയ സാധാരണ പരാതികൾക്കൊപ്പം തന്നെയാണ് ഈ സംഭവവും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അസാധാരണമായ വാചകം ഇന്ത്യൻ സോഷ്യൽ മീഡിയയിൽ രസകരമായ കമൻ്റുകളുടെ തരംഗം സൃഷ്ടിച്ചു. പാറ്റയെ “വധശിക്ഷക്ക് വിധിക്കണോ” അതോ “ചവിട്ടി അരക്കണോ” എന്ന് ഉപയോക്താക്കൾ തമാശയായി ചർച്ച ചെയ്യുന്നുണ്ട്. ഷൂ മതിയായിരിക്കെ എന്തിനാണ് തൂക്കുമരം ആവശ്യമെന്നും മറ്റുചിലർ ചോദിച്ചു.
യുഎഇ ലോട്ടറിയില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യക്കാരന്‍; ‘ഉറക്കമില്ലാത്ത രാത്രികള്‍’, 225 കോടി രൂപ എങ്ങനെ ചെലവഴിക്കും?
യുഎഇ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 225 കോടി രൂപ (10 കോടി ദിർഹം) സ്വന്തമാക്കി ഇന്ത്യക്കാരന്‍. അബുദാബിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ മാധവറാവുവിൻ്റെ മകൻ അനിൽകുമാർ ബൊള്ള (29) ആണ് ഈ ഭാഗ്യശാലി. ദിവസങ്ങൾ നീണ്ട സസ്പെൻസിന് ഒടുവിൽ ഇന്നലെയാണ് അധികൃതർ ഭാഗ്യശാലിയുടെ പൂർണവിവരം പുറത്തുവിട്ടത്. ഒക്ടോബർ 18ന് നടന്ന 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് (ടിക്കറ്റ് നമ്പർ 251018) അനിൽകുമാർ ചരിത്രം തിരുത്തിക്കുറിച്ചത്. 80 ലക്ഷത്തിൽ ഒരവസരം മാത്രമുള്ള കടമ്പ കടന്നാണ് അനിൽകുമാർ സമ്മാനത്തുക മുഴുവനായും സ്വന്തമാക്കിയത്. സമ്മാനവിവരം അധികൃതർ അറിയിച്ചതു മുതൽ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് അനിൽകുമാർ കടന്നുപോയത്. പെട്ടെന്ന് ലഭിച്ച ഈ വലിയ തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. തൻ്റെ ആദ്യത്തെ ആഡംബരമായി അദ്ദേഹം തീരുമാനിച്ചിരിക്കുന്നത് ഒരു സൂപ്പർ കാർ വാങ്ങാനാണ്. കൂടാതെ, ഈ വിജയം മനസ്സിലുറപ്പിക്കാനായി സെവൻ സ്റ്റാർ ഹോട്ടലിൽ ഒരു മാസത്തെ താമസവും അദ്ദേഹം പ്ലാൻ ചെയ്തിട്ടുണ്ട്. ഈ തുക തൻ്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണം എങ്ങനെ വിവേകത്തോടെ നിക്ഷേപിക്കണമെന്ന് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാൻ സമയമെടുക്കും,” അനിൽകുമാർ പറഞ്ഞു. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തെരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. “ആ നമ്പറുകൾ എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. അമ്മയ്ക്ക് വേണ്ടി 11 തെരഞ്ഞെടുത്തു. ഇത് ഈ വിജയത്തിൻ്റെ താക്കോലായി മാറുമെന്ന് ഞാൻ കരുതിയില്ല.” പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടെയും ഉത്സവമായ ദീപാവലിക്ക് തൊട്ടുമുൻപുള്ള ദിവസമാണ് ഈ വിജയം തന്നെ തേടിയെത്തിയത്. ഇത് അസാധാരണമായ ഒരനുഗ്രഹമായി തോന്നുന്നുവെന്നും ഈ വിജയം കൂടുതൽ അർത്ഥവത്താക്കുന്നുവെന്നും അനിൽകുമാർ പറഞ്ഞു. തൻ്റെ കഥ സ്വപ്നങ്ങൾ ഒരുനാൾ സത്യമാകുമെന്ന് മറ്റുള്ളവരെ ഓർമിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.