Smoking Inside Flight കൊച്ചി: വിമാനത്തിനകത്ത് പുകവലിച്ചതിന് കാസർകോട് നീലേശ്വരം സ്വദേശിയെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സുരക്ഷാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. വിമാനത്തിനകത്തെ പുകവലി ഗുരുതരമായ നിയമലംഘനമാണ്. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിമാന അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നോര്‍ക്ക കെയര്‍ എന്‍റോൾമെന്‍റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പ്രവാസി മലയാളികള്‍ക്ക് ലഭിക്കുക സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
Norka Care സംസ്ഥാന സര്‍ക്കാര്‍ പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ ഒക്ടോബര്‍ 31 ന് രാത്രി 12 മണിവരെ എന്‍റോള്‍ ചെയ്യാം. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് 76,954 പേര്‍ എന്‍റോള്‍ ചെയ്തു. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്ക് എന്‍റോള്‍ ചെയ്യാം. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്) 8,101 രൂപയുമാണ്. അംഗങ്ങളാകുന്നവർക്ക് കേരളപിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പരിരക്ഷ ലഭ്യമാക്കും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി മലയാളികള്‍ക്ക് ക്യാഷ് ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
കേരളത്തിലെ ഈ വിമാനത്താവളത്തില്‍ ട്രെയിനില്‍ ചെന്നിറങ്ങാം, രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും
railway station nedumbassery airport കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് (സിയാൽ – CIAL) ചേർന്ന് റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ കേന്ദ്ര റെയിൽവേ ബോർഡ് അനുമതി നൽകി. ഡിസംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് സ്റ്റേഷൻ്റെ രൂപകൽപ്പന. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തോട് ചേർന്ന പ്രദേശത്താണ് പുതിയ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. അത്താണിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിലെ റെയിൽവേ മേൽപ്പാലത്തിന് അടിയിലായിരിക്കും സ്റ്റേഷൻ. 24 കോച്ചുകളുള്ള രണ്ട് ട്രെയിനുകൾക്ക് നിർത്താൻ കഴിയുന്ന രീതിയിൽ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് നെടുമ്പാശേരി റെയിൽവേ സ്റ്റേഷനിൽ പണിയാൻ ഉദ്ദേശിക്കുന്നത്. നിർമ്മാണ ചെലവായി ഏകദേശം 19 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഷൻ നിർമ്മിക്കാനുള്ള സ്ഥലം റെയിൽവേയുടെ കൈവശം ഉള്ളതിനാൽ ഭൂമിയേറ്റെടുക്കലിന് പണം ചെലവാക്കേണ്ടി വരില്ല. സ്റ്റേഷനിൽ നിന്ന് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്താം. ഇതിനായി എയർപോർട്ട്-റെയിൽവേ സ്റ്റേഷൻ ഫീഡർ ബസ് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. വന്ദേഭാരത് അടക്കമുള്ള എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ വിമാനത്താവളത്തിൽ എത്തുന്നവർക്ക് പകൽ സമയങ്ങളിൽ മെട്രോ ഫീഡർ പോലുള്ള സംവിധാനങ്ങൾ ലഭ്യമാണെങ്കിലും രാത്രി കാലങ്ങളിൽ ടാക്‌സികളെ ആശ്രയിക്കുകയോ ഓട്ടോറിക്ഷകൾക്കായി പുറത്തെത്തുകയോ ചെയ്യണം. ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് കെ.എസ്.ആർ.ടി.സി. ബസുകൾക്കായി ദേശീയപാതയിലെത്തണം. റെയിൽവേ സ്റ്റേഷൻ വരുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം വിമാനത്താവളത്തിലേക്ക് കൂടി നീട്ടാൻ പദ്ധതിയുണ്ട്. റെയിൽവേ സ്റ്റേഷനും മെട്രോ കണക്ടിവിറ്റിയും വരുമ്പോൾ യാത്ര കൂടുതൽ സുഗമമാകും. ഇ. അഹമ്മദ് റെയിൽവേ മന്ത്രിയായിരുന്ന 2010-ൽ നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതിയിട്ട് ശിലാഫലകം സ്ഥാപിച്ചെങ്കിലും പദ്ധതി മുന്നോട്ട് പോയിരുന്നില്ല.
കുണിരണിഞ്ഞ് കുവൈത്തിലെ പ്രകൃതി സംരക്ഷിതകേന്ദ്രം; സന്ദര്‍ശകര്‍ക്കായി തുറക്കുന്നു
Kuwait’s nature reserve കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ജഹ്‌റ പ്രകൃതി സംരക്ഷിതകേന്ദ്രം നവംബർ ഒന്‍പത് മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് പരിസ്ഥിതി പൊതു അതോറിറ്റി (EPA) അറിയിച്ചു. ഈ കേന്ദ്രത്തിലെ സമ്പന്നമായ പാരിസ്ഥിതിക വൈവിധ്യവും വിവിധയിനം പക്ഷികളെയും വന്യജീവികളെയും നിരീക്ഷിക്കാനും പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. ഒരാൾക്ക് രണ്ട് കുവൈത്തി ദിനാർ (KD) ആയിരിക്കും പ്രവേശന ഫീസ്. അഞ്ചുപേർ വരെയുള്ള കുടുംബങ്ങൾക്ക് 10 ദിനാര്‍ നൽകി ഒബ്സർവേറ്ററി (നിരീക്ഷണ കേന്ദ്രം) ബുക്ക് ചെയ്യാം. ഇത് റിസർവ് പര്യവേക്ഷണം ചെയ്യാനും പ്രത്യേക നിരീക്ഷണ പോയിൻ്റുകൾ ഉപയോഗിക്കാനും അവരെ അനുവദിക്കും. അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം, അല്ലെങ്കിൽ റിസർവിൽ വെച്ച് K-Net വഴി നേരിട്ട് പണമടയ്ക്കാം. കുവൈത്തിലെ ആദ്യത്തെ സംരക്ഷിത പ്രകൃതിദത്ത സൈറ്റുകളിൽ ഒന്നാണ് 1987-ൽ സ്ഥാപിച്ച അൽ-ജഹ്‌റ റിസർവ് എന്ന് EPA വക്താവും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറുമായ ഷെയ്ഖ അൽ-ഇബ്രാഹിം അൽ-റായിയോട് പറഞ്ഞു. ഈ റിസർവ് അതിൻ്റെ തനതായ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനായി വർഷങ്ങളായി വിപുലമായ പാരിസ്ഥിതിക പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. കുവൈത്ത് ബേയുടെ പടിഞ്ഞാറ് ഭാഗത്താണ് ഈ റിസർവ് സ്ഥിതി ചെയ്യുന്നത്. നിരവധി ദേശാടന പക്ഷികളുടെയും തദ്ദേശീയ ജീവിവർഗ്ഗങ്ങളുടെയും ആവാസകേന്ദ്രമായതിനാൽ പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട സ്ഥലമാണിത്.
അനധികൃത വേട്ടയാടല്‍, വിദേശത്ത് കുവൈത്തികള്‍ അറസ്റ്റില്‍, പിടിച്ചെടുത്തത്…
Illegal Hunting കുവൈത്ത് സിറ്റി: ഇറാഖി അതിർത്തിക്കുള്ളിൽ, പ്രത്യേകിച്ച് അൽ-മുതന്ന ഗവർണറേറ്റിൽ, മത്സ്യബന്ധന നിയമങ്ങൾ ലംഘിച്ചതിന് നാല് കുവൈത്തി മത്സ്യത്തൊഴിലാളികളും അവരെ അനുഗമിച്ച ഒരു ഇറാഖി പൗരനും അറസ്റ്റിലായതായി ഇറാഖി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിർത്തി സേനാ കമാൻഡിന് കീഴിലുള്ള അൽ-മുതന്നയിലെ കസ്റ്റംസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ സുരക്ഷാ പട്രോളിങാണ് പരിശോധനകൾക്കൊടുവിൽ അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. അൽ-മുതന്ന മരുഭൂമിയിലെ അദിമ പ്രദേശത്ത് വെച്ചാണ് ഇവർ പിടിയിലായത്. വിദേശ വേട്ടക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിനും അതിർത്തിക്കുള്ളിൽ വേട്ടയാടുന്നതിനും ബാധകമായ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടൂറിസ്റ്റ് വിസയിലാണ് നാല് കുവൈത്തി പൗരന്മാരും ഇറാഖിൽ പ്രവേശിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് പരുന്തുകളും കുവൈത്ത് നമ്പർ പ്ലേറ്റുകളുള്ള രണ്ട് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. നിയമനടപടികൾ ആരംഭിച്ചതായും ഇറാഖി അധികാരികളുടെ നിർദേശങ്ങളോ നിയമങ്ങളോ ലംഘിക്കുന്നത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും ഇറാഖി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്കായി ‘ചിപ്പ് സഹിതമുള്ള ഇ-പാസ്‌പോർട്ട്’; എങ്ങനെ അപേക്ഷിക്കാം?
E Passport With Chip ദുബായ്/അബുദാബി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കായി ചിപ്പ് സഹിതമുള്ള ഇ-പാസ്‌പോർട്ട് നൽകുന്ന പുതിയ സംവിധാനം നിലവിൽ വന്നു. സാങ്കേതികമായി ഏറെ പുരോഗമിച്ച ഇ-പാസ്‌പോർട്ടുകൾക്ക് ഇനി അപേക്ഷിക്കാം. നിലവിലുള്ള പാസ്‌പോർട്ടുകൾ ഉടൻ പുതുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തത നൽകിയിട്ടുണ്ട്: നിലവിലുള്ള പാസ്‌പോർട്ടുകൾ അവയുടെ കാലാവധി അവസാനിക്കുന്നതുവരെ പൂർണ്ണമായി സാധുവായിരിക്കും. ഉടൻ മാറ്റേണ്ടത് നിർബന്ധമല്ല. അതത് പാസ്‌പോർട്ട് ഓഫീസ് സാങ്കേതികമായി സജ്ജമാകുമ്പോൾ, ആ ഓഫീസ് പരിധിയിൽ അപേക്ഷിക്കുന്നവർക്കായിരിക്കും ഇ-പാസ്‌പോർട്ട് ലഭ്യമാകുക. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉൾപ്പെടുത്തി പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP-2.0) ആരംഭിച്ചിരിക്കുകയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം ഈ പുതിയ സംവിധാനത്തിൻ്റെ പ്രധാന സവിശേഷതകൾ: ഇലക്ട്രോണിക് ചിപ്പുകളുള്ള ഇ-പാസ്‌പോർട്ടുകൾ നൽകും. അപേക്ഷകളിലെ ചെറിയ തിരുത്തലുകൾക്ക് അധിക നിരക്കുകൾ ഇല്ലാതെ അനുമതി ലഭിക്കും. അപേക്ഷകർക്ക് രേഖകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതിനാൽ ബി.എൽ.എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും പുതുക്കലുകളും ഇനി https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന പുതിയ ഓൺലൈൻ പോർട്ടൽ വഴി മാത്രമേ സമർപ്പിക്കാവൂ. ഇ-പാസ്‌പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) ചിപ്പും ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും അടങ്ങിയിരിക്കും. പാസ്‌പോർട്ടിൻ്റെ മുൻ കവർ ഭാഗത്ത് കാണുന്ന ചെറിയ സ്വർണ്ണ നിറത്തിലുള്ള ചിഹ്നം ഇ-പാസ്‌പോർട്ടാണെന്ന് തിരിച്ചറിയാൻ സഹായിക്കും.