Kuwait Biometrics കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് യാത്ര പുറപ്പെടുന്ന പൗരന്മാർക്കും വിദേശികൾക്കും ആഭ്യന്തര മന്ത്രാലയം (MOI) കർശന നിർദേശം നൽകി. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ബയോമെട്രിക് ഫിംഗർപ്രിൻ്റിംഗ് നടപടികൾ എല്ലാവരും പൂർത്തിയാക്കിയിരിക്കണം. യാത്രയുടെ ഭാഗമായുള്ള ബയോമെട്രിക് പരിശോധന പൂർത്തിയാക്കാതെ അതിർത്തി പോയിൻ്റുകളിലും വിമാനത്താവളങ്ങളിലും യാത്രക്കാർ കൂട്ടത്തോടെ എത്തുന്നത് കാരണം യാത്രാ നടപടികളിൽ വലിയ തിരക്കും കാലതാമസവും നേരിടുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇനിമുതൽ കുവൈത്ത് വിമാനത്താവളങ്ങൾ, കര അതിർത്തികൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ വെച്ച് ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് സൗകര്യം ഉണ്ടായിരിക്കില്ല. യാത്രകൾ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനുമാണ് ഈ നടപടി. 18 വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. കുവൈത്ത് പൗരന്മാർക്ക് ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിലോ നാഷണൽ ഐഡന്റിറ്റി സെന്ററുകളിലോ വെച്ച് നടപടികൾ പൂർത്തിയാക്കാം. വിദേശികൾക്ക് തങ്ങളുടെ ഗവർണറേറ്റുകളിലെ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റ് സെന്ററുകളിൽ വെച്ച് പൂർത്തിയാക്കാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 നിങ്ങൾ ബയോമെട്രിക് വിവരങ്ങൾ എൻറോൾ ചെയ്തിട്ടുണ്ടോ എന്ന് ‘സാഹേൽ ആപ്പ്’ (Sahel App) വഴി എളുപ്പത്തിൽ പരിശോധിക്കാം: DOWNLOAD SAHEL APP- (ANDROID) https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN, (I PHONE) https://apps.apple.com/kw/app/sahel-%D8%B3%D9%87%D9%84/id1581727068. സാഹേൽ ആപ്പിൽ ലോഗിൻ ചെയ്യുക. സ്ക്രീനിന്റെ താഴെയുള്ള ‘സർവീസസ്’ (Services) തിരഞ്ഞെടുക്കുക. ‘മിനിസ്ട്രി ഓഫ് ഇന്റീരിയർ’ > ‘സെക്യൂരിറ്റി സർവീസസ്’ തിരഞ്ഞെടുക്കുക. ‘ബയോമെട്രിക് എൻറോൾമെന്റ് ചെയ്യേണ്ടതിന്റെ ആവശ്യകത പരിശോധിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
‘നെക്സ്റ്റ്’ (Next) ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ സ്റ്റാറ്റസ് കാണിക്കുന്നതാണ്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ സ്വകാര്യ മേഖലയിലെ സുപ്രധാന നിയമം നിലവില്‍ വന്നു
Kuwait Private Sector കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന സുപ്രധാനമായ നിയമം നിലവിൽ വന്നു. തൊഴിലാളികളുടെ ജോലി സമയം, വിശ്രമ സമയം, പ്രതിവാര അവധി, പൊതു അവധി തുടങ്ങിയ സുപ്രധാന വിവരങ്ങൾ മാനവ വിഭവശേഷി സമിതിയുടെ അംഗീകൃത ഇലക്ട്രോണിക് സംവിധാനമായ “ആഷൽ” (Ashal) പ്ലാറ്റ്‌ഫോം വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം. തൊഴിലാളികളുടെ ജോലി സംബന്ധമായ എല്ലാ വിവരങ്ങളും ആഷൽ പ്ലാറ്റ്‌ഫോമിൽ കൃത്യമായി നൽകിയിരിക്കണം. നൽകിയ വിവരങ്ങളിൽ മാറ്റങ്ങൾ (മാറ്റങ്ങളോ, അവധിയുമായി ബന്ധപ്പെട്ട വ്യത്യാസങ്ങളോ) ഉണ്ടായാൽ, അത് ഉടൻ തന്നെ പ്ലാറ്റ്‌ഫോമിൽ അപ്‌ഡേറ്റ് ചെയ്യണം. തൊഴിലുടമകൾ ഈ വിവരങ്ങൾ പ്രിൻ്റ് എടുത്ത് ജോലിസ്ഥലത്ത് തൊഴിലാളികൾക്ക് കാണാൻ സാധിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കണംഅതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ നൽകിയ ഈ ഡാറ്റയാണ് പരിശോധന ഉദ്യോഗസ്ഥർ ഔദ്യോഗിക റഫറൻസായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുക. തീരുമാനത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തുന്ന പക്ഷം, തൊഴിലുടമയുടെ ഫയലുകൾ പൂർണ്ണമായോ ഭാഗികമായോ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ഈ നടപടി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് അധികൃതർക്ക് എളുപ്പത്തിൽ പരിശോധിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
കുവൈത്തില്‍ വന്‍ അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തു
Fire in Kuwait കുവൈത്ത് സിറ്റി: അംഘാറയില്‍ വന്‍ അഗ്നിബാധ. തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. ഏഴ് കേന്ദ്രങ്ങളില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്.
കുവൈത്തിൽ ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ; പിടികൂടിയത് 50 കിലോയോളം
Hashish Seized Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്നിന്റെ വിപത്തിനെതിരെ പോരാടുന്നതിനും സമൂഹത്തെ അതിൻ്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടി ആഭ്യന്തരമന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, നീതിന്യായ വിധികൾ നടപ്പിലാക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് (ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെൻ്റ്) മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച് ഫഹാഹീൽ പ്രദേശത്ത് നിന്ന് ഏകദേശം 50 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. കുവൈത്തിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയുടെ പക്കൽ വിതരണത്തിനായി വൻതോതിൽ മയക്കുമരുന്നുണ്ടെന്ന കൃത്യമായ രഹസ്യവിവരം ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. വിവരത്തെ തുടർന്ന്, മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡിപ്പാർട്ട്‌മെൻ്റുമായി ചേർന്ന് നിരീക്ഷണം, അന്വേഷണം, അറസ്റ്റ് എന്നിവയ്ക്കായി ഒരു സംയുക്ത സുരക്ഷാ സംഘം രൂപീകരിച്ചു. ഫഹാഹീൽ പ്രദേശത്ത് നടത്തിയ ഏകോപിപ്പിച്ച നീക്കത്തിനൊടുവിൽ പ്രതിയെ പിടികൂടി. രാജ്യത്ത് പൗരത്വമില്ലാത്ത (ബിദൂൻ) ഇയാളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ ഏകദേശം 50 കിലോഗ്രാം ഹാഷിഷ് അടങ്ങിയ രണ്ട് ബാഗുകൾ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, വിദേശത്തുള്ളതും മയക്കുമരുന്ന് ഇറക്കുമതി, വിതരണം എന്നീ കേസുകളിൽ പ്രതിയുമായ ഒരു സ്ഥിരം കുറ്റവാളിക്ക് വേണ്ടി 3,000 കുവൈറ്റി ദിനാറിന് മയക്കുമരുന്ന് കൈപ്പറ്റിയതായി പ്രതി സമ്മതിച്ചു. പിടികൂടിയ മയക്കുമരുന്നുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ പ്രസ്താവനയിൽ, എല്ലാ രൂപത്തിലുള്ള മയക്കുമരുന്ന് വ്യാപാരങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. രാജ്യത്തിൻ്റെ സുരക്ഷയ്ക്കോ ജനങ്ങളുടെ സുരക്ഷയ്ക്കോ അപകടമുണ്ടാക്കാൻ ശ്രമിക്കുന്നവരോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
വിമാനത്തിൽ ലൈംഗികബന്ധം: വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു, ബ്രിട്ടീഷ് കനോയിസ്റ്റിന് വിലക്ക്
sexual act aero plane വിമാനത്തിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്ത ബ്രിട്ടീഷ് കനോയിസ്റ്റ് കുർട്‌സ് ആഡംസ് റോസെന്റൽസിന് (23) രണ്ട് വർഷത്തേക്ക് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി. ഈ നടപടി താരത്തിന്റെ ഒളിമ്പിക്സ് മോഹങ്ങൾക്കും തിരിച്ചടിയായേക്കും.ഈ വർഷം മാർച്ചിലാണ് റോസെന്റൽസ് ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. താരം പിന്നീട് അത് നീക്കം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പ്രവൃത്തികൾ മോശം പെരുമാറ്റമാണെന്നും കായികരംഗത്തിന് തന്നെ കടുത്ത അപമാനമാണെന്നും അച്ചടക്ക സമിതി നിരീക്ഷിച്ചു. ഇത് സോഷ്യൽ മീഡിയയുടെ കുറ്റകരമായ ഉപയോഗമാണ് എന്നും സമിതി വ്യക്തമാക്കി. 2028, 2032 ഒളിമ്പിക്സുകളിൽ മത്സരിക്കാൻ ലക്ഷ്യമിടുന്ന അത്‌ലറ്റുകൾക്കുള്ള വേൾഡ് ക്ലാസ് പ്രോഗ്രാമിലെ സ്ഥാനവും നഷ്ടമാകും. വിലക്കിനെതിരെ പ്രതികരിച്ച റോസെന്റൽസ്, തന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്ന് ചൂണ്ടിക്കാട്ടി. അത്‌ലറ്റുകൾക്ക് ആവശ്യമായ ധനസഹായം ലഭിച്ചിരുന്നെങ്കിൽ താൻ ഇത്തരം പ്രവൃത്തികളിലേക്ക് തിരിയില്ലായിരുന്നു. ഒളിമ്പിക്സിൽ മത്സരിക്കുക എന്ന സ്വപ്നത്തിലേക്ക് തന്നെ സാമ്പത്തികമായി നയിക്കുന്നത് അഡൽറ്റ് വീഡിയോകളിൽ നിന്നുള്ള വരുമാനമാണ് എന്ന് താരം നേരത്തേ അവകാശപ്പെട്ടിരുന്നു. പാഡിൽ യുകെയിൽ നിന്ന് ലഭിക്കുന്ന ധനസഹായം പ്രതിവർഷം 32,000 ഡോളർ ആണ്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ‘ഒൺലി ഫാൻസ്’ വഴി സമ്പാദിച്ചത്: 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ). ജനുവരി 10 മുതലാണ് താരത്തിന് ഒൺലി ഫാൻസ് അക്കൗണ്ട് ഉള്ളത്. സസ്പെൻഷൻ നടപടി കടുത്തുപോയെന്ന് റോസെന്റൽസ് ബിബിസി സ്പോർട്ടിനോട് പ്രതികരിച്ചു. “വീഡിയോ പോസ്റ്റ് ചെയ്തതിന് നിരോധിക്കേണ്ട ആവശ്യമില്ല. വീഡിയോയുടെ ഉള്ളടക്കം എന്താണെന്ന് എനിക്ക് ബോധ്യമുണ്ട്, എന്നാൽ അത് നിയമവിരുദ്ധമല്ല. ഒരു അത്‌ലറ്റിനെ വിലക്കാൻ അത് കാരണമാകരുത്,” അദ്ദേഹം പറഞ്ഞു. “ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു. എങ്കിലും അഡൽറ്റ് വീഡിയോകളുടെ നിർമ്മാണമാണ് സാമ്പത്തികമായി പുരോഗതിയുണ്ടാകാൻ കാരണം. അങ്ങനെ പരിശീലനത്തിന് സ്വയം പണം കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ഈ വീഡിയോകൾ സഹായിച്ചു. അതിൽ ഞാൻ ഖേദിക്കുന്നില്ല.” താരം കൂട്ടിച്ചേർത്തു. എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അച്ചടക്ക നയത്തിന് കീഴിൽ ആവശ്യമുള്ള നടപടിയെടുക്കുമെന്നും പാഡിൽ യുകെ പ്രസ്താവനയിൽ അറിയിച്ചു.
നാല് ലക്ഷത്തിലധികം പ്രവാസികള്‍ക്ക് കാഷ്‌ലെസ് ചികിത്സ; സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി നിലവില്‍വന്നു
Norka Care Insurance നോർക്ക റൂട്സ് പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കുമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ നിലവിൽ വന്നു. നിലവിൽ 1.2 ലക്ഷം കുടുംബങ്ങൾ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതോടെ, നാല് ലക്ഷത്തിലധികം പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യു ഇന്ത്യ അഷുറൻസ് ഡിജിഎം ജോയ്‌സ് സതീഷ്, നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരിക്ക് കൈമാറി. പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുകൾ ഉള്ളവർക്ക് പദ്ധതിയിൽ എൻറോൾ ചെയ്യാനാകും. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള 2 കുട്ടികൾ ) 13,411 രൂപ പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി – 4,130 രൂപ ) 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉറപ്പാക്കുന്നതാണ് പദ്ധതി. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ് ) 8,101 രൂപ. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 18,000 ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് കാഷ്‌ലെസ് ചികിത്സ ലഭിക്കും.