പ്രവാസി വ്യവസായി യുഎഇയില്‍ മരിച്ചു

Malayali Dies in UAE ദുബായ്: ഒമാനിലെ വ്യവസായി ദുബായിൽ മരിച്ചു.കണ്ണൂർ തുവ്വക്കുന്ന് സ്വദേശി അബ്ദുറഹ്മാൻ തുണ്ടിയിൽ (58) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദീർഘകാലം മസ്കത്തിലെ സഹമിൽ കഫ്റ്റീരിയ നടത്തിയിരുന്ന അബ്ദുൽറഹ്മാൻ പിന്നീട് സൊഹാർ കേന്ദ്രീകരിച്ച് ട്രാൻസ്പോർട്ടിങ് ജോലി ചെയ്തു. നിയമനടപടികൾക്ക് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടുകൂടി ദുബായിൽ നിന്ന് നാട്ടിലെത്തിച്ചു. ശേഷം തുവ്വക്കുന്ന് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy

APPLY NOW FOR THE LATEST VACANCIES

ജീവനക്കാരന് ഉടമ നല്‍കാനുള്ളത് 18 ലക്ഷത്തിലേറെ, ശമ്പള കുടിശ്ശിക വേഗം തീര്‍പ്പാക്കണമെന്ന് യുഎഇ കോടതി

Salary Arrears അബുദാബി: മുൻ ജീവനക്കാരന് വേതന കുടിശ്ശിക, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിനത്തിൽ 83,560 ദിർഹം (ഏകദേശം ₹18.89 ലക്ഷം) നൽകാൻ കമ്പനിക്ക് നിർദേശം നൽകി അബുദാബി ലേബർ കോടതി. ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തൊഴിലാളിയാണ് ലേബർ കോടതിയെ സമീപിച്ചത്. തൊഴിലാളി കോടതിയിൽ ആവശ്യപ്പെട്ട ആകെ തുക 85,000 ദിർഹമാണ്. ശമ്പള കുടിശ്ശിക 11,000 ദിർഹം, വിരമിക്കൽ ആനുകൂല്യം (ഗ്രാറ്റുവിറ്റി) 59,000 ദിർഹം, എടുക്കാത്ത വാർഷിക അവധി 15,000 ദിർഹം, ആകെ ആവശ്യപ്പെട്ടത് 85,000 ദിർഹം. 5600 ദിർഹം അടിസ്ഥാന ശമ്പളമടക്കം 11,000 ദിർഹം ശമ്പളത്തിൽ 12 വർഷത്തോളം താൻ കമ്പനിയിൽ ജോലി ചെയ്തിരുന്നതായി തൊഴിലാളി തെളിവുകൾ സഹിതം കോടതിയെ ബോധിപ്പിച്ചു. തെളിവുകൾ പരിശോധിച്ച അബുദാബി ലേബർ കോടതി, കമ്പനി തൊഴിലാളിക്ക് നൽകാനുള്ള 83,560 ദിർഹം അടിയന്തരമായി കൈമാറാൻ ഉത്തരവിട്ടു. തൊഴിലവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലെ യുഎഇയുടെ നിയമപരമായ ഇടപെടലിന് ഈ വിധി അടിവരയിടുന്നു. 

നിർമാണ ജോലിക്കിടെയുണ്ടായ അപകടത്തിൽ ശരീരം പൂർണമായും തളർന്നു; യുഎഇയിൽ യുവാവിന് നഷ്ടപരിഹാരം

UAE Accident Compensation ദുബായ്: നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ശരീരം പൂർണമായും തളർന്നുപോയ 26 വയസുകാരന് 40 ലക്ഷം ദിർഹം (ഏകദേശം ₹9.03 കോടി) നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. നിർമാണ കമ്പനികൾ, ഉപകരണ കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ സംയുക്തമായാണ് ഈ തുക നൽകേണ്ടത്. 2023ൽ എമിറേറ്റിലെ ഒരു ജോലിസ്ഥലത്ത്, ഫോർക്ക്‌ലിഫ്റ്റ് ഉപയോഗിച്ച് ഗ്ലാസ് പാനൽ ഉയർത്തുന്നതിനിടെ അത് തകർന്ന് യുവാവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അരയ്ക്ക് താഴെ ശരീരം പൂർണമായും ചലനമറ്റ അവസ്ഥയിലായി. അപകടത്തിൽ യുവാവിന് 95 ശതമാനം അംഗവൈകല്യം സംഭവിച്ചതായി ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. ക്രെയിനും ഫോർക്ക്‌ലിഫ്റ്റും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ മൂന്ന് സൂപ്പർവൈസർമാർ സംഭവത്തിൽ കുറ്റക്കാരാണെന്ന് ദുബായ് ക്രിമിനൽ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഇവർക്ക് രണ്ട് മാസത്തെ തടവും 20,000 ദിർഹം വീതം പിഴയും കോടതി വിധിച്ചു. പിന്നീട്, ശിക്ഷ മൂന്ന് വർഷത്തേക്ക് മരവിപ്പിച്ചെങ്കിലും ഒരാളെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു. ക്രിമിനൽ കോടതിയുടെ ഈ വിധി അപ്പീൽ കോടതി ശരിവെക്കുകയും ചെയ്തു. ക്രിമിനൽ കോടതിയുടെ വിധി അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ജീവനക്കാരൻ പ്രധാന കരാറുകാരൻ, ഉപകരാറുകാരൻ (സബ് കോൺട്രാക്ടർ), ക്രെയിൻ ഓപ്പറേറ്റർ, ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെ എട്ട് കക്ഷികൾക്കെതിരെ 70 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. അപകടത്തിന് കാരണമായ സംഭവത്തിൽ എല്ലാ കമ്പനികൾക്കും കരാറുകളിലും മേൽനോട്ടത്തിലും പങ്കുണ്ടെന്ന് സിവിൽ കോടതി വ്യക്തമാക്കി. തുടർന്ന്, പ്രധാന കരാറുകാർ, സബ് കോൺട്രാക്ടർ, ഉപകരണ കമ്പനികൾ, ഡ്രൈവർ, ഇൻഷുറൻസ് കമ്പനികൾ എന്നിവർ ചേർന്ന് യുവാവിന് 40 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വിധി പുറപ്പെടുവിച്ച തീയതി മുതൽ തുക കൈമാറുന്നത് വരെ വാർഷിക പലിശയായി 5 ശതമാനം തുകയും എതിർകക്ഷികൾ നൽകണം. കൂടാതെ, കോടതി ഫീസും അവർ വഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തൃശൂർ വടക്കേക്കാട് ഐ.സി.എ വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ റഫീഖിന്‍റെ മകൻ വജീഹ് (27) ആണ് മരിച്ചത്. ദുബായിലെ വർസാനില്‍ വെച്ചാണ് മരിച്ചത്. ബാങ്കിലായിരുന്നു ജോലി. മയ്യിത്ത് നടപടി ക്രമങ്ങൾക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം നാലിന് അൽഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വീണ്ടും ദുരന്തം; ആദ്യമകന്‍ മരിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മകന്‍ യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

Dubai Accident ആദ്യമകന്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ട് 11 വർഷങ്ങൾക്ക് ശേഷം, 29 കാരനായ മറ്റൊരു മകൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ഷാർജയിലെ ഈജിപ്ഷ്യൻ പ്രവാസി ദമ്പതികൾ വീണ്ടും ദുരന്തത്തിന്റെ പിടിയിലായി. ദുബായ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി ഫൗണ്ടേഷനിൽ ജോലി ചെയ്തിരുന്ന അമർ ഹെഷാം ആണ് ശനിയാഴ്ച രാവിലെ ദുബായിൽ ഉണ്ടായ ഒരു കാർ അപകടത്തിൽ മരിച്ചത്. അദ്ദേഹം കാറിൽ ഒറ്റയ്ക്കായിരുന്നു എന്നാണ് റിപ്പോർട്ട്. അമറിന്റെ മാതാപിതാക്കളായ ഡോ. ഹെഷാം അബ്ദുൽ ഹാലിമും യാസ്മീൻ ഹെഷാമും മകന്റെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബന്ധു പറഞ്ഞു. “അദ്ദേഹത്തിന്റെ പിതാവ് ഐസിയുവിലാണ്, അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്,” ബന്ധു പറഞ്ഞു. 2018 ൽ അമർ ബിരുദം നേടിയ ഷാർജ സർവകലാശാലയിലെ സ്കൗട്ട്സ് ട്രൈബ്‌സിന്റെ വിദ്യാർത്ഥി പ്രവർത്തനങ്ങളുടെ തലവനും സൂപ്പർവൈസറുമാണ് ഡോ. ഹെഷാം. അതേസമയം, അമറിന്റെ ഉറ്റ സുഹൃത്ത് സോണി ഇദ്രീസ് പറഞ്ഞു, സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും ഹൃദയം തകർന്നിരിക്കുന്നു.  വെള്ളിയാഴ്ച രാത്രി ദുബായിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷം അമർ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അവർ പറഞ്ഞു. “ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ അർജൻ റൗണ്ട്എബൗട്ടിൽ വെച്ച് കാർ ഒരു തൂണിൽ ഇടിക്കുകയായിരുന്നു,” സോണി കണ്ണീരോടെ പറഞ്ഞു. “അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു.” 2014-ൽ, അംറിന്റെ ഇളയ സഹോദരനും ഏക സഹോദരനുമായ കരീം ഹിഷാം 14-ാം വയസ്സിൽ ഒരു കാർ അപകടത്തിൽ മരണപ്പെട്ടിരുന്നു. “പത്തോ പതിനൊന്നോ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഇതേ ആശുപത്രി സാഹചര്യത്തിലായിരുന്നു. വീണ്ടും അതേ വേദന അനുഭവിക്കേണ്ടി വരുന്നത് അസഹനീയമാണ്,” സ്കൂൾ കാലം മുതൽ അമറിന്റെ സുഹൃത്തായ സോണി പറഞ്ഞു. യുഎഇയിൽ ജനിച്ചു വളർന്ന അമറിനെ ഞായറാഴ്ച ഷാർജയിലെ സഹോദരന്റെ അടുത്തായി അടക്കം ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy