കുവൈത്ത്: രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, മൃതദേഹങ്ങള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍, രണ്ട് മരണം

Accident Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിങ് റോഡിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ സ്ത്രീയും കുട്ടിയും മരിച്ചു. ജഹ്‌റ ഭാഗത്തേക്ക് പോകുന്ന പാതയിലായിരുന്നു അപകടം. മറ്റൊരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്ന് യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കുവൈത്ത് ഫയർ ഫോഴ്സിലെ അൽ-ബൈറഖ് സെന്ററിൽ നിന്നുള്ള രക്ഷാസംഘമാണ് ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചത്. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും സ്ത്രീയും കുട്ടിയും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ വ്യക്തിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M അപകടസ്ഥലം കുവൈത്ത് പോലീസിനും ബന്ധപ്പെട്ട അധികൃതർക്കും കൈമാറി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും അധികൃതർ വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

തിരക്കുകളിൽപ്പെടാതെ സാധനങ്ങൾ വീട്ടിലിരുന്ന് വാങ്ങാം; കുവൈത്തില്‍ പുതിയ ആപ്പ്

Jameia Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സഹകരണ സംഘങ്ങളിൽ (ജംഇയ്യകൾ) നിന്നുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതിനുള്ള ഹോം ഡെലിവറി സേവനം ഉടൻ ആരംഭിക്കും. ഇതിനായി രൂപീകരിച്ച പ്രത്യേക ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കുമെന്ന് ഡെലിവറി കമ്പനി കമ്മിറ്റി തലവൻ അബ്ദുൽ അസീസ് അൽ-ഫലേഹ് അറിയിച്ചു. പ്രാദേശിക ഡെലിവറി കമ്പനികളെയും ജംഇയ്യകളെയും ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരിക്കുന്നത്. സേവനം സുഗമമാക്കുന്നതിന് ജംഇയ്യകളുടെ യൂണിയനുമായും വിവിധ ഡെലിവറി കമ്പനികളുമായും കരാർ ഒപ്പിട്ടു കഴിഞ്ഞു. നിലവിൽ 20 പ്രാദേശിക ഡെലിവറി കമ്പനികളുമായി ഔദ്യോഗികമായി കരാറായിട്ടുണ്ട്. അദാൻ, ഖുസൂർ, അൽ-സലാം, നസീം, ഹദിയ, ഫർവാനിയ, അൻദലസ്, റിഖായ് ഉൾപ്പെടെ പത്തോളം ജംഇയ്യകളിലെ ഉൽപ്പന്നങ്ങൾ ഇതിനോടകം ആപ്പിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. മറ്റൊരു 10 ജംഇയ്യകൾ കൂടി വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ ഏകദേശം 70 ജംഇയ്യകളിൽ നിന്നുള്ള സേവനങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുമെന്ന് അബ്ദുൽ അസീസ് അൽ-ഫലേഹ് വ്യക്തമാക്കി. ഈ സംവിധാനം നിലവിൽ വരുന്നതോടെ ജനങ്ങൾക്ക് തിരക്കുകളിൽപ്പെടാതെ തന്നെ നിത്യോപയോഗ സാധനങ്ങൾ വീട്ടിലിരുന്ന് വാങ്ങാൻ സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group