യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പെർമിറ്റ് നിർബന്ധം; കാലാവധി ഉടന്‍ അവസാനിക്കും, ലംഘിച്ചാൽ കടുത്ത പിഴ

social media advertisements UAE ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ പരസ്യം ചെയ്യുന്നവർക്കായി യുഎഇ മീഡിയ കൗൺസിൽ ഏർപ്പെടുത്തിയ ‘അഡ്വർടൈസർ പെർമിറ്റ്’ എടുക്കാനുള്ള സമയപരിധി ജനുവരി 31-ന് അവസാനിക്കും. അതിവേഗം വളരുന്ന ഡിജിറ്റൽ പരസ്യമേഖലയെ നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായാണ് ഈ പുതിയ നിബന്ധന. ഇവർക്ക് ഒരു വർഷത്തേക്കാണ് പെർമിറ്റ് ലഭിക്കുക. ആദ്യത്തെ 3 വർഷം പെർമിറ്റ് തികച്ചും സൗജന്യമാണ്. നാലാം വർഷം മുതൽ 1000 ദിർഹം നൽകി പുതുക്കാം. മൂന്ന് മാസത്തേക്ക് 500 ദിർഹം നൽകി പെർമിറ്റ് എടുക്കാം. എന്നാൽ മീഡിയ കൗൺസിൽ അംഗീകൃത ഏജൻസികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രത്യേക പെർമിറ്റ് ആവശ്യമില്ല. അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം. സ്വഭാവ സർട്ടിഫിക്കറ്റ്, ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസൻസ് (താമസക്കാർക്ക്) എന്നിവ നിർബന്ധമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT സ്വന്തം സ്ഥാപനത്തിന്റെ പരസ്യം സ്വന്തം അക്കൗണ്ടിലൂടെ ചെയ്യുന്ന ഉടമസ്ഥർക്ക് പെർമിറ്റ് വേണ്ട. വിദ്യാഭ്യാസ, കായിക, കലാപരമായ ബോധവൽക്കരണ വീഡിയോകൾ ചെയ്യുന്ന 18 വയസ്സിന് താഴെയുള്ളവർക്കും പെർമിറ്റ് ആവശ്യമില്ല. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം. റിയൽ എസ്റ്റേറ്റ്, ആരോഗ്യം, സാമ്പത്തിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. uaemc.gov.ae എന്ന വെബ്‌സൈറ്റ് വഴി യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് അപേക്ഷിക്കാം. രേഖകൾ കൃത്യമാണെങ്കിൽ 3 ദിവസത്തിനുള്ളിൽ പെർമിറ്റ് ലഭിക്കും. നിയമം ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

ദുബായ് ടാക്സികളിൽ നഷ്ടപ്പെട്ടത് 37 കോടിയോളം രൂപയും സ്വർണവും പാസ്‌പോർട്ടുകളും; ഉടമസ്ഥർക്ക് തിരികെ നൽകി ആർടിഎ

Dubai rta ദുബായ്: 2025-ൽ ദുബായിലെ ടാക്സികളിൽ യാത്രക്കാർ മറന്നുവെച്ച ഒരു ലക്ഷത്തിലധികം സാധനങ്ങൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആകെ 1,04,162 പരാതികളാണ് ഇത്തരത്തിൽ അതോറിറ്റിക്ക് ലഭിച്ചത്. അതിവേഗത്തിലുള്ള നടപടികളിലൂടെയും സ്മാർട്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് ഇവ വീണ്ടെടുത്തത്. ഏകദേശം 20 ലക്ഷത്തിലധികം ദിർഹം (ഏകദേശം 4.5 കോടിയിലധികം ഇന്ത്യൻ രൂപ) യാത്രക്കാർക്ക് തിരികെ ലഭിച്ചു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 35,000 ഉപകരണങ്ങൾ കണ്ടെത്തി. ഏകദേശം 3,000 പാസ്‌പോർട്ടുകളും മറ്റ് ഔദ്യോഗിക രേഖകളും യാത്രക്കാർക്ക് കൈമാറി. സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വ്യക്തിഗത വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് പരാതി നൽകാനായി വിവിധ മാർഗ്ഗങ്ങൾ ആർടിഎ ഒരുക്കിയിട്ടുണ്ട്. കോൾ സെന്റർ (800 9090): 56 ശതമാനം പരാതികളും ലഭിച്ചത് കോൾ സെന്റർ വഴിയാണ്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പിനോ തുടങ്ങി എട്ടോളം ഭാഷകളിൽ ഇവിടെ സേവനം ലഭ്യമാണ്. വെർച്വൽ ഏജന്റ് (Mahboub) ചാറ്റ് സർവീസ് വഴി 30.8 ശതമാനം റിപ്പോർട്ടുകൾ ലഭിച്ചു. സ്മാർട്ട് ആപ്പുകൾ 10.8 ശതമാനം പരാതികൾ ആപ്പുകൾ വഴി രേഖപ്പെടുത്തി. ഉപഭോക്താക്കളുടെ സംതൃപ്തിക്ക് മുൻഗണന നൽകുന്നതിനൊപ്പം ടാക്സി കമ്പനികളും ഡ്രൈവർമാരും സ്മാർട്ട് സംവിധാനങ്ങളും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെന്ന് ആർടിഎ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീര അൽ ഷെയ്ഖ് പറഞ്ഞു.

യുഎഇയിൽ ഇത്തവണ സുഖകരമായ നോമ്പുകാലം; റമദാൻ ഫെബ്രുവരി 19ന് തുടങ്ങിയേക്കും, നോമ്പ് സമയം കുറയാൻ സാധ്യത?

Ramadan in UAE ദുബായ്: യുഎഇയിൽ ഇത്തവണത്തെ റമദാൻ മാസത്തിൽ നോമ്പുകാർക്ക് ആശ്വാസമായി ശൈത്യകാല കാലാവസ്ഥയുണ്ടാകുമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കി. ശൈത്യകാലത്തിന്റെ അവസാനവും വസന്തകാലത്തിന്റെ തുടക്കവുമാണ് ഈ റമദാൻ കാലമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ ഹസൻ അഹമ്മദ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കനുസരിച്ച് ഫെബ്രുവരി 18-ന് ചന്ദ്രനെ കാണാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ഫെബ്രുവരി 19 ബുധനാഴ്ച റമദാൻ ഒന്നായിരിക്കും. ഔഖാഫ് കലണ്ടറിലും ഫെബ്രുവരി 19 തന്നെയാണ് റമദാൻ ഒന്നായി രേഖപ്പെടുത്തിയിട്ടുള്ളത്. മാർച്ച് 19-ന് ശവ്വാൽ ചന്ദ്രനെ കാണാൻ സാധ്യതയുള്ളതിനാൽ മാർച്ച് 20 വെള്ളിയാഴ്ച പെരുന്നാൾ വരാനാണ് സാധ്യത. ഇത്തവണത്തെ റമദാൻ 29 ദിവസമായിരിക്കും നീണ്ടുനിൽക്കുക. പകൽ സമയത്ത് 20 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. രാത്രികാലങ്ങളിൽ തണുത്തതും സുഖകരവുമായ കാലാവസ്ഥ അനുഭവപ്പെടും. മുൻവർഷത്തെ അപേക്ഷിച്ച് നോമ്പ് സമയം 30 മിനിറ്റോളം കുറയാനും സാധ്യതയുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയായിരിക്കും യുഎഇയിൽ പൊതു അവധി ലഭിക്കുക. ശനി, ഞായർ വാരാന്ത്യ അവധി ലഭിക്കുന്നവർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയായിരിക്കും ഇത്.

ഭാര്യയെ കൊന്നു, പക്ഷേ അത് കൊലപാതകമല്ല! വിചിത്രവാദവുമായി ഇന്ത്യൻ വംശജൻ; നടുക്കം മാറാതെ പ്രവാസി ലോകം

Australian court അഡലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ മലയാളി ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തെ നടുക്കിയ നഴ്സ് സുപ്രിയ ഠാക്കൂറിന്റെ കൊലപാതക കേസിൽ പ്രതിയായ ഭർത്താവ് വിക്രാന്ത് താക്കൂർ (42) കോടതിയിൽ വിചിത്രവാദം ഉന്നയിച്ചു. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച പ്രതി, എന്നാൽ അതൊരു ‘കൊലപാതകമല്ല’ എന്നാണ് കോടതിയിൽ പറഞ്ഞത്. കഴിഞ്ഞ ഡിസംബർ 21-ന് നോർത്ത് ഫീൽഡ് സബർബിലെ വീട്ടിൽ വെച്ചാണ് സുപ്രിയ കൊല്ലപ്പെട്ടത്. ഗാർഹിക പീഡനം നടക്കുന്നുവെന്ന വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ സുപ്രിയ അബോധാവസ്ഥയിലായിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി 14-ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ഈ വിചിത്രവാദം നടത്തിയത്. കൊലപാതകം മനഃപൂർവമല്ലെന്ന് വരുത്തിത്തീർത്ത് ശിക്ഷയിൽ ഇളവ് നേടാനാണ് ഇത്തരമൊരു വാദം ഉന്നയിച്ചതെന്നാണ് നിയമവിദഗ്ധർ കരുതുന്നത്. നഴ്സായി ജോലി ചെയ്തിരുന്ന സുപ്രിയ സുഹൃത്തുക്കൾക്കിടയിൽ പ്രിയങ്കരിയായിരുന്നു. അമ്മ നഷ്ടപ്പെട്ട സുപ്രിയയുടെ മകന്റെ ഭാവി സുരക്ഷിതമാക്കാൻ സുഹൃത്തുക്കളും പ്രവാസി കൂട്ടായ്മകളും ചേർന്ന് ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്. ഏപ്രിലിൽ കേസിൽ അടുത്ത ഘട്ട വാദം നടക്കും. മകന്റെ സംരക്ഷണം ഉറപ്പാക്കാൻ സോഷ്യൽ മീഡിയ വഴിയുള്ള ധനസമാഹരണം സജീവമായി തുടരുകയാണ്.

ആരോഗ്യപ്രവർത്തകർക്ക് 37 കോടി രൂപയുടെ സ്നേഹസമ്മാനം; പ്രവാസി വ്യവസായിയുടെ പ്രഖ്യാപനം സർപ്രൈസ് എസ്എംഎസിലൂടെ

healthcare workers gift അബുദാബി: രോഗീപരിചരണത്തിൽ മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന തങ്ങളുടെ ജീവനക്കാർക്ക് 15 മില്യൻ ദിർഹത്തിന്റെ (ഏകദേശം 37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്. ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ അബുദാബി ഇത്തിഹാദ് അരീനയിൽ നടന്ന വാർഷിക യോഗത്തിലാണ് 10,000ത്തോളം വരുന്ന ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്. നഴ്സിങ്, രോഗീ പരിചരണം, ഓപ്പറേഷൻസ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന പത്തായിരത്തോളം മുൻനിര പ്രവർത്തകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ ജീവനക്കാർക്ക് അവരുടെ തസ്തിക അനുസരിച്ച് അരമാസത്തെ മുതൽ ഒരു മാസത്തെ വരെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക ലഭിക്കും. ഡോ. ഷംഷീർ വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ജീവനക്കാരുടെ ഫോണുകളിലേക്ക് സർപ്രൈസ് എസ്എംഎസ് ആയിട്ടാണ് ഈ സന്തോഷവാർത്ത എത്തിയത്. തുക ഉടൻ അക്കൗണ്ടുകളിൽ എത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്ഥാപനത്തിന്റെ അടുത്ത വളർച്ചാ ഘട്ടത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായാണ് ഈ അംഗീകാരം നൽകുന്നത്. യാതൊരു നിബന്ധനകളുമില്ലാതെ ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള നന്ദി പ്രകടനമാണിതെന്ന് ഡോ. ഷംഷീർ പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയെ (BMC) 2030-ഓടെ അത്യാധുനിക സൗകര്യങ്ങളുള്ള ‘നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റി’യാക്കി മാറ്റാനുള്ള പത്ത് വർഷത്തെ കർമ്മപദ്ധതിയും യോഗത്തിൽ അവതരിപ്പിച്ചു. ചികിത്സയ്ക്ക് പുറമെ ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നിവ സമന്വയിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥയായി ഇവിടം മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇ ഭരണകൂടം നൽകുന്ന പിന്തുണയാണ് ബുർജീലിന്റെ ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാണാതായിട്ട് ഒരാഴ്ച, ഷാർജയിലെ ബീച്ചില്‍ മലയാളി യുവാവ് മരിച്ച നിലയിൽ

missing malayali death ഷാർജ: ഒരാഴ്ചയായി കാണാതിരുന്ന കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി ഷാബു പഴയക്കലിനെ (43) ഷാർജയിലെ ജുബൈൽ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മുമ്പ് പത്ത് വർഷത്തോളം കുവൈത്തിലും പ്രവാസിയായിരുന്നു. കഴിഞ്ഞയാഴ്ച സുഹൃത്തുക്കളെ കാണാനായി അജ്മാനിലെ ക്യാമ്പിൽ നിന്നും കമ്പനി വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു ഷാബു. എന്നാൽ അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. തന്റെ മൊബൈൽ ഫോൺ മ്യൂട്ട് ചെയ്ത് മുറിയിൽ തന്നെ വെച്ച ശേഷമാണ് അദ്ദേഹം പോയിരുന്നത്. ഷാബുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഷാർജ പോലീസ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിക്കുന്നത്. ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ. മകൾ: ഇവാനിയ. സഹോദരങ്ങൾ: സജിത്കുമാർ, ബാബു, ഇന്ദിര, നിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അറിയിച്ചു.

ഷാർജയിൽ പുതിയ പാർപ്പിട നഗരങ്ങൾ വരുന്നു; ‘അൽ അഷ്കൽ’ പദ്ധതി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

Sharjah Ruler ഷാർജ: ഷാർജയിലെ സ്വദേശി കുടുംബങ്ങൾക്കായി പുതിയ പാർപ്പിട പദ്ധതികളും അടിസ്ഥാന സൗകര്യ വികസനങ്ങളും പ്രഖ്യാപിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ‘ഡയറക്ട് ലൈൻ’ എന്ന റേഡിയോ പരിപാടിയിലൂടെയാണ് അദ്ദേഹം പുതിയ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ഖോർഫക്കാൻ ഡിസേബിൾഡ് ക്ലബിന് സമീപമുള്ള ജബൽ അൽ അഷ്കൽ മേഖലയിൽ നൂറുകണക്കിന് വീടുകൾ ഉൾപ്പെടുന്ന പുതിയ പാർപ്പിട സമുച്ചയം നിർമ്മിക്കും. ഈ പ്രദേശത്തിന് ‘അൽ അഷ്കൽ നെയ്‌ബർഹുഡ്’ എന്ന് പേരിട്ടു. കടൽ അഭിമുഖമായുള്ള വീടുകളിൽ നിന്ന് വ്യത്യസ്തമായി മലനിരകളുടെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നവയായിരിക്കും ഈ വീടുകൾ. അൽ അഷ്കൽ മേഖലയിൽ നിന്ന് അൽ റഫീസയിലേക്കുള്ള റോഡ് നവീകരിക്കും. ഇത് യാത്രാസൗകര്യം സുഗമമാക്കും. അൽ ഹറേ ഏരിയ: നേരത്തെ വാണിജ്യ ലൈസൻസ് ഉള്ളവർക്കായി മാറ്റിവെച്ചിരുന്ന അൽ ഹറേയിലെ അധിക പ്ലോട്ടുകൾ മുനിസിപ്പാലിറ്റിക്ക് കൈമാറി. ഇവിടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. കൽബ നഗരത്തിലെ റിംഗ് റോഡിനോട് ചേർന്ന് അൽ ഗൈൽ, അൽ സാഫ്, അൽ താരീഫ് മേഖലകളിലും സമാനമായ പാർപ്പിട പദ്ധതികൾ നടപ്പിലാക്കും. അൽ ദാഹിയാത്ത് റെസിഡൻഷ്യൽ നെയ്‌ബർഹുഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശികൾക്ക് മികച്ച താമസസൗകര്യവും ജീവിതനിലവാരവും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാമിന് എട്ട് ദിർഹത്തിലധികം വർധനവ്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Dubai Gold price jumps ദുബായ്: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വം കാരണം ദുബായിൽ സ്വർണവില പുതിയ റെക്കോർഡുകൾ കുറിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് എട്ട് ദിർഹത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതാണ് വിപണിയിലെ ഈ പെട്ടെന്നുള്ള കുതിപ്പിന് കാരണം. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ നിരക്കുകൾ: 24 കാരറ്റ്: ഗ്രാമിന് 8.25 ദിർഹം വർദ്ധിച്ച് 562 ദിർഹമായി, 22 കാരറ്റ്: ഗ്രാമിന് 7.5 ദിർഹം വർദ്ധിച്ച് 520.25 ദിർഹമായി, മറ്റ് വകഭേദങ്ങൾ: 21 കാരറ്റ് ഗ്രാമിന് 499 ദിർഹത്തിലും 18 കാരറ്റ് 427.75 ദിർഹത്തിലും 14 കാരറ്റ് 333.5 ദിർഹത്തിലും എത്തി.  ഇവയെല്ലാം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളാണ്. യുഎഇ സമയം രാവിലെ 9:25-ഓടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ട്രോയ് ഔൺസിന് 1.64 ശതമാനം ഉയർന്ന് 4671.72 ഡോളറിലെത്തി. സമാനമായ രീതിയിൽ വെള്ളിവിലയും വർദ്ധിച്ചിട്ടുണ്ട്. വെള്ളി ഔൺസിന് 94 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് 93.19 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group