
UAE maternity leave അബുദാബി: സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ പ്രസവാവധി അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി 98 ദിവസമാക്കി ഉയർത്തണമെന്ന് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു. പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിയും മാസം തികയാതെയുള്ള പ്രസവ കേസുകളിൽ പ്രത്യേക പരിഗണനയും നൽകണമെന്ന് സമിതി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള അമ്മമാർ, ഭിന്നശേഷിക്കാർ, പ്രായമായവരെ പരിചരിക്കുന്നവർ എന്നിവർക്ക് മുൻഗണനാടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. നിയമപ്രകാരമുള്ള നഴ്സറി സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ അവകാശങ്ങളും സർക്കാർ മേഖലയ്ക്ക് തുല്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. കുടുംബ സൗഹൃദ നയങ്ങൾ പിന്തുടരുന്ന സ്ഥാപനങ്ങൾക്ക് നികുതി ഇളവുകളും സർക്കാർ പദ്ധതികളിൽ മുൻഗണനയും നൽകണം. ഗാർഹിക പീഡന കേസുകളിൽ ഇരകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിർദ്ദേശങ്ങളാണ് എഫ്എൻസി മുന്നോട്ടുവെച്ചത്. ആവർത്തിച്ചുള്ള പീഡന കേസുകളിലോ, ഇരകൾ കുട്ടികളോ ഗർഭിണികളോ ഭിന്നശേഷിക്കാരോ ആണെങ്കിൽ യാതൊരു കാരണവശാലും ഒത്തുതീർപ്പ് അനുവദിക്കരുത്. ഏതെങ്കിലും വിധത്തിലുള്ള അനുരഞ്ജന കരാറിലെത്തുന്നതിന് മുൻപ് കുറ്റവാളികളുടെ മാനസിക നില പരിശോധിക്കണം. പീഡനത്തിന് ഇരയായവർക്ക് സമഗ്രമായ പരിചരണവും പുനരധിവാസവും ഉറപ്പാക്കുന്ന സംവിധാനങ്ങൾ കൊണ്ടുവരണം. കുടുംബ സംരക്ഷണ ഗൈഡ് പരിഷ്കരിക്കാനും കുടുംബങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനും കൗൺസിൽ സർക്കാരിനോട് ശുപാർശ ചെയ്തു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
യുഎഇ ലോട്ടറി ‘ലക്കി ഡേ’ ഫലം പ്രഖ്യാപിച്ചു; മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം
UAE Lottery ദുബായ്: പുതുക്കിയ ശനിയാഴ്ചാ ക്രമീകരണമനുസരിച്ച് നടന്ന യുഎഇ ലോട്ടറിയുടെ പ്രതിവാര നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു. ലക്കി ഡേ, ലക്കി ചാൻസ് വിഭാഗങ്ങളിലായി നിരവധി പേരാണ് സമ്മാനത്തിന് അർഹരായത്. ലക്കി ഡേ വിജയിച്ച നമ്പറുകൾ: ഈ ആഴ്ചയിലെ നറുക്കെടുപ്പിൽ ലഭിച്ച നമ്പറുകൾ ദിവസങ്ങൾ (Days): 12, 25, 31, 22, 11, 14, ലക്കി മാസം (Lucky Month): 3 എന്നിവായണ്. ലക്കി ചാൻസ് വിഭാഗത്തിൽ മൂന്ന് പേർക്ക് വീതം ഒരു ലക്ഷം ദിർഹം (Dh100,000) സമ്മാനം ലഭിച്ചു. വിജയികളുടെ ഐഡികൾ (IDs) AS1781137, DU9745571, BN3833225 എന്നിവയാണ്. പുതിയ പ്രതിവാര രീതി നിലവിൽ വന്നതിന് ശേഷം ഇതുവരെ ഇരുനൂറിലധികം പേർക്ക് ലക്കി ചാൻസ് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. യുഎഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് നറുക്കെടുപ്പ് രീതികളിൽ മാറ്റം വരുത്തിയത്. ഇപ്പോൾ എല്ലാ ശനിയാഴ്ചകളിലുമാണ് നറുക്കെടുപ്പ് നടക്കുന്നത്. പ്രധാന സമ്മാനങ്ങൾ ഇവയാണ്, ഒന്നാം സമ്മാനം (Grand Prize): 3 കോടി ദിർഹം (Dh30 Million), രണ്ടാം സമ്മാനം: 50 ലക്ഷം ദിർഹം (Dh5 Million). ലക്കി ചാൻസ്: ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം ദിർഹം വീതം.
യുഎഇയിൽ ഇൻഷുറൻസ് ചെലവ് കൂടുന്നു; ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്
UAe Health Insurance ദുബായ്: യുഎഇയിൽ ഹെൽത്ത് ഇൻഷുറൻസ് നിരക്കുകൾ വർധിക്കുന്നതോടെ, പണം ലാഭിക്കാനായി ഡോക്ടറെ കാണുന്നതും വൈദ്യപരിശോധനകൾ നടത്തുന്നതും മാറ്റിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം ചെറിയ ലാഭങ്ങൾ പിന്നീട് വൻ ചികിത്സാ ചെലവുകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വഴിമാറുമെന്ന് ഇൻഷുറൻസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി താമസക്കാർ ആദ്യം മാറ്റിവയ്ക്കുന്നത് പതിവായുള്ള ഡോക്ടർ പരിശോധനകൾ, രക്തപരിശോധനകളും മറ്റ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും, പ്രതിരോധ പരിശോധനകൾ, ഫിസിയോതെറാപ്പി, മാനസികാരോഗ്യ സേവനങ്ങൾ എന്നീ സേവനങ്ങളാണ്. ഓരോ തവണ ഡോക്ടറെ കാണുമ്പോഴും നൽകേണ്ടി വരുന്ന ‘കോ-പേയ്‌മെന്റ്’ തുക ലാഭിക്കാനാണ് പലരും ഇത്തരം പരിശോധനകൾ ഒഴിവാക്കുന്നത്. പ്രമേഹം, രക്താതിമർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ അത് ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേക്കും ദീർഘകാല ആശുപത്രിവാസത്തിലേക്കും നയിക്കും. നിസ്സാരമായിരുന്ന രോഗങ്ങൾ ഗുരുതരമാകുമ്പോൾ വലിയ തുക ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടി വരുന്നു. ഇത് ഭാവിയിൽ ഇൻഷുറൻസ് പ്രീമിയം വീണ്ടും വർധിക്കാൻ കാരണമാകും. കുട്ടികളും പ്രായമായവരും ഉള്ള കുടുംബങ്ങളിലാണ് ഈ പ്രതിസന്ധി കൂടുതൽ പ്രകടമാകുന്നത്. അവർക്ക് തുടർച്ചയായ പരിശോധനകൾ ആവശ്യമായതിനാൽ ചെലവ് വർധിക്കുന്നത് അവരെ വേഗത്തിൽ ബാധിക്കുന്നു. ചെലവ് വർധിച്ചാലും താഴെ പറയുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. അടിയന്തര ചികിത്സകൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ, അത്യന്താപേക്ഷിതമായ മരുന്നുകൾ, ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സകൾ, കൃത്യസമയത്തുള്ള ചികിത്സ ആരോഗ്യത്തോടൊപ്പം ഭാവിയിലെ വലിയ സാമ്പത്തിക നഷ്ടവും ഒഴിവാക്കും.
ദുബായിൽ റെക്കോർഡ് ഭേദിച്ച് സ്വർണവില; ഗ്രാമിന് ആദ്യമായി 600 ദിർഹം കടന്നു
Dubai gold price ദുബായിലെ സ്വർണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം എന്ന നാഴികക്കല്ല് പിന്നിട്ടു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് അടുത്തേക്ക് എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവില 24 കാരറ്റ്: ₹601.0 (ഗ്രാമിന്), 22 കാരറ്റ്: ₹556.0 (ഗ്രാമിന്), 21 കാരറ്റ്: ₹533.5 (ഗ്രാമിന്), 18 കാരറ്റ്: ₹457.25 (ഗ്രാമിന്), 14 കാരറ്റ്: ₹356.75 (ഗ്രാമിന്). ആഗോളതലത്തിൽ സ്വർണവില 1.16 ശതമാനം വർധിച്ച് ഔൺസിന് 4,988.56 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കില്ലെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിട്ടും, ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണവിലയെ ബാധിച്ചു. വിപണിയിലെ ഭയത്തെ പെട്ടെന്ന് തന്നെ ലാഭത്തോടുള്ള ആർത്തിയായി മാറ്റാൻ ട്രംപിന്റെ പ്രസ്താവനകൾക്ക് സാധിച്ചുവെന്ന് സ്വിസ്‌കോട്ട് സീനിയർ അനലിസ്റ്റ് ഇപെക് ഓസ്കാർഡെസ്കായ നിരീക്ഷിച്ചു. സ്വർണവില 600 ദിർഹം എന്ന പ്രധാന മനഃശാസ്ത്രപരമായ പരിധി കടന്നതിനാൽ, കയ്യിലുള്ള സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന യുഎഇ താമസക്കാർക്ക് ഇത് മികച്ച അവസരമാണ്. ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്നതിനാൽ ലാഭം കൊയ്യാൻ പറ്റിയ സമയമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.