ഓൺലൈൻ ചൂതാട്ടവും കള്ളപ്പണം വെളുപ്പിക്കലും; കുവൈത്തില്‍ പ്രവാസികൾക്ക് 10 വർഷം തടവും കോടികൾ പിഴയും

Expat gamblers kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം നടത്തുകയും അതിലൂടെ ലഭിക്കുന്ന പണം നിയമവിരുദ്ധമായി വെളുപ്പിക്കുകയും ചെയ്ത സംഘത്തിന് കോടതി കടുത്ത ശിക്ഷ വിധിച്ചു. ഒരു ബാങ്ക് ഉദ്യോഗസ്ഥനും യുവതിയും ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പത്ത് വർഷം കഠിനതടവും പത്ത് ലക്ഷം ദീനാർ (ഏകദേശം 27 കോടി രൂപ) പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റി ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിഭാഗം നടത്തിയ അതീവ രഹസ്യവും കൃത്യവുമായ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. തട്ടിപ്പിന് കൂട്ടുനിന്ന ഒരു ഇംപോർട്ട് കമ്പനിക്ക് 1,839,000 ദീനാർ പിഴ ചുമത്തി. കൂടാതെ, ഈ കമ്പനിയെ എല്ലാവിധ വാണിജ്യ ഇടപാടുകളിൽ നിന്നും കോടതി സ്ഥിരമായി വിലക്കുകയും ചെയ്തു. വിധി ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്ക് (രണ്ട് സ്ത്രീകൾ ഉൾപ്പെടെ) കോടതി താൽക്കാലിക ഇളവ് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M 500 ദിനാർ ജാമ്യത്തുക കെട്ടിവെക്കാനും ഒരു വർഷത്തേക്ക് സൽസ്വഭാവം പാലിക്കണമെന്ന നിബന്ധനയിലുമാണ് ഇവരെ വിട്ടയച്ചത്. ചൂതാട്ടത്തിലൂടെ ലഭിക്കുന്ന പണം ക്ലിനിക്കുകളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി നിക്ഷേപിച്ചാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ വെബ്സൈറ്റുകൾ വഴിയുള്ള ഇടപാടുകൾ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

യാത്രാവിലക്ക് ലംഘിക്കാൻ സഹായിച്ചു; കുവൈത്തിൽ അതിർത്തി ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവും പിഴയും

Kuwait exit permit forgery കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തിയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എക്സിറ്റ് പെർമിറ്റ് (യാത്രാ അനുമതി പത്രം) വ്യാജമായി നിർമ്മിച്ച സർക്കാർ ജീവനക്കാരന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച അപ്പീൽ കോടതി വിധി കുവൈത്ത് കസേഷൻ കോടതി ശരിവെച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും 500 ദീനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. രണ്ട് പൗരത്വമുള്ളതിനെത്തുടർന്ന് യാത്രാവിലക്ക് നേരിട്ടിരുന്ന ഒരു സ്വദേശി പൗരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അതിർത്തി കടക്കാൻ സഹായിച്ചതാണ് ഉദ്യോഗസ്ഥനെതിരെയുള്ള കുറ്റം. ഇവരുടെ നിയമപരമായ പദവി സംബന്ധിച്ച് സൗദി അധികൃതരുമായി ആശയവിനിമയം നടന്നു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥൻ തന്റെ അധികാരം ഉപയോഗിച്ച് ഇവർക്കായി വ്യാജ യാത്രാ രേഖകൾ തയ്യാറാക്കിയത്. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും നിയമപരമായ യാത്രാ നിയന്ത്രണങ്ങൾ മറികടക്കാൻ മറ്റുള്ളവരെ സഹായിച്ചതിനും അഞ്ച് വർഷം തടവും പിരിച്ചുവിടലും ശിക്ഷയായി ലഭിച്ചു. ഈ കേസിൽ ഉൾപ്പെട്ട സ്വദേശി പൗരനും ഭാര്യയും നിലവിൽ ഒളിവിലാണ്. ഇവർക്കും ക്രിമിനൽ കോടതി അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

കുവൈത്തിൽ ഏറ്റവും കൂടുതൽ മഴ അൽ-അബ്ദാലില്‍, കുറവ്…

highest rainfall Kuwait കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മിതമായ തോതിലുള്ള മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് അബ്ദലിയിലാണ്; 34.8 മില്ലിമീറ്റർ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധാരാർ അൽ-അലി പുറത്തുവിട്ട കണക്കുകൾ പ്രകാരം: അൽ-സബ്രിയ: 14.1 mm, റാസ് അൽ സൽമിയ: 8.9 mm, അൽ-റായ: 8.5 mm, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം: 7.1 mm, മസ്റഅത്ത് അൽ അബ്രഖ്: 5 mm, അൽ ജഹ്‌റ: 4 mm (ഏറ്റവും കുറഞ്ഞ മഴ). ഉപരിതലത്തിലുണ്ടായ ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലെ ശക്തമായ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണമായതെന്ന് അൽ-അലി വിശദീകരിച്ചു. ഞായറാഴ്ച രാവിലെയോടെ ഈ പ്രതിഭാസം ദുർബലമാവുകയും പകരം ഉച്ചമർദ്ദം ശക്തിപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് രാജ്യത്ത് താപനില ഗണ്യമായി കുറയുകയും കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലധികം വർദ്ധിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് സജ്ജമാണെന്നും സുരക്ഷ മുൻനിർത്തി ഔദ്യോഗിക റിപ്പോർട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group