
Death Case ദുബായ്: ആത്മഹത്യയെന്ന് കരുതിയ കേസിൽ നിർണായക കണ്ടെത്തലുമായി ദുബായ് പോലീസ്. പാലത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നു കരുതിയ ഡെലിവറി ബോയിയുടെ മരണം ഹിറ്റ് ആൻഡ് റൺ കേസാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. ഡിജിറ്റൽ ട്വിൻ എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കണ്ടെത്തിയത്. മൃതദേഹം പോലുമില്ലാതെ കുറ്റകൃത്യത്തിന്റെ ഇടങ്ങൾ ഡിജിറ്റലായി പുനഃസൃഷ്ടിച്ച് പ്രതികളെ വലയിലാക്കുന്നതാണ് ഈ രീതി.
കഴിഞ്ഞ ദിവസം ഒരു പാലത്തിനു താഴെയാണ് ഡെലിവറി ബോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പരിശോധനയിലെ നിഗമനം. എന്നാൽ ‘ഡിജിറ്റൽ ട്വിൻ’ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് ത്രിമാന രൂപത്തിൽ (3ഡി) പുനഃസൃഷ്ടിച്ചു. വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ മറ്റൊരു വാഹനം യുവാവിന്റെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിച്ചതായും ഇതേത്തുടർന്ന് നിയന്ത്രണം വിട്ട് യുവാവ് പാലത്തിന് താഴേക്ക് തെറിച്ചു വീണതാണെന്നും വ്യക്തമായി. ഇതോടെ കേസ് ഹിറ്റ് ആൻഡ് റണ്ണായി പുനഃക്രമീകരിക്കുകയായിരുന്നു.
ഒരു കുറ്റകൃത്യം നടന്ന സ്ഥലം അതിന്റെ എല്ലാ സൂക്ഷ്മതകളോടും കൂടി കംപ്യൂട്ടറിൽ 3ഡി ആയി പുനഃസൃഷ്ടിക്കുന്ന രീതിയാണിത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരിട്ട് പോകാതെ തന്നെ കംപ്യൂട്ടറിലൂടെ ഈ സ്ഥലത്തേക്ക് വെർച്വൽ രീതിയിലൂടെ ‘നടന്നു ചെല്ലാം’. ത്രീഡി സ്കാനിങ്, നിർമിതബുദ്ധി (എഐ) എന്നിവ ഉപയോഗിക്കുന്നതിനാൽ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Ramadan 2026 റമദാൻ മാസപ്പിറവി ദൃശ്യം; ദുബായ് ജബൽ നിസ്വയിൽ ഒരുക്കങ്ങൾ ഊർജിതമാക്കി
Ramadan 2026 ദുബായ്: റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഊർജിമാക്കി ദുബായ്. ഇസ്ലാമിക കാര്യ വകുപ്പാണ് ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ജബൽ നിസ്വ പ്രദേശത്തെ അംഗീകൃത നിരീക്ഷണ വേദിയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറ കണ്ടാൽ യുഎഇയിൽ ബുധനാഴ്ചയായിരിക്കും റമദാൻ 1. അല്ലെങ്കിൽ വ്യാഴാഴ്ചയാകും റമദാനിലെ ആദ്യ ദിനം. റമദാൻ ചന്ദ്രക്കല കാണാൻ യുഎഇയുടെ ചന്ദ്രദർശന സമിതി ചൊവ്വാഴ്ച യോഗം ചേരും. മഗ്രിബ് നമസ്കാരത്തിന് ശേഷം ഫത്വ കൗൺസിൽ അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഫീൽഡ് നിരീക്ഷണ സംഘങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ അവലോകനം ചെയ്യും. മാസപ്പിറ കാണുന്നതിന് അനുസരിച്ചായിരിക്കും തീരുമാനമുണ്ടാകുക.
Gold Robbery പ്രവാസിയുടെ വീട്ടിൽ മോഷണം; പരിചയക്കാരൻ കവർന്നെടുത്തത് 37 പവൻ സ്വർണ്ണാഭരണങ്ങൾ
Gold Robbery നെയ്യാറ്റിൻകര: പ്രവാസിയുടെ വീട്ടിൽ മോഷണം. 37 പവന്റെ സ്വർണാഭരണങ്ങളാണ് വീട്ടുടമയുടെ പരിചയക്കാരൻ കൂടിയായ മോഷ്ടാവ് കവർന്നെടുത്തത്. കേസിലെ രണ്ടാം പ്രതി പൂവാർ തെക്കേതെരുവ് താഴത്തുവീട്ടിൽ നൗഷാദിനെ (42) പൂവാർ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ ഷാജഹാന്റെ വീട്ടിൽ കഴിഞ്ഞ 28ന് ആയിരുന്നു കവർച്ച നടന്നത്. ഷാജഹാന്റെ പരിചയക്കാരൻ കൂടിയായിരുന്നു നൗഷാദ്. ഈ പരിചയം ദുരുപയോഗം ചെയ്തായിരുന്നു ഇയാൾ കൃത്യം നടത്തിയത്. കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
നൗഷാദ് ആണ് കവർച്ചയുടെ ആസൂത്രകനെന്ന് പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതിയെ വിളിച്ചു വരുത്തിയതും കവർച്ച നടത്തേണ്ട വീട് കാട്ടിക്കൊടുത്തതും താമസ സൗകര്യം ഏർപ്പെടുത്തിയതുമെല്ലാം നൗഷാദാണെന്ന് പോലീസ് കണ്ടെത്തി. വീട്ടിൽ ആളില്ലാതിരുന്ന സമയത്തു ഇയാൾ വാതിൽ കുത്തിപ്പൊളിച്ച് ഉള്ളിൽ പ്രവേശിക്കുകയും സ്വർണം കവർന്ന ശേഷം തമിഴ്നാട്ടിലേക്കു കടക്കുകയുമായിരുന്നു. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ വ്യക്തിയാണ് നാഷാദെന്നും പോലീസ് വിശദീകരിച്ചു.
Malayali Doctor മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് 3 വയസുകാരൻ; രക്ഷകനായി മലയാളി ഡോക്ടർ
Malayali Doctor ദുബായ്: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ മൂന്ന് വയസുകാരന് രക്ഷകനായി മലയാളി ഡോക്ടർ. ഡോ. സെസിൽ കുന്നപ്പിള്ളിയാണ് സമയോചിതമായ ഇടപെടലലിലൂടെ സ്റ്റീവ് എന്ന മൂന്നു വയസുകാരന്റെ ജീവൻ രക്ഷിച്ചത്. നാട്ടിലേക്ക് അവധിക്ക് വരികയായിരുന്നു അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജനായ ഡോ. സെസിൽ. വിമാനത്തിൽ മയക്കത്തിലായിരുന്ന അദ്ദേഹം പെട്ടെന്ന് ഒരു അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്. ആരോ സഹായത്തിനായി വിളിക്കുന്നു. സ്വപ്നമാണെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയത്. അടുത്തുണ്ടായിരുന്ന യാത്രക്കാരനോട് ചോദിച്ചപ്പോഴാണ് അത്യാഹിതമാണെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു മൂന്നു വയസുകാരനായ സ്റ്റീവ്. ദുബായ്-കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യുകെയിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു.വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത് അപകടകരമാംവിധം കുറവാണെന്ന് കണ്ടതോടെ പുതിയ ഓക്സിജൻ ടാങ്ക് എത്തിക്കാൻ നിർദേശിച്ചു.
ഓക്സിജൻ കുറഞ്ഞതോടെ കുട്ടിക്ക് അപസ്മാര ലക്ഷണങ്ങൾ കണ്ടു. അപസ്മാരത്തിനുള്ള മരുന്ന് വിമാനത്തിലെ ജീവനക്കാർ നൽകിയെങ്കിലും അത് നൽകേണ്ടെന്ന് ഡോക്ടർ തീരുമാനിച്ചു. ആ മരുന്ന് നൽകിയാൽ കുട്ടിയുടെ ശ്വാസോച്ഛ്വാസം പൂർണമായും നിലച്ചേക്കാം എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വിമാനം കൊച്ചിയിലെത്താൻ കാത്തുനിന്നാൽ അപകടമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർ ഉടൻ വിമാനം ഇറക്കാൻ പൈലറ്റിനോട് ആവശ്യപ്പെട്ടു. തുടർന്ന് വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെ സ്റ്റീവ് ജീവിതത്തിലേക്ക് തിരിച്ചുവന്നു
Temperature Drop യുഎഇയിൽ താപനില കുറയും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
Temperature Drop യുഎഇയിൽ ഇന്ന് പൊടിക്കാറ്റിനും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാജ്യത്ത് താപനില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. പ്രധാന നഗരങ്ങളായ അബുദാബിയില് ഉയര്ന്ന താപനില 26°C, താഴ്ന്ന താപനില 20°C, ദുബായ് 26°C 20°C, ഷാർജ 26°C 18°C ഇപ്രകാരമാണ്. കടലിൽ വീശുന്ന കാറ്റ് ഉച്ചയോടെ ശക്തമാകാൻ സാധ്യതയുണ്ട്. ഇത് കരപ്രദേശങ്ങളിൽ പൊടിക്കാറ്റിനും മണൽക്കാറ്റിനും കാരണമാകും. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ഇന്ന് രാത്രി 8:30 വരെയാണ് നിലവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കാലാവസ്ഥാ ഭൂപടത്തിൽ ഓറഞ്ച് നിറത്തിൽ അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ മോശം കാലാവസ്ഥ നേരിടാൻ സാധ്യതയുണ്ട്. ഇന്ന് രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഞ്ഞോ (Fog) നേരിയ മൂടൽമഞ്ഞോ (Mist) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Trackless Trams ദുബായ് നിരത്തുകളിൽ ഇനി പാളങ്ങളില്ലാത്ത ട്രാം; ഗതാഗതക്കുരുക്കിന് വിട, കുറഞ്ഞ ചെലവിൽ മെട്രോ സൗകര്യം
Trackless Trams ദുബായിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി അത്യാധുനികമായ ട്രാക്ക്ലെസ് ട്രാം സംവിധാനം വരുന്നു. മെട്രോയുടെ സുഖസൗകര്യങ്ങളും ബസിന്റെ വഴക്കവും ഒത്തുചേരുന്ന ഈ സംവിധാനം നഗരത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. പരമ്പരാഗത ട്രാമുകളെപ്പോലെ ഇരുമ്പ് പാളങ്ങൾ ഇതിന് ആവശ്യമില്ല. പകരം റോഡിൽ വരച്ചിരിക്കുന്ന പ്രത്യേക അടയാളങ്ങളെ സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് പിന്തുടർന്ന് ഒരു ‘വെർച്വൽ ട്രാക്കി’ലൂടെയാണ് ഇത് സഞ്ചരിക്കുന്നത്. മൂന്ന് കംപാർട്ടുമെന്റുകളുള്ള ഒരു ട്രാമിൽ ഒരേസമയം 300 പേർക്ക് യാത്ര ചെയ്യാം. പരമാവധി മണിക്കൂറിൽ 70 കി.മീ. നഗരത്തിനുള്ളിൽ സുരക്ഷ മുൻനിർത്തി 25 – 60 കി.മീ വേഗതയിലായിരിക്കും സഞ്ചാരം. 100% വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പുകയോ ശബ്ദമലിനീകരണമോ ഇല്ല. റെയിലുകൾ സ്ഥാപിക്കേണ്ടതില്ലാത്തതിനാൽ മെട്രോ നിർമ്മാണത്തിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ ഇതിന് വരുന്നുള്ളൂ. സ്റ്റേഷനുകളിൽ നിർത്തുമ്പോൾ തന്നെ മിനിറ്റുകൾക്കുള്ളിൽ ചാർജ് ചെയ്യാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കി.മീ വരെ സഞ്ചരിക്കാം. 2030ഓടെ ദുബായിലെ ഗതാഗതത്തിന്റെ 25% ഡ്രൈവറില്ലാ സംവിധാനത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ദുബായിലെ തിരക്കേറിയ എട്ട് മേഖലകളാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. അൽ നഹ്ദ, സത്വ, നായിഫ്, ഉം സുഖീം, ജുമൈറ, അൽ ബർഷ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (DIP), സിറ്റി വാക്ക്/ബിസിനസ് ബേ. ട്രാമുകൾക്കും ബസുകൾക്കുമായി 13 കിലോമീറ്റർ നീളമുള്ള പ്രത്യേക പാതകൾ നിർമ്മിക്കും. ഈ പ്രത്യേക ലെയിനുകളിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിച്ചാൽ 600 ദിർഹം പിഴ ഈടാക്കുന്നതാണ്. പ്രത്യേക പാതകൾ വരുന്ന റോഡുകൾ: ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് (മൻഖൂൽ), സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, അൽ സത്വ റോഡ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് & നായിഫ് സ്ട്രീറ്റ്.
House യുഎഇയിലെ താമസക്കാർ ജോലിസ്ഥലത്തിന് അടുത്തുള്ള വീടുകൾ തെരഞ്ഞെടുക്കുന്നു, കാരണമിതാണ് !
House അബുദാബി യുഎഇയിലെ താമസക്കാർ താമസസ്ഥലം തിരഞ്ഞെടുക്കുമ്പോൾ ജോലിസ്ഥലത്തോടുള്ള സാമീപ്യത്തിന് മുൻഗണന നൽകുന്നതായി പുതിയ റിപ്പോർട്ടുകൾ. വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്കൂൾ, ജിം, ഷോപ്പിംഗ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടുത്തുള്ള കമ്മ്യൂണിറ്റികളിലേക്ക് മാറാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ടോംടോം ട്രാഫിക് ഇൻഡക്സ് പ്രകാരം, ദുബായിലെ ഗതാഗതക്കുരുക്കിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 13.7 മിനിറ്റ് മതിയായിരുന്നെങ്കിൽ, 2025-ൽ ഇത് 19.1 മിനിറ്റായി വർദ്ധിച്ചു. തിരക്കുള്ള സമയങ്ങളിൽ ശരാശരി വേഗത മണിക്കൂറിൽ 26.3 കിലോമീറ്ററായി കുറഞ്ഞു. 2024-നെ അപേക്ഷിച്ച് ഒരു കിലോമീറ്റർ കുറവാണിത്. ജനസംഖ്യയിലുണ്ടായ വർദ്ധനവും അതോടൊപ്പം റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജോലിസ്ഥലത്തിന് അടുത്ത് താമസിക്കുന്നത് ഒരു ആഡംബരമെന്നതിലുപരി ഇപ്പോൾ ഒരു അനിവാര്യതയായി മാറിയിരിക്കുകയാണ്. ഇതിനായി ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ താമസക്കാർ തയ്യാറാണെന്ന് വിദഗ്ധർ പറയുന്നു: യാത്രാസമയം ലാഭിക്കാനും ഉൽപ്പാദനക്ഷമത കൂട്ടാനുമായി വലിയ തുക വാടക നൽകാൻ ജനങ്ങൾ തയ്യാറാകുന്നു. സൗകര്യപ്രദമായ സ്ഥലത്ത് വീട് ലഭിക്കാനായി ചെറിയ ഫ്ലാറ്റുകളിൽ താമസിക്കാനും ആളുകൾ മടിക്കുന്നില്ല. സ്കൂളുകൾ, പാർക്കുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവ നടക്കാവുന്ന ദൂരത്തുള്ള പ്രദേശങ്ങൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് കൂടുതൽ. “ജോലിസ്ഥലത്തേക്കുള്ള ദീർഘദൂര യാത്ര പലർക്കും വലിയ വെല്ലുവിളിയാണ്. അതിനാൽ ഓഫീസിന് അടുത്തുള്ള വീടുകൾക്ക് മുൻഗണന ലഭിക്കുന്നു,” എന്ന് ഹോസ് ആൻഡ് ഹോസ് സെയിൽസ് ഡയറക്ടർ ഹാരിസൺ റാക്കാം ബീഡിൽ പറഞ്ഞു. എങ്കിലും, വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമുള്ളവർ ഇപ്പോഴും മികച്ച കമ്മ്യൂണിറ്റികൾക്കും സൗകര്യങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Lawyer Fee കേസ് വിജയിച്ചു, പക്ഷേ, അഭിഭാഷകന് ഫീസ് നൽകിയില്ല; യുവതി നല്കേണ്ടത് 18 ലക്ഷത്തിലധികം രൂപ
Lawyer Fee ദുബായ്: കേസ് വിജയിച്ചിട്ടും അഭിഭാഷകന് നൽകാനുള്ള ഫീസും കോടതിച്ചെലവും നൽകാതിരുന്ന യുവതിയോട് തുക ഉടൻ സെറ്റിൽ ചെയ്യാൻ അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. കുടിശ്ശികയായ 76,910 ദിർഹം നൽകാനാണ് കോടതി വിധിച്ചത്. ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായുള്ള വസ്തു തർക്കത്തിലാണ് യുവതി അഭിഭാഷകനെ നിയമിച്ചത്. പ്രോപ്പർട്ടി സെയിൽ കോൺട്രാക്ട് നടപ്പിലാക്കാനും നഷ്ടപരിഹാരം നേടാനുമായിരുന്നു കേസ്. അഭിഭാഷകൻ കേസ് എല്ലാ തലങ്ങളിലും വാദിക്കുകയും യുവതിക്ക് അനുകൂലമായ അന്തിമ വിധി നേടിയെടുക്കുകയും ചെയ്തു. തുടർന്ന് വിധി നടപ്പിലാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.കേസ് ജയിച്ചിട്ടും മുൻകൂട്ടി ഒപ്പിട്ട കരാർ പ്രകാരമുള്ള ഫീസ് നൽകാൻ യുവതി തയ്യാറായില്ല. കൂടാതെ, യുവതിക്ക് വേണ്ടി അഭിഭാഷകൻ സ്വന്തം കൈയിൽ നിന്ന് അടച്ച 51,910 ദിർഹം കോടതിച്ചെലവും മടക്കി നൽകിയില്ല. പണം നൽകാൻ വൈകിയതുമൂലം അഭിഭാഷകനുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 1,000 ദിർഹം അധിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പണം ബാങ്ക് ട്രാൻസ്ഫർ വഴി നൽകിയിട്ടുണ്ടെന്ന യുവതിയുടെ വാദം തെളിയിക്കാൻ രേഖകളില്ലാത്തതിനാൽ കോടതി തള്ളി. അൽ ഐൻ കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന യുവതിയുടെ വാദവും കോടതി അംഗീകരിച്ചില്ല. യുവതി പണം നൽകിയതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ, കുടിശ്ശിക തുകയായ 76,910 ദിർഹവും മറ്റ് നിയമപരമായ ചെലവുകളും പരാതിക്കാരനായ അഭിഭാഷകന് നൽകാൻ കോടതി അന്തിമ ഉത്തരവിട്ടു.
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറും; താപനില കുറയും, ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത
Weather UAE ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റും പൊടിപടലങ്ങൾ കാരണം കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഞായറാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കടൽ ചിലപ്പോൾ പ്രക്ഷുബ്ധമായേക്കാം. തിങ്കളാഴ്ച വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിയും മണലും ഉയരുന്നതിനും ഉൾനാടൻ പാതകളിൽ കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. വരും ദിവസങ്ങളിൽ താപനിലയിൽ പ്രകടമായ കുറവുണ്ടാകും. തീരപ്രദേശങ്ങളിൽ പകൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെയും ഉൾനാടുകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. മലയോര മേഖലകളിൽ തണുപ്പ് കൂടും. രാത്രിയിൽ താപനില 15 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ നീങ്ങുന്ന മേഘങ്ങൾ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് കാരണമായേക്കാം, എങ്കിലും കനത്ത മഴയ്ക്ക് സാധ്യതയില്ല. ചൊവ്വാഴ്ചയോടെ താപനില വീണ്ടും ഉയരാൻ തുടങ്ങും. എങ്കിലും രാത്രികാലങ്ങളിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ തീരദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെടാം. വ്യാഴാഴ്ച കാലാവസ്ഥ പൊതുവെ ശാന്തമായിരിക്കും. കാറ്റിന്റെ വേഗത കുറയുകയും കടൽ ശാന്തമാവുകയും ചെയ്യും. പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ മൂടൽമഞ്ഞുള്ള സമയങ്ങളിൽ വേഗത കുറയ്ക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു.
തൊഴിൽ വിസ റദ്ദാക്കിയാൽ എത്ര കാലം യുഎഇയിൽ തുടരാം? അറിയേണ്ടതെല്ലാം
work visa uae ദുബായ്: യുഎഇയിൽ ഒരു ജീവനക്കാരൻ ജോലിയിൽ നിന്ന് രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്യുമ്പോൾ തൊഴിലുടമ ആദ്യം ചെയ്യേണ്ടത് അവരുടെ വർക്ക് പെർമിറ്റ് റദ്ദാക്കുക എന്നതാണ്. മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MOHRE) കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഈ നടപടികൾ പൂർത്തിയാക്കേണ്ടത്. 2022-ലെ കാബിനറ്റ് റെസല്യൂഷൻ നമ്പർ 1 അനുസരിച്ച് വർക്ക് പെർമിറ്റ് റദ്ദാക്കാൻ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ചാനലുകൾ വഴി അപേക്ഷ സമർപ്പിക്കണം. ആവശ്യമായ രേഖകളും വിവരങ്ങളും കൃത്യമായി നൽകണം. വർക്ക് പെർമിറ്റ് പുതുക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് പിഴകൾ ഉണ്ടെങ്കിൽ അവ അടയ്ക്കണം. ജീവനക്കാരന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകിയതായി സ്ഥാപനം സാക്ഷ്യപ്പെടുത്തണം. റസിഡൻസി വിസ റദ്ദാക്കിക്കഴിഞ്ഞാൽ, വിസ റദ്ദാക്കിയ രേഖയിൽ സൂചിപ്പിച്ചിട്ടുള്ള ഗ്രേസ് പിരീഡ് അവസാനിക്കുന്നത് വരെ ആ വ്യക്തിക്ക് യുഎഇയിൽ താമസിക്കാം. ഈ കാലാവധിക്കുള്ളിൽ രാജ്യം വിടുകയോ അല്ലെങ്കിൽ വിസ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യണം. ഗ്രേസ് പിരീഡ് കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് ഓരോ ദിവസത്തിനും നിശ്ചിത തുക ഭരണപരമായ പിഴ ഈടാക്കുന്നതാണ്. ഗ്രേസ് പിരീഡിനുള്ളിൽ നിങ്ങൾക്ക് പുതിയൊരു ജോലി ലഭിക്കുകയാണെങ്കിൽ, രാജ്യം വിടാതെ തന്നെ വിസ മാറ്റാൻ സാധിക്കും: പുതിയ തൊഴിലുടമയ്ക്ക് വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. വർക്ക് പെർമിറ്റ് അംഗീകരിക്കപ്പെട്ടാൽ, യുഎഇയിൽ ഇരുന്നുകൊണ്ട് തന്നെ പുതിയ റസിഡൻസി വിസയിലേക്ക് മാറാൻ സാധിക്കും. പുതിയ ജോലി ലഭിച്ചില്ലെങ്കിൽ, രാജ്യം വിടാതെ തന്നെ വിസിറ്റ് വിസയിലേക്കോ ടൂറിസ്റ്റ് വിസയിലേക്കോ മാറുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ദുബായിലെ ജിഡിആർഎഫ്എ (GDRFA) ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ചുരുക്കത്തിൽ, ഗ്രേസ് പിരീഡ് കൃത്യമായി മനസ്സിലാക്കി അതിനുള്ളിൽ തന്നെ പുതിയ വിസയിലേക്കോ അല്ലെങ്കിൽ എക്സിറ്റ് നടപടികളിലേക്കോ കടക്കുന്നത് നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
നായക്കുട്ടിക്ക് പേരിടാൻ സഹായം തേടി ശൈഖ് ഹംദാൻ; വൈറൽ ചോദ്യത്തിന് ഉത്തരമായി…
sheikh hamdan puppy ദുബായ്: സോഷ്യൽ മീഡിയയിൽ കോടിക്കണക്കിന് ആരാധകരുള്ള ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. തന്റെ പുതിയ നായക്കുട്ടിക്ക് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ട ശൈഖ് ഹംദാന്റെ പോസ്റ്റിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. തന്റെ 1.74 കോടി ഫോളോവേഴ്സിനോടായി വെളുത്ത നായക്കുട്ടിയുടെ ചിത്രം പങ്കുവെച്ച് “ഇവന് നമ്മൾ എന്ത് പേരിടണം?” എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. ആരാധകർ അയച്ച ആയിരക്കണക്കിന് നിർദ്ദേശങ്ങളിൽ നിന്ന് ഒടുവിൽ ‘പ്ലൂട്ടോ’ (Pluto) എന്ന പേര് അദ്ദേഹം തിരഞ്ഞെടുത്തു. സ്നോ, കാസ്പർ, പേൾ, ലിയോ, സ്യൂസ് തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ പേരുകൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആരാധകർ പങ്കുവെച്ചിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ശൈഖ് ഹംദാന്റെ രീതിയെ ആരാധകർ പ്രശംസിച്ചു. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2022-ൽ വെടിയേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു തെരുവുനായയെ ദത്തെടുത്ത് ‘ഗ്രേസ്’ എന്ന് പേരിട്ട് അദ്ദേഹം സംരക്ഷിച്ചിരുന്നു. കുതിരകൾ, ഒട്ടകങ്ങൾ, പക്ഷികൾ തുടങ്ങി വിവിധ മൃഗങ്ങൾക്കൊപ്പമുള്ള തന്റെ വിശേഷങ്ങൾ അദ്ദേഹം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പുതിയ അതിഥിയായ ‘പ്ലൂട്ടോ’യുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ശൈഖ് ഹംദാന്റെ സൈബർ ലോകത്തെ ആരാധകർ.