
UAE Court ദുബായ്: സ്ത്രീയെ തല്ലിയ അച്ഛനും മകനും വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. കോടതി ഫീസ്, ചെലവുകൾ, നിയമപരമായ ചെലവുകൾ എന്നിവ രണ്ടുപേരും വഹിക്കണമെന്ന് ഉത്തരവിട്ടു. സ്ത്രീയെ ശാരീരികമായി ആക്രമിച്ചതിന് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പ്രതികളുടെ പ്രവർത്തി തനിക്ക് വൈകാരികവും മാനസികവുമായ ആഘാതം ഉണ്ടാക്കിയെന്ന് വാദിച്ച് ഇര 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. വൈകാരിക ക്ലേശം ഉൾപ്പെടെയുള്ള ഭൗതികമല്ലാത്ത നാശനഷ്ടങ്ങൾക്ക് സ്ത്രീയ്ക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമപരമായ ചെലവുകൾക്ക് പ്രതികൾ സംയുക്തമായി ബാധ്യസ്ഥരാണെന്നും കണ്ടെത്തി.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Supermarkets മണിക്കൂറുകൾ നീണ്ട ക്യൂ; റമദാൻ ആരംഭിക്കുമ്പോൾ യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ തിരക്കേറുന്നു
Supermarkets ദുബായ്: റമദാൻ മാസം ആരംഭിക്കുമ്പോൾ യുഎഇയിലെ സൂപ്പർ മാർക്കറ്റുകളിൽ തിരക്കേറുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതിന് പിന്നാലെ ആളുകൾ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ വാങ്ങാൻ കടകളിലേക്ക് പായുകയായിരുന്നു. രാത്രി പല ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദുബായിലെയും ഷാർജയിലെയും ഷോപ്പിംദ് സെന്റുകൾക്ക് ചുറ്റും ഗതാഗതവും തടസപ്പെട്ടു. ഇഫ്താറിന് വേണ്ടി സാധനങ്ങൾ വാങ്ങാനായിരുന്നു ഷോപ്പുകൾ ഇത്രയധികം തിരക്ക് അനുഭവപ്പെട്ടത്.
അരി, എണ്ണ, പാൽ, ബ്രെഡ്, മുട്ട, തൈര്, പഴങ്ങൾ, ശീതീകരിച്ച ലഘുഭക്ഷണങ്ങൾ എന്നിവയായിരുന്നു ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. ഈന്തപ്പഴത്തിന്റെ പായ്ക്കറ്റാണ് ഷോപ്പിംഗിനെത്തിയ ഭൂരിഭാഗം പേരും വാങ്ങിയ മറ്റൊരു ഭക്ഷ്യവസ്തു. ഷോപ്പിംഗിനേക്കാൾ കൂടുതൽ സമയം പലരും കൗണ്ടറുകളിൽ ചെലവഴിച്ചു. ബില്ലിംഗ് കൗണ്ടറുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം നേരമാണ് പലരും ബില്ലിംഗ് കൗണ്ടറുകളിൽ ചെലവഴിച്ചത്.
ചിലർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങാൻ കഴിഞ്ഞില്ല. ഇവർക്ക് ഷോപ്പിംഗിനായി ഇനിയും വരേണ്ടി വരും. പഴവർഗങ്ങൾ, ഡ്രൈ ഫ്രൂട്സുകൾ, പച്ചക്കറികൾ, പാൽ എന്നിവയെല്ലാം ആളുകൾ വാങ്ങിക്കൂട്ടി.
Ramadan Traffic റമദാൻ; യുഎഇയിലെ പ്രധാന റോഡുകളിലെ ഗതാഗത കുരുക്ക് എങ്ങനെ മറികടക്കാം?
Ramadan Traffic ദുബായ്: റമദാന്റെ ആദ്യ ദിനമായ ഇന്ന് യുഎഇയിലെ പ്രധാന റോഡുകളിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. സ്കൂൾ സമയത്തെയും ജോലി സമയത്തെയും മാറ്റങ്ങൾ ഒരേ സമയം ഒരുപാട് വാഹനങ്ങൾ നിരത്തിലിറങ്ങാൻ കാരണമായി. ഇതാണ് പ്രധാന റോഡുകളിൽ ഗതാഗത കുരുക്ക് വർധിക്കാൻ കാരണമായത്.
ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ റോഡുകളിലായിരിക്കും കൂടുതൽ ഗതാഗത തടസമുണ്ടാകുക. ജോലി സമയം കുറച്ചതിനാൽ ഉച്ചകഴിഞ്ഞും നല്ല തിരക്ക് അനുഭവപ്പെടാം. അതിനാൽ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ഇഫ്താർ സമയത്തെ അമിത വേഗത ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. നോമ്പ് എടുക്കുന്നവർ വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. ‘പുണ്യമാസം ആരംഭിക്കുമ്പോൾ, ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താൻ ആവശ്യമായ സമയം കണക്കാക്കി യാത്ര തുടങ്ങണം. സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ റമദാനിലുടനീളം എല്ലാവർക്കും അപകടരഹിതമായ യാത്ര ഉറപ്പാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഉറക്കക്കുറവ്, നിർജ്ജലീകരണം, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവ ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കാൻ സാധ്യതയുണ്ട്. റമദാൻ ആദ്യ വാരങ്ങളിൽ അപകടങ്ങൾ കൂടാൻ ഇത് കാരണമാകാറുണ്ട്. യാത്രകളിൽ കൃത്യമായ സമയക്രമം പാലിക്കുക. സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. അമിതവേഗതയും മുൻപിലെ വാഹനത്തോട് ചേർത്തോടിക്കുന്നതും ഒഴിവാക്കുക.
വാഹനമോടിക്കുമ്പോൾ ക്ഷീണമോ ഉറക്കമോ തോന്നിയാൽ ഉടൻ വാഹനം സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിർത്തി വിശ്രമിക്കുക. ഇഫ്താർ സമയത്തിന് തൊട്ടുമുൻപുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം.
Job Time വ്രത പുണ്യനിറവിൽ ഗൾഫ് രാജ്യങ്ങൾ; ജോലിസമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രാബല്യത്തിൽ
Job Time അബുദാബി: വ്രത പുണ്യനിറവിൽ ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെല്ലാം ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. ഒമാനിൽ നാളെയാണ് റമദാൻ ഒന്ന് ആരംഭിക്കുക. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ ഇന്നലെ രാത്രി തന്നെ റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരത്തിനു തുടക്കം കുറിച്ചിരുന്നു.
അതേസമയം, റമദാൻ പ്രമാണിച്ച് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവും പ്രാബല്യത്തിൽ വന്നു. ഇളവ് മുസ്ലിങ്ങൾക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാക്കിയിട്ടുണ്ട്. പ്രാർഥനക്കെത്തുന്ന വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് ഗതാഗത-സുരക്ഷാ ക്രമീകരണങ്ങളും പള്ളികളിൽ വിപുലമായ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിരുന്നു.
ആർടിഎ ഓഫീസുകളുടെയും പാർക്കിങ്, സാലിക്, പൊതുഗതാഗതം എന്നിവയുടെയും റമസാൻ സമയ ക്രമം നിലവിൽ വന്നു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും പ്രവർത്തനം.
അൽ ബർഷ ഹാപ്പിനസ് സെന്റർ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തിക്കുക. ഉം റമൂൽ ഹാപ്പിനസ് സെന്റർ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. തസ്ജീൽ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയും രാത്രി 8 മുതൽ 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ 8 മുതൽ ഉച്ചയ്ക്കു 12 വരെയും വൈകുന്നേരം 4 മുതൽ 12 വരെയും പ്രവർത്തിക്കും.
Toll Gate റമദാൻ; അബുദാബി ദർബി ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിംഗ് കേന്ദ്രങ്ങളിലും പുതിയ സമയക്രമം
Toll Gate അബുദാബി: അബുദാബിയിലെ ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് നടപടി. തിരക്കേറിയ സമയങ്ങളിൽ (പീക്ക് അവേഴ്സ്) മാത്രമാണ് റമദാനിൽ ടോൾ ഈടാക്കുകയെന്ന് ക്യൂ മൊബിലിറ്റി വ്യക്തമാക്കി.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയുമാണ് ദർബ് ടോൾ നിരക്ക് ഈടാക്കുന്ന സമയം. ഈ സമയത്ത് 4 ദിർഹമാണ് ടോൾ നിരക്ക്. അതേസമയം, ഞായറാഴ്ചകളിൽ ടോൾ പൂർണമായും സൗജന്യമായിരിക്കും. മവാഖിഫ് പാർക്കിംഗിൽ തിങ്കൾ മുതൽ ശനി വരെ രണ്ട് ഘട്ടങ്ങളിലായാണ് ഫീസ് ഈടാക്കുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും രാത്രി 9 മുതൽ പുലർച്ചെ 2 വരെയുമാണ് സമയം. വൈകിട്ട് 6 മുതൽ രാത്രി 9 വരെയുള്ള സമയത്ത് പാർക്കിങ് സൗജന്യമായിരിക്കും. സ്റ്റാൻഡേർഡ് പാർക്കിങ്ങിന് മണിക്കൂറിന് 2 ദിർഹവും പ്രീമിയം വിഭാഗത്തിന് 3 ദിർഹവുമാണ് നിരക്ക്. ഞായറാഴ്ചകളിൽ പാർക്കിങ് ഫീസ് നൽകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
Online Class റമദാൻ; ദുബായിലെ ചില സ്കൂളുകളിൽ വെള്ളിയാഴ്ച്ച ഓൺലൈൻ ക്ലാസ്
Online Class ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് ദുബായിലെ ചില സ്കൂളുകളിൽ വെള്ളിയാഴ്ച്ച ഓൺലൈൻ ക്ലാസ്. ചില സ്വകാര്യ സ്കൂളുകൾ വെള്ളിയാഴ്ച്ചകളിൽ ഓൺലൈൻ ക്ലാസ് നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി ‘കുടുംബത്തോടൊപ്പം റമദാൻ’ സംരംഭം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച്ചകളിൽ ഓൺലൈൻ ക്ലാസ് അനുവദിക്കുന്ന പദ്ധതിയാണിത്.
റമദാനിന്റെ സാമൂഹികവും ആത്മീയവുമായ അന്തരീക്ഷം പ്രതിഫലിപ്പിച്ചുകൊണ്ട്, പഠനത്തിൽ മുന്നേറുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (കെഎച്ച്ഡിഎ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച്, ദുബായിലെ സ്വകാര്യ സ്കൂളുകൾ വിദൂര പഠന വ്യവസ്ഥകളെക്കുറിച്ച് മാതാപിതാക്കളുമായി കൂടിയാലോചിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രക്ഷിതാക്കൾക്ക് അയച്ച സർക്കുലറിൽ, കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂൾ ഈ ഓപ്ഷൻ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഉയർന്ന അക്കാദമിക് നിലവാരം നിലനിർത്തിക്കൊണ്ട് തങ്ങളുടെ വിദ്യാർത്ഥികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, കെഎച്ച്ഡിഎയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, വിശുദ്ധ റമദാൻ മാസത്തിൽ വെള്ളിയാഴ്ചകളിൽ വിദൂര പഠനം വാഗ്ദാനം ചെയ്യുന്നതിനുള്ള സാധ്യത തങ്ങൾ പരിശോധിക്കുന്നുവെന്നാണ് ഈ സർക്കുലറിൽ പറയുന്നത്.
UAE Ramadan യുഎഇയിൽ റമദാൻ വ്രതാരംഭം എന്ന്? സ്ഥിരീകരണവുമായി അധികൃതർ
UAE Ramadan ദുബായ്: യുഎഇയിൽ റമദാൻ ഒന്ന് ഫെബ്രുവരി 18 ബുധനാഴ്ച്ച. യുഎഇയിലെ പ്രസിഡൻഷ്യൽ കോടതി ഫെബ്രുവരി 18 ബുധനാഴ്ച റമദാനിന്റെ ആദ്യ ദിവസമാണെന്ന് പ്രഖ്യാപിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഫെബ്രുവരി 19 വ്യാഴാഴ്ച്ചയായിരിക്കും റമദാൻ മാസം ആരംഭിക്കുക. ഒമാനിൽ വ്യാഴാഴ്ച്ചയാണ് റമദാൻ ഒന്ന്.
ഫെബ്രുവരി 18 ബുധനാഴ്ച റമദാനിന്റെ ആദ്യ ദിവസമായി ഖത്തറും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്രതശുദ്ധിയുടെ പുണ്യനാളുകളാണ് ഇനി മുതൽ ഗൾഫ് രാജ്യങ്ങളിൽ വരാനിരിക്കുന്നത്.
Ramadan റമദാൻ വ്രതാരംഭം ഏപ്പോൾ? ഓദ്യോഗിക സ്ഥിരീകരണവുമായി ഈ രാജ്യങ്ങൾ…
Ramadan ദുബായ്: ഫെബ്രുവരി 19 വ്യാഴാഴ്ച്ച റമദാൻ മാസം ആരംഭിക്കുമെന്ന് സ്ഥിരീകരിച്ച് ചില ഏഷ്യൻ രാജ്യങ്ങൾ. ഇന്ന് വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച്ച റമദാൻ ആരംഭിക്കുമെന്ന് നിരവധി ഏഷ്യൻ രാജ്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരമ്പരാഗത ചാന്ദ്ര നിരീക്ഷണങ്ങൾക്കും ഔദ്യോഗിക സ്ഥിരീകരണ പ്രക്രിയകൾക്കും ശേഷം ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലെ അധികാരികൾ റമദാൻ വ്രതാരംഭ തീയതി പ്രഖ്യാപിച്ചു,
അതേസമയം, റമദാൻ മാസത്തിന്റെ ആദ്യ ദിനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ശഅബാൻ 28 ആണെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റമദാൻ മാസത്തിന്റെ ആദ്യ ദിനം ബുധനാഴ്ച അധികൃതർ പ്രഖ്യാപിക്കുന്നതാണ്. ബംഗ്ലാദേശിലെ അധികാരികൾ ചൊവ്വാഴ്ച ഷാബാൻ മാസം 28 ആണെന്ന് സ്ഥിരീകരിച്ചു. റമദാൻ ആദ്യ ദിവസം ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഫെബ്രുവരി 19 വ്യാഴാഴ്ച, റമദാൻ മാസത്തിന്റെ ആരംഭം കുറിക്കുമെന്ന് ഇന്തോനേഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലേഷ്യയും വ്യാഴാഴ്ച്ചയാണ് റമദാൻ ആരംഭിക്കുന്നതെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരി 19 വ്യാഴാഴ്ച റമദാനിലെ ആദ്യ ദിവസമാണെന്ന് സിംഗപ്പൂരിലെ മുഫ്തിയും സ്ഥിരീകരിച്ചിട്ടുണ്ട്.
Gold Rate പ്രവാസികൾക്ക് ആശ്വാസ വാർത്ത; ദുബായിൽ സ്വർണ്ണവിലയിൽ ഇടിവ്
Gold Rate ദുബായ്: ദുബായിൽ സ്വർണ്ണവിലയിൽ ഇടിവ്. 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 600 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിലെ വിലയിടിവിനെത്തുടർന്നാണ് ദുബായിൽ സ്വർണ്ണ വിലയിൽ കുറവുണ്ടായത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 598.50 ദിർഹമാണ് ഇന്ന് നിരക്ക്. തിങ്കളാഴ്ച ഇത് 602 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 557.50 ദിർഹത്തിൽ നിന്ന് 554.25 ദിർഹമായി വില കുറഞ്ഞു.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന നിർണായക നിലവാരത്തിന് താഴേക്ക് പോയതാണ് ദുബായ് വിപണിയിലും വില കുറയാൻ കാരണമായത്. സ്വർണ്ണവിലയിലുണ്ടായ കുറവ് പ്രവാസികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമാണ് നൽകുന്നത്.
UAE Weather വരും ദിവസങ്ങളിൽ വലിയ കാലാവസ്ഥാ മാറ്റമുണ്ടായേക്കും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
UAE Weather അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി നാാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. വരും ദിവസങ്ങളിൽ രാജ്യം അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച വരെ താപനില ക്രമാനുഗതമായി വർധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വടക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മുൻകരുതൽ എടുക്കണം. ബുധനാഴ്ചയോടെ അന്തരീക്ഷം തെളിയുമെങ്കിലും തീരദേശങ്ങളിലും പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് തുടരും. വ്യാഴം, വെള്ളി ദിവസങ്ങളിലും സമാനമായ രീതിയിൽ രാവിലെ മഞ്ഞും പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ നേരിയ തോതിൽ തിരമാലകൾ ഉയർന്നേക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Toll Rates റമദാൻ മാസം: സാലിക് ടോൾ നിരക്കുകൾ പരിഷ്ക്കരിച്ചു, പുതിയ നിരക്കുകൾ അറിയാം
Toll Rates ദുബായ്: ദുബായിൽ റമദാൻ മാസത്തിലെ സാലിക് ടോൾ നിരക്കുകൾ പരിഷ്ക്കരിച്ചു. സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും സമയക്രമത്തിൽ വന്ന മാറ്റത്തിന് അനുസൃതമായാണ് ടോൾ നിരക്കുകളിലും മാറ്റം വരുത്തിയത്. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ നിരക്കും അല്ലാത്തപ്പോൾ ഇളവുകളും നൽകുന്ന രീതിയിലാണ് പുതിയ ക്രമീകരണം വരുത്തിയിട്ടുള്ളത്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: 6 ദിർഹം രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെയും: 4 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ടോൾ സൗജന്യമായിരിക്കും.
ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 4 ദിർഹവും രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെയു 4 ദിർഹവുമാണ് നിരക്ക്, പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ടോൾ സൗജന്യമാണ്. പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികൾ നടക്കുന്ന സമയത്തും ഇതിൽ മാറ്റം വരാം.
One Point Travel Project തടസമില്ലാത്ത യാത്രാനുഭവം; വൺ പോയിന്റ് യാത്രാ പദ്ധതി ആരംഭിച്ച് യുഎഇയും ബഹ്റൈനും
One Point Travel Project ദുബായ്: ‘വൺ-പോയിന്റ് എയർ ട്രാവലേഴ്സ്’ പദ്ധതിയുടെ പൈലറ്റ് ഘട്ടം ആരംഭിച്ച് യുഎഇയും ബഹ്റൈനും. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പുതിയ സംരംഭമാണിത്. 2026 ഫെബ്രുവരി 16 തിങ്കളാഴ്ച ആരംഭിച്ച പദ്ധതി, തുടക്കത്തിൽ അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് നടപ്പിലാക്കുക.
പുതിയ സംവിധാനത്തിന് കീഴിൽ, ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് അവരുടെ പുറപ്പെടൽ വിമാനത്താവളത്തിൽ പ്രീ-ക്ലിയറൻസ് നടപടിക്രമങ്ങൾ നടത്തേണ്ടിവരും. ഇത് എത്തിച്ചേരുമ്പോൾ കൂടുതൽ പ്രോസസ്സിംഗിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഇത് കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും, തിരക്ക് കുറയ്ക്കുകയും, മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രോണിക് കണക്റ്റിവിറ്റി, ബയോമെട്രിക് വെരിഫിക്കേഷൻ, ഇ-ഗേറ്റുകൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി, യാത്രക്കാരുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനും അവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് അവരുടെ നീക്കങ്ങൾ രേഖപ്പെടുത്തുന്നതിനും ഈ സംരംഭം സഹായിക്കുന്നു. ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ജനറൽ സെക്രട്ടേറിയറ്റിന്റെ പിന്തുണയോടെ, യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി, ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
‘വൺ-പോയിന്റ് എയർ ട്രാവലേഴ്സ്’ പദ്ധതി, യാത്രക്കാർക്ക് യാത്രാ യാത്രകൾ സുഗമമാക്കുന്നതിനും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുന്നതിനുമുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു നൂതന സംരംഭമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.
ഇലക്ട്രോണിക് കണക്റ്റിവിറ്റിയിലൂടെയും നൂതന സാങ്കേതികവിദ്യകളുടെയും ഡാറ്റാ എക്സ്ചേഞ്ച് സംവിധാനങ്ങളുടെയും വിന്യസത്തിലൂടെയും പ്രാദേശികമായി മാത്രമല്ല, പ്രാദേശികമായും അന്തർദേശീയമായും സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുവഴി ഉപഭോക്തൃ യാത്രകൾ മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധത അദ്ദേഹം ഉയർത്തിക്കാട്ടി.
രണ്ട് വിമാനത്താവളങ്ങളെയും യാത്ര, വിനോദസഞ്ചാരം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഉത്തേജിപ്പിക്കുന്ന പ്രധാന പുറപ്പെടൽ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, ഇരു രാജ്യങ്ങൾക്കുമിടയിലും ജിസിസിയിലുടനീളവും വിനോദസഞ്ചാരവും ഉഭയകക്ഷി വ്യാപാരവും വർദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംരംഭം കസ്റ്റംസ്, സുരക്ഷാ സംയോജനത്തെ പിന്തുണയ്ക്കുകയും പ്രാദേശികവും ആഗോളവുമായ മത്സരശേഷി വർദ്ധിപ്പിക്കുകയും രണ്ട് വിമാനത്താവളങ്ങളെയും മേഖലയ്ക്കുള്ളിൽ പ്രിയപ്പെട്ട ഗതാഗത ഗേറ്റ്വേകളായി സ്ഥാപിക്കുകയും ചെയ്യുന്നു.
യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്സ് ഈ സംരംഭത്തിൽ ഒരു പ്രധാന പങ്കാളിയാണ്. ഇത്തിഹാദ് എയർവേയ്സിന്റെ ചീഫ് ഓപ്പറേഷൻസും ഗസ്റ്റ് ഓഫീസറുമായ ക്യാപ്റ്റൻ മജീദ് അൽ മർസൂഖി അഭിപ്രായപ്പെട്ടു, ‘സായിദ് ഇന്റർനാഷണൽ എയർപോർട്ടിനും ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിനും ഇടയിൽ ഇത്തിഹാദ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എമിറാത്തി, ബഹ്റൈൻ അതിഥികൾക്ക് മുൻകൂട്ടി പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പുറപ്പെടൽ ഗേറ്റിൽ നിന്ന് അവസാന ലക്ഷ്യസ്ഥാനത്തേക്ക് തടസ്സമില്ലാതെ നീങ്ങാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Darb Toll Gates റമദാൻ; അബുദാബിയിൽ ഡാർബ് ടോൾ ഗേറ്റ് നിരക്കും സമയക്രമവും പ്രഖ്യാപിച്ചു
Darb Toll Gates അബുദാബി: റമദാൻ മാസത്തിലെ ഡാർബ് ടോൾ നിരക്കും സമയക്രമവും പ്രഖ്യാപിച്ച് അബുദാബി. തിങ്കളാഴ്ച്ച മുതൽ ശനിയാഴ്ച്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 2 മണി മുതൽ 6 മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ ടോൾ ഗേറ്റ് നിരക്കുകൾ ബാധകമാകും. ഓരോ ക്രോസിംഗിനും നാല് ദിർഹം വരെ ഫീസായിരിക്കും ഈടാക്കുക. ഞായറാഴ്ച്ചകളിൽ ടോൾ ഫ്രീയായിരിക്കും. പൊതുപാർക്കിംഗിനായി തിങ്കളാഴ്ച്ച മുതൽ ശനിയാഴ്ച്ച വരെ രണ്ട് ഇടവേളകളിലായി പണമടച്ചുള്ള സമയം പ്രവർത്തിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ, രാത്രി 9 മണി മുതൽ പുലർച്ചെ 2 മണി വരെ എന്നിങ്ങനെയാണത്.
സ്റ്റാൻഡേർഡ് പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് രണ്ട് ദിർഹവും പ്രീമിയം സ്ഥലങ്ങൾക്ക് മണിക്കൂറിന് 3 ദിർഹവുമാണ് നിരക്ക്. ഞായറാഴ്ച്ചകളിൽ നിരക്ക് ബാധകമാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Death Case പാലത്തിന് താഴെ ഡെലിവറി ബോയിയുടെ മൃതദേഹം; ആദ്യം ആത്മഹത്യയെന്ന് കരുതി, ഡിജിറ്റൽ ട്വിന്നിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ….
Death Case ദുബായ്: ആത്മഹത്യയെന്ന് കരുതിയ കേസിൽ നിർണായക കണ്ടെത്തലുമായി ദുബായ് പോലീസ്. പാലത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നു കരുതിയ ഡെലിവറി ബോയിയുടെ മരണം ഹിറ്റ് ആൻഡ് റൺ കേസാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. ഡിജിറ്റൽ ട്വിൻ എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കണ്ടെത്തിയത്. മൃതദേഹം പോലുമില്ലാതെ കുറ്റകൃത്യത്തിന്റെ ഇടങ്ങൾ ഡിജിറ്റലായി പുനഃസൃഷ്ടിച്ച് പ്രതികളെ വലയിലാക്കുന്നതാണ് ഈ രീതി.
കഴിഞ്ഞ ദിവസം ഒരു പാലത്തിനു താഴെയാണ് ഡെലിവറി ബോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പരിശോധനയിലെ നിഗമനം. എന്നാൽ ‘ഡിജിറ്റൽ ട്വിൻ’ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് ത്രിമാന രൂപത്തിൽ (3ഡി) പുനഃസൃഷ്ടിച്ചു. വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ മറ്റൊരു വാഹനം യുവാവിന്റെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിച്ചതായും ഇതേത്തുടർന്ന് നിയന്ത്രണം വിട്ട് യുവാവ് പാലത്തിന് താഴേക്ക് തെറിച്ചു വീണതാണെന്നും വ്യക്തമായി. ഇതോടെ കേസ് ഹിറ്റ് ആൻഡ് റണ്ണായി പുനഃക്രമീകരിക്കുകയായിരുന്നു.
ഒരു കുറ്റകൃത്യം നടന്ന സ്ഥലം അതിന്റെ എല്ലാ സൂക്ഷ്മതകളോടും കൂടി കംപ്യൂട്ടറിൽ 3ഡി ആയി പുനഃസൃഷ്ടിക്കുന്ന രീതിയാണിത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരിട്ട് പോകാതെ തന്നെ കംപ്യൂട്ടറിലൂടെ ഈ സ്ഥലത്തേക്ക് വെർച്വൽ രീതിയിലൂടെ ‘നടന്നു ചെല്ലാം’. ത്രീഡി സ്കാനിങ്, നിർമിതബുദ്ധി (എഐ) എന്നിവ ഉപയോഗിക്കുന്നതിനാൽ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.