‘അനുമതിയില്ലാതെ ഗബ്ഗ, ആറ് മാസം തടവും പിഴയും’; പ്രതികരണവുമായി കുവൈത്ത് മന്ത്രാലയം

viral ghabga rumor കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സംഘടിപ്പിക്കാറുള്ള ‘ഗബ്ഗ’ (Ghabga) വിരുന്നുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഗബ്ഗ സംഘടിപ്പിച്ചാൽ ആറ് മാസം തടവും 1,000 ദിനാർ പിഴയും ലഭിക്കുമെന്നായിരുന്നു പ്രചരണം. അത്തരം പിഴകളോ ശിക്ഷകളോ ചുമത്താൻ മന്ത്രാലയം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇത്തരത്തിലുള്ള അറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന വിവരങ്ങൾ തികച്ചും തെറ്റാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സുരക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ ഔദ്യോഗികവും സ്ഥിരീകരിച്ചതുമായ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ വാർത്തകൾ ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

സഹായവാഗ്ദാനം ചതിക്കുഴിയായി; കുവൈത്തില്‍ പണം നഷ്ടപ്പെട്ട് പ്രവാസി യുവതി നാടുകടത്തൽ ഭീഷണിയിൽ

Visa Scam Kuwait കുവൈത്ത് സിറ്റി: മികച്ച തൊഴിൽ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളും ഇടനിലക്കാരും ചേർന്ന് നടത്തിയ തട്ടിപ്പിൽ കുടുങ്ങി ഒരു ഫിലിപ്പിനോ യുവതി നാടുകടത്തൽ നടപടികൾ നേരിടുന്നു. തൽഹ ഡിപ്പോർട്ടേഷൻ സെന്ററിൽ കഴിയുന്ന ജൂലിയറ്റ് എന്ന തൊഴിലാളിയുടെ കഥ, വിദേശത്തെ ഫിലിപ്പിനോ തൊഴിലാളികൾ നേരിടുന്ന അരക്ഷിതാവസ്ഥയുടെ നേർക്കാഴ്ചയാണ്. രണ്ട് വർഷത്തോളം ആഴ്ചയിൽ ഏഴ് ദിവസവും 14 മുതൽ 16 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ് ജൂലിയറ്റിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പരാതിയുമായി റിക്രൂട്ട്‌മെന്റ് ഏജൻസിയെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് അവധി കഴിഞ്ഞെത്തിയ ജൂലിയറ്റ് തന്റെ സ്പോൺസറുടെ അടുത്തേക്ക് മടങ്ങാൻ തയ്യാറായില്ല. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ജൂലിയറ്റിന്റെ ഭർത്താവിന്റെ സഹപ്രവർത്തകൻ സഹായ വാഗ്ദാനവുമായി എത്തുന്നത്. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാമെന്നും പുതിയ സ്പോൺസറുടെ കീഴിലേക്ക് വിസ മാറ്റി നൽകാമെന്നും ഇയാൾ വിശ്വസിപ്പിച്ചു. ഇതിനായി 900 കുവൈത്ത് ദിനാർ (ഏകദേശം 2.5 ലക്ഷത്തോളം രൂപ) ഇവർ കൈമാറി. ഈ തുക ഒരു കുവൈത്ത് പൗരന്റെ സഹായത്തോടെ പ്രശ്നം പരിഹരിക്കാമെന്ന് അവകാശപ്പെട്ട മറ്റൊരു ഫിലിപ്പിനോ യുവതിക്കാണ് നൽകിയത്. പണം കൈപ്പറ്റിയതോടെ ഒരു സലൂണിൽ ജോലി ചെയ്യുന്ന ഈ യുവതി ജൂലിയറ്റിനെ ബ്ലോക്ക് ചെയ്യുകയും അപ്രത്യക്ഷയാവുകയും ചെയ്തു. ഇതോടെ ജൂലിയറ്റും ഭർത്താവും വലിയ കടക്കെണിയിലായി. ഇതിനിടെ ജോലിക്ക് ഹാജരാകാത്തതിനാൽ സ്പോൺസർ ജൂലിയറ്റിനെതിരെ കേസെടുത്തു. നിലവിൽ കുവൈറ്റ് പോലീസ് ജൂലിയറ്റിനെ പിടികൂടി നാടുകടത്തൽ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ഫിലിപ്പിനോ എംബസിയുടെ കീഴിലുള്ള മൈഗ്രന്റ് വർക്കേഴ്സ് ഓഫീസ് വിഷയത്തിൽ ഇടപെട്ടെങ്കിലും നിയമനടപടികളിൽ പരിമിതികളുണ്ട്. തങ്ങളെ വഞ്ചിച്ചവർക്കെതിരെ ജൂലിയറ്റിന്റെ ഭർത്താവ് നിയമസഹായം തേടിയിട്ടുണ്ട്. “അധികാരമില്ലാത്ത ആളുകളെ വിശ്വസിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്,” എന്ന് ജൂലിയറ്റിന്റെ ഭർത്താവ് സങ്കടത്തോടെ പറയുന്നു. കുവൈത്തിലെ നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും വഞ്ചകർ പിടിക്കപ്പെടുമെന്നും അദ്ദേഹം കരുതുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group