
Petrol Price UAE ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, 2026 മാർച്ചിൽ യുഎഇയിൽ ഇന്ധനവില വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വർദ്ധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കാൻ പോകുന്നത്. യുഎസ്-ഇറാൻ സൈനിക നീക്കങ്ങളെത്തുടർന്നുണ്ടായ ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 71 ഡോളർ കടന്നു. ഫെബ്രുവരിയിൽ ശരാശരി 68.9 ഡോളറായിരുന്നു വില. ഇത് ജനുവരിയിലെ 63.47 ഡോളറിനേക്കാൾ കൂടുതലാണ്. സംഘർഷം കടുക്കുകയാണെങ്കിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാനും വിതരണത്തെ ബാധിക്കാനും കാരണമായിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ യുഎഇ പെട്രോൾ ലിറ്ററിന് 8 മുതൽ 9 ഫിൽസ് വരെ കുറച്ചിരുന്നു. ഫെബ്രുവരിയിലെ നിലവിലെ നിരക്കുകൾ ഇവയാണ്: സൂപ്പർ 98: 2.45 ദിർഹം, സ്പെഷ്യൽ 95: 2.33 ദിർഹം, ഇ-പ്ലസ് 91: 2.26 ദിർഹം. നിലവിൽ വില ഉയർന്നുനിൽക്കുകയാണെങ്കിലും, വർഷമധ്യത്തോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 60 ഡോളറിൽ താഴേക്ക് തിരിച്ചെത്തിയേക്കുമെന്ന് ജൂലിയസ് ബെയറിലെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. എണ്ണ ഉൽപാദനവും സംഭരണവും നിലവിൽ തൃപ്തികരമായ നിലയിലായതിനാൽ വിതരണ തടസ്സം വലിയ തോതിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മാർച്ച് മാസത്തെ ഔദ്യോഗിക ഇന്ധനവില ഫെബ്രുവരി 28-ന് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിക്കും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത ദിനങ്ങൾ; ആത്മഹത്യാശ്രമത്തെയും ജയിൽവാസത്തെയും കുറിച്ച് നടി
ravan bin hussein ദുബായ്: കോടിക്കണക്കിന് ആരാധകരും ആഡംബര ജീവിതവുമുള്ള ഗ്ലാമർ ലോകം പലപ്പോഴും ഒരു മറ മാത്രമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ കുവൈത്തി ഇൻഫ്ലുവൻസറും നടിയുമായ റവാൻ ബിൻ ഹുസൈൻ. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ആത്മഹത്യാശ്രമത്തിലൂടെയും കടന്നുപോയ തന്റെ ജീവിതകഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച താരം, ജയിൽവാസം തന്നെ എങ്ങനെ മാറ്റിയെന്നും വെളിപ്പെടുത്തി. 2024 നവംബറിൽ താൻ ഐസിയുവിലായിരുന്നുവെന്ന് റവാൻ പറയുന്നു. വിവാഹമോചനവും അമ്മയുടെ മരണവും സൃഷ്ടിച്ച ശൂന്യത മറയ്ക്കാൻ ലഹരിമരുന്നുകളെ ആശ്രയിച്ചതും തെറ്റായ സൗഹൃദങ്ങളിൽ പെട്ടതും ജീവിതം തകർത്തു. പൊതുരംഗത്തെ പെരുമാറ്റവുമായി ബന്ധപ്പെട്ട കേസിൽ യുഎഇയിൽ ആറുമാസത്തെ ജയിൽശിക്ഷ അനുഭവിച്ച് ഈ മാസമാദ്യമാണ് താരം പുറത്തിറങ്ങിയത്. “ആ ജയിൽവാസം എന്നെ രക്ഷിച്ചു, ഇല്ലായിരുന്നെങ്കിൽ എന്റെ അന്ത്യം ദുരന്തമാകുമായിരുന്നു” എന്നാണ് അവർ കുറിച്ചത്. മുൻകാലങ്ങളിൽ ആഡംബര വസ്ത്രങ്ങളും വിരുന്നുകളും ആഘോഷമാക്കിയിരുന്ന റവാൻ, ഇത്തവണത്തെ റമസാൻ പൂർണ്ണമായും സ്രഷ്ടാവിനായി സമർപ്പിക്കുകയാണെന്നും വസ്ത്രങ്ങളോ ഇഫ്താർ കാഴ്ചകളോ പങ്കുവെക്കില്ലെന്നും വ്യക്തമാക്കി. 1996 ഡിസംബർ 30-ന് കുവൈത്തിൽ ആണ് റവാന് ബിന് ഹുസൈന്റെ ജനനം. ലണ്ടനിൽ നിന്ന് നിയമബിരുദം പൂർത്തിയാക്കി. ഹോളിവുഡ് നടി ബ്രൂക്ക് ഷീൽഡ്സുമായുള്ള രൂപസാദൃശ്യം കാരണം ‘കുവൈത്തിലെ ബ്രൂക്ക് ഷീൽഡ്സ്’ എന്ന് അറിയപ്പെടുന്നു. ഇൻസ്റ്റഗ്രാമിൽ 70 ലക്ഷത്തിലേറെ ആരാധകർ. ഗായിക, മോഡൽ, നടി, സംരംഭക എന്നീ നിലകളിൽ പ്രശസ്ത. 2021-ൽ പുറത്തിറങ്ങിയ ‘കാൻ യാ മകാൻ’ എന്ന ആദ്യ ഗാനം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ളതായിരുന്നു.