Export Food Items ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്ക് കുവൈത്തിൽ അടിയന്തര നിരോധനം.; തീരുമാനവുമായി കുവൈത്ത് കസ്റ്റംസ്

Export Food Items കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യ സാധനങ്ങളുടെ കയറ്റുമതിയ്ക്ക് അടിയന്തര നിരോധനം. കുവൈത്തിലെ വിപണിയിലെ സ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നടപടി. എല്ലാ തരത്തിലുള്ള ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്കും കുവൈത്ത് കസ്റ്റംസ് അടിയന്തരമായി നിരോധനം ഏർപ്പെടുത്തി.

വാണിജ്യ വ്യവസായ മന്ത്രിയുടെ 2026 ലെ തീരുമാനം നമ്പർ 20 പ്രകാരം എല്ലാത്തരം ഭക്ഷ്യ ഉത്പന്നങ്ങളുടെയും കയറ്റുമതി നിരോധിക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ എല്ലാ കര, കടൽ വ്യോമ തുറമുഖങ്ങൾക്കും അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അംഗീകൃത നടപടിക്രമങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനും ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും എല്ലാ കസ്റ്റംസ് വകുപ്പുകൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ തുറമുഖങ്ങളിലെയും റേഡിയേഷൻ നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായും തുടർച്ചയായും പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ റീഡിംഗുകളും സുരക്ഷിതമായ പരിധിക്കുള്ളിലാണെന്നും അധികൃതർ അറിയിച്ചു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

Visiting Visa മകളെ കാണാനായി വിസിറ്റിംഗ് വിസയിൽ കുവൈത്തിലെത്തി; പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Visiting Visa കുവൈത്ത് സിറ്റി: മകളെക്കാണാൻ വിസിറ്റിംഗ് വിസയിൽ കുവൈത്തിലെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി പുത്തൻവിള മൈദീൻ അലീഖാൻ ആണ് മരിച്ചത്. 74 വയസായിരുന്നു. മകൾ ഫൗസിയ അലിഖാൻ കുവൈത്തിൽ സഭാ ഹോസ്പിറ്റലിൽ നഴ്സാണ്.

ഫൗസിയയുടെ ഭർത്താവ് വിസ ട്രാൻസ്ഫർ ചെയ്യാനായി നാട്ടിലേക്ക് പോയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും കുവൈത്തിലെ നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുടുംബസുഹൃത്തായ അയ്യൂബും, സാമൂഹിക പ്രവർത്തകനായ സലിം കുമ്മേരിയും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പേപ്പർ വർക്കുകൾ പൂർത്തിയാക്കി. പിതാവിനെ ഒരുനോക്കുകാണാനായി നാട്ടിൽ കാത്തിരിക്കുന്ന കുടുംബം. മൃതദേഹം ഉടൻതന്നെ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Social Media Post സോഷ്യൽ മീഡിയയിലൂടെ കുവൈത്ത് സൈന്യത്തെ പരിഹസിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Social Media Post കുവൈത്ത് സിറ്റി: കുവൈത്ത് സായുധ സേനയെയും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ സൈനിക സ്ഥാപനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്ന് അധികൃതർ വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മന്ത്രാലയം നടത്തുന്ന നിരീക്ഷണത്തിലാണ് വിവാദ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടത്. സൈന്യത്തിന്റെ ദേശീയ ദൗത്യത്തെ ഇകഴ്ത്തിക്കാട്ടുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ ചിത്രീകരിച്ചതായും പ്രചരിപ്പിച്ചതായും പ്രതികൾ കുറ്റസമ്മതം നടത്തി. പ്രതികളെ ചോദ്യം ചെയ്തത് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സൈനിക സ്ഥാപനങ്ങളുടെ അന്തസ്സ് കെടുത്തുന്ന ഇത്തരം പ്രവർത്തികൾ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Social Media Post സോഷ്യൽ മീഡിയയിലൂടെ കുവൈത്ത് സൈന്യത്തെ പരിഹസിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Social Media Post കുവൈത്ത് സിറ്റി: കുവൈത്ത് സായുധ സേനയെയും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ സൈനിക സ്ഥാപനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്ന് അധികൃതർ വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മന്ത്രാലയം നടത്തുന്ന നിരീക്ഷണത്തിലാണ് വിവാദ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടത്. സൈന്യത്തിന്റെ ദേശീയ ദൗത്യത്തെ ഇകഴ്ത്തിക്കാട്ടുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ ചിത്രീകരിച്ചതായും പ്രചരിപ്പിച്ചതായും പ്രതികൾ കുറ്റസമ്മതം നടത്തി. പ്രതികളെ ചോദ്യം ചെയ്തത് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സൈനിക സ്ഥാപനങ്ങളുടെ അന്തസ്സ് കെടുത്തുന്ന ഇത്തരം പ്രവർത്തികൾ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Mubarak Al-Kabir Port മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം അപകടമെന്ന വാർത്തകൾ; സത്യാവസ്ഥ വിശദീകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Mubarak Al-Kabir Port കുവൈത്ത് സിറ്റി: മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം കപ്പൽ അപകടം നടന്നുവെന്ന വാർത്തകളിലെ സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും പ്രചരിച്ച വാർത്തകളിലെ സത്യാവസ്ഥയാണ് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചത്.

പ്രചരിക്കുന്ന വിവരങ്ങൾ അസത്യമാണെന്നും പരാമർശിക്കുന്ന സംഭവം കുവൈത്തിന്റെ ഭൗമപരിധിക്കുള്ളിൽ അല്ലെന്നും മറിച്ച് മുബാറക് അൽ-കബീർ തുറമുഖത്തിൽ നിന്ന് കുറഞ്ഞത് 60 കിലോമീറ്റർ അകലെ കുവൈത്തിന്റെ പ്രദേശിക ജലപരിധിക്ക് പുറത്താണ് സംഭവിച്ചതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ നിരവധി ആക്രമണങ്ങളിൽ നങ്കൂരമിട്ടിരുന്ന ഒരു എണ്ണക്കപ്പലിൽ ഒരു സ്‌ഫോടനം സംഭവിക്കുകയും അതിന്റെ ഒരു ഭാഗം ചരക്ക് കടലിലേക്ക് ഒഴുകുകയും ചെയ്തുവെന്നായിരുന്നു ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

അധികൃത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂവെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Big Ticket Lucky Draw ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; യുഎഇയിൽ പ്രവാസി മലയാളിയ്ക്ക് ഞെട്ടിക്കുന്ന തുകയുടെ ഭാഗ്യസമ്മാനം

Big Ticket Lucky Draw ഷാർജ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ യുഎഇയിൽ പ്രവാസി മലയാളിയെ തേടിയെത്തിയത് ഞെട്ടിക്കുന്ന തുകയുടെ ഭാഗ്യസമ്മാനം. അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് ഷാർജയിൽ താമസിക്കുന്ന പ്രവാസി മലയാളി വിബീഷ് പള്ളിയാലിന് 15 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്. ഫെബ്രുവരി 28 ന് വാങ്ങിയ 394150 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യദേവത കടാക്ഷിച്ചത്.

തന്റെ ബന്ധുവിന് വേണ്ടി അവസാന നിമിഷം വാങ്ങിയ ടിക്കറ്റിലൂടെയാണ് വിബീഷ് പള്ളിയാലിന് ഈ ഭാഗ്യം ലഭിച്ചത് ഫെബ്രുവരി 7 ന് ഞാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ 1,000 ദിർഹത്തിന് ഒരു സെറ്റ് ടിക്കറ്റ് വാങ്ങിയിരുന്നു. ഫെബ്രുവരി 28 ന്, തന്റെ കസിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും തന്നെ വിളിച്ച് ഒരു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഈ മാസത്തെ തന്റെ ബജറ്റ് ഇതിനകം ചെലവഴിച്ചുവെന്ന് താൻ അവരോട് പറയാൻ ശ്രമിച്ചെങ്കിലും അവർ തന്നോട് അഭ്യർത്ഥിച്ചു കൊണ്ടേയിരുന്നു. അവരെ നിരാശപ്പെടുത്താതിരിക്കാൻ താൻ ടിക്കറ്റ് എടുത്തു. രാത്രി 8 മണിക്ക് താൻ അത് ഓൺലൈനായി വാങ്ങി. അതാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റെ്ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു ട്രാൻസ്‌പോർക്ക് കമ്പനിയിൽ പിക്കപ്പ് ഡ്രൈവറായി വിബീഷ് അബുദാബിയിൽ നിന്ന് ബുധനാഴ്ച്ച വൈകുന്നേരം ഷാർജയിലെ വീട്ടിലേക്ക് ഒരു ലോഡ് എത്തിച്ച ശേഷം പോകുമ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്ന് കോൾ വന്നത്.

തന്റെ വലിയ വിജയത്തെക്കുറിച്ച് അറിയിച്ചപ്പോൾ, കുറച്ച് നിമിഷങ്ങൾ താൻ നിശബ്ദനായി നിന്നുപോയി എന്ന് അദ്ദേഹം പറയുന്നു. ഇതൊരു പ്രാങ്ക് കോൾ ആണോ എന്ന് താൻ അവരോട് ചോദിച്ചു. പിന്നീട് ഭാര്യയെ വിളിച്ച് തനിക്ക് ഒരു കോൾ ലഭിച്ചുവെന്ന് പറഞ്ഞു. ഭാര്യ ഉടൻ തന്നെ ഓൺലൈനിൽ പരിശോധിച്ചു. 15 വർഷങ്ങളായി താൻ ടിക്കറ്റെടുക്കാറുണ്ട്. എന്നാൽ വിജയിക്കുമെന്നോ സമ്മാനം ലഭിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. ഒരു ദിവസം തനിക്കെന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ബാംഗ്ലൂരിൽ പഠിക്കുന്ന തന്റെ മകളുടെ ഭാവിക്കായി കുറച്ച് പണം മാറ്റിവെക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്ക് തിരികെ പോയി സ്ഥിരതാമസമാക്കണമെന്നതാണ് മറ്റൊരു ആഗ്രഹം. ഈ പണം തീർച്ചയായും അതിന് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. താൻ വിജയിച്ചുവെന്ന് പൂർണ്ണമായി വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും പണം മറ്റ് മൂന്ന് പേരുമായി തുല്യമായി വീതിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

IRAN Attack അൽ ഉദൈദ് ലക്ഷ്യംവെച്ച് പാഞ്ഞെത്തി ഇറാനിൽ നിന്നുള്ള റഷ്യൻ നിർമ്മിത ബോംബർ വിമാനങ്ങൾ; ശക്തമായ പ്രതിരോധവുമായി ഖത്തർ, വിമാനങ്ങൾ വെടിവെച്ചിട്ടു

IRAN Attack അറബ് മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ അൽ ഉദൈദ് ലക്ഷ്യംവെച്ച് പാഞ്ഞെത്തിയ ഇറാനിൽ നിന്നുള്ള റഷ്യൻ നിർമ്മിത ബോംബർ വിമാനങ്ങൾ തകർത്ത് ഖത്തർ. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ഇറാന്റെ രണ്ട് റഷ്യൻ നിർമിത എസ്യു-24 ബോംബർ വിമാനങ്ങളാണ് അൽ ഉദൈദ് സൈനിക താവളത്തേയും റാസ് ലഫാൻ ഗ്യാസ് പ്ലാന്റിനേയും ലക്ഷ്യമാക്കി നീങ്ങിയത്.

ഇറാൻ യുദ്ധ വിമാനങ്ങൾ ഉദൈദിലെത്താൻ വെറും രണ്ടു മിനിറ്റ് മാത്രം ശേഷിക്കേയാണ് ഖത്തർ ഈ ശ്രമം പരാജയപ്പെടുത്തിയത്. ഉദൈദിലെത്താൻ വെറും രണ്ട് മിനിറ്റ് അകലെവച്ച് ഖത്തറിന്റെ എഫ്-15 വിമാനങ്ങൾ ഈ ആക്രമണത്തെ തടഞ്ഞു. ഖത്തർ ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകളോട് പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് ഈ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

റഡാറുകളിൽ നിന്നും രക്ഷപ്പെടുന്ന വിധത്തിൽ 80 അടി മാത്രം ഉയരത്തിലാണ് ഇറാനിയൻ വിമാനങ്ങൾ പറന്നിരുന്നത്. ഏകദേശം പതിനായിരം സൈനികരാണ് യുഎസിന്റെ അൽ ഉദൈദ് സൈനിക താവളത്തിലുള്ളത്.

Middle East Conflict മിഡിൽ ഈസ്റ്റിലെ സംഘർഷം; മധ്യസ്ഥ നീക്കവുമായി ചൈന, സർക്കാർ പ്രതിനിധിയെ പശ്ചിമേഷ്യയിലേക്ക് അയക്കും

Middle East Conflict മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങൾഡ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ മധ്യസ്ഥനീക്കത്തിനൊരുങ്ങി ചൈന. സമാധാന ചർച്ചകൾക്കായി സർക്കാർ പ്രതിനിധിയെ പശ്ചിമേഷ്യയിലേക്ക് അയക്കാനാണ് ചൈനയുടെ തീരുമാനം. എണ്ണ വിതരണം പുനസ്ഥാപിക്കാൻ നടപടി വേണമെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇറാനിൽ ഇസ്രയേൽ-യുഎസ് ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സമാധാന ചർച്ചകൾക്കായി ചൈന മുന്നിട്ടിറങ്ങുന്നത്. ടെഹ്‌റാനിലെ വിവിധയിടങ്ങളിലും സനാദൻദാജ് മേഖലയിലും വ്യോമാക്രമണം രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. സൗദി അൽ ഖാജ്, അൽ ജൗഫ് മേഖലയിൽ ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് സൗദി ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. അതേസമയം, കുവൈത്ത് മുബാറക് അൽ തുറമുഖത്തിന് 30 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര സമുദ്രപാതയിൽ എണ്ണ ടാങ്കറിന് സമീപം ആക്രമണം നടന്നു. ലബനനിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ചുപേർ കൂടി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Social Media സോഷ്യൽ മീഡിയാ ദുരുപയോഗം; കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

Social Media കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയാ ദുരുപയോഗം ചെയ്ത് മൂന്ന് പേർ കുവൈത്തിൽ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്തമായ രണ്ട് സംഭവങ്ങളിലായാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കുവൈത്ത് സൈന്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് രണ്ട് പേർ അറസ്റ്റിലായത്.

അറസ്റ്റിലായവരിൽ ഒരാൾ കുവൈത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അപമാനകരമായ പ്രസ്താവനകൾ നടത്തിയ വ്യക്തിയാണ്. ഇയാൾ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രങ്ങളായി ഉപയോഗിച്ചിരുന്നത് ചില തീവ്രവാദ സംഘടനാ നേതാക്കളുടെ ചിത്രങ്ങളാണ്.

ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. സൈനിക സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതോ രാജ്യതാൽപ്പര്യങ്ങൾക്കും ബന്ധങ്ങൾക്കും കേടുപാടുകൾ വരുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

Electricity Supply ആശങ്ക വേണ്ട; കുവൈത്തിൽ ജല, വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു

Electricity Supply കുവൈത്ത് സിറ്റി: കുവൈത്തിൽ മിസൈൽ ഭാഗങ്ങൾ വീണതിനെ തുടർന്ന് കേടായ വൈദ്യുതി ലൈനുകളുടെ പ്രവർത്തനം പുന:സ്ഥാപിച്ചു. ഡ്രോണുകൾ തടയുന്നതിനിടയിലുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ചില ഓവർഹെഡ് പവർ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. സാങ്കേതിക വിദഗ്ധർ മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ പുനഃസ്ഥാപിച്ചത്.

വരും ദിവസങ്ങളിൽ ഇത്തരം തടസ്സങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ അവശ്യ സേവനങ്ങൾ ഉയർന്ന കാര്യക്ഷമതയോടും വിശ്വാസ്യതയോടും കൂടി നിലനിർത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം അറിയിച്ചു. എല്ലാ സെക്ടറുകളും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ കർശനമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പുലര്‍ച്ചെ വ്യോമാക്രമണം, തകര്‍ത്ത് കുവൈത്ത് വ്യോമ പ്രതിരോധസേന; അവശിഷ്ടങ്ങൾ വീട്ടിലേക്ക് വീണു

Kuwaiti Air Defenses കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ കടന്നുകയറിയ നിരവധി ശത്രു വിമാനങ്ങളെയും ഡ്രോണുകളെയും സൈന്യം വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ആക്രമണ ലക്ഷ്യത്തോടെയെത്തിയ ലക്ഷ്യങ്ങളെ ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ചുവെങ്കിലും തകർന്ന അവശിഷ്ടങ്ങൾ ഒരു വീടിന് മുകളിൽ വീണതായാണ് വിവരം. ഇന്ന് പുലർച്ചയോടെയാണ് കുവൈത്തിന്റെ ആകാശത്ത് ശത്രു സാന്നിധ്യം കണ്ടെത്തിയത്. ഉടനടി സൈന്യം ഇടപെടുകയും അവ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിടുകയും ചെയ്തു. തകർത്ത ലക്ഷ്യങ്ങളുടെ അവശിഷ്ടങ്ങൾ ഒരു പാർപ്പിട സമുച്ചയത്തിന് മുകളിൽ പതിച്ചു. ഇതിനെത്തുടർന്ന് ആളുകൾക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ കുവൈത്ത് സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ അൽ ഒതൈബി അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സൈന്യം അതീവ ജാഗ്രതയിലാണെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുക.

കുവൈത്തിൽ മതിയായ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ? വിലയിരുത്തി ഗവര്‍ണര്‍

Food Supplies in Kuwait ഫർവാനിയ: ക്രമസമാധാന നിലയും സുരക്ഷാ സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സന്ദർശിച്ചു. സുരക്ഷാ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗസാബ്, അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ യഹ്യ ദശ്തി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.ഡയറക്ടറേറ്റിലെ ഓപ്പറേഷൻ റൂം സന്ദർശിച്ച ഗവർണർ, അടിയന്തര റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന രീതിയും സുരക്ഷാ മുൻകരുതലുകളും നേരിട്ട് വിലയിരുത്തി. ഗവർണറേറ്റിലെ സ്ഥിരത നിലനിർത്തുന്നതിനായി നടപ്പിലാക്കുന്ന ഫീൽഡ് പ്ലാനുകളെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ ഗവർണർക്ക് വിശദീകരിച്ചു നൽകി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു. സുരക്ഷാ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പൊതുസുരക്ഷ വർദ്ധിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുരക്ഷാ സന്ദർശനത്തിന് പിന്നാലെ ഖൈത്താൻ മേഖലയിലെ കുവൈത്ത് ഫ്ലവർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയുടെ സൈറ്റിലും ഗവർണർ ഫീൽഡ് വിസിറ്റ് നടത്തി. ബേക്കറി വിഭാഗം ഡയറക്ടർ യൂസഫ് അൽ-ഷർഖാവിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. ജോലികളുടെ പുരോഗതി, ഉല്പാദന പ്രക്രിയകൾ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണം എന്നിവ അദ്ദേഹം വിലയിരുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group