
Iran Attack ടെഹ്‌റാൻ: ഇറാനിൽ കരയുദ്ധം നടത്തുമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികളെ പുച്ഛിച്ചു തള്ളി ഇറാൻ. യുദ്ധത്തെ ഒട്ടും ഭയക്കുന്നില്ലെന്നും അമേരിക്കൻ സൈന്യത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാന്റെ മണ്ണിൽ കാലുകുത്തിയാൽ അമേരിക്കൻ സൈനികർ ജീവനോടെ മടങ്ങില്ലെന്ന കർശന മുന്നറിയിപ്പാണ് ഇറാൻ ഉന്നത നേതൃത്വം നൽകുന്നത്. സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെയും അറഗ്ചി തള്ളിക്കളഞ്ഞു. അമേരിക്കൻ പട്ടാളം ഇറാനിലിറങ്ങാൻ തയ്യാറെടുക്കുന്നതിൽ തങ്ങൾക്ക് ഭയമില്ലെന്നും ഏത് സാഹചര്യവും നേരിടാൻ ഇറാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മിസൈലുകളുടെ കൃത്യതയും ശേഷിയും ലോകം കണ്ടതാണെന്നും കരയുദ്ധത്തിലും ശത്രുവിനെ കീഴടക്കാൻ തങ്ങൾ പ്രാപ്തരാണെന്നും അറഗ്ചി അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സമീപിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തെറ്റാണെന്നും നിലവിൽ ഒരു തരത്തിലുള്ള ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ആക്രമിക്കാൻ തങ്ങൾക്ക് കൊതിയുള്ളത് കൊണ്ടല്ല ഇതൊന്നും പറയുന്നത്, മറിച്ച് രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും തിരിച്ചടിക്കുമെന്ന് അറഗ്ചി വ്യക്തമാക്കി. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലരിജാനിയും അമേരിക്കയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈനികരെ കൊല്ലുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇമാം ഖമനയിയുടെയും ഖൊമെയ്നിയുടെയും വീരപുത്രന്മാർ ശത്രുവിനെ തുരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കണമെന്ന ഇറാന്റെ ആവശ്യം താൻ നിരസിച്ചുവെന്ന് ട്രംപ് ആവർത്തിച്ചു. യുദ്ധം താൻ വിചാരിക്കുന്നതിലും നീണ്ടുപോകുമെന്നാണ് നിലവിലെ വിലയിരുത്തലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ബഹ്‌റൈനിൽ നാശനഷ്ടങ്ങൾ വിതച്ച് ഇറാന്‍റെ മിസൈൽ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക
Iran’s missile attack on Gulf മനാമ: ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാക്കുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായത്. സൗദി അറേബ്യയ്ക്ക് നേരെ തൊടുത്ത മിസൈലുകൾ പ്രതിരോധ സേന തകർത്തു. ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇറാനെതിരെ കടുത്ത സൈനിക നടപടികളുമായി യുഎസ് മുന്നോട്ട് പോവുകയാണ്. ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ വക്താക്കൾ വ്യക്തമാക്കി. മനാമയിലെ രണ്ട് ഹോട്ടലുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നേരെ നടന്ന ആക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മാഅമീറിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. പ്രിൻസ് സുൽത്താൻ വ്യോമത്താവളം ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ വിജയകരമായി തകർത്തു. ഇറാന്റെ 30 കപ്പലുകൾ ഇതിനോടകം തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് ഹെഡ് ബ്രാഡ് കൂപ്പർ അറിയിച്ചു. യുഎസ് തിരിച്ചടി ശക്തമാക്കിയതോടെ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ 83 ശതമാനവും കുറവുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ അടിത്തറകൾ പുനർനിർമ്മിക്കാൻ കഴിയാത്ത വിധം തകർക്കാനാണ് യുഎസ് പ്രസിഡന്റ് ട്രംപ് സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഭാവിയിൽ മറ്റൊരു മിസൈൽ ആക്രമണത്തിന് ഇറാന് ശേഷിയില്ലാത്ത വിധം നീക്കങ്ങൾ കടുപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം.
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്‍റെ മിസൈൽ വർഷം; ബഹ്‌റൈനിൽ ഹോട്ടലുകൾക്ക് നേരെ ആക്രമണം
Iran attack Gulf മനാമ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളിലും ഹോട്ടലുകൾക്ക് നേരെയുമാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾക്കെതിരെ അമേരിക്കൻ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മനാമയിലെ രണ്ട് ഹോട്ടലുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നേരെ ഇറാന്റെ ആക്രമണമുണ്ടായി. ആളപായമില്ലെങ്കിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാഅമീറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തമുണ്ടായി. സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമത്താവളം ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളെ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. പ്രതിരോധ മന്ത്രാലയം ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാന്റെ മിസൈൽ-ഡ്രോൺ ശേഷി തകർക്കാൻ അമേരിക്കൻ സൈന്യം ശക്തമായി ഇടപെടുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഹെഡ് ബ്രാഡ് കൂപ്പർ പറഞ്ഞു. ഇതുവരെ ഇറാന്റെ 30 കപ്പലുകൾ അമേരിക്ക തകർത്തു. ഇതിൽ ഡ്രോൺ കാരിയറുകളും ഉൾപ്പെടുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ അടിത്തറ പുനർനിർമ്മിക്കാൻ കഴിയാത്ത വിധം തകർക്കാനാണ് പ്രസിഡന്റ് ട്രംപ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ 83 ശതമാനവും കുറവുണ്ടായതായി യുഎസ് അവകാശപ്പെട്ടു.
Drone Attack ഇറാന്റെ ഡ്രോണാക്രമണം ചെറുത്ത് അബുദാബി; അവശിഷ്ടങ്ങൾ പതിച്ച് ആറു പേർക്ക് പരിക്ക്
Drone Attack അബുദാബി: അബുദാബി ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോണാക്രമണം ഫലപ്രദമായി ചെറുത്തുവെന്ന് വ്യക്തമാക്കി യുഎഇ. ഇതിനിടെ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് ആറുപേർക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ICAD 2 ഏരിയയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നും എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ രണ്ടിടത്തായി വീണതാണ് ആളുകൾക്ക് പരുക്കേൽക്കുന്ന സാഹചര്യത്തിലേക്കെത്തിച്ചതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.പാക്കിസ്ഥാനി, നേപ്പാളി പൗരൻമാർക്കാണ് പരിക്കേറ്റത്. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ കണക്കിലെടുക്കാവുള്ളൂവെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കൃത്യമായ വിവരങ്ങൾ ജനങ്ങളെ യഥാസമയം അറിയിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ആരംഭിച്ചത്.