
UAE Driver Accident Death ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ അപകടത്തിൽപ്പെട്ട വാഹനം പരിശോധിക്കാനായി പുറത്തിറങ്ങിയ ഡ്രൈവർ മറ്റൊരു വാഹനമിടിച്ചു മരിച്ചു. അൽ യലായിസ് പാലത്തിന് സമീപം അബുദാബിയിലേക്കുള്ള പാതയിലാണ് അതിദാരുണമായ ഈ സംഭവം നടന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്ന് കേടുപാടുകൾ പരിശോധിക്കാൻ റോഡിന്റെ ഇടതുവശത്തെ അത്യാഹിത പാതയിൽ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴാണ് പിന്നാലെ വന്ന മറ്റൊരു വാഹനം ഡ്രൈവറെ ഇടിച്ചത്. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാർ റോഡിന്റെ ഇടതുവശത്ത് വാഹനം ഒതുക്കി നിർത്തുകയായിരുന്നു. ഇവരിലൊരാൾ പുറത്തിറങ്ങി വാഹനത്തിന്റെ തകരാർ പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന വാഹനം നിയന്ത്രണം വിട്ട് ഇയാളെ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം അമിതവേഗതയിലായിരുന്നെന്നും ദൂരപരിമിതി കാരണം വെട്ടിമാറ്റാൻ ശ്രമിച്ചിട്ടും അപകടം ഒഴിവാക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അപകടത്തെത്തുടർന്ന് ദുബായ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമ ബിൻ സുലൈദാൻ ഡ്രൈവർമാർക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വാഹനം കേടായാലോ അപകടത്തിൽപ്പെട്ടാലോ റോഡരികിൽ നിർത്താതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ പാർക്കിംഗ് ഏരിയയിലേക്ക് വാഹനം മാറ്റാൻ ശ്രദ്ധിക്കണം. റോഡിന്റെ ഇടതുവശത്തുള്ള അത്യാഹിത പാതകളിൽ വാഹനം നിർത്തുന്നത് അത്യന്തം അപകടകരമാണ്. സാധ്യമായ സാഹചര്യങ്ങളിൽ വലതുവശത്തുള്ള സുരക്ഷിത ഇടങ്ങളിലേക്ക് വാഹനം മാറ്റണം. അമിതവേഗത ഒഴിവാക്കുകയും മുൻപേ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായി റോഡരികിൽ വാഹനം നിർത്തുന്നത് ഗതാഗത നിയമലംഘനമാണ്. വരും ദിവസങ്ങളിൽ ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടിയും പിഴയും ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
പണം വാങ്ങി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി; യുഎഇയിൽ ആരോഗ്യകേന്ദ്രം അടച്ചുപൂട്ടി
Abu Dhabi shuts health facility അബുദാബി: ആരോഗ്യമേഖലയിലെ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടാൻ അബുദാബി ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. സ്ഥാപനത്തിലെ ജീവനക്കാരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രോഗികൾ നേരിട്ട് ഹാജരാകാതെ തന്നെ പണം വാങ്ങി അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് രാജ്യത്തെ ആരോഗ്യ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതിന് പുറമെ പരിശോധനാ സമയത്ത് മറ്റ് നിരവധി നിയമലംഘനങ്ങളും ഈ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയമപരവും അച്ചടക്കപരവുമായ നടപടികൾ പൂർത്തിയാകുന്നത് വരെ സ്ഥാപനം അടച്ചിടാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. ആരോഗ്യമേഖലയിലെ ക്രമക്കേടുകൾ തടയാൻ പരിശോധനകൾ കർശനമാക്കുമെന്ന് വകുപ്പ് അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന അല്ലെങ്കിൽ കൃത്രിമത്വം കാട്ടുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. കമ്മ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനും ഇത്തരം കർശന നടപടികൾ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
യുഎഇയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; രണ്ട് സൈനികർക്ക് വീരമൃത്യു
Military helicopter crashes in UAE അബുദാബി: യുഎഇയിൽ പതിവ് പരിശീലന പറക്കലിനിടെ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ വീരമൃത്യു വരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ ഈ ദാരുണമായ അപകടത്തിൽ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അധികൃതർ അനുശോചനം അറിയിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ഹെലികോപ്റ്ററിലുണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങൾ ശേഖരിച്ച് വിദഗ്ധ പരിശോധനകൾ ആരംഭിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ സൈനികർക്ക് സൈനിക ബഹുമതികളോടെയുള്ള ആദരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
വ്യോമഗതാഗതം ഭാഗികം: യുഎഇയില്‍ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കും പ്രത്യേക വിമാനങ്ങൾ
gulf flight service ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു. നിലവിൽ സൗദി അറേബ്യയിലും ഒമാനിലും സാധാരണ നിലയിലുള്ള സർവീസുകൾ നടക്കുന്നുണ്ടെങ്കിലും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. ബഹ്റൈൻ വ്യോമാതിർത്തി ഇപ്പോഴും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ എയർലൈനുകൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊച്ചിയിലേക്ക് ഖത്തർ എയർവേയ്സ് സർവീസ് നടത്തും. ഇന്നലെയും ഇന്നുമായി ഖത്തറിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിന് പുറത്ത് കുടുങ്ങിയവർക്കായി ജോർദാനിലെ അമ്മാനിൽ നിന്ന് സൗദിയിലെ ദമാമിലേക്ക് വ്യാഴാഴ്ച പ്രത്യേക സർവീസ് ഉണ്ടാകും. ദമാമിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം കുവൈത്തിലേക്ക് പ്രവേശിക്കാം. അബുദാബിയിൽ നിന്ന് ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഇന്ന് സർവീസുകൾ നടത്തും. ഡൽഹിയിൽ നിന്നും ഇന്ന് ഇത്തിഹാദ് വിമാനങ്ങൾ ഉണ്ടാകും. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ പുതിയ ടിക്കറ്റ് കൗണ്ടർ ആരംഭിച്ചു. യാത്രക്കാർക്ക് നേരിട്ടെത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എമിറേറ്റ്സ് വിമാനങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ ഇതുവരെ ലഭ്യമായിട്ടില്ല. വ്യോമഗതാഗത സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് എയർലൈനുകൾ അറിയിച്ചു.