
Baby Boy കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ നിലവിലുള്ള സംഘർഷ സാഹചര്യത്തിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന് ആൺകുഞ്ഞ് ജനിച്ചു. ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിനാണ് ആൺകുഞ്ഞ് പിറന്നത്. കണ്ണീരിനിടയിലും കുടുംബാംഗങ്ങൾക്ക് പ്രതീക്ഷയുടെ പുഞ്ചിരിയേകിയാണ് കുഞ്ഞിന്റെ ജനനം.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹം വീരമൃത്യു വരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്. പിതാവിന്റെ ധൈര്യവും പോരാട്ട മനോഭാവവും സ്മരിച്ച് കുടുംബം കുഞ്ഞിന് ഫാരിസ് എന്ന് പേര് നൽകി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Audio Message ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനിയെ മരണത്തിൽ രക്ഷിച്ചത് എന്ത്? ഇറാൻ പ്രോട്ടോകോൾ തലവന്റെ ഓഡിയോ സന്ദേശം പുറത്ത്?
Audio Message ടെഹ്‌റാൻ: ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി തലനാരിഴയ്ക്കാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഫെബ്രുവരി 28ന് ഇറാന്റെ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ ഇസ്രയേലും യുഎസും മുജ്തബ ഖമനയിയെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ, പൂന്തോട്ടത്തിൽ നടക്കാൻ പോയതുകൊണ്ടാണ് മുജ്തബ ഖമനയി രക്ഷപ്പെട്ടതെന്നാണ് ഏറ്റവും പുതിയതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ വ്യക്തമാകുന്നത്.
പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഇറാനിലെ ഭരണകൂടത്തിന്റെ പ്രോട്ടോക്കോൾ തലവൻ മസാഹർ ഹുസൈനിയുടേതാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മുജ്തബ ഖമനയിക്ക് കാലിന് പരുക്കേറ്റതായാണ് ഓഡിയോ സന്ദേശത്തിൽ പ്രചരിക്കുന്നത്. ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ ഭാര്യയും മകനും തൽക്ഷണം കൊല്ലപ്പെട്ടുവെന്ന വിവരവും പുറത്തു വരുന്നു. മുജ്തബ ഖമനയി ടെഹ്‌റാനിലെ പിതാവിന്റെ വീടുള്ള അതേ കോമ്പൗണ്ടിലാണ് താമസിച്ചിരുന്നത്. മിസൈലുകൾ കോമ്പൗണ്ടിൽ പതിക്കുമ്പോൾ ആയത്തുല്ല അലി ഖമനയി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. സമുച്ചയത്തിനുള്ളിലെ ഒന്നിലധികം സ്ഥലങ്ങൾ ഒരേസമയം ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. മുകളിലത്തെ നിലയിലുള്ള മുജ്തബ ഖമനയിയുടെ വീടും താഴെയുള്ള വസതിയും അദ്ദേഹത്തിന്റെ സഹോദരന്റെ വീടും ആക്രമണത്തിൽ തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Medical Emergency Workers ആംബുലൻസ് സെന്ററിന് സമീപം മിസൈൽ അവശിഷ്ടം വീണു; കുവൈത്തിൽ 2 മെഡിക്കൽ എമർജെൻസി ജീവനക്കാർക്ക് പരിക്ക്
Medical Emergency Workers കുവൈത്ത് സിറ്റി: ആംബുലൻസ് സെന്ററിന് സമീപം മിസൈൽ അവശിഷ്ടം വീണതിനെ തുടർന്ന് കുവൈത്തിൽ മെഡിക്കൽ എമർജൻസി ടീമിലെ രണ്ട് അംഗങ്ങൾക്ക് പരിക്കേറ്റു. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് ആണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിന് പിന്നാലെ എമർജൻസി ടീമുകൾ ഉടൻ ഇടപെട്ട് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം മറ്റ് ഏജൻസികളുമായി ചേർന്ന് സ്ഥിതി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യ സേവനങ്ങളുടെ പ്രവർത്തനത്തിൽ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും, രാജ്യത്തെ ആരോഗ്യ സേവനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Bank Holiday ഈദുൽ ഫിത്വർ; കുവൈത്തിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം
Bank Holiday കുവൈത്ത് സിറ്റി: ഈദുൽ ഫിത്വർ പ്രമാണിച്ച് കുവൈത്തിലുടനീളമുള്ള ബാങ്കുകൾക്ക് മാർച്ച് 19 വ്യാഴാഴ്ച്ച മുതൽ അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ. മാർച്ച് 19 ന് ഈദുൽ ഫിത്വറാണെങ്കിൽ 23 തിങ്കളാഴ്ച്ച ബാങ്കുകളുടെ പ്രവർത്തനം പുന;രാരംഭിക്കും. റമദാൻ 30 പൂർത്തിയാക്കുമ്പോഴാണ് ഈദുൽ ഫിത്വറെങ്കിൽ മാർച്ച് 24 ചൊവ്വാഴ്ച്ച മുതൽ മാത്രമേ ബാങ്കുകളുടെ പ്രവർത്തനം പുന:രാരംഭിക്കൂ.
അതേസമയം, പെരുന്നാൾ അവധി പ്രമാണിച്ച് ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുമെങ്കിലും ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. എടിഎമ്മുകളിൽ ആവശ്യത്തിന് പണം ഉറപ്പാക്കാനും ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ വഴിയുള്ള സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Kuwait National Guard പ്രതിരോധം ശക്തം; വ്യോമാക്രമണ ഭീഷണികൾ പരാജയപ്പെടുത്തി കുവൈത്ത് നാഷണൽ ഗാർഡ്
Kuwait National Guard കുവൈത്ത് സിറ്റി: സുരക്ഷാ ചുമതലയുള്ള പ്രദേശങ്ങളിൽ ഒരു ഡ്രോണും ഒരു ആളില്ലാ വിമാനവും (UAV) വെടിവെച്ച് തകർത്തുവെന്ന് കുവൈത്ത് നാഷണൽ ഗാർഡ്. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും പ്രധാന സൗകര്യങ്ങൾ സംരക്ഷിക്കാനും സാധ്യതയുള്ള ഭീഷണികളെ നേരിടാനും തുടരുന്ന നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജനങ്ങളും പ്രവാസികളും സംബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കുവൈത്ത് സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്സ് എന്നിവയുമായി സഹകരിച്ച് നാഷണൽ ഗാർഡ് സേന പൂർണ സജ്ജതയോടെ പ്രവർത്തിക്കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Price Hike വിലക്കയറ്റം; ജഹ്‌റയിൽ ശക്തമായ പരിശോധന, നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
Price Hike കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ജഹ്റ ഗവർണറേറ്റിൽ ശക്തമായ പരിശോധനയുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. നിരവധി കടകളിൽ നടത്തിയ പരിശോധനയിൽ 24 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ എമർജൻസി ടീമുകളാണ് പരിശോധന നടത്തിയത്.
ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വില പാലിക്കാത്തതും ചില സാധനങ്ങൾ കൂടുതലായ വിലയ്ക്ക് വിൽക്കുന്നതുമാണ് പ്രധാനമായി കണ്ടെത്തിയ നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. വിലപ്പട്ടിക പ്രദർശിപ്പിക്കാത്തത്, ലൈസൻസ് ഇല്ലാതെ പ്രമോഷൻ ഓഫറുകൾ നടത്തിയത്, ഉൽപ്പന്നങ്ങളുടെ ഉത്ഭവരാജ്യം വ്യക്തമാക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മാർക്കറ്റിലെ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും സാധന-സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Terror Cell നിരോധിത ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തനം; കുവൈത്തിൽ 16 പേർ അറസ്റ്റിൽ
Terror Cell കുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 16 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 14 സ്വദേശികളും രണ്ട് ലബനീസ് പൗരന്മാരുമാണ് അറസ്റ്റിലായത്. രാജ്യത്ത് അട്ടി മറികൾ നടത്തുന്നതിനായി ഇവർ ആസൂത്രണം ചെയ്ത സംഘടിത പദ്ധതികളും അന്വേഷണത്തിൽ കണ്ടെത്തി.
രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുവാനും അസ്ഥിരപ്പെടുത്തുവാനും അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു കുഴപ്പങ്ങൾ സൃഷ്ടിക്കുവാനും ഇവർ പദ്ധതിയിട്ടിരുന്നു. ഇതിനു പുറമെ ദേശീയ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ അപകടപ്പെടുത്തുവാനും സംഘം ഗൂഢാലോചന നടത്തിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവരിൽ നിന്നും തോക്കുകൾ, വെടിമരുന്ന്, ആയുധങ്ങൾ, മോഴ്‌സ് കോഡ് ആശയവിനിമയ ഉപകരണങ്ങൾ, ഡ്രോണുകൾ, പതാകകൾ, തീവ്രവാദ സംഘടനകളുടെ ചിത്രങ്ങൾ, ഭൂപടങ്ങൾ, മയക്കുമരുന്നുകൾ, പണം, പരിശീലന ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.
Laylat Al-Qadr റമദാൻ 27-ാം രാവ്; ഖിയാം നമസ്‌കാരത്തിനായി കുവൈത്തിലെ പള്ളികളിലെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ
Laylat Al-Qadr കുവൈത്ത് സിറ്റി: റമദാൻ മാസത്തിലെ ഇരുപത്തിയേഴാം രാവിൽ (ലൈലത്തുൽ ഖദ്റിന്റെ രാത്രി) ഖിയാം നമസ്‌കാരത്തിനായി കുവൈത്തിലെ പള്ളികളിലെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ. വിശ്വാസത്തിന്റെയും ആദരവിന്റെയും ശാന്തിയുടെയും അന്തരീക്ഷമാണ് പള്ളികളിൽ നിറഞ്ഞു നിന്നത്. അല്ലാഹുവിന്റെ അനുഗ്രഹവും പ്രതിഫലവും തേടി ആരാധനയിൽ മുഴുകിയ വിശ്വാസികൾ കുവൈത്തെയും അതിലെ ജനങ്ങളെയും സംരക്ഷിക്കണമെന്ന പ്രാർത്ഥനയും നടത്തി.
രാജ്യത്തിന് സുരക്ഷയും സമാധാനവും സമൃദ്ധിയും തുടർന്നും ലഭിക്കട്ടെയെന്ന പ്രാർത്ഥനകളും പള്ളികളിൽ നിറഞ്ഞു. സ്‌നേഹവും ഐക്യവും ഒത്തൊരുമയും ശക്തിപ്പെടുത്താൻ പരിശ്രമിക്കുന്നതിന്റെയും കിംവദന്തികളും തെറ്റായ വാർത്തകളും ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ചും പള്ളികളിൽ ഇമാമുമാർ സംസാരിച്ചു. ക്ഷമ, സാമൂഹിക ഐക്യദാർഢ്യം തുടങ്ങിയ ഉദാത്തമായ സാമൂഹിക മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് റമദാനെന്നും ഇമാമുമാർ കൂട്ടിച്ചേർത്തു.
“ഇറാന്‍റെ തകർച്ച ആഘോഷിക്കപ്പെടേണ്ടത്; ഗൾഫ് രാജ്യങ്ങൾ അനുഭവിച്ചത് വലിയ ദുരിതം”: നിലപാട് വ്യക്തമാക്കി അഹമ്മദ് അൽ-ജറല്ല
Iran Attack Kuwait കുവൈത്ത് സിറ്റി: ഇറാന്റെ തകർച്ച ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും ഇറാനിയൻ ഭരണകൂടത്തിന്റെ കടുംപിടുത്തം കാരണം ഗൾഫ് രാജ്യങ്ങൾ വലിയ രീതിയിൽ ദുരിതം അനുഭവിച്ചിട്ടുണ്ടെന്നും അറബ് ടൈംസ്, അൽ-സെയാസ പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫും കുവൈത്ത് പത്രപ്രവർത്തന രംഗത്തെ കുലപതിയുമായ അഹമ്മദ് അൽ-ജറല്ല പറഞ്ഞു. അൽ-അറേബ്യ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി നല്ല ബന്ധം പുലർത്താൻ ഗൾഫ് രാജ്യങ്ങൾ ശ്രമിച്ചെങ്കിലും, അയൽരാജ്യങ്ങളിലേക്ക് വിപ്ലവം കയറ്റുമതി ചെയ്യാനാണ് ഇറാൻ ശ്രമിച്ചതെന്ന് അൽ-ജറല്ല കുറ്റപ്പെടുത്തി. മേഖലയിലെ ജനങ്ങളുടെ സാംസ്കാരികവും വംശീയവുമായ ഘടനയെ സ്വാധീനിക്കാനുള്ള ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് അറബ് തലസ്ഥാനങ്ങളുടെ (ലെബനൻ, സിറിയ, ഇറാഖ്, യെമൻ) നിയന്ത്രണം തങ്ങൾക്കാണെന്ന ഇറാനിയൻ ഉദ്യോഗസ്ഥരുടെ മുൻ പ്രസ്താവനകൾ അറേബ്യൻ ഉപദ്വീപിനെയാകെ ആശങ്കയിലാഴ്ത്തിയ ഒന്നായിരുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് എന്ന് പറയപ്പെടുന്നയാളുടെ പ്രസംഗം റെവല്യൂഷണറി ഗാർഡിന്റെ ഭാഷയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. നിലവിലെ പരമോന്നത നേതാവ് കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഇറാനിൽ ഇപ്പോൾ കാര്യക്ഷമമായ ഒരു നേതൃത്വമില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 1979 മുതൽ ഇറാനിയൻ ഭരണകൂടം മേഖലയ്ക്ക് ദോഷം ചെയ്യുകയാണ്. ബന്ധം മെച്ചപ്പെടുത്താൻ ലഭിച്ച ഒട്ടേറെ അവസരങ്ങൾ അവർ പാഴാക്കി. ഇറാന്റെ പ്രസ്താവനകൾ പലപ്പോഴും വസ്തുതാവിരുദ്ധവും നുണകൾ നിറഞ്ഞതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ശത്രുത ഇസ്രായേലിനോടോ അമേരിക്കയോടോ ആണെങ്കിൽ അവരെ നേരിടുകയാണ് വേണ്ടതെന്ന് അൽ-ജറല്ല ചൂണ്ടിക്കാട്ടി. ഇസ്രായേലിനേക്കാൾ കൂടുതൽ മിസൈലുകളും ഡ്രോണുകളും ഇറാൻ പ്രയോഗിച്ചത് ഗൾഫ് രാജ്യങ്ങൾക്കെതിരെയാണ്. അമേരിക്കൻ താവളങ്ങൾക്ക് പകരം കുവൈത്ത്, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയുമാണ് അവർ ലക്ഷ്യം വെച്ചത്. കുവൈത്തിലും ബഹ്‌റൈനിലും മറ്റും ആക്രമണം നടത്താൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ ഇറാൻ എന്തിനാണ് ചാരന്മാരെ വിന്യസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത് ഗൾഫ് രാജ്യങ്ങളോടുള്ള ഇറാന്റെ ഒളിച്ചുവെച്ച ശത്രുതയാണ് വെളിപ്പെടുത്തുന്നത്.
കുവൈത്തിൽ ഗാർഹിക പീഡന വിരുദ്ധ നിയമം പ്രാബല്യത്തിൽ; ഇരകൾക്ക് പ്രത്യേക സംരക്ഷണം
domestic violence kuwait കുവൈത്ത് സിറ്റി: ഗാർഹിക പീഡനങ്ങളിൽ നിന്ന് കുടുംബാംഗങ്ങൾക്ക് ശക്തമായ സംരക്ഷണം ഉറപ്പാക്കുന്ന പുതിയ നിയമം കുവൈത്ത് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ചു. 2026-ലെ 11-ാം നമ്പർ ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന 2020-ലെ 16-ാം നമ്പർ നിയമം റദ്ദാക്കിക്കൊണ്ടാണ് കൂടുതൽ പരിഷ്കരിച്ച ഈ നിയമം നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ശാരീരികം, മാനസികം, ലൈംഗികം, സാമ്പത്തികം എന്നിങ്ങനെ എല്ലാത്തരം പീഡനങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന് കീഴിൽ ആഭ്യന്തരം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന ദേശീയ സമിതി രൂപീകരിക്കും. പീഡനത്തിന് ഇരയാകുന്നവർക്കായി പ്രത്യേക അഭയകേന്ദ്രങ്ങൾ സ്ഥാപിക്കും. ഇവർക്ക് ചികിത്സയും നിയമസഹായവും ഉറപ്പാക്കാൻ അധികൃതർക്ക് വിപുലമായ അധികാരം നൽകി. കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇരകളുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്താൻ പാടില്ല. കോടതി വിധി വന്നാലും കക്ഷികളുടെ പേരോ ചിത്രമോ പ്രസിദ്ധീകരിക്കുന്നത് കർശനമായി നിരോധിച്ചു. ഇരകളുടെ സുരക്ഷയ്ക്കായി അടിയന്തര സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതിക്ക് അധികാരമുണ്ടാകും. ഇതിനായുള്ള അപേക്ഷാ ഫീസും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമം ലംഘിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കും: പരാതി പിൻവലിക്കാൻ ഇരയെ നിർബന്ധിച്ചാൽ ഒരാഴ്ച മുതൽ 6 മാസം വരെ തടവ്, 1000 ദിനാർ വരെ പിഴ. കുട്ടികൾക്കെതിരെയുള്ള പീഡനം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഒരു വർഷം വരെ തടവ് അല്ലെങ്കിൽ 200 ദിനാർ പിഴ. വ്യാജ പരാതി നൽകിയാൽ രണ്ട് വർഷം വരെ തടവ്, 500 ദിനാർ വരെ പിഴ. കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ചാൽ 1 മുതൽ 3 മാസം വരെ തടവ്, 500 മുതൽ 1000 ദിനാർ വരെ പിഴ. ഇരകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 1 മുതൽ 3 മാസം വരെ തടവ്, 1000 മുതൽ 5000 ദിനാർ വരെ പിഴ. ഗാർഹിക പീഡനക്കേസുകൾ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനുമുള്ള പൂർണ്ണ അധികാരം പബ്ലിക് പ്രോസിക്യൂഷനായിരിക്കും. നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വന്നു.
അമിതമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടല്ലേ… കുവൈത്തില്‍ ഭക്ഷ്യസുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍
Food Stock Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യവിതരണ സാഹചര്യം സുസ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് മേധാവി മറിയം അൽ-അവാദ് അറിയിച്ചു. സഹകരണ സംഘങ്ങളിലും സപ്ലൈ സെന്ററുകളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാണെന്നും ഒരിടത്തും ദൗർലഭ്യം രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ആദ്യ ദിവസങ്ങളിൽ വിപണികളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി സാധാരണ നിലയിലാണെന്ന് കുവൈത്ത് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മറിയം അൽ-അവാദ് പറഞ്ഞു. നിലവിലെ സാഹചര്യം വിലയിരുത്തി മന്ത്രാലയങ്ങൾ കർശന നിരീക്ഷണമാണ് നടത്തുന്നത്. ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങുക. കാലാവധി കഴിയുന്ന ഉൽപ്പന്നങ്ങൾ അമിതമായി ശേഖരിക്കുന്നത് അവ നശിച്ചുപോകാൻ കാരണമാകും. ചില സഹകരണ സംഘങ്ങളിൽ പ്രൊമോഷണൽ ഡിസ്‌കൗണ്ടുകൾ നൽകുന്നതിനാലാണ് വിലയിൽ ചെറിയ വ്യത്യാസങ്ങൾ കാണുന്നത്. ഇത് സാധാരണമാണ്. അമിതവില ഈടാക്കുന്നതോ വിലയിൽ കൃത്രിമം കാണിക്കുന്നതോ ആയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. സാമൂഹിക കാര്യ മന്ത്രാലയത്തിലെ ബജറ്റ് ആൻഡ് ഫിനാൻഷ്യൽ കൺട്രോൾ വിഭാഗം മേധാവി ഡോ. ബദർ അൽ-എനേസി വിപണികളിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിച്ചു. ഏതെങ്കിലും സാധനത്തിന് ക്ഷാമം അനുഭവപ്പെട്ടാൽ കമ്പനികൾ വഴി ഉടൻ പരിഹരിക്കും. ആവശ്യമെങ്കിൽ ബദൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കും. ചില സാധനങ്ങൾക്ക് ഡിമാൻഡ് അമിതമായി വർധിച്ചാൽ, സ്റ്റോക്ക് എല്ലാവർക്കും ലഭ്യമാക്കുന്നതിനായി വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തും. ആദ്യഘട്ടത്തിൽ കുടിവെള്ളത്തിന് വലിയ ഡിമാൻഡ് ഉണ്ടായെങ്കിലും കമ്പനികൾ വെയർഹൗസുകൾ തുറന്ന് ആവശ്യമായ അളവിൽ വെള്ളം വിതരണം ചെയ്തു. മുമ്പ് ഡിസ്‌കൗണ്ട് വിലയിൽ വിറ്റിരുന്ന സാധനങ്ങൾ ഇപ്പോൾ സാധാരണ വിലയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ അനധികൃതമായി വില വർധിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കുകയും ചെയ്യും. ഭക്ഷ്യവസ്തുക്കൾ, ഗ്യാസ്, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയവും സാമൂഹിക കാര്യ മന്ത്രാലയവും 24 മണിക്കൂറും ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ നിന്ന് ഇസ്താംബുളിലേക്ക് ഖൈസുമ വഴി ജസീറ സർവീസ്; യാത്രാ തടസ്സം ഒഴിവാക്കാൻ നടപടി
Jazeera Airways കുവൈത്ത് സിറ്റി: മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതോടെ, യാത്രക്കാർക്കായി പുതിയ യാത്രാമാർഗ്ഗം ഒരുക്കി ജസീറ എയർവേയ്‌സ്. സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം (AQI) വഴി കുവൈത്തിനും ഇസ്താംബുളിനും ഇടയിൽ ജസീറ സർവീസുകൾ ആരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ കുവൈത്ത് വിമാനത്താവളം അടച്ചിരിക്കുന്ന സാഹചര്യത്തിൽ, യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കുന്ന കുവൈത്തിലെ ഏക വിമാനക്കമ്പനിയാണ് ജസീറ. നിലവിൽ ഈ ബദൽ മാർഗ്ഗത്തിലൂടെ യാത്ര സുഗമമാക്കാൻ ജസീറ മുൻകൈ എടുക്കുന്നു. കുവൈത്തിൽ നിന്നുള്ള യാത്രക്കാരെ ബസ് മാർഗ്ഗം സുരക്ഷിതമായി സൗദിയിലെ ഖൈസുമ വിമാനത്താവളത്തിൽ എത്തിക്കും. അവിടെ നിന്നാണ് ഇസ്താംബുളിലേക്കുള്ള വിമാനം പുറപ്പെടുന്നത്. ഇസ്താംബുളിൽ നിന്നുള്ള യാത്രക്കാർ ഖൈസുമയിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് റോഡ് മാർഗ്ഗം കുവൈത്തിലേക്ക് യാത്ര തുടരും. ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ഇസ്താംബുളിലേക്കും സർവീസ് ആരംഭിച്ചത്. കൂടാതെ കൊളംബോയിലേക്കുള്ള സർവീസുകൾ ഇതിനോടകം തന്നെ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. മാർച്ച് 11 മുതൽ ഇതുവരെ ആറായിരത്തിലധികം യാത്രക്കാരെ ജസീറ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ, യുഎഇ എന്നിവിടങ്ങളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. “കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനി എന്ന നിലയിൽ, ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ അന്താരാഷ്ട്ര തലവുമായി ബന്ധിപ്പിച്ചു നിർത്തുക എന്നത് ഞങ്ങളുടെ കടമയാണ്. ഇതിനായി സഹകരിക്കുന്ന കുവൈത്ത്, സൗദി വ്യോമയാന അധികൃതരോട് ഞങ്ങൾ നന്ദി പറയുന്നു.” – ഭരതൻ പശുപതി, സിഇഒ. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജസീറയുടെ വെബ്‌സൈറ്റ് (jazeeraairways.com), മൊബൈൽ ആപ്പ് അല്ലെങ്കിൽ കോൾ സെന്റർ (കുവൈത്തിൽ 177, അന്താരാഷ്ട്ര തലത്തിൽ +965 2205 4944) വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കുവൈത്തിൽ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്; തകരാറിലായ അഞ്ച് പവർ ലൈനുകൾ പുനഃസ്ഥാപിച്ചു
Electricity kuwait കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് തകരാറിലായ രണ്ട് ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനുകൾ കൂടി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കിയതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനിടെ അവശിഷ്ടങ്ങൾ വീണാണ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ ആകെ ആറ് ട്രാൻസ്മിഷൻ ലൈനുകൾക്കായിരുന്നു കേടുപാടുകൾ സംഭവിച്ചിരുന്നത്. ഇതിൽ അഞ്ചെണ്ണവും ഇപ്പോൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. രാജ്യത്തെ ദേശീയ വൈദ്യുത ഗ്രിഡ് നിലവിൽ സുസ്ഥിരമാണെന്നും കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ബാക്കിയുള്ള ഒരു ലൈനിന്റെ തകരാർ കൂടി പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സാങ്കേതിക വിഭാഗം തുടരുകയാണ്. രാജ്യമൊട്ടാകെയുള്ള ഊർജ സുരക്ഷയും സുസ്ഥിരമായ വൈദ്യുതി വിതരണവും ഉറപ്പാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ മുൻഗണന.