
malayali dies in israel തിരുവനന്തപുരം: ഇസ്രായേലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം മുത്താന സ്വദേശി സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇസ്രായേലിലെ മലയാളി കൂട്ടായ്മയാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ മാർച്ച് 17-നാണ് സുരേഷ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താൻ ജോലി ചെയ്യുന്ന പ്രദേശത്ത് ശക്തമായ യുദ്ധം നടക്കുന്നുണ്ടെന്നും വലിയ പ്രശ്നങ്ങളുണ്ടെന്നും സുരേഷ് അന്ന് ഫോണിൽ പറഞ്ഞിരുന്നു. അതിനുശേഷം സുരേഷിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വിസയിൽ ഇസ്രായേലിലെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DPuSoSQtxNu92poSVeu3KQ ആറു മാസം മുൻപ് നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. സുരേഷിന്റെ ഭാര്യ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. സുരേഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം കല്ലമ്പലം പോലീസിൽ പരാതി നൽകി. മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ എംബസി തലത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ബന്ധുക്കൾ പറഞ്ഞു. നോർക്ക വഴിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയും കുടുംബം സഹായം തേടിയിട്ടുണ്ട്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
അബുദാബിയിൽ രണ്ട് പുതിയ കടൽപ്പാലങ്ങൾ തുറന്നു; യാത്രാസമയത്തിൽ 15 മിനിറ്റ് ലാഭിക്കാം; അൽ റീം – സാദിയാത്ത് യാത്ര ഇനി വേഗത്തിൽ
al reem island bridges അബുദാബി: തലസ്ഥാന നഗരിയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരവുമായി അൽ റീം ഐലൻഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഹൈവേയുമായി (E12) ബന്ധിപ്പിക്കുന്ന രണ്ട് പുതിയ കടൽപ്പാലങ്ങൾ ഗതാഗതത്തിനായി തുറന്നു. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് (DMT) പൂർത്തിയാക്കിയ ഈ പദ്ധതി പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമാകും. നഗരത്തിലെ തിരക്കേറിയ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ദുബായ് ഹൈവേയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പാത. മണിക്കൂറിൽ 7,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പാലങ്ങൾ. തിരക്കുള്ള സമയങ്ങളിൽ യാത്രാസമയത്തിൽ 60 ശതമാനം വരെ (ഏകദേശം 15 മിനിറ്റ്) ലാഭിക്കാൻ ഈ പുതിയ പാത സഹായിക്കും. ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ്, മിന റോഡ് എന്നിവിടങ്ങളിലെ തിരക്ക് ഇതോടെ കുറയും. 1.5 കിലോമീറ്റർ നീളമുള്ള പാലം 12 അത്യാധുനിക ‘വി-ഷേപ്പ്ഡ്’ പിയറുകളിലാണ് (തൂണുകൾ) ഉറപ്പിച്ചിരിക്കുന്നത്. കപ്പൽ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. പാലത്തിന് പുറമെ 2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് റോഡ് വേ, സൈക്കിൾ സവാരിക്കാർക്കും കാൽനടയാത്രക്കാർക്കും പ്രത്യേക പാതകൾ, മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്. സായിദ് പോർട്ടിനും സാദിയാത്ത് ദ്വീപിനും ഇടയിലുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനായി പ്രത്യേക ‘ഫ്രൈറ്റ് യു-ടേൺ’ പാലവും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. 50 ലക്ഷം തൊഴിൽസമയം ചെലവഴിച്ചാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഈ നിർമ്മാണം പൂർത്തിയാക്കിയത്. അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുസ്ഥിരതയും ആധുനികതയും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ജനറൽ ഡയറക്ടർ ഈസ മുബാറക് അൽ മസ്‌റൂയി വ്യക്തമാക്കി.