വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലിറിക്ക ഗുളികകൾ പിടികൂടി; സൗദി – കുവൈത്ത് അതിര്‍ത്തിയിൽ യാത്രക്കാരൻ പിടിയിൽ

Lyrica Pills Traveler Arrest കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം സാൽമി അതിർത്തിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. വാഹനത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ആയിരത്തിലധികം ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്ത് പിടികൂടിയത്. പിടിയിലായ വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏകദേശം 1,391 ലിറിക്ക ഗുളികകളാണ് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലം പരാജയപ്പെട്ടു. പ്രതിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അതിർത്തികളിൽ നിരീക്ഷണം നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായ കടന്നുകയറ്റങ്ങളും കള്ളക്കടത്തും തടയുന്നതിനും കസ്റ്റംസ് ഉദ്യോഗസ്ഥർ സജ്ജമാണെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

താത്കാലികമായി നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത് എയര്‍വേയ്സ്

Kuwait Airways Resumes Egypt Flights കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കെയ്റോ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്‌സ്. സൗദി അറേബ്യയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മേഖലയിലെ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് ഫെബ്രുവരി 28 മുതലാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടത്. നിലവിൽ യാത്രാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെയാണ് താൽക്കാലിക ക്രമീകരണങ്ങളോടെ സർവീസുകൾ വീണ്ടും തുടങ്ങുന്നത്. മാർച്ച് 26 വ്യാഴാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കും. ആഴ്ചയിൽ നാല് ദിവസങ്ങളിൽ (ശനി, ഞായർ, ചൊവ്വ, വ്യാഴം) സർവീസുകൾ ഉണ്ടാകും. കുവൈത്തിൽ നിന്നുള്ള യാത്രക്കാർ ദമാം വഴി കെയ്‌റോയിലേക്ക് പോകുന്ന രീതിയിലാണ് താൽക്കാലിക ക്രമീകരണം. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് (മാർച്ച് 25 ബുധനാഴ്ച) ഖൈറാൻ മാൾ ടെർമിനലിൽ റിപ്പോർട്ട് ചെയ്യണം. വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി ബസ് മാർഗ്ഗം നുവൈസീബ് അതിർത്തി വഴി ദമാം വിമാനത്താവളത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകും. ദമാമിൽ വെച്ചായിരിക്കും വിമാനയാത്രയ്ക്ക് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനകൾ നടക്കുക. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതും വ്യോമപാതകൾ മാറ്റിയതുമാണ് സർവീസുകളെ ബാധിച്ചത്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം

Iranian Defense Officials to Leave Saudi റിയാദ്: സൗദി അറേബ്യക്കും മറ്റ് ഗൾഫ്-ഇസ്ലാമിക രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന അതീവ ഗുരുതരമായ നീക്കമാണിതെന്ന് സൗദി മുന്നറിയിപ്പ് നൽകി. സൗദിയുടെ പരമാധികാരം, സിവിൽ ഇൻഫ്രാസ്ട്രക്ചർ, സാമ്പത്തിക താൽപ്പര്യങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2817-ന്റെയും ലംഘനമാണെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി കുറ്റപ്പെടുത്തി. ഇറാന്റെ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് അറ്റാഷെ, മൂന്ന് എംബസി ജീവനക്കാർ എന്നിവരെ ‘പേഴ്സണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ചു. ഇവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് സൗദി ഉത്തരവിട്ടു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അയൽപക്ക മര്യാദകൾക്കും ഇസ്ലാമിക മൂല്യങ്ങൾക്കും വിരുദ്ധമാണ് ഇറാന്റെ നീക്കങ്ങൾ. ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി. 

രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; ഡോളറിനെതിരെ 93.71 ലേക്ക് ഇടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

Rupee Record Low കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള വിപണിയെ ഉലയ്ക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. യുദ്ധം രൂക്ഷമായതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിനെ ആശ്രയിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഒറ്റയടിക്ക് 82 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിൽ ഉണ്ടായത്. രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് രാജ്യത്ത് പണപ്പെരുപ്പത്തിന് വഴിതെളിച്ചേക്കാം. രൂപയുടെ മൂല്യം ഇടിയുന്നത് വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ കൂടുതൽ തുക ലഭിക്കാൻ സഹായിക്കും. കുവൈത്ത് ദിനാർ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ട്.

കുവൈത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ; അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്

misleading information kuwait കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും തെറ്റായ കണക്കുകളും പ്രചരിപ്പിച്ച വ്യക്തിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറസ്റ്റ് ചെയ്തു. ആയിരത്തിലധികം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി എന്നതടക്കമുള്ള അടിസ്ഥാനരഹിതമായ വിവരങ്ങളാണ് ഇയാൾ വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇയാൾ വീഡിയോ നിർമ്മിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാന് അനുകൂലമായ നിലപാടുകൾ എടുക്കുന്നവർക്ക് മാപ്പ് നൽകണമെന്നും ഇയാൾ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കുക. വാർത്തകളുടെ നിജസ്ഥിതി ബോധ്യപ്പെടാതെ അവ ഷെയർ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കാനോ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ആവർത്തിച്ചു.

ശ്രദ്ധിക്കുക; കെയ്റോയിലേക്കുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ കുവൈത്ത് എയർവേയ്‌സ്; പോകുന്നത് ഈ വഴി

Kuwait Airways കുവൈത്ത് സിറ്റി: മാർച്ച് 26 മുതൽ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. സൗദി അറേബ്യയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും മറ്റ് വിവരങ്ങൾക്കുമായി വിവിധ മാർഗ്ഗങ്ങൾ എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്കുള്ള യാത്രാ നടപടിക്രമങ്ങൾ നേരത്തെ അറിയിച്ചിരുന്നത് പോലെ അൽ ഖിറാൻ മാളിൽ തന്നെയായിരിക്കും നടക്കുകയെന്ന് എയർലൈൻ സ്ഥിരീകരിച്ചു.  കുവൈത്ത് എയർവേയ്‌സിന്റെ സെയിൽസ് ഓഫീസുകൾ വഴിയോ കസ്റ്റമർ സർവീസ് സെന്ററുമായി ഫോൺ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ ബന്ധപ്പെട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഈ സർവീസുകൾ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി കുവൈറ്റ് എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy