
Visit Visa കുവൈത്ത് സിറ്റി: വിസിറ്റ് വിസകളുടെ കാലാവധി നീട്ടി കുവൈത്ത്. നിലവിലെ സാഹചര്യങ്ങളും വിമാനത്താവളം അടഞ്ഞിരിക്കുന്നതുമനുസരിച്ച് ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി സമയം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ടി.വിയിൽ സംസാരിച്ച സുരക്ഷാ മീഡിയ ഡയറക്ടർ കർണൽ ഉസ്മാൻ അൽ-ഘരീബ് ആണ് ഇക്കാര്യം അറിയിച്ചത്. സന്ദർശകരും സ്പോൺസർമാരും നിയമ പ്രശ്നങ്ങളിൽപ്പെടാതിരിക്കാനാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. എല്ലാ വിസിറ്റ് വിസകളും സ്വമേധയാ പുതുക്കപ്പെടുന്നതായും, റസിഡൻസ് അഫയേഴ്സ് വകുപ്പിൽ നേരിട്ട് പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Inspections Kuwait നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധന, 40 നിയമലംഘനങ്ങൾ കണ്ടെത്തി
Inspections Kuwait കുവൈത്ത് സിറ്റി: നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. ക്യാപിറ്റൽ ഗവർണറേറ്റിലുടനീളം കുവൈത്ത് മുൻസിപ്പാലിറ്റി പരിശോധനകൾ നടത്തിയതായും 95 കടകളിൽ നടത്തിയ പരിശോധനയിൽ 40 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. മുൻസിപ്പൽ ചട്ടങ്ങളും ലൈസൻസിംഗ് വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് പരിശോധനകൾ നടത്തിയതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
വില പ്രദർശനം നിലനിർത്തുന്നതിൽ പരാജയപ്പെടുന്നതും കാലഹരണപ്പെട്ട ലൈസൻസുകൾ ഉപയോഗിച്ച് ബിസിനസുകൾ നടത്തുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും മുൻസിപ്പൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ നിരീക്ഷണം തുടരുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ഫൈസൽ അൽ-ഒതൈബി പറഞ്ഞു. പിഴകളും ശിക്ഷാ നടപടികളും ഒഴിവാക്കാൻ നിയമങ്ങളും ലൈസൻസിംഗ് ആവശ്യകതകളും പാലിക്കണമെന്ന് അദ്ദേഹം കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി.
Rain Kuwait മഴ വരുന്നു; കുവൈത്തിൽ മേഘാവൃതമായ കാലാവസ്ഥ
Rain Kuwait കുവൈത്ത് സിറ്റി: വെള്ളിയാഴ്ച്ച വരെ മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ . ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാന്ത്യത്തിൽ പരമാവധി താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത ആഴ്ചയിൽ മേഘങ്ങൾ തുടരുമെങ്കിലും പകൽ സമയത്തെ താപനില ക്രമേണ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച്ച ചില പ്രദേശങ്ങളിൽ കാറ്റും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരിക്കും.
Salary Distribution ശമ്പളം വൈകിപ്പിച്ചാൽ പണി കിട്ടും; കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി കുവൈത്ത്
Salary Distribution കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വിതരണം കർശനമായി നിരീക്ഷിച്ച് കുവൈത്ത്. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളും തൊഴിലുടമകളും പ്രവാസി തൊഴിലാളികൾക്ക് ശമ്പളം സമയത്ത് നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കുമെന്ന് മാനവ ശേഷി സമിതി അധികൃതർ അറിയിച്ചു.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുകയോ നിർദ്ദിഷ്ട തീയതികൾക്കപ്പുറം വിതരണം വൈകിപ്പിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ജീവനക്കാരുടെ ശമ്പളം നൽകാത്തതോ പ്രതിമാസം പ്രാദേശിക ബാങ്കുകളിലേക്ക് നിക്ഷേപിക്കാത്തതോ ആയ കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ പോലും മടിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Bus Services കുവൈത്തിൽ നിന്ന് സൗദി വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബസ് സർവീസുകൾ; വിശദാംശങ്ങൾ ഇങ്ങനെ
Bus Services റിയാദ്: കുവൈത്തിൽ നിന്ന് സൗദി അറേബ്യ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി പുതിയ ബസ് സർവീസ്. സൗദി ഗതാഗത അതോറിറ്റിയാണ് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചത്. കുവൈത്ത് അതിർത്തി കടന്ന് സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനായി നുവൈസീബ്-ഖഫ്ജി, സാൽമി-റാഖി എന്നീ രണ്ട് പ്രധാന റൂട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ദമ്മാമിലെയും ഹഫർ അൽ-ബാത്തിനിലെയും വിമാനത്താവളങ്ങളിലേക്ക് ഈ പാതകൾ വഴി യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും. നുവൈസീബ്-ഖഫ്ജി അതിർത്തി വഴി പോകുന്ന ബസുകൾ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. സാൽമി-റാഖി റൂട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഹഫർ അൽ-ബാത്തിൻ ഗവർണറേറ്റിലെ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താം.
കുവൈത്തിൽ നിന്ന് സൗദിയിലേക്കും തിരിച്ച് കുവൈത്തിലേക്കും യാത്ര ചെയ്യുന്നവർക്ക് ഈ രണ്ട് റൂട്ടുകളും ഒരുപോലെ പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഈ രണ്ട് വിമാനത്താവളങ്ങളിലേക്കുമായി പ്രതിദിനം ഇരുവശങ്ങളിലേക്കും ആറ് ട്രിപ്പുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും സൗദിയിൽ നിന്ന് കുവൈത്തിലേക്ക് എത്തുന്നവർക്കും കൃത്യസമയത്ത് വിമാനത്താവളങ്ങളിൽ എത്താൻ ഈ സേവനം പ്രയോജനപ്രദമാകും.
Flight Services പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; കുവൈത്തിൽ നിന്നും കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ 4 നഗരങ്ങളിലേക്ക് പുതിയ സർവ്വീസുമായി ജസീറ എയർവേയ്സ്
Flight Services കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇന്ത്യയിലേക്ക് നാല് പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ജസീറ എയർവേയ്സ്. കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ നടത്തുന്നതെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട്ടേയ്ക്ക് ഏപ്രിൽ 8 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടായിരിക്കുക. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും സർവ്വീസ്. കണ്ണൂരിലേക്ക് ഏപ്രിൽ 14 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടായിരിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും സർവ്വീസെന്ന് അധികൃതർ അറിയിച്ചു. തിരുച്ചിറപ്പള്ളിയിൽ ഏപ്രിൽ 7 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിക്കും. ഞായർ, ചൊവ്വ ദിവസങ്ങളിലായിരിക്കും ഈ സർവ്വീസുകൾ. മംഗലാപുരത്തേക്ക് ഏപ്രിൽ 9 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക. തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും ഈ വിമാന സർവ്വീസുകളെന്ന് അധികൃതർ വിശദമാക്കി.
മാർച്ച് 20-ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 11,000-ത്തിലധികം ഇന്ത്യൻ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതായി ജസീറ എയർവേയ്സ് സിഇഒ പ്രതൻ ബസുപതി അറിയിച്ചു. പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ജസീറയുടെ ലക്ഷ്യസ്ഥാനങ്ങൾ 8-ൽ നിന്ന് 12-ലേക്ക് ഉയരും. നിലവിൽ കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജസീറ സർവീസ് നടത്തുന്നുണ്ട്.
Sahel App 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി സഹേൽ ആപ്പിലൂടെ എമർജൻസി ട്രാവൽ ഡോക്യുമെന്റ്; വിശദാംശങ്ങൾ….
Sahel App കുവൈത്ത് സിറ്റി: കുവൈത്തിൽ യൂണിഫൈഡ് ഗവൺമെന്റ് ഇ-സർവീസ് ആപ്പ് സഹേൽ ആപ്പ് വഴി നൽകുന്ന എമർജൻസി ട്രാവൽ ഡോക്യുമെന്റ് സേവനത്തിൽ പ്രായപൂർത്തിയാകാത്തവരെയും ഉൾപ്പെടുത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സഹേൽ ആപ്പ് വഴി ഇലക്ട്രോണിക് രീതിയിൽ എമർജൻസി ട്രാവൽ ഡോക്യുമെന്റ് ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
കുടുംബങ്ങൾക്ക് യാത്രാ നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
ഖത്തറിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; രണ്ട് ക്രൂയിസ് മിസൈലുകൾ തകർത്തു
Iran Attack Qatar ദോഹ: ബുധനാഴ്ച ഇറാനിൽ നിന്ന് ഖത്തറിന് നേരെ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇതിൽ രണ്ട് മിസൈലുകളെ വിജയകരമായി തടഞ്ഞു. മൂന്നാമത്തെ മിസൈൽ ഖത്തറിന്റെ സമുദ്ര അതിർത്തിയിൽ നങ്കൂരമിട്ടിരുന്ന ഖത്തർ എനർജിയുടെ എണ്ണക്കപ്പലിലാണ് പതിച്ചത്. കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണമുണ്ടായ ഉടൻ തന്നെ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കുകയും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിച്ച് കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതായും ഇത്തരം നീക്കങ്ങളെ നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാറ്റോ സഖ്യത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ച് കീർ സ്റ്റാർമർ; ലോകം കണ്ട ഏറ്റവും വലിയ സൈനിക സഖ്യമെന്ന് വിശേഷണം
Hormuz Security Talks ലണ്ടൻ: നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിൽ ബ്രിട്ടൻ പൂർണ്ണമായി സഹകരിക്കുമെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. സഖ്യത്തിൽ നിന്ന് പിന്മാറുന്നത് അമേരിക്ക പരിഗണിച്ചേക്കാമെന്ന ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോ എന്നത് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഫലപ്രദമായ സൈനിക സഖ്യമാണെന്ന് വാർത്താസമ്മേളനത്തിൽ സ്റ്റാർമർ വിവരിച്ചു. ബാഹ്യമായ സമ്മർദ്ദങ്ങൾ ഉണ്ടായാലും ബ്രിട്ടന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ നിർണ്ണായകമായ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടൻ ഈ ആഴ്ച ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. മേഖലയിൽ സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകുന്ന സംയുക്ത പ്രസ്താവനയിൽ ഇതിനോടകം 35 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ സമ്മേളനത്തിന് നേതൃത്വം നൽകും. യുദ്ധാനന്തര സുരക്ഷാ ക്രമീകരണങ്ങൾക്കായി സൈനിക ഉദ്യോഗസ്ഥർ പദ്ധതികൾ തയ്യാറാക്കി വരികയാണ്. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ സൈനിക കരുത്തും നയതന്ത്ര പ്രവർത്തനങ്ങളും ഒത്തുചേർന്നുള്ള ഒരു ‘യുണൈറ്റഡ് ഫ്രണ്ട്’ ആവശ്യമാണെന്ന് സ്റ്റാർമർ ഊന്നിപ്പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനും വ്യാപാര പാതകൾ സുരക്ഷിതമാക്കുന്നതിനും ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ബ്രിട്ടന്റെ നീക്കം.
ഇറാൻ ആക്രമണം: കുവൈത്തിൽ അതീവ ജാഗ്രത; സൈനിക സജ്ജീകരണം വർദ്ധിപ്പിക്കാൻ മന്ത്രിസഭാ നിർദ്ദേശം
Iran attack in kuwait കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തുണ്ടായ പുതിയ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ കുവൈത്ത് മന്ത്രിസഭ യോഗം ചേർന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണ് നടന്നതെന്ന് യോഗം വിലയിരുത്തി. സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമണങ്ങളിൽ ആളപായമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുവൈത്തിന്റെ ക്രൂഡ് ഓയിൽ ടാങ്കറായ ‘അൽ-സൽമി’ക്ക് നേരെയുണ്ടായത് ഇറാന്റെ നേരിട്ടുള്ള ആക്രമണമാണെന്ന് പെട്രോളിയം മന്ത്രി താരിഖ് അൽ-റൂമി അറിയിച്ചു. ടാങ്കറിന് തീപിടിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങൾ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്താൻ മന്ത്രിസഭ ഉത്തരവിട്ടു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും നിർദ്ദേശമുണ്ട്.സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹ് ചർച്ചകൾ നടത്തി. കുവൈറ്റിന്റെ സുരക്ഷാ നടപടികൾക്ക് ഈ രാജ്യങ്ങൾ പൂർണ്ണ പിന്തുണ അറിയിച്ചു.
കുവൈത്തിൽ മിന്നൽ പരിശോധന; കടകൾക്കും ഗ്രോസറികൾക്കുമെതിരെ 35 നിയമലംഘനങ്ങൾ രേഖപ്പെടുത്തി
Kuwait Violations Shops Groceries കുവൈത്ത് സിറ്റി: ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തി. പരിശോധനയിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വിവിധ കടകൾക്കും ഗ്രോസറികൾക്കുമെതിരെ 35 നിയമലംഘന റിപ്പോർട്ടുകൾ ഫയൽ ചെയ്തു. അഹമ്മദി ഗവർണറേറ്റിലെ വനിതാ ഹെൽത്ത് ക്ലബ്ബുകൾ, ജ്യൂസ് ഷോപ്പുകൾ, ഗ്രോസറികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചു ഇൻവോയ്സുകളിൽ (ബില്ലുകളിൽ) നിർബന്ധമായും ഉപയോഗിക്കേണ്ട അറബിക് ഭാഷ ഒഴിവാക്കിയത് വലിയ വീഴ്ചയായി മന്ത്രാലയം ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രൊമോഷണൽ ഓഫറുകൾ സംഘടിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണ മെനുവിൽ ഉപയോഗിച്ചിരിക്കുന്ന മാംസം ഏത് തരത്തിലുള്ളതാണെന്ന് (ഉദാഹരണത്തിന് ആട്, മാട് തുടങ്ങിയവ) വ്യക്തമാക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. സർക്കാർ സബ്സിഡി നൽകുന്ന സാധനങ്ങൾ അനധികൃതമായി പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത ഒരു ഔട്ട്ലെറ്റിനെതിരെ നിയമനടപടി സ്വീകരിച്ചു. എനർജി ഡ്രിങ്കുകളുടെ വിൽപ്പനയിൽ നിയന്ത്രണങ്ങൾ പാലിക്കാത്തതിന് രണ്ട് ഗ്രോസറികൾക്കും മൂന്ന് വനിതാ ഹെൽത്ത് ക്ലബ്ബുകൾ ഉൾപ്പെടെ നാല് സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് ഇൻവോയ്സുകൾ നൽകാൻ വിസമ്മതിച്ച സ്ഥാപനങ്ങളെയും പരിശോധനയിൽ കണ്ടെത്തി. വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ കുവൈത്ത് കോടതിയുടെ കർശന നടപടി; സ്വദേശിക്ക് തിരികെ നല്കേണ്ടത്…
Kuwait land dispute case കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് ഇടപാടിൽ കരാർ ലംഘനം നടത്തിയ കമ്പനിക്കെതിരെ കുവൈത്ത് കോടതിയുടെ നിർണ്ണായക വിധി. സ്വദേശിയായ പൗരനുമായുള്ള പ്രാഥമിക വിൽപ്പന കരാർ റദ്ദാക്കിയ കോടതി, 75,000 ദിനാർ (ഏകദേശം 2 കോടിയിലധികം രൂപ) തിരികെ നൽകാൻ കമ്പനിയോട് ഉത്തരവിട്ടു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. പണം തിരികെ നൽകുന്നതിന് പുറമെ, പരാതിക്കാരനുണ്ടായ മാനസിക വിഷമങ്ങൾക്കും പ്രയാസങ്ങൾക്കുമായി 2,000 ദിനാർ അധികമായി നൽകാനും കോടതി നിർദ്ദേശിച്ചു. ഒരു റെസിഡൻഷ്യൽ യൂണിറ്റ് വാങ്ങുന്നതിനായി പരാതിക്കാരൻ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കരാറിൽ ഏർപ്പെടുകയും അതിന്റെ മുഴുവൻ തുകയായ 75,000 ദിനാറും കൃത്യസമയത്ത് അടച്ചുതീർക്കുകയും ചെയ്തു. പണം മുഴുവൻ കൈപ്പറ്റിയിട്ടും യൂണിറ്റിന്റെ ഉടമസ്ഥാവകാശം പരാതിക്കാരന്റെ പേരിലേക്ക് മാറ്റാനോ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ടൈറ്റിൽ ഡീഡ് (ആധാരം) ലഭ്യമാക്കാനോ കമ്പനി തയ്യാറായില്ല. പ്രമുഖ അഭിഭാഷകൻ അഡ്വക്കേറ്റ് ഒമർ അൽ-ഹമ്മദി മുഖേനയാണ് പൗരൻ വാണിജ്യ കോടതിയെ സമീപിച്ചത്. കരാറിലെ വ്യവസ്ഥകൾ ഇരുപക്ഷവും എത്രത്തോളം പാലിച്ചുവെന്ന് പരിശോധിക്കാൻ നീതിന്യായ മന്ത്രാലയത്തിലെ വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കണക്കിലെടുത്ത് നിലവിലുള്ള വിൽപ്പന കരാർ കോടതി റദ്ദാക്കി. പരാതിക്കാരൻ നൽകിയ 75,000 ദിനാർ പൂർണ്ണമായും തിരികെ നൽകാൻ ഉത്തരവിട്ടു. കരാർ ലംഘനം മൂലം പരാതിക്കാരനുണ്ടായ ആഘാതത്തിന് 2,000 ദിനാർ നഷ്ടപരിഹാരമായി നൽകണം.
അമേരിക്കൻ കമ്പനികൾക്ക് നേരെ ഇറാന്റെ ആക്രമണ ഭീഷണി; പ്രതിരോധിക്കാൻ യുഎസ് സൈന്യം സജ്ജമെന്ന് വൈറ്റ് ഹൗസ്
Iran Attack American Companies വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനികൾക്ക് നേരെ ഏപ്രിൽ 1 മുതൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ, ശക്തമായ പ്രതിരോധത്തിന് യുഎസ് സൈന്യം സജ്ജമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇറാനു നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി പ്രമുഖ യുഎസ് കമ്പനികളെ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിൾ (Google), ആപ്പിൾ (Apple), മൈക്രോസോഫ്റ്റ് (Microsoft), മെറ്റ (Meta), എൻവിഡിയ (Nvidia), ഇന്റൽ (Intel), ഒറാക്കിൾ (Oracle), സിസ്കോ (Cisco), എച്ച്പി (HP), ഐബിഎം (IBM), ഡെൽ (Dell), ടെസ്ല (Tesla), ബോയിംഗ് (Boeing), ജെപി മോർഗൻ (JP Morgan), ജിഇ (GE), ജി42 (G42) എന്നീ കമ്പനികളാണ് ഇറാൻ ലക്ഷ്യമിടുന്ന പ്രമുഖ കമ്പനികള്. ഏതൊരു നീക്കത്തെയും തടയാൻ സൈന്യം തയ്യാറാണെന്നും മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലുണ്ടായ കുറവ് അമേരിക്കയുടെ പ്രതിരോധ കരുത്തിന്റെ തെളിവാണെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു. ഹോട്ടലുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി അമേരിക്കക്കാർ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിലാണ്. മേഖലയിലെ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎസ് ആസ്തികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.