
Abu Dhabi Habshan gas facilities അബുദാബി: അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ നടന്ന ആക്രമണത്തെത്തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു മിസൈലുകളെ തകർത്തതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ വീണാണ് പ്ലാന്റിൽ തീപിടുത്തമുണ്ടായത്. ഹബ്ഷാനിലെ സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. എന്നാൽ അജ്ബാൻ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ മറ്റൊരു സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. അഞ്ച് ഇന്ത്യക്കാർക്ക് നേരിയ പരിക്കേറ്റു. നേപ്പാൾ സ്വദേശികളായ ആറ് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു നേപ്പാൾ സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. മാർച്ച് 19-നും ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ സമാനമായ രീതിയിൽ ആക്രമണശ്രമം ഉണ്ടാവുകയും മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് പ്ലാന്റ് താൽക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. അന്ന് അബുദാബിയിലെ ബാബ് ഫീൽഡിലും (Bab field) ആക്രമണമുണ്ടായി. ഹബ്ഷാൻ ഗ്യാസ് പ്ലാന്റിനും ബാബ് ഫീൽഡിനും നേരെ നടന്ന ഇറാൻ ഭീകരാക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഉണർന്നു പ്രവർത്തിക്കുന്നതിനാൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ദുബായിൽ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും അടച്ചിടും; സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നടപടി
Temples closed in Dubai ദുബായ്: മേഖലയിലെ പ്രത്യേക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബായിലെ പ്രമുഖ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയും കമ്മ്യൂണിറ്റിയുടെ ക്ഷേമവും മുൻനിർത്തി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ആരാധനാലയങ്ങൾക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ജെബൽ അലിയിലെയും ബർ ദുബായിലെയും പ്രമുഖ ആരാധനാലയങ്ങളെല്ലാം ഈ നിയന്ത്രണത്തിന്റെ പരിധിയിൽ വരും. ജെബൽ അലിയിലെ ഹിന്ദു ടെമ്പിൾ, ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. ദുബായിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം ലഭിച്ചതായി ചെയർമാൻ സുരേന്ദർ സിംഗ് കന്ധാരി അറിയിച്ചു. വിവിധ പള്ളികളിൽ നേരിട്ടുള്ള പ്രാർത്ഥനാ ചടങ്ങുകൾ നിർത്തിവെച്ചു. ദുഃഖവെള്ളി ദിനമായ ഇന്ന് പല പള്ളികളും ഓൺലൈൻ വഴിയാണ് ശുശ്രൂഷകൾ നടത്തിയത്. പള്ളികൾ അടച്ച വിവരമറിയാതെ എത്തിയ വിശ്വാസികൾ പുറത്തുനിന്ന് പ്രാർത്ഥിച്ച് മടങ്ങേണ്ടി വന്നു. മേഖലയിലെ അപ്രതീക്ഷിതമായ സുരക്ഷാ മാറ്റങ്ങൾ പരിഗണിച്ചാണ് ഈ മുൻകരുതൽ നടപടി. ഭക്തരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ആരാധനാലയ ഭാരവാഹികൾ വ്യക്തമാക്കി. നിലവിലെ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എല്ലാവരും അധികൃതരുടെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. പല ആരാധനാലയങ്ങളും പ്രാർത്ഥനകൾ ഓൺലൈൻ വഴി തത്സമയം സംപ്രേഷണം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇറാന്റെ മിസൈൽ ശേഷി തകർത്തെന്ന ട്രംപിന്റെ വാദം തെറ്റ്; പകുതിയിലേറെ ലോഞ്ചറുകളും സജീവം; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
Donald Trump വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഇറാന്റെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന അവകാശവാദങ്ങളെ തള്ളി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇറാന്റെ മിസൈൽ ശേഷിയും ലോഞ്ചറുകളും പൂർണ്ണമായും നശിപ്പിച്ചുവെന്ന വാദം വാസ്തവമല്ലെന്നും ഇറാന്റെ പക്കൽ ഇപ്പോഴും കരുത്തുറ്റ ആയുധശേഖരമുണ്ടെന്നും സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ വൻതോതിൽ വ്യോമാക്രമണം നടത്തിയെന്നും ഭരണമാറ്റം ലക്ഷ്യമിട്ടുവെന്നും അമേരിക്ക അവകാശപ്പെടുമ്പോഴും യാഥാർത്ഥ്യം മറിച്ചാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മിസൈൽ ലോഞ്ചറുകൾ ഇറാൻ രഹസ്യമായി ഒളിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്ക നശിപ്പിച്ചുവെന്ന് പറയുന്ന ലോഞ്ചറുകളിൽ പലതും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഇറാന്റെ മൊബൈൽ മിസൈൽ ലോഞ്ചറുകളും രഹസ്യ തുരങ്കങ്ങളുമാണ് അവരുടെ പ്രധാന കരുത്ത്. ആയിരത്തിലേറെ ഡ്രോണുകളും വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈൽ ശേഖരവും ഇപ്പോഴും ഇറാന്റെ പക്കലുണ്ട്. 90 ശതമാനം മിസൈലുകളും നശിപ്പിച്ചു എന്ന വൈറ്റ് ഹൗസിന്റെ വാദത്തെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലോഞ്ചറുകളുമായി അപ്രത്യക്ഷമാകാൻ ഇറാന്റെ സൈന്യത്തിന് സാധിക്കുന്നുണ്ട്. ഇത് അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആയത്തുല്ല ഖമനയി, അലി ലാരിജാനി തുടങ്ങിയ ഉന്നത നേതാക്കളെ വധിക്കാൻ യുഎസ്-ഇസ്രയേൽ സഖ്യത്തിന് സാധിച്ചെങ്കിലും ഇറാനിൽ ഭരണമാറ്റം എന്ന ലക്ഷ്യം ഇതുവരെ വിജയിച്ചിട്ടില്ല. ഇസ്രയേലിലെയും ഗൾഫ് മേഖലയിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം തുടരുകയാണ്. ദുബായിലെ യുഎസ് ടെക് കമ്പനിയായ ഒറാക്കിളിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും, ഇത് വെറും വ്യാജവാർത്തയാണെന്ന് യുഎഇ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഎഇയിൽ ഇന്ധനവില വർധനവ്; യാത്രാശീലങ്ങളിൽ മാറ്റം വരുത്തി പ്രവാസികൾ; ഷാർജയിൽ നിന്ന് ദുബായിലേക്ക് കാർപൂളിംഗ് സജീവമാകുന്നു
UAE Carpooling ദുബായ്: യുഎഇയിൽ പെട്രോൾ വില വർദ്ധിപ്പിച്ചതിനെത്തുടർന്ന് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ തങ്ങളുടെ യാത്രാരീതികളിൽ മാറ്റം വരുത്തുന്നു. കാർപൂളിംഗും മെട്രോ യാത്രകളും പ്രോത്സാഹിപ്പിച്ചുകൊണ്ട് യാത്രാച്ചെലവ് കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. വാഹനം വിൽക്കുന്നതുപോലെയുള്ള വലിയ തീരുമാനങ്ങളിലേക്ക് ആരും കടന്നിട്ടില്ലെങ്കിലും, നിത്യജീവിതത്തിൽ പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരാൻ പലരും തയ്യാറെടുക്കുകയാണ്. ഷാർജയിലെ അൽ താവൂനിൽ ഒരേ കെട്ടിടത്തിൽ താമസിക്കുന്ന നാല് പേർ ചേർന്ന് അടുത്ത ആഴ്ച മുതൽ കാർപൂളിംഗ് ആരംഭിക്കാൻ തീരുമാനിച്ചത് ഇതിനൊരു ഉദാഹരണമാണ്. ഷാർജയിൽ നിന്ന് ദുബായിലെ ബിസിനസ് ബേ, അൽ കൂസ്, ജെഎൽടി (JLT) എന്നിവിടങ്ങളിലേക്ക് ജോലിക്ക് പോകുന്ന മുഹമ്മദ് അനീസും സുഹൃത്തുക്കളും തങ്ങളുടെ യാത്രാ പ്ലാൻ പങ്കുവെച്ചു: നാല് പേരും നാല് കാറുകളിൽ പോകുന്നതിന് പകരം ഇന്ധനക്ഷമത കൂടുതലുള്ള ഒരു ചൈനീസ് ബ്രാൻഡ് സെഡാൻ കാർ ഉപയോഗിക്കും. പ്രതിദിനം ഏകദേശം 103 കിലോമീറ്റർ യാത്രയ്ക്ക് ഒരാൾക്ക് 5 ദിർഹം മാത്രമാണ് ഇന്ധനച്ചെലവ് വരുന്നത്. നാല് പേരും വെവ്വേറെ കാറുകളിൽ പോയിരുന്നെങ്കിൽ മാസം ഏകദേശം 1,000 ദിർഹത്തോളം അധികച്ചെലവ് വരുമായിരുന്നു. കാർപൂളിംഗിലൂടെ ഈ തുക ലാഭിക്കാൻ ഇവർക്ക് സാധിക്കും. ഡിസ്കവറി ഗാർഡൻസിൽ നിന്ന് ഫിനാൻഷ്യൽ സെന്ററിലേക്ക് ജോലിക്ക് പോകുന്ന ആദിത്യ തൻ്റെ അനുഭവം വ്യക്തമാക്കുന്നു. ഒരു ദിവസത്തെ യാത്രയ്ക്ക് (55 കി.മീ) ഇന്ധനത്തിനായി മാത്രം ഏകദേശം 26 ദിർഹം ചെലവാകുന്നു. മെട്രോയിൽ പോയി വരാൻ 15 ദിർഹം മാത്രമേ ചെലവാകൂ. ഇതിലൂടെ പ്രതിദിനം 10 ദിർഹം ലാഭിക്കാൻ സാധിക്കും. പണം ലാഭിക്കുന്നതിനൊപ്പം ട്രാഫിക് ബ്ലോക്കും പാർക്കിംഗ് ബുദ്ധിമുട്ടുകളും ഒഴിവാക്കാം എന്നതും മെട്രോയെ പ്രിയപ്പെട്ടതാക്കുന്നു. അബു ഹൈലിൽ താമസിച്ച് അൽ കൂസിൽ ജോലി ചെയ്യുന്ന മുഹമ്മദ് അബു നയേൽ രണ്ട് രീതികളും സംയോജിപ്പിച്ചാണ് ഉപയോഗിക്കുന്നത്. ക്ലയന്റ് മീറ്റിംഗുകൾ ഉള്ള രണ്ട് ദിവസം കാറിലും ബാക്കി നാല് ദിവസം മെട്രോയിലും അദ്ദേഹം യാത്ര ചെയ്യുന്നു. ഇതുവഴി ആഴ്ചയിൽ ഇന്ധനച്ചെലവിൽ 60 ദിർഹത്തിലധികം ലാഭിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
Residency Permits റെസിഡൻസി പെർമിറ്റുകൾ ഇനി എളുപ്പത്തിൽ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദുബായ്
Residency Permits ദുബായ്: 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദുബായ്. എമിറാത്തിലെ ബിസിനസ് മേഖലയെയും താമസക്കാരെയും പിന്തുണയ്ക്കുന്നതിനായാണ് 100 കോടി (1 ബില്യൺ) ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. റെസിഡൻസി പെർമിറ്റുകൾക്കുള്ള നടപടികൾ എളുപ്പത്തിലാക്കുക, സർക്കാർ ഫീസുകളിൽ ഇളവ് നൽകുക തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസുകൾക്കും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ ഈ നടപടികൾ സഹായകരമാകുമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
റെസിഡൻസി പെർമിറ്റുകൾ നൽകുന്നതിലും പുതുക്കുന്നതിലും വലിയ ലഘൂകരണമാണ് വരുത്തിയിരിക്കുന്നത്. ഇതുവഴി കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതും അവർക്ക് ദുബൈയിൽ ജോലി ചെയ്യുന്നതും കൂടുതൽ സുഗമമാകും. പ്രതിഭകളെ ദുബായിലേക്ക് ആകർഷിക്കാനും നിലനിർത്താനുമാണ് പദ്ധതിയുടെ ലക്ഷ്യം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സാമ്പത്തിക ഇളവുകൾ ദുബായിലെ ടൂറിസം, വ്യാപാര മേഖലകൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ടൂറിസം ദിർഹം ഫീസും ഹോട്ടലുകളുടെ വിൽപ്പന ഫീസും മൂന്ന് മാസത്തേക്ക് മാറ്റിവെച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പണലഭ്യത വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, ഇറക്കുമതി-കയറ്റുമതി വ്യാപാരികളെ സഹായിക്കുന്നതിനായി കസ്റ്റംസ് ഡാറ്റയുമായി ബന്ധപ്പെട്ട ഗ്രേസ് പിരീഡ് 30 ദിവസത്തിൽ നിന്നും 90 ദിവസമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ബിസിനസ് സംരംഭങ്ങളുടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിവിധ സർക്കാർ ഫീസുകൾ അടയ്ക്കുന്നതിനും മൂന്ന് മാസത്തെ അധിക സാവകാശം അനുവദിച്ചിട്ടുണ്ട്. ഇമാറാത്തിൽ ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാനും വിപണിയിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം നൽകുന്നതിലൂടെ നിക്ഷേപകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഈ പാക്കേജ് സഹായകരമാകും.