
Dubai IRGC attack ദുബായ്: യുഎസ് സാങ്കേതികവിദ്യ കമ്പനിയായ ഒറക്കിളിന്റെ ദുബായിലെ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആക്രമണം നടത്തിയെന്ന പ്രചരണം ദുബായ് സർക്കാർ നിഷേധിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എക്സിലൂടെ (X) പുറത്തുവിട്ട പ്രസ്താവനയിൽ, ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ഈ റിപ്പോർട്ടുകളെ “വ്യാജ വാർത്തകൾ” എന്ന് വിശേഷിപ്പിച്ചു. ഐആർജിസി ദുബായിൽ ആക്രമണം നടത്തിയെന്നോ അതിനായി ശ്രമിച്ചെന്നോ ഉള്ള വാർത്തകൾ തീർത്തും തെറ്റാണെന്ന് സർക്കാർ അറിയിച്ചു. മേഖലയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ദുബായ് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, വാഷിംഗ്ടണുമായുള്ള തർക്കം രൂക്ഷമായാൽ പ്രമുഖ യുഎസ് ടെക് കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഐആർജിസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിയൻ നേതാക്കൾക്കെതിരായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി പന്ത്രണ്ടിലധികം കമ്പനികൾ തങ്ങളുടെ പട്ടികയിലുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക സർക്കാർ അറിയിപ്പുകൾക്ക് മാത്രം പ്രാധാന്യം നൽകണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
യുഎഇയിൽ ഇന്ധനവില വർധനവ്; യാത്രാശീലങ്ങളിൽ മാറ്റം വരുത്തി പ്രവാസികൾ; ഷാർജയിൽ നിന്ന് ദുബായിലേക്ക് കാർപൂളിംഗ് സജീവമാകുന്നു
UAE Carpooling ദുബായ്: യുഎഇയിൽ പെട്രോൾ വില വർദ്ധിപ്പിച്ചതിനെത്തുടർന്ന് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ തങ്ങളുടെ യാത്രാരീതികളിൽ മാറ്റം വരുത്തുന്നു. കാർപൂളിംഗും മെട്രോ യാത്രകളും പ്രോത്സാഹിപ്പിച്ചുകൊണ്ട് യാത്രാച്ചെലവ് കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. വാഹനം വിൽക്കുന്നതുപോലെയുള്ള വലിയ തീരുമാനങ്ങളിലേക്ക് ആരും കടന്നിട്ടില്ലെങ്കിലും, നിത്യജീവിതത്തിൽ പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരാൻ പലരും തയ്യാറെടുക്കുകയാണ്. ഷാർജയിലെ അൽ താവൂനിൽ ഒരേ കെട്ടിടത്തിൽ താമസിക്കുന്ന നാല് പേർ ചേർന്ന് അടുത്ത ആഴ്ച മുതൽ കാർപൂളിംഗ് ആരംഭിക്കാൻ തീരുമാനിച്ചത് ഇതിനൊരു ഉദാഹരണമാണ്. ഷാർജയിൽ നിന്ന് ദുബായിലെ ബിസിനസ് ബേ, അൽ കൂസ്, ജെഎൽടി (JLT) എന്നിവിടങ്ങളിലേക്ക് ജോലിക്ക് പോകുന്ന മുഹമ്മദ് അനീസും സുഹൃത്തുക്കളും തങ്ങളുടെ യാത്രാ പ്ലാൻ പങ്കുവെച്ചു: നാല് പേരും നാല് കാറുകളിൽ പോകുന്നതിന് പകരം ഇന്ധനക്ഷമത കൂടുതലുള്ള ഒരു ചൈനീസ് ബ്രാൻഡ് സെഡാൻ കാർ ഉപയോഗിക്കും. പ്രതിദിനം ഏകദേശം 103 കിലോമീറ്റർ യാത്രയ്ക്ക് ഒരാൾക്ക് 5 ദിർഹം മാത്രമാണ് ഇന്ധനച്ചെലവ് വരുന്നത്. നാല് പേരും വെവ്വേറെ കാറുകളിൽ പോയിരുന്നെങ്കിൽ മാസം ഏകദേശം 1,000 ദിർഹത്തോളം അധികച്ചെലവ് വരുമായിരുന്നു. കാർപൂളിംഗിലൂടെ ഈ തുക ലാഭിക്കാൻ ഇവർക്ക് സാധിക്കും. ഡിസ്കവറി ഗാർഡൻസിൽ നിന്ന് ഫിനാൻഷ്യൽ സെന്ററിലേക്ക് ജോലിക്ക് പോകുന്ന ആദിത്യ തൻ്റെ അനുഭവം വ്യക്തമാക്കുന്നു. ഒരു ദിവസത്തെ യാത്രയ്ക്ക് (55 കി.മീ) ഇന്ധനത്തിനായി മാത്രം ഏകദേശം 26 ദിർഹം ചെലവാകുന്നു. മെട്രോയിൽ പോയി വരാൻ 15 ദിർഹം മാത്രമേ ചെലവാകൂ. ഇതിലൂടെ പ്രതിദിനം 10 ദിർഹം ലാഭിക്കാൻ സാധിക്കും. പണം ലാഭിക്കുന്നതിനൊപ്പം ട്രാഫിക് ബ്ലോക്കും പാർക്കിംഗ് ബുദ്ധിമുട്ടുകളും ഒഴിവാക്കാം എന്നതും മെട്രോയെ പ്രിയപ്പെട്ടതാക്കുന്നു. അബു ഹൈലിൽ താമസിച്ച് അൽ കൂസിൽ ജോലി ചെയ്യുന്ന മുഹമ്മദ് അബു നയേൽ രണ്ട് രീതികളും സംയോജിപ്പിച്ചാണ് ഉപയോഗിക്കുന്നത്. ക്ലയന്റ് മീറ്റിംഗുകൾ ഉള്ള രണ്ട് ദിവസം കാറിലും ബാക്കി നാല് ദിവസം മെട്രോയിലും അദ്ദേഹം യാത്ര ചെയ്യുന്നു. ഇതുവഴി ആഴ്ചയിൽ ഇന്ധനച്ചെലവിൽ 60 ദിർഹത്തിലധികം ലാഭിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
Residency Permits റെസിഡൻസി പെർമിറ്റുകൾ ഇനി എളുപ്പത്തിൽ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദുബായ്
Residency Permits ദുബായ്: 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദുബായ്. എമിറാത്തിലെ ബിസിനസ് മേഖലയെയും താമസക്കാരെയും പിന്തുണയ്ക്കുന്നതിനായാണ് 100 കോടി (1 ബില്യൺ) ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. റെസിഡൻസി പെർമിറ്റുകൾക്കുള്ള നടപടികൾ എളുപ്പത്തിലാക്കുക, സർക്കാർ ഫീസുകളിൽ ഇളവ് നൽകുക തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസുകൾക്കും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ ഈ നടപടികൾ സഹായകരമാകുമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
റെസിഡൻസി പെർമിറ്റുകൾ നൽകുന്നതിലും പുതുക്കുന്നതിലും വലിയ ലഘൂകരണമാണ് വരുത്തിയിരിക്കുന്നത്. ഇതുവഴി കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതും അവർക്ക് ദുബൈയിൽ ജോലി ചെയ്യുന്നതും കൂടുതൽ സുഗമമാകും. പ്രതിഭകളെ ദുബായിലേക്ക് ആകർഷിക്കാനും നിലനിർത്താനുമാണ് പദ്ധതിയുടെ ലക്ഷ്യം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സാമ്പത്തിക ഇളവുകൾ ദുബായിലെ ടൂറിസം, വ്യാപാര മേഖലകൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ടൂറിസം ദിർഹം ഫീസും ഹോട്ടലുകളുടെ വിൽപ്പന ഫീസും മൂന്ന് മാസത്തേക്ക് മാറ്റിവെച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പണലഭ്യത വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, ഇറക്കുമതി-കയറ്റുമതി വ്യാപാരികളെ സഹായിക്കുന്നതിനായി കസ്റ്റംസ് ഡാറ്റയുമായി ബന്ധപ്പെട്ട ഗ്രേസ് പിരീഡ് 30 ദിവസത്തിൽ നിന്നും 90 ദിവസമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ബിസിനസ് സംരംഭങ്ങളുടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിവിധ സർക്കാർ ഫീസുകൾ അടയ്ക്കുന്നതിനും മൂന്ന് മാസത്തെ അധിക സാവകാശം അനുവദിച്ചിട്ടുണ്ട്. ഇമാറാത്തിൽ ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാനും വിപണിയിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം നൽകുന്നതിലൂടെ നിക്ഷേപകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഈ പാക്കേജ് സഹായകരമാകും.