
Sahel App കുവൈത്ത് സിറ്റി: സഹേൽ ആപ്പിലൂടെ പുതിയ ‘ഭവന അംഗീകാര’ സേവനം ആരംഭിച്ചതായി കുവൈത്ത്. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിലാസം മാറ്റുന്നതിനുള്ള അനുമതി നൽകാനും റദ്ദാക്കാനും ഈ സേവനം ഉപയോഗിക്കാം. പ്രോപ്പർട്ടി ഉടമകൾക്ക് മറ്റൊരാളെ ഡിജിറ്റലായി അധികാരപ്പെടുത്താനും ഇനി സൗകര്യമുണ്ട്. പുതിയ സേവനം ആരംഭിച്ചതോടെ പാസി ഓഫീസ് സന്ദർശിക്കാതെ തന്നെ സേവനങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ലഭിച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ വേണ്ടിയാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Jazeera Airways ഇന്ത്യയിലേക്ക് കൂടുതൽ സർവീസുമായി ജസീറ എയർവേയ്‌സ്; റൂട്ടുകൾ ഇപ്രകാരം
Jazeera Airways കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് കൂടുതൽ സർവ്വീസുമായി ജസീറ എയർവേയ്‌സ്. സൗദിയിലെ ദമ്മാം വഴി ഇന്ത്യൻ നഗരങ്ങളായ ഗോവയിലേക്കും മധുരയിലേക്കും രണ്ട് പുതിയ റൂട്ടുകളാണ് ജസീറ എയർവേയ്‌സ് ആരംഭിക്കുന്നത്. ഏപ്രിൽ 15 മുതലാണ് പുതിയ റൂട്ടുകൾ ആരംഭിക്കുന്നതെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. ഗോവയിലേക്ക് ആഴ്ച്ചയിൽ രണ്ട് സർവ്വീസുകളാണ് ഉണ്ടാകുക. ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ഈ സർവ്വീസുകൾ. മധുരയിലേക്കുള്ള സർവ്വീസ് ഏപ്രിൽ 16 മുതലായിരിക്കും ആരംഭിക്കുക. വ്യാഴാഴ്ച്ചയും ശനിയാഴ്ച്ചയുമായിരിക്കും ഈ സർവ്വീസുകളെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
Visit Visa വിസിറ്റ് വിസകളുടെ കാലാവധി; പ്രത്യേക അറിയിപ്പുമായി കുവൈത്ത്, വിശദാംശങ്ങൾ
Visit Visa കുവൈത്ത് സിറ്റി: വിസിറ്റ് വിസകളുടെ കാലാവധി നീട്ടി കുവൈത്ത്. നിലവിലെ സാഹചര്യങ്ങളും വിമാനത്താവളം അടഞ്ഞിരിക്കുന്നതുമനുസരിച്ച് ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി സമയം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ടി.വിയിൽ സംസാരിച്ച സുരക്ഷാ മീഡിയ ഡയറക്ടർ കർണൽ ഉസ്മാൻ അൽ-ഘരീബ് ആണ് ഇക്കാര്യം അറിയിച്ചത്. സന്ദർശകരും സ്‌പോൺസർമാരും നിയമ പ്രശ്‌നങ്ങളിൽപ്പെടാതിരിക്കാനാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. എല്ലാ വിസിറ്റ് വിസകളും സ്വമേധയാ പുതുക്കപ്പെടുന്നതായും, റസിഡൻസ് അഫയേഴ്‌സ് വകുപ്പിൽ നേരിട്ട് പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Inspections Kuwait നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധന, 40 നിയമലംഘനങ്ങൾ കണ്ടെത്തി
Inspections Kuwait കുവൈത്ത് സിറ്റി: നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. ക്യാപിറ്റൽ ഗവർണറേറ്റിലുടനീളം കുവൈത്ത് മുൻസിപ്പാലിറ്റി പരിശോധനകൾ നടത്തിയതായും 95 കടകളിൽ നടത്തിയ പരിശോധനയിൽ 40 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. മുൻസിപ്പൽ ചട്ടങ്ങളും ലൈസൻസിംഗ് വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് പരിശോധനകൾ നടത്തിയതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
വില പ്രദർശനം നിലനിർത്തുന്നതിൽ പരാജയപ്പെടുന്നതും കാലഹരണപ്പെട്ട ലൈസൻസുകൾ ഉപയോഗിച്ച് ബിസിനസുകൾ നടത്തുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും മുൻസിപ്പൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഫീൽഡ് ഇൻസ്‌പെക്ഷൻ ടീമുകൾ നിരീക്ഷണം തുടരുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ഫൈസൽ അൽ-ഒതൈബി പറഞ്ഞു. പിഴകളും ശിക്ഷാ നടപടികളും ഒഴിവാക്കാൻ നിയമങ്ങളും ലൈസൻസിംഗ് ആവശ്യകതകളും പാലിക്കണമെന്ന് അദ്ദേഹം കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി.
Rain Kuwait മഴ വരുന്നു; കുവൈത്തിൽ മേഘാവൃതമായ കാലാവസ്ഥ
Rain Kuwait കുവൈത്ത് സിറ്റി: വെള്ളിയാഴ്ച്ച വരെ മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ . ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാന്ത്യത്തിൽ പരമാവധി താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത ആഴ്ചയിൽ മേഘങ്ങൾ തുടരുമെങ്കിലും പകൽ സമയത്തെ താപനില ക്രമേണ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച്ച ചില പ്രദേശങ്ങളിൽ കാറ്റും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരിക്കും.
Salary Distribution ശമ്പളം വൈകിപ്പിച്ചാൽ പണി കിട്ടും; കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി കുവൈത്ത്
Salary Distribution കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വിതരണം കർശനമായി നിരീക്ഷിച്ച് കുവൈത്ത്. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളും തൊഴിലുടമകളും പ്രവാസി തൊഴിലാളികൾക്ക് ശമ്പളം സമയത്ത് നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കുമെന്ന് മാനവ ശേഷി സമിതി അധികൃതർ അറിയിച്ചു.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുകയോ നിർദ്ദിഷ്ട തീയതികൾക്കപ്പുറം വിതരണം വൈകിപ്പിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ജീവനക്കാരുടെ ശമ്പളം നൽകാത്തതോ പ്രതിമാസം പ്രാദേശിക ബാങ്കുകളിലേക്ക് നിക്ഷേപിക്കാത്തതോ ആയ കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ പോലും മടിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Bus Services കുവൈത്തിൽ നിന്ന് സൗദി വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബസ് സർവീസുകൾ; വിശദാംശങ്ങൾ ഇങ്ങനെ
Bus Services റിയാദ്: കുവൈത്തിൽ നിന്ന് സൗദി അറേബ്യ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി പുതിയ ബസ് സർവീസ്. സൗദി ഗതാഗത അതോറിറ്റിയാണ് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചത്. കുവൈത്ത് അതിർത്തി കടന്ന് സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനായി നുവൈസീബ്-ഖഫ്ജി, സാൽമി-റാഖി എന്നീ രണ്ട് പ്രധാന റൂട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ദമ്മാമിലെയും ഹഫർ അൽ-ബാത്തിനിലെയും വിമാനത്താവളങ്ങളിലേക്ക് ഈ പാതകൾ വഴി യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും. നുവൈസീബ്-ഖഫ്ജി അതിർത്തി വഴി പോകുന്ന ബസുകൾ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. സാൽമി-റാഖി റൂട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഹഫർ അൽ-ബാത്തിൻ ഗവർണറേറ്റിലെ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താം.
കുവൈത്തിൽ നിന്ന് സൗദിയിലേക്കും തിരിച്ച് കുവൈത്തിലേക്കും യാത്ര ചെയ്യുന്നവർക്ക് ഈ രണ്ട് റൂട്ടുകളും ഒരുപോലെ പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഈ രണ്ട് വിമാനത്താവളങ്ങളിലേക്കുമായി പ്രതിദിനം ഇരുവശങ്ങളിലേക്കും ആറ് ട്രിപ്പുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും സൗദിയിൽ നിന്ന് കുവൈത്തിലേക്ക് എത്തുന്നവർക്കും കൃത്യസമയത്ത് വിമാനത്താവളങ്ങളിൽ എത്താൻ ഈ സേവനം പ്രയോജനപ്രദമാകും.
Flight Services പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; കുവൈത്തിൽ നിന്നും കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ 4 നഗരങ്ങളിലേക്ക് പുതിയ സർവ്വീസുമായി ജസീറ എയർവേയ്‌സ്
Flight Services കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇന്ത്യയിലേക്ക് നാല് പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ജസീറ എയർവേയ്‌സ്. കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ നടത്തുന്നതെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട്ടേയ്ക്ക് ഏപ്രിൽ 8 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടായിരിക്കുക. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും സർവ്വീസ്. കണ്ണൂരിലേക്ക് ഏപ്രിൽ 14 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടായിരിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും സർവ്വീസെന്ന് അധികൃതർ അറിയിച്ചു. തിരുച്ചിറപ്പള്ളിയിൽ ഏപ്രിൽ 7 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിക്കും. ഞായർ, ചൊവ്വ ദിവസങ്ങളിലായിരിക്കും ഈ സർവ്വീസുകൾ. മംഗലാപുരത്തേക്ക് ഏപ്രിൽ 9 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക. തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും ഈ വിമാന സർവ്വീസുകളെന്ന് അധികൃതർ വിശദമാക്കി.
മാർച്ച് 20-ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 11,000-ത്തിലധികം ഇന്ത്യൻ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതായി ജസീറ എയർവേയ്സ് സിഇഒ പ്രതൻ ബസുപതി അറിയിച്ചു. പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ജസീറയുടെ ലക്ഷ്യസ്ഥാനങ്ങൾ 8-ൽ നിന്ന് 12-ലേക്ക് ഉയരും. നിലവിൽ കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജസീറ സർവീസ് നടത്തുന്നുണ്ട്.
Sahel App 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി സഹേൽ ആപ്പിലൂടെ എമർജൻസി ട്രാവൽ ഡോക്യുമെന്റ്; വിശദാംശങ്ങൾ….
Sahel App കുവൈത്ത് സിറ്റി: കുവൈത്തിൽ യൂണിഫൈഡ് ഗവൺമെന്റ് ഇ-സർവീസ് ആപ്പ് സഹേൽ ആപ്പ് വഴി നൽകുന്ന എമർജൻസി ട്രാവൽ ഡോക്യുമെന്റ് സേവനത്തിൽ പ്രായപൂർത്തിയാകാത്തവരെയും ഉൾപ്പെടുത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സഹേൽ ആപ്പ് വഴി ഇലക്ട്രോണിക് രീതിയിൽ എമർജൻസി ട്രാവൽ ഡോക്യുമെന്റ് ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
കുടുംബങ്ങൾക്ക് യാത്രാ നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
ഖത്തറിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; രണ്ട് ക്രൂയിസ് മിസൈലുകൾ തകർത്തു
Iran Attack Qatar ദോഹ: ബുധനാഴ്ച ഇറാനിൽ നിന്ന് ഖത്തറിന് നേരെ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇതിൽ രണ്ട് മിസൈലുകളെ വിജയകരമായി തടഞ്ഞു. മൂന്നാമത്തെ മിസൈൽ ഖത്തറിന്റെ സമുദ്ര അതിർത്തിയിൽ നങ്കൂരമിട്ടിരുന്ന ഖത്തർ എനർജിയുടെ എണ്ണക്കപ്പലിലാണ് പതിച്ചത്. കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണമുണ്ടായ ഉടൻ തന്നെ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കുകയും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിച്ച് കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതായും ഇത്തരം നീക്കങ്ങളെ നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.