
Public Authority for Minors Affairs കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മൈനേഴസ് അഫയേഴ്സ് പ്രവർത്തനം തിങ്കളാഴ്ച്ച പുന:രാരംഭിക്കും. ജീവനക്കാർ നേരിട്ട് ഓഫീസിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാന കെട്ടിടത്തിൽ നാളെ മുതൽ സന്ദർശകരെ സ്വീകരിക്കും.
പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സ് ആസ്ഥാനത്തെ പ്രവർത്തനങ്ങൾ ഇന്ന് താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. രാജ്യത്തെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്തായിരുന്നു നടപടി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയെന്നും സന്ദർശകരെ മറ്റ് ശാഖകളിലേയ്ക്ക് റീഡയറക്ട് ചെയ്യുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ഏകീകൃത സർവ്വീസസ് പ്ലാറ്റ്‌ഫോം സഹേൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ ഉൾപ്പെടെ ഡിജിറ്റൽ ചാനലുകൾ വഴി എല്ലാ ഇടപാടുകളും തടസമില്ലാതെ നടക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Security Systems പരിശോധന ശക്തം; കുവൈത്തിൽ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ
Security Systems കുവൈത്ത് സിറ്റി: ഇറാൻ പ്രകോപനത്തെത്തുടർന്ന് മേഖലയിൽ നിലനിൽക്കുന്ന അസാധാരണ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സുരക്ഷാ സേന. രാജ്യത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. സുരക്ഷാ ചെക്ക് പോയിന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവും ഉയർന്ന തലത്തിലുള്ള ജാഗ്രത സുരക്ഷാ വകുപ്പുകൾ പുലർത്തുന്നുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ ക്രമസമാധാന നില നിലനിർത്തുന്നതിനുമായി വിവിധ ഭാഗങ്ങളിൽ തന്ത്രപ്രധാനമായ രീതിയിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ കുവൈത്ത് സുരക്ഷാ സേന സജ്ജമാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ ക്രമീകരണങ്ങൾ. പകലും രാത്രിയും വിശ്രസമില്ലാതെ ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. വെറുമൊരു മുൻകരുതൽ നടപടി എന്നതിലുപരി, ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശനമായ സന്ദേശമാണ് ഈ സുരക്ഷാ വിന്യാസത്തിലൂടെ അധികൃതർ നൽകുന്നത്.
ഓരോ ചെക്ക് പോയിന്റുകളും പ്രവർത്തിക്കുന്നത് രാജ്യം മുഴുവൻ ഉൾക്കൊള്ളുന്ന വിപുലമായ സുരക്ഷാ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്. ആഭ്യന്തര സമാധാനം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
Work From Home പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സ് ആസ്ഥാനത്തെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
Work From Home കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സ് ആസ്ഥാനത്തെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നിലവിലുള്ള അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയെന്നും സന്ദർശകരെ മറ്റ് ശാഖകളിലേയ്ക്ക് റീഡയറക്ട് ചെയ്യുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ഏകീകൃത സർവ്വീസസ് പ്ലാറ്റ്‌ഫോം സഹേൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ ഉൾപ്പെടെ ഡിജിറ്റൽ ചാനലുകൾ വഴി എല്ലാ ഇടപാടുകളും തടസമില്ലാതെ നടക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Drone Attack കുവൈത്തിലെ ഓയിൽ കോംപ്ലക്സിനും പവർ പ്ലാന്റുകൾക്കും നേരെ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങൾ
Drone Attack കുവൈത്ത് സിറ്റി: കുവൈത്തിലെ ഓയിൽ കോംപ്ലക്സിനും പവർ പ്ലാന്റുകൾക്കും നേരെ ഡ്രോൺ ആക്രമണം. ഷുവൈഖ് പ്രദേശത്തെ ഓയിൽ കോംപ്ലക്‌സും പവർ പ്ലാന്റുകളും ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടന്നത്. പ്ലാന്റിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടിയന്തര അഗ്നിശമന സേന ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയെന്നും മുൻകരുതലിന്റെ ഭാഗമായി കെട്ടിടം ഒഴിപ്പിച്ചുവെന്നും നാശനഷ്ടങ്ങളുടെ വിലയിരുത്തലും സുരക്ഷാ പ്രവർത്തനങ്ങളും തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പറഞ്ഞു.
രണ്ട് വൈദ്യുതി ഉത്പാദന ജല ശുദ്ധീകരണ പ്ലാന്റുകളിൽ ഡ്രോണാക്രമണം നടന്നുവന്നും രണ്ട് വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചുവെന്നും വൈദ്യുതി ജല പുനരുപയോഗ ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. വൈദ്യുതിയുടെയും ജലവിതരണത്തിന്റെയും സ്ഥിരത നിലനിർത്തുന്നതിനായി സാങ്കേതിക അടിയന്തര സംഘങ്ങൾ ഏകോപിത പ്രതികരണ പദ്ധതികൾ പ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ കുവൈത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നു. ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അവശ്യ സേവനങ്ങൾ സംരക്ഷിക്കുന്നത് ഒരു മുൻഗണനയായി തുടരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Electricity ട്രാൻസ്‌ഫോർമർ സ്റ്റേഷൻ പ്രവർത്തനരഹിതം; കുവൈത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസം
Electricity കുവൈത്ത് സിറ്റി: കുവൈത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസം. ജഹ്റ പ്രദേശത്തിലെ ഒരു പ്രധാന ട്രാൻസ്‌ഫോർമർ സ്റ്റേഷൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഗവർണറേറ്റിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസം ഉണ്ടായതായി വൈദ്യുതി, ജലം, നവീനോർജ മന്ത്രാലയം അറിയിച്ചു. അടിയന്തര സംഘങ്ങൾ സ്ഥലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Ministry Complex വ്യാപക ആക്രമണം; കുവൈത്തിലെ മന്ത്രാലയ സമുച്ചയവും ജല-വൈദ്യുത സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു
Ministry Complex കുവൈത്ത് സിറ്റി: കഴിഞ്ഞ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ കുവൈത്തിൽ നടന്നത് വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. കുവൈത്ത് സിറ്റിയിലെ മിർഗാബിലെ മന്ത്രാലയ സമൂച്ചയം, ശുവൈഖിലെ കുവൈത്ത് പെട്രോളിയം കോർപറേഷൻ സമൂച്ചയ കെട്ടിടം തുടങ്ങിയവിടങ്ങളിൽ ആക്രമണം നടന്നു. രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി ഉത്പാദന നിലയങ്ങൾക്കും ജല ശുദ്ധീകരണ ശാലകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിൽ വ്യാപകമായ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് രണ്ട് വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മന്ത്രാലയ സമൂച്ചയത്തെ പ്രവർത്തനങ്ങൾ ഇന്ന് ഓൺലൈൻ വഴിയാക്കുകയും ചെയ്തു. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Iran Attack ഇറാൻ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ പതിച്ചത് 9 മിസൈൽ-ഡ്രോൺ ഭാഗങ്ങൾ
Iran Attack കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ പതിച്ചത് 9 മിസൈൽ ഡ്രോൺ ഭാഗങ്ങൾ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ആകെ റിപ്പോർട്ടുകൾ 649 ആയെന്ന് മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 5 തവണ സൈറൺ മുഴങ്ങിയതോടെ, ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ആകെ സൈറൺ 164 തവണ പ്രവർത്തിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Missle-Drone Attacks കുവൈത്തിനെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; ശക്തമായ പ്രതിരോധവുമായി വ്യോമപ്രതിരോധ സേന
Missle- Drone Attacks കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് വ്യോമപ്രതിരോധ സേന. രാജ്യത്തെ ലക്ഷ്യമിട്ടുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി നേരിടുന്നുണ്ടെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. രാജ്യമെമ്പാടും മുന്നറിയിപ്പ് സൈറണുകളും സജീവമാക്കി.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ഇടപെടലിന്റെ ഫലമായാണ് സ്‌ഫോടന ശബ്ദങ്ങൾ ഉണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Power and Desalination Plant കുവൈത്തിലെ വൈദ്യുതി ഉൽപാദന, ജല ശുദ്ധീകരണ കേന്ദ്രങ്ങളിൽ ആക്രമണം
Power and Desalination Plant കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി ഉൽപാദന-ജല ശുദ്ധീകരണ കേന്ദ്രങ്ങളിൽ ആക്രമണം. സംഭവത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന് എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Air Quality മിന അൽ-അഹ്‌മദി റിഫൈനറി ഡ്രോൺ ആക്രമണം: കുവൈത്തിൽ വായു മലിനീകരണമില്ലെന്ന് അധികൃതർ
Air Quality കുവൈത്ത് സിറ്റി: കുവൈത്തിലെ വായു ഗുണനിലവാരം സാധാരണ നിലയിലെന്ന് അധികൃതർ. മിന അൽ-അഹ്‌മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിന് ശേഷം വായു ഗുണനിലവാരം സാധാരണ നിലയിലാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയും അറിയിച്ചു. വായുവിൽ അസാധാരണമായ മലിനീകരണ നില രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നിരീക്ഷണം തുടരുന്നതായും അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ ദിവസമാണ് റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടുത്തം ഉണ്ടായത്. കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നായ മിന അഹമദി റിഫൈനറിക്ക് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് നിരവധി പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമൊന്നും സംഭവിക്കുകയോ ചെയ്തിട്ടില്ല. റിഫൈനറിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി പൊതു അതോറിറ്റിയുമായി ഏകോപനം നടത്തി വരികയാണ്. ആക്രമണത്തിന്റെ ഫലമായി ഇതുവരെ ഒരു പ്രതികൂല പാരിസ്ഥിതിക ആഘാതങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിൽ അറവുശാലകളിൽ പരിശോധന ശക്തം; നിരീക്ഷണം 24 മണിക്കൂറും
Kuwait Slaughterhouse Inspections കുവൈത്ത് സിറ്റി: രാജ്യത്തെ അറവുശാലകളിൽ കർശന പരിശോധന ഉറപ്പാക്കുമെന്ന് കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചു. ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായാണ് നടപടികൾ ശക്തമാക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ സജീവമാണെന്ന് അതോറിറ്റി വക്താവും സ്ലോട്ടർഹൗസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ മുഹമ്മദ് അൽ-സലേം പറഞ്ഞു. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുമായി അതോറിറ്റി മുഴുവൻ സമയവും നിരീക്ഷണം തുടരുകയാണ്. കുവൈത്തിലെ ഭക്ഷ്യശേഖരം നിലവിൽ സുസ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷ്യവിതരണ ശൃംഖലയുടെ സുരക്ഷയെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും അതോറിറ്റി ഉറപ്പുനൽകി. ഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.
കുവൈത്തിലെ മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; യൂണിറ്റുകളിൽ തീപിടിത്തം
Drone Attack Mina Al-Ahmadi Refinery കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായി. കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ, അടിയന്തര രക്ഷാസേനയും അഗ്നിശമന വിഭാഗവും ഉടൻ തന്നെ രംഗത്തെത്തുകയും തീ പടരുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. റിഫൈനറിയിലെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതെ സന്ദർഭോചിതമായി ഇടപെടാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ട്. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുമായി ചേർന്ന് നിരീക്ഷണം തുടരുകയാണ്. ഇതുവരെ പരിസ്ഥിതിക്ക് ദോഷകരമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തിൽ ‘ഈ വിസ’കളുടെ കാലാവധി നീട്ടി
Kuwait Extends All Visit Visas കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിസിറ്റ് വിസകളുടെ കാലാവധി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസകൾക്ക് ഒരു മാസത്തെ അധിക കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ ഒത്മൻ അൽ-ഗരീബ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി. വിസകൾ പുതുക്കുന്നതിനായി വിസിറ്റർമാരോ സ്പോൺസർമാരോ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. സിസ്റ്റം വഴി ഇത് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരേണ്ടി വരുന്നവർ നിയമപരമായ നടപടികൾ നേരിടുന്നത് ഒഴിവാക്കാനാണ് ഈ മാനവിക നീക്കം. ബിസിനസ് വിസകൾ, ഫാമിലി വിസിറ്റ് വിസകൾ, ടൂറിസ്റ്റ് വിസകൾ എന്നിവയ്ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.
കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; പുലർച്ചെ മുതൽ അപായ സൈറണുകൾ; ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
Kuwait Missiles and Drones കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുന്നതായി കുവൈറ്റ് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു. പുലർച്ചെ 12.50 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകളും മൊബൈൽ അലേർട്ടുകളും മുഴങ്ങി. ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ തകർക്കാൻ വ്യോമ പ്രതിരോധ യൂണിറ്റുകൾക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പലയിടങ്ങളിലും ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഔദ്യോഗിക സുരക്ഷാ ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കുക. നിലവിലെ സാഹചര്യം നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.
Jazeera Airways ഇന്ത്യയിലേക്ക് കൂടുതൽ സർവീസുമായി ജസീറ എയർവേയ്‌സ്; റൂട്ടുകൾ ഇപ്രകാരം
Jazeera Airways കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് കൂടുതൽ സർവ്വീസുമായി ജസീറ എയർവേയ്‌സ്. സൗദിയിലെ ദമ്മാം വഴി ഇന്ത്യൻ നഗരങ്ങളായ ഗോവയിലേക്കും മധുരയിലേക്കും രണ്ട് പുതിയ റൂട്ടുകളാണ് ജസീറ എയർവേയ്‌സ് ആരംഭിക്കുന്നത്. ഏപ്രിൽ 15 മുതലാണ് പുതിയ റൂട്ടുകൾ ആരംഭിക്കുന്നതെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. ഗോവയിലേക്ക് ആഴ്ച്ചയിൽ രണ്ട് സർവ്വീസുകളാണ് ഉണ്ടാകുക. ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ഈ സർവ്വീസുകൾ. മധുരയിലേക്കുള്ള സർവ്വീസ് ഏപ്രിൽ 16 മുതലായിരിക്കും ആരംഭിക്കുക. വ്യാഴാഴ്ച്ചയും ശനിയാഴ്ച്ചയുമായിരിക്കും ഈ സർവ്വീസുകളെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.\789+*