
ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഇറാനെ നശിപ്പിക്കുമെന്ന കടുത്ത ഭീഷണിക്ക് മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാഴ്ചത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇരുപക്ഷത്തും വെടിനിര്‍ത്തലുണ്ടാകുമെന്ന് പറഞ്ഞ ട്രംപ്, ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്‍റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്‍ക്കാലിക ആശ്വാസമാവുകയാണ്.ട്രംപിന്‍റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ അംഗീകരിച്ച് ഇറാനും രംഗത്തെത്തി. ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുമെന്നും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് തുറക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി അന്തിമ കരാറിൽ ഏർപ്പെടാൻ അമേരിക്ക ഈ രണ്ടാഴ്ചത്തെ സമയം ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഏപ്രില്‍ പത്തിന് ഇസ്‍ലാമാബാദില്‍ യുഎസ്– ഇറാന്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ ഇസ്‍ലാമാബാദിലെത്തും. ചര്‍ച്ച നടക്കുമെന്ന് പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചർച്ചകൾക്ക് യുഎസ് ഇതുവരെ സമ്മതിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസികൾക്ക് കോടികളുടെ ഭാഗ്യം; ചികിത്സയിലുള്ള ഇന്ത്യക്കാരന് 39 ലക്ഷം രൂപയുടെ സമ്മാനം
Abu Dhabi Big Ticket അബുദാബി: പ്രവാസി ലോകത്തെ ഏറ്റവും വലിയ ഭാഗ്യപരീക്ഷണമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനടക്കം നാല് പേർക്ക് കോടികളുടെ സമ്മാനം. ബിഗ് ടിക്കറ്റ് സീരീസ് 285-ന്റെ ഭാഗമായി നടന്ന ‘ബിഗ് വിൻ’ മത്സരത്തിലാണ് ഇന്ത്യ, ബംഗ്ലാദേശ്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർ ചേർന്ന് ഒന്നര കോടിയോളം രൂപ (5,60,000 ദിർഹം) സ്വന്തമാക്കിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ലഭിച്ച ഈ അപ്രതീക്ഷിത ഭാഗ്യം വിജയികളുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അബുദാബിയിൽ നടന്ന തത്സമയ നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. നാട്ടിൽ ചികിത്സയിൽ കഴിയുന്ന 62 വയസ്സുകാരനായ ഗണേഷ് വെങ്കട്ട സുബ്രഹ്മണ്യത്തിന് 1,50,000 ദിർഹം (ഏകദേശം 39 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. സുഹൃത്തായ റിജോ തോമസാണ് ഇദ്ദേഹത്തിന് വേണ്ടി നറുക്കെടുപ്പിൽ പങ്കെടുത്തത്. ദുബായ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന പലസ്തീൻ സ്വദേശിയായ മഹ്മൂദ് സറൂബിനും 1,50,000 ദിർഹം സമ്മാനമായി ലഭിച്ചു. അബുദാബിയിലെ സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ സുഹൈൽ മിയ 1,40,000 ദിർഹം സ്വന്തമാക്കി. സിറിയൻ സ്വദേശിയായ മുഹമ്മദ് അൽ മുസ്തഫയ്ക്ക് 1,20,000 ദിർഹമാണ് സമ്മാനമായി ലഭിച്ചത്. ഈ ഏപ്രിൽ മാസം ‘മില്യനയർമാരുടെ മാസം’ ആയാണ് ബിഗ് ടിക്കറ്റ് ആഘോഷിക്കുന്നത്. ആറ് പേർക്ക് മില്യനയർമാരാകാനുള്ള അവസരമാണ് ഈ മാസം ഒരുക്കിയിരിക്കുന്നത്. മേയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരാൾക്ക് 2.5 കോടി ദിർഹം (ഏകദേശം 56 കോടിയിലധികം രൂപ) ഒന്നാം സമ്മാനമായി ലഭിക്കും. അന്ന് തന്നെ അഞ്ച് വിജയികൾക്ക് 10 ലക്ഷം ദിർഹം വീതം സമ്മാനം ലഭിക്കും. ഓരോ ആഴ്ചയും നാല് വിജയികൾക്ക് 25,000 ദിർഹം വീതം നൽകുന്ന ഇ-ഡ്രോകളും തുടരും. മേയ് മാസത്തിൽ ലാൻഡ് റോവർ ഡിഫെൻഡറും ജൂണിൽ റേഞ്ച് റോവർ വെലാറും സ്വന്തമാക്കാനുള്ള അവസരവും ബിഗ് ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഏപ്രിൽ 24-നുള്ളിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങുന്നവർക്ക് പ്രത്യേക ബിഗ് വിൻ മത്സരത്തിലും പങ്കെടുക്കാം.
ബാങ്ക് വായ്പയെടുത്താണെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകും; പ്രതിസന്ധിയിൽ പതറില്ലെന്ന് എം.എ. യൂസഫലി
MA Yusuffali ഫുജൈറ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രവാസി തൊഴിലാളികൾക്ക് ആത്മവിശ്വാസം പകർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഏത് പ്രതികൂല സാഹചര്യത്തിലും ലുലു ഗ്രൂപ്പിലെ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഫുജൈറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ കൈവശം പണമില്ലാത്ത സാഹചര്യം വന്നാൽ പോലും ബാങ്ക് ലോൺ എടുത്താണെങ്കിലും ശമ്പളം നൽകാൻ ലുലു ഗ്രൂപ്പ് തയ്യാറാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബിസിനസ് ലാഭനഷ്ടങ്ങൾക്കപ്പുറം ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗൾഫിൽ ജോലി ചെയ്യുന്നവരുടെ നാട്ടിലെ കുടുംബങ്ങൾ അവർ അയക്കുന്ന പണം കാത്തിരിക്കുകയാണെന്നും ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാൻ അനുവദിക്കില്ലെന്നും യൂസഫലി പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾ ശമ്പളം വെട്ടിക്കുറച്ചപ്പോഴും ലുലു ഗ്രൂപ്പ് ഒരു രൂപ പോലും കുറയ്ക്കാതെ ശമ്പളം നൽകിയ ചരിത്രം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ലോൺ എടുത്താണെങ്കിലും ജീവനക്കാരെ ചേർത്തുപിടിച്ചത് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ജീവനക്കാരോടുള്ള ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം പല കമ്പനികളും ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ലുലു ചെയർമാന്റെ ഈ ശ്രദ്ധേയമായ പ്രഖ്യാപനം. ഇത് ലുലു ഗ്രൂപ്പിലെ പതിനായിരക്കണക്കിന് വരുന്ന സാധാരണക്കാരായ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ കരുത്തായി മാറിയിരിക്കുകയാണ്.