
UAE earthquake അബുദാബി: യുഎഇയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഡിസംബർ 28 ഞായറാഴ്ച മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്‌വർക്കിന്റെ റെക്കോർഡിംഗുകൾ സൂചിപ്പിക്കുന്നു. യുഎഇ സമയം പുലർച്ചെ 4.44 ന് രേഖപ്പെടുത്തിയ ഭൂകമ്പം മണിക്കൂറിൽ 5 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടത്. യുഎഇയിലെ താമസക്കാർക്ക് നേരിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് ഒരു ആഘാതവും ഉണ്ടായിട്ടില്ലെന്ന് എൻസിഎം വെളിപ്പെടുത്തി. ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മുസന്ദം പ്രധാനമായും മുസന്ദം ഗവർണറേറ്റ് എന്ന നിലയിൽ ഒമാന്റെ നിയന്ത്രണത്തിലാണ്. റാസൽ ഖൈമ, ദിബ്ബയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ യുഎഇയുടെ നിയന്ത്രണത്തിലുള്ള ചില ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇറാൻ, ഇറാഖ്, ഒമാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ പലപ്പോഴും ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നതിനാൽ, യുഎഇയിൽ ചിലപ്പോൾ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. നവംബർ 4 ന്, മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി, എമിറേറ്റ്‌സിലും ഭൂചലനം അനുഭവപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
അവസരം മുതലെടുത്തു, തിരക്കുള്ള സമയത്തെത്തി ലാപ്ടോപ്പ് കൈക്കലാക്കി; യുഎഇയില്‍ പ്രതിയ്ക്ക് കടുത്ത ശിക്ഷ
Stealing Laptop Dubai ദുബായിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച ഏഷ്യൻ വംശജന് കോടതി തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ഏകദേശം 3,000 ദിർഹം വിലവരുന്ന ലാപ്ടോപ്പ് മോഷ്‌ടിച്ച കേസിലാണ് പ്രതിക്ക് ദുബായ് കോടതി ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ യുഎഇയിൽ നിന്ന് നാടുകടത്താനും ഉത്തരവുണ്ട്. സ്റ്റോറിൽ നല്ല തിരക്കുള്ള സമയം നോക്കിയാണ് പ്രതി എത്തിയത്. ജീവനക്കാർ ഉപഭോക്താക്കളെ സഹായിക്കുന്ന തിരക്കിലായതിനാൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്ന ലാപ്ടോപ്പ് ഇയാൾ കൈക്കലാക്കി. ലാപ്ടോപ്പിലെ സെക്യൂരിറ്റി ടാഗ് നീക്കം ചെയ്ത് ഉപേക്ഷിച്ച ശേഷം ഉപകരണം ഒളിപ്പിച്ചു കടത്തുകയായിരുന്നു. കടയിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിലും ഇയാൾ അത് വകവെക്കാതെയാണ് മോഷണം നടത്തിയത്. രണ്ട് ദിവസത്തിന് ശേഷം സ്റ്റോറിലെ സെക്യൂരിറ്റി സൂപ്പർവൈസർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ കോടതിയിൽ കേസ് എത്തിയപ്പോൾ ഇയാൾ മൊഴി മാറ്റുകയും മറ്റൊരു വ്യക്തിയാണ് മോഷണം നടത്തിയതെന്ന് വാദിക്കുകയും ചെയ്തു. പ്രതിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞ കോടതി, സിസിടിവി ദൃശ്യങ്ങളും മുൻപത്തെ കുറ്റസമ്മതവും കണക്കിലെടുത്ത് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. മോഷ്‌ടിച്ച ലാപ്ടോപ്പിന്റെ വിലയായ 2,999 ദിർഹം നഷ്ടപരിഹാരമായി നൽകണം. ശിക്ഷ കഴിഞ്ഞാലുടൻ രാജ്യത്തുനിന്ന് പുറത്താക്കും.