
UAE discounts ramadan അബുദാബി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ വൻതോതിലുള്ള വിലക്കിഴിവുകൾ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 18-നോ 19-നോ റമദാൻ ആരംഭിക്കാനിരിക്കെയാണ് ഈ ആകർഷകമായ ഓഫറുകൾ. 5,500-ലധികം ഉൽപ്പന്നങ്ങൾക്ക് 65 ശതമാനം വരെ ഇളവ്. കൂടാതെ, 300 അവശ്യ സാധനങ്ങൾക്ക് റമദാൻ കഴിയുന്നത് വരെ വില വർദ്ധിപ്പിക്കില്ലെന്നും ലൂലു അറിയിച്ചു. 4,000 ഉത്പ്പന്നങ്ങൾക്ക് 60 ശതമാനം വരെ ഇളവ്. 99 ദിർഹം, 149 ദിർഹം നിരക്കുകളിൽ റമദാൻ കിറ്റുകളും ഇവർ ലഭ്യമാക്കുന്നുണ്ട്. കൂടാതെ 30,000 ഇഫ്താർ മീലുകൾ സൗജന്യമായി വിതരണം ചെയ്യും. ഓൺലൈൻ പ്ലാറ്റ്ഫോമായ നൂണിൽ 70 ശതമാനം വരെയാണ് ഡിസ്കൗണ്ട്. ‘നൂൺ മിനിറ്റ്സിൽ’ അവശ്യസാധനങ്ങളുടെ വില 1 ദിർഹം മുതലാണ് ആരംഭിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഈന്തപ്പഴങ്ങൾക്ക് 50 ശതമാനവും സമോസ ഷീറ്റുകൾക്ക് 60 ശതമാനവും ഇളവുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങൾക്ക് 25 മുതൽ 40 ശതമാനം വരെ ഇളവ് നൽകും. റമദാൻ സമയത്തെ തിരക്ക് പരിഗണിച്ച് ‘മിഡ്നൈറ്റ് ഡിസ്കൗണ്ട്’ (അർദ്ധരാത്രിയിലെ ഇളവുകൾ) പദ്ധതിയും ഇവർ അവതരിപ്പിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, പാനീയങ്ങൾ, ഈന്തപ്പഴങ്ങൾ, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, വീട് അലങ്കരിക്കാനുള്ള സാധനങ്ങൾ തുടങ്ങി ഒട്ടുമിക്ക വിഭാഗങ്ങളിലും ഈ ഇളവുകൾ ലഭ്യമാണ്. ഫെബ്രുവരി 18-നോ 19-നോ റമദാൻ മാസത്തിന് തുടക്കമാകും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചന്ദ്രദർശന അറിയിപ്പ് ഫെബ്രുവരി 18 വൈകുന്നേരത്തോടെ ഉണ്ടാകും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
ആത്മവിശ്വാസത്തിന്റെ ‘കോൺഫിഡന്റ്’ നായകൻ ഒടുവിൽ മടങ്ങി; പ്രവാസി ബിസിനസ് ലോകത്തെ നടുക്കിയ പ്രമുഖരുടെ വിയോഗങ്ങൾ
CJ Roy Death ആയിരക്കണക്കിന് കുടുംബങ്ങൾക്ക് തലചായ്ക്കാൻ സുരക്ഷിതമായ വീടുകളൊരുക്കിയ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം ബിസിനസ് ലോകത്തിന് വലിയൊരു ആഘാതമാണ്. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ടിരുന്ന ഒരു കരുത്തുറ്റ വ്യക്തിത്വം ഇത്തരത്തിൽ ജീവിതം അവസാനിപ്പിച്ചത് വിശ്വസിക്കാനാവാതെ പകച്ചുനിൽക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. തൃശൂരിൽ നിന്ന് വെറും കയ്യോടെ ബെംഗളൂരുവിലെത്തി ദക്ഷിണേന്ത്യയിലെയും ദുബായിലെയും റിയൽ എസ്റ്റേറ്റ് ഭൂപടം മാറ്റിമറിച്ച ചരിത്രമാണ് സി.ജെ. റോയിയുടേത്. മെക്കാനിക്കൽ എൻജിനീയറായി കരിയർ തുടങ്ങി 2006-ൽ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിച്ചു. നിശ്ചയിച്ച സമയത്തിന് മുൻപേ പ്രോജക്റ്റുകൾ പൂർത്തിയാക്കി കൈമാറുന്നതിലൂടെ ‘വിശ്വാസമാണ് ബിസിനസ്’ എന്ന് അദ്ദേഹം തെളിയിച്ചു. റിയൽ എസ്റ്റേറ്റിന് പുറമെ സിനിമ, വ്യോമയാനം, വിനോദം എന്നീ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു.
ദുബായ് ലിവാനിൽ ‘കോൺഫിഡന്റ് പ്രസ്റ്റൺ’ എന്ന പുതിയ പ്രോജക്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് അദ്ദേഹത്തിന്റെ മടക്കം. സി.ജെ. റോയിയുടെ മരണം, പ്രവാസ ലോകത്തെ പിടിച്ചുലച്ച മുൻകാലത്തെ മറ്റ് പ്രമുഖ വ്യവസായികളുടെ ആത്മഹത്യകളെയും വീണ്ടും ചർച്ചയാക്കുന്നു. ഭൂരിഭാഗം മരണങ്ങൾക്കും പിന്നിൽ ബിസിനസ് തകർച്ചയോ സാമ്പത്തിക സമ്മർദ്ദങ്ങളോ ആയിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ജോയ് അറയ്ക്കൽ, ടി.പി.അജിത്, സുൽഫാഉൽ ഹഖ് റിയാസ് തുടങ്ങിയ പ്രവാസി വ്യവസായികളാണ് ഇതിന് മുൻപ് ജീവിതത്തിന് സ്വയം പൂർണവിരാമമിട്ടുകൊണ്ട് ബിസിനസ് ലോകത്തെ ഞെട്ടിപ്പിച്ചത്. മിക്കവരും ജീവനൊടുക്കിയിട്ടുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാത്തതുകൊണ്ടാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ പ്രമുഖ വ്യവസായി വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കല്‍(54) ആണ് ഈ നിരയിൽ ആദ്യം മരണത്തിലേയ്ക്ക് എടുത്തുചാടിയത്. 2020 ഏപ്രിൽ 23ന് ദുബായില്‍ തൻ്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽ നിന്ന് ഇദ്ദേഹം ചാടി മരിക്കുകയായിരുന്നു. ഇത് യുഎഇയിലെ മാത്രമല്ല, ഗൾഫിലെ തന്നെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ മരണമായിരുന്നു ഇത്. പ്രതിസന്ധികൾ വരുമ്പോൾ മാനസിക കരുത്ത് ചോർന്നുപോകുന്ന അവസ്ഥ പ്രമുഖ വ്യവസായികളിൽ പോലും ഉണ്ടാകുന്നു എന്നത് ഗൗരവകരമായ ഒരു വസ്തുതയാണ്. സി.ജെ. റോയിയെപ്പോലെ ഊർജ്ജസ്വലനായ ഒരു വ്യക്തിയുടെ വിയോഗം പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടം തന്നെയാണ്.
ദുബായ് മാരത്തൺ 2026: ഫെബ്രുവരി ഒന്ന് മുതൽ ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തില്‍ മാറ്റം
Dubai Metro timing ദുബായ്: ഈ ഞായറാഴ്ച (ഫെബ്രുവരി ഒന്ന്) നടക്കുന്ന ദുബായ് മാരത്തണിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും സൗകര്യപ്രദമായ രീതിയിൽ മെട്രോ പ്രവർത്തന സമയം നീട്ടിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച പുലർച്ചെ 5 മണി മുതൽ അർധരാത്രി 12 മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കും. സാധാരണയായി ഞായറാഴ്ചകളിൽ രാവിലെ 8 മണിക്കാണ് മെട്രോ സർവീസ് ആരംഭിക്കാറുള്ളത്. മാരത്തൺ പരിഗണിച്ചാണ് മൂന്ന് മണിക്കൂർ നേരത്തെ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. മാരത്തൺ റൂട്ടുകളിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിരക്ക് ഒഴിവാക്കാൻ മെട്രോ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.