
Dubai impersonating judge ദുബായ്: വിവാഹവാഗ്ദാനം നൽകിയും ജുഡീഷ്യൽ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയും യുവതിയിൽ നിന്ന് 31.5 ലക്ഷത്തിലധികം ദിർഹം (ഏകദേശം ഏഴ് കോടിയിലധികം രൂപ) തട്ടിയെടുത്ത 41-കാരനായ ആഫ്രിക്കൻ സ്വദേശിക്ക് ദുബായ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. വിവാഹാലോചനകൾ പരസ്യം ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. കടൽ കടന്നുള്ള ജോലി ചെയ്യുന്ന യുഎഇ പൗരനാണെന്ന് തെറ്റായ വിവരം നൽകിയാണ് ഇയാൾ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. വിശ്വാസം നേടിയെടുത്ത ശേഷം ഇയാൾ വാട്സാപ്പ് വഴി ബന്ധപ്പെടുകയും താൻ ഒരു ജഡ്ജിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. താൻ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയില്ലെങ്കിൽ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തി. നിയമനടപടികളെ ഭയന്ന യുവതി പലതവണകളായി 3,154,731 ദിർഹമാണ് ഇയാൾക്ക് കൈമാറിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഡിജിറ്റൽ തെളിവുകളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഞ്ച് വർഷം കഠിനതടവ്, തട്ടിയെടുത്ത തുകയായ 3,154,731 ദിർഹം തിരികെ നൽകണം. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും അതിലെ വിവരങ്ങൾ നീക്കം ചെയ്യാനും ഉത്തരവിട്ടു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്തും. സോഷ്യൽ മീഡിയ വഴിയോ മെസേജിംഗ് ആപ്പുകൾ വഴിയോ പണം ആവശ്യപ്പെട്ടുള്ള ഭീഷണികൾക്ക് വഴങ്ങരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പദവികൾ പറഞ്ഞ് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ അവരുടെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കണമെന്നും ഇത്തരക്കാരെ ഉടൻ തന്നെ പോലീസിൽ അറിയിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
പ്രവാസികൾക്ക് ആശ്വാസം; സ്വർണം കൊണ്ടുപോകുന്നതിനുള്ള വില പരിധി ഒഴിവാക്കി, ഇനി തൂക്കം മാത്രം മാനദണ്ഡം
gold import rules expats കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ബാഗേജ് നിയമ പരിഷ്കാരം ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകുന്നു. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പഴയ നിയമത്തിലെ വില പരിധി പ്രവാസികൾക്ക് വലിയ ബാധ്യതയായിരുന്നു. പുതിയ പരിഷ്കാരത്തോടെ സ്വർണാഭരണങ്ങളുടെ തൂക്കം മാത്രമായിരിക്കും നികുതിയിളവിനായി പരിഗണിക്കുക. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച പുതിയ നിയമമനുസരിച്ച് നികുതിരഹിതമായി കൊണ്ടുപോകാവുന്ന സ്വർണത്തിന്റെ അളവ് താഴെ പറയുന്നവയാണ്. സ്ത്രീകൾക്ക് 40 ഗ്രാം വരെയുള്ള സ്വർണാഭരണങ്ങൾ, പുരുഷന്മാർക്ക് 20 ഗ്രാം വരെയുള്ള സ്വർണാഭരണങ്ങൾ. പഴയ നിയമത്തിൽ തൂക്കത്തിനൊപ്പം സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയും പുരുഷന്മാർക്ക് 50,000 രൂപയും എന്ന വില പരിധി കൂടി ഉണ്ടായിരുന്നു. സ്വർണവില വർദ്ധിച്ചതോടെ ചെറിയ അളവിലുള്ള ആഭരണങ്ങൾ പോലും ഈ വില പരിധിക്ക് പുറത്താവുകയും പ്രവാസികൾ വിമാനത്താവളങ്ങളിൽ വലിയ തുക നികുതിയായി നൽകേണ്ടി വരികയും ചെയ്തിരുന്നു. 2025 സെപ്തംബറിൽ 30 ഗ്രാം സ്വർണ വളകളുമായി നാട്ടിലെത്തിയ ഷാർജ പ്രവാസി പ്രദീപിൽ നിന്ന് 1,07,000 രൂപയാണ് നികുതിയായി ഈടാക്കിയത്. പഴയ വില പരിധി മറികടന്നതിനാലാണ് ഇത്രയും വലിയ തുക നൽകേണ്ടി വന്നത്. സ്വർണവില വർദ്ധനവ് കണക്കിലെടുത്ത് നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നു. ഈ തീരുമാനത്തെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖർ സ്വാഗതം ചെയ്തു. സ്വർണാഭരണങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും പുതിയ പരിഷ്കാരം ആശയക്കുഴപ്പങ്ങളില്ലാതെ യാത്ര ചെയ്യാൻ പ്രവാസികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് പ്രിയപ്പെട്ടവർക്കായി വാങ്ങുന്ന സ്വർണം പരിശോധനകളുടെയും നികുതിയുടെയും പേരിൽ തടഞ്ഞുവെക്കപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ അറുതിയാകുമെന്നാണ് പ്രവാസി ലോകത്തിന്റെ പ്രതീക്ഷ.