Ramadan prayer timings; റമദാൻ 2026: ദുബായിലും അബുദാബിയിലും നോമ്പ് തുറ സമയത്തിൽ മാറ്റം; വിശദവിവരങ്ങൾ ഇങ്ങനെ

Ramadan prayer timings; 2026-ലെ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാഥമിക കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്നു. ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പുലർച്ചെ (ഫജർ) മുതൽ സൂര്യാസ്തമയം (മഗ്‌രിബ്) വരെയാണ് വിശ്വാസികൾ വ്രതം അനുഷ്ഠിക്കുക.യുഎഇയിലെ വിവിധ എമിറേറ്റുകൾക്കിടയിൽ പ്രാർത്ഥനാ സമയങ്ങളിൽ നേരിയ വ്യത്യാസമുണ്ടാകും. ഭൂമിശാസ്ത്രപരമായ സ്ഥാനവും സൂര്യോദയ-അസ്തമയ ദിശകളും അനുസരിച്ച് ഏതാനും മിനിറ്റുകളുടെ മാറ്റമാണ് ഓരോ എമിറേറ്റിലും അനുഭവപ്പെടുക. രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഫുജൈറയിലാണ് ആദ്യം ഇംസാക്കും (അത്താഴം നിർത്തേണ്ട സമയം) ഇഫ്താറും നടക്കുക. തുടർന്ന് ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലും ഏറ്റവും ഒടുവിൽ പടിഞ്ഞാറൻ എമിറേറ്റായ അബുദാബിയിലുമാണ് നോമ്പ് തുറ സമയം എത്തുക. എമിറേറ്റുകൾ തമ്മിൽ ഏകദേശം മൂന്ന് മുതൽ ഏഴ് മിനിറ്റ് വരെ സമയവ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്.

ദുബായ്, അബുദാബി സമയക്രമം:

പ്രാഥമിക ടൈംടേബിൾ അനുസരിച്ച് പ്രധാന എമിറേറ്റുകളിലെ സമയം ഇപ്രകാരമാണ്:

ദുബായ്: റമദാന്റെ ആദ്യ നാളുകളിൽ ഫജർ നമസ്കാരം ഏകദേശം പുലർച്ചെ 05:32 നും 05:34 നും ഇടയിലായിരിക്കും. മഗ്‌രിബ് (ഇഫ്താർ) വൈകിട്ട് 06:15 നും 06:20 നും ഇടയിലായിരിക്കും. മാസം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഈ സമയക്രമത്തിൽ മാറ്റം വരും.

അബുദാബി: അബുദാബിയിൽ ഫജർ നമസ്കാരം ഏകദേശം പുലർച്ചെ 05:37 നും മഗ്‌രിബ് വൈകിട്ട് 06:20 നും ആയിരിക്കാനാണ് സാധ്യത.

UAE Ramadan Prayer Time Table 2026
DateImsakFajrSunriseDhuhrAsrMaghrib / IftarIsha
18th Feb Ramadan 015:245:346:4812:363:506:187:32
19th Feb Ramadan 025:235:336:4712:353:506:197:33
20th Feb Ramadan 035:225:326:4612:353:506:197:33
21st Feb Ramadan 045:215:316:4512:353:516:207:34
22nd Feb Ramadan 055:215:316:4512:353:516:207:34
23rd Feb Ramadan 065:205:306:4412:353:516:217:35
24th Feb Ramadan 075:195:296:4312:353:516:217:35
25th Feb Ramadan 085:185:286:4212:353:526:227:36
26th Feb Ramadan 095:175:276:4112:353:526:227:36
27th Feb Ramadan 105:175:276:4012:343:526:237:37
28th Feb Ramadan 115:165:266:3912:343:526:247:37
1st Mar Ramadan 125:165:266:3912:343:526:247:37
2nd Mar Ramadan 135:155:256:3812:343:536:247:38
3rd Mar Ramadan 145:145:246:3712:343:536:257:38
4th Mar Ramadan 155:135:236:3612:343:536:257:39
5th Mar Ramadan 165:125:226:3512:333:536:267:39
6th Mar Ramadan 175:115:216:3412:333:536:267:40
7th Mar Ramadan 185:105:206:3412:333:536:277:40
8th Mar Ramadan 195:095:196:3312:333:536:277:41
9th Mar Ramadan 205:085:186:3212:323:536:287:41
10th Mar Ramadan 215:075:176:3112:323:546:287:42
11th Mar Ramadan 225:065:166:3012:323:546:297:42
12th Mar Ramadan 235:055:156:2912:323:546:297:43
13th Mar Ramadan 245:045:146:2812:313:546:307:43
14th Mar Ramadan 255:035:136:2712:313:546:307:44
15th Mar Ramadan 265:025:126:2612:313:546:317:44
16th Mar Ramadan 275:015:116:2512:313:546:317:45
17th Mar Ramadan 285:005:106:2412:303:546:317:45
18th Mar Ramadan 294:595:096:2312:303:546:327:46
19th Mar Ramadan 304:585:086:2112:303:546:327:46

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

ഇനി ബില്ലടയ്ക്കാനും പരാതികൾക്കും ചാറ്റ് ജിപിടി; പുത്തൻ വിപ്ലവവുമായി ദുബായ് ‘ദിവ’

Dewa bills ദുബായ്: എമിറേറ്റിലെ വൈദ്യുതി-ജല വിതരണക്കാരായ ‘ദിവ’ (DEWA) തങ്ങളുടെ സേവനങ്ങൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി (ChatGPT) വഴി ലഭ്യമാക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗവൺമെന്റ് സ്ഥാപനവും ആദ്യത്തെ യൂട്ടിലിറ്റി ദാതാവുമാണ് ദിവ. ബില്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനും സാധിക്കും. ഇവി ഗ്രീൻ ചാർജർ അതായത്, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന അടുത്തുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും അവിടേക്കുള്ള വഴി മനസ്സിലാക്കാനും സഹായിക്കും. കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെ ലൊക്കേഷൻ, പ്രവൃത്തി സമയം, ബന്ധപ്പെടാനുള്ള വഴികൾ എന്നിവ അറിയാം. അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ചാറ്റ് ജിപിടിയെ ഉപയോഗിക്കാം. ലോകത്തിലെ ആദ്യത്തെ ‘എഐ-നേറ്റീവ്’ യൂട്ടിലിറ്റി സ്ഥാപനമായി മാറാനാണ് ദിവ ലക്ഷ്യമിടുന്നതെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പരമ്പരാഗത ഡിജിറ്റൽ രീതികളിൽ നിന്ന് മാറി ആഗോള എഐ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചുകൊണ്ട് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ സേവന സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സുരക്ഷയും സ്വകാര്യതയും മുൻനിർത്തി കൂടുതൽ സേവനങ്ങൾ ഘട്ടംഘട്ടമായി ഇതിൽ ഉൾപ്പെടുത്തും. യുഎഇയിൽ എഐ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ചാറ്റ് ജിപിടി ഉപയോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതായി ഓപ്പൺ എഐ (OpenAI) റിപ്പോർട്ട് ചെയ്തിരുന്നു. 18-24 വയസ്സിനിടയിലുള്ള 60 ശതമാനം യുവാക്കളും 25-34 വയസ്സിനിടയിലുള്ള പകുതിയോളം പേരും ആഴ്ചതോറും ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ച് തട്ടിപ്പ്; യുവാവ് 40 ലക്ഷത്തിലധികം രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Man dupes woman via social media ദുബായ്: സോഷ്യൽ മീഡിയയിലൂടെ വൈകാരികമായി അടുപ്പം സ്ഥാപിച്ച് യുവതിയുടെ പണം തട്ടിയെടുത്ത കേസിൽ പ്രവാസി യുവാവ് 1,94,000 ദിർഹം (ഏകദേശം 44 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ അബുദാബി കോടതി ഉത്തരവിട്ടു. പ്രണയം നടിച്ച് വിശ്വാസം നേടിയെടുക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തതിനാണ് നടപടി. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് യുവതിയിൽ നിന്ന് പണം കൈക്കലാക്കിയത്. യുവാവിന്റെ വാക്കുകൾ വിശ്വസിച്ച് പലതവണയായി യുവതി പണം കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. താൻ കൈമാറിയ 4,08,000 ദിർഹം തിരികെ വേണമെന്നും മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 1,00,000 ദിർഹം കൂടി നൽകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ബാങ്ക് രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച കോടതി, യുവതിയുടെ വാദങ്ങളിൽ 1,90,000 ദിർഹം കൈമാറിയതായി മാത്രമാണ് വ്യക്തമായ തെളിവുകൾ ലഭിച്ചതെന്ന് നിരീക്ഷിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ തിരികെ നൽകേണ്ട തുക 1.90 ലക്ഷം ദിർഹമായി കോടതി നിശ്ചയിച്ചു. മറ്റ് ക്ലെയിമുകൾ കോടതി തള്ളി. നേരത്തെ പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ നടത്തിയ ക്രിമിനൽ വിചാരണയിൽ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് യുവാവിന് പിഴ ചുമത്തുകയും പ്രാഥമിക നഷ്ടപരിഹാരമായി 51,000 ദിർഹം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിലെ സിവിൽ കേസിൽ, ആകെ നഷ്ടപരിഹാര തുക 55,000 ദിർഹമായി (നേരത്തെ നിശ്ചയിച്ച 51,000 ദിർഹം ഉൾപ്പെടെ) കോടതി നിശ്ചയിച്ചു. ഇതോടെ യുവാവ് 1,90,000 ദിർഹം, അധിക നഷ്ടപരിഹാരമായി 4,000 ദിർഹം, ആകെ തുക: 1,94,000 ദിർഹം യുവാവ് നൽകേണ്ടി വരും. ഇതിനുപുറമെ കോടതി ചെലവുകളും നിയമപരമായ മറ്റ് ചെലവുകളും യുവാവ് തന്നെ വഹിക്കണമെന്നും അബുദാബി കോടതി ഉത്തരവിട്ടു.

ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; യാത്രക്കാർ വലഞ്ഞു, ദുബായിൽ നിന്നുള്ള വിമാനം വഴിതിരിച്ചുവിട്ടു

Emirates flight diverted ഇന്ന് (ഞായറാഴ്ച) പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. റൺവേയിൽ കാഴ്ച്ചപരിധി കുറഞ്ഞതോടെ നിരവധി വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാനങ്ങളും ദുബായ്, ക്വാലാലംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളും ബംഗളൂരു, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ‘ഫ്ലൈറ്റ് റഡാർ’ പ്രകാരം, ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം (EK544) ചെന്നൈയിൽ ഇറങ്ങാൻ സാധിക്കാത്തതിനെത്തുടർന്ന് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ പിന്നീട് ഈ വിമാനം യാത്രക്കാരുമായി ചെന്നൈയിലെത്തിയെങ്കിലും വലിയ സമയതാമസം നേരിട്ടു. മൂടൽമഞ്ഞ് കനത്തതോടെ കാഴ്ച്ചപരിധി ഘട്ടംഘട്ടമായി കുറഞ്ഞുവന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു: പുലർച്ചെ 5.30-ന് 1500 മീറ്റർ ആയിരുന്ന കാഴ്ച്ചപരിധി 6.30-ഓടെ 350 മീറ്റർ ആയും, 7.30-ഓടെ 150 മീറ്റർ ആയും കുറഞ്ഞു. രാവിലെ 11.30-ഓടെയാണ് വിമാന സർവീസുകൾ സാധാരണ നിലയിലായത്. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും കുറഞ്ഞ താപനിലയുമാണ് പെട്ടെന്നുണ്ടായ മൂടൽമഞ്ഞിന് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നേരത്തെ തന്നെ ഈ മേഖലയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു.

“കളിക്കാൻ ഒരു റോബോട്ട് വേണോ?”, കിട്ടിയത് ഐഫോൺ 17 ! കൽബ ലുലു ഉദ്ഘാടനത്തിനിടെ കുട്ടിയെ ഞെട്ടിച്ച് എം.എ. യൂസഫലി

ma yusuff ali gifts iphone 17 ഷാർജ: വെറുമൊരു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനത്തിനപ്പുറം, ഒരു കൊച്ചു പെൺകുട്ടിയുടെ വലിയൊരു ആഗ്രഹം നിമിഷങ്ങൾക്കുള്ളിൽ പൂവണിഞ്ഞ അവിസ്മരണീയ നിമിഷത്തിന് ഷാർജയിലെ കൽബ സാക്ഷ്യം വഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഒരു കൊച്ചു മിടുക്കിയും തമ്മിലുള്ള സ്നേഹസംഭാഷണമാണ് ഇപ്പോൾ പ്രവാസലോകത്ത് ചർച്ചയാകുന്നത്. കൽബ അൽ വഹ്ദ സ്ട്രീറ്റിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു യൂസഫലി. ചടങ്ങിലെ മുഖ്യാതിഥിയായ കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്രൂയിയുടെ മകളാണ് ആ ഭാഗ്യശാലി. ഹൈപ്പർമാർക്കറ്റ് ചുറ്റിക്കാണുന്നതിനിടെ അക്ഷമയോടെ അങ്ങുമിങ്ങും നടക്കുന്ന കുട്ടിയെ യൂസഫലി സ്നേഹത്തോടെ അരികിലേക്ക് വിളിച്ചു.  “കളിക്കാൻ ഒരു റോബോട്ട് വേണോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട്, തനിക്ക് വേണ്ടത് ‘ഐഫോൺ 17’ ആണെന്ന് ആ കൊച്ചു പെൺകുട്ടി നിഷ്കളങ്കമായി മറുപടി നൽകി. കുട്ടിയുടെ ആവശ്യം കേട്ട് ചുറ്റുമുള്ളവർ ചിരിച്ചെങ്കിലും യൂസഫലി അത് കാര്യമായെടുത്തു. ഒട്ടും വൈകാതെ തന്നെ തന്റെ ജീവനക്കാരോട് ഐഫോൺ കൊണ്ടുവരാൻ അദ്ദേഹം നിർദ്ദേശിച്ചു. മിനിറ്റുകൾക്കുള്ളിൽ പുത്തൻ ഐഫോൺ 17 ബോക്സ് അദ്ദേഹത്തിന്റെ കൈകളിലെത്തി. സന്തോഷത്തോടെ അദ്ദേഹം ആ സ്വപ്നസമ്മാനം കുട്ടിക്ക് കൈമാറി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കുട്ടികളുടെ ആഗ്രഹങ്ങൾക്ക് യൂസഫലി നൽകുന്ന പരിഗണനയെ പ്രശംസിക്കുകയാണ് ആരാധകർ.

യുഎഇ വിസ: കാലാവധി കഴിഞ്ഞാൽ താമസിക്കുന്നത് നിയമവിരുദ്ധം; പിഴ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

UAE visa Overstaying അബുദാബി: യുഎഇ നിയമപ്രകാരം, ഒരു വ്യക്തി തന്റെ സന്ദർശക വിസയുടെ (Visit Visa) കാലാവധി കഴിഞ്ഞാൽ രാജ്യം വിടാൻ ബാധ്യസ്ഥനാണ്. 2021-ലെ 29-ാം നമ്പർ ഫെഡറൽ നിയമ ഉത്തരവിലെ ആർട്ടിക്കിൾ 5 (5) അനുസരിച്ച്, നിയമപരമായ റെസിഡൻസി പെർമിറ്റ് ലഭിക്കാത്തപക്ഷം വിസ കാലാവധി കഴിഞ്ഞാലുടൻ രാജ്യം വിടേണ്ടതാണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് നിയമലംഘനമാണ്. ഇത്തരക്കാർക്കെതിരെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഭരണപരമായ പിഴ ചുമത്തും. 2022-ലെ 65-ാം നമ്പർ കാബിനറ്റ് പ്രമേയം അനുസരിച്ചുള്ള പിഴ ശിക്ഷകൾ താഴെ പറയുന്നവയാണ്: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും പരമാവധി 100 ദിർഹം വരെ പിഴ ഈടാക്കാം.  വിസ കാലാവധി കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതൽ പിഴ തുക കണക്കാക്കി തുടങ്ങും. ജോലി വാഗ്ദാനം ലഭിക്കുകയും എന്നാൽ തൊഴിലുടമയുടെ പിഴവ് കാരണം എംപ്ലോയ്‌മെന്റ് വിസ നടപടികൾ പൂർത്തിയാകാതിരിക്കുകയും ചെയ്താൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കാം: ജിഡിആർഎഫ്എ (GDRFA) അല്ലെങ്കിൽ ഐസിപി (ICP) ഓഫീസുകളെ നേരിട്ട് സമീപിക്കുക. നിങ്ങളുടെ ഓഫർ ലെറ്റർ, തൊഴിൽ സംബന്ധമായ മറ്റ് രേഖകൾ, വിസയ്ക്കായി നിങ്ങൾ നടത്തിയ ശ്രമങ്ങളുടെ തെളിവുകൾ എന്നിവ ഹാജരാക്കുക. മനഃപൂർവമല്ല നിങ്ങൾ രാജ്യത്ത് തുടർന്നതെന്നും തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണിതെന്നും ബോധ്യപ്പെട്ടാൽ പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അധികൃതർക്ക് അധികാരമുണ്ട്. തൊഴിലുടമ വിസ നടപടികൾ ചെയ്യുന്നില്ലെങ്കിൽ പോലും, നിങ്ങളുടെ സന്ദർശക വിസ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിടുക എന്നത് നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്.

യുഎഇയിൽ കനത്ത മഴയും ഇടിയും; ജബൽ ജെയ്‌സിൽ വെള്ളക്കെട്ട്, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Rain UAE അബുദാബി: ഞായറാഴ്ച അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തി. ഫെബ്രുവരി 8-ന് പുലർച്ചെ മുതൽ റാസൽഖൈമ ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. സ്റ്റോം സെന്റർ പങ്കുവെച്ച ദൃശ്യങ്ങൾ പ്രകാരം, റാസൽഖൈമയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തു. ഇതിനെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിന്റെ താഴ്‌വരയിൽ മനോഹരമായ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ജബൽ ജെയ്‌സില്‍ കുറഞ്ഞ താപനില 10°C ആയും ഉയർന്ന താപനില 15°C ആയും കുറയാൻ സാധ്യതയുണ്ട്. റാസൽഖൈമയില്‍ പൊതുവേ ഉയർന്ന താപനില 28°C ഉം കുറഞ്ഞ താപനില 18°C ഉം ആയിരിക്കും. അബുദാബി, ദുബായ് എന്നീ എമിറേറ്റുകളിലും ഉയർന്ന താപനില 28°C വരെയും കുറഞ്ഞ താപനില 20°C (അബുദാബി), 19°C (ദുബായ്) എന്നിങ്ങനെയും അനുഭവപ്പെടാം. മഴയ്‌ക്കൊപ്പം ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്. കാഴ്ച്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു. റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി കൃത്യമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു. ഇന്ന് രാജ്യം പൊതുവേ ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കാനും തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും (ചില സമയങ്ങളിൽ ഇത് 40 കിലോമീറ്റർ വരെയാകാം). അറബിക്കടലിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.

ഇറാൻ കൂടുതൽ ആണവ ചർച്ചകൾ നടത്തുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ്

Iran nuclear warns US അമേരിക്കയുമായുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ശനിയാഴ്ച പറഞ്ഞു. എന്നാൽ ഇറാന്റെ ‘ചുവപ്പ് രേഖകൾ’ അദ്ദേഹം വീണ്ടും ആവർത്തിക്കുകയും, അമേരിക്കൻ ആക്രമണത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒമാനിൽ വെള്ളിയാഴ്ച നടന്ന ചർച്ചകളിൽ ഇറാന്റെ മിസൈൽ പദ്ധതി “ഒരിക്കലും ചർച്ചാവിഷയമല്ല” എന്ന് അരാഗ്‌ചി വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ ചർച്ചകൾക്കായുള്ള മുഖ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മിഡിൽ ഈസ്റ്റിലെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ സന്ദർശിച്ചതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം. അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ സന്ദർശിച്ചതായി വിറ്റ്‌കോഫ് സ്ഥിരീകരിച്ചു. “അഡ്മിറൽ ബ്രാഡ് കൂപ്പർ, ജാറെഡ് കുഷ്നർ എന്നിവർക്കൊപ്പം കപ്പലിലെ നാവികരെയും മറീനുകളെയും സന്ദർശിച്ചു. ‘ശക്തിയിലൂടെയുള്ള സമാധാനം’ എന്ന പ്രസിഡന്റ് ട്രംപിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരാണവർ,” വിറ്റ്‌കോഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അടുത്ത ആഴ്ച വാഷിംഗ്ടണിൽ പ്രസിഡന്റ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി ചർച്ച ചെയ്തേക്കും. 

കണ്ണീരോടെ ദുബായ് വിട്ടു; ജയിൽ മോചിതയായ നടി കുവൈത്തിലേക്ക്

kuwaiti actress rawan bin hussain കുവൈത്ത് സിറ്റി: ദുബായ് സെൻട്രൽ ജയിലിൽ ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കുവൈത്തി നടി റവാൻ ബിൻ ഹുസൈൻ ജയിൽ മോചിതയായി. ശിക്ഷാ കാലാവധിക്ക് പിന്നാലെ യുഎഇ അധികൃതർ നടിയെ കുവൈത്തിലേക്ക് നാടുകടത്തി. താൻ മടങ്ങിവരുന്ന വിവരം വിമാനത്തിനുള്ളിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 2025-ൽ ദുബായിൽ പൊതുസ്ഥലത്ത് മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടർന്നാണ് റവാൻ അറസ്റ്റിലായത്. അറസ്റ്റ് തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതോടെ കേസ് ഗൗരവകരമായി. ഈ സംഭവത്തിൽ കോടതി ആറ് മാസം തടവും 20,000 ദിർഹം പിഴയും വിധിച്ചു. ജയിലിൽ കഴിയുന്നതിനിടെ വനിതാ ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ ആറ് മാസം കൂടി അധികമായി തടവ് ലഭിച്ചു. ഇതോടെയാണ് തടവുശിക്ഷ ഒരു വർഷമായി നീണ്ടത്. ജയിൽവാസത്തിനിടയിൽ മകളെക്കുറിച്ചോർത്ത് റവാൻ പങ്കുവെച്ച സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതൃദിനത്തിൽ മകളുടെ ഓഡിയോ ക്ലിപ്പ് പങ്കുവെച്ച താരം, തനിക്ക് പിടിച്ചുനിൽക്കാൻ കരുത്ത് നൽകുന്നത് മകളാണെന്ന് കുറിച്ചിരുന്നു. മകളോടൊപ്പം ഉടൻ ചേരാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചിരുന്നു.

ഈ വർഷത്തെ റമദാൻ 29 ദിവസമോ 30 ദിവസമോ? എത്ര നേരം നീണ്ടുനിൽക്കും?

Ramadan UAE ദുബായ്: ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതാരംഭം വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലായിരിക്കാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ചന്ദ്രപ്പിറവി നേരിട്ട് കാണുന്നതും ജ്യോതിശാസ്ത്ര കണക്കുകളും തമ്മിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. മിക്കവാറും രാജ്യങ്ങളിൽ ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കാനാണ് സാധ്യത. ഫെബ്രുവരി 18-ന് ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ളതിനാലാണിത്. ഇത്തവണ റമദാൻ 29 ദിവസമായിരിക്കും. ഇതനുസരിച്ച് മാർച്ച് 19 വ്യാഴാഴ്ച വ്രതകാലം അവസാനിക്കുകയും മാർച്ച് 20 വെള്ളിയാഴ്ച ഈദ് അൽ ഫിത്തർ (ചെറിയ പെരുന്നാൾ) വരികയും ചെയ്യും. റമദാൻ തുടക്കത്തിൽ വ്രതസമയം ഏകദേശം 12 മണിക്കൂർ 46 മിനിറ്റായിരിക്കും. മാസാവസാനത്തോടെ ഇത് 13 മണിക്കൂർ 25 മിനിറ്റായി വർദ്ധിക്കും. യുഎഇയുടെ കിഴക്കൻ തീരപ്രദേശമായ ഖോർഫക്കാൻ മേഖലയിലാണ് ആദ്യം ഇഫ്താർ നടക്കുക. പടിഞ്ഞാറൻ മേഖലയായ അൽ സിലയിൽ ഏകദേശം 20 മിനിറ്റോളം വൈകിയായിരിക്കും ഇഫ്താർ. അബുദാബിയേക്കാൾ എട്ട് മിനിറ്റ് മുൻപേ ഖോർഫക്കാനിലും 12 മിനിറ്റ് വൈകി അൽ സിലയിലും സമയം ക്രമീകരിക്കപ്പെടും. റമദാൻ മാസത്തിൽ യുഎഇയിൽ സുഖകരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തുടക്കത്തിൽ പകൽ താപനില 28°C വരെയും രാത്രി 16°C വരെയുമായിരിക്കും. മാസാവസാനത്തോടെ ഇത് യഥാക്രമം 32°C, 19°C എന്നിങ്ങനെ വർദ്ധിക്കാൻ സാധ്യതയുണ്ട്. വടക്കൻ, വടക്കുപടിഞ്ഞാറൻ കാറ്റുകൾക്കും ഈ കാലയളവിൽ സാധ്യതയുണ്ട്. ഏത് ചർച്ചയിലും മിസൈൽ നിയന്ത്രണങ്ങളും ഇറാന്റെ പ്രാദേശിക സഖ്യകക്ഷികൾക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതും ഉൾപ്പെടണമെന്ന് നെതന്യാഹു വിശ്വസിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ട്രംപ് അധികാരമേറ്റ ശേഷമുള്ള ഇരുവരുടെയും ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. ഇറാന്റെ മിസൈൽ പ്രഹരശേഷി ദുർബലപ്പെടുത്താനോ അല്ലെങ്കിൽ ഇറാൻ ഭരണകൂടത്തിന്റെ പതനത്തിനോ ആണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് ജിയോപൊളിറ്റിക്കൽ അനലിസ്റ്റ് മൈക്കൽ ഹോറോവിറ്റ്സ് നിരീക്ഷിച്ചു. ആക്രമിക്കപ്പെട്ടാൽ ഇറാൻ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നൽകുമെന്ന് നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ ഭൂപ്രദേശത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് അരാഗ്‌ചി മുന്നറിയിപ്പ് നൽകി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഡിസംബർ അവസാനമുണ്ടായ പ്രതിഷേധങ്ങൾക്ക് നേരെയുള്ള ഇറാന്റെ അടിച്ചമർത്തലിനെത്തുടർന്ന് മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ 3,117 പേർ കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട 2,986 പേരുടെ പട്ടിക ഞായറാഴ്ച പുറത്തുവിട്ടു. ഇതിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും നിരപരാധികളായ യാത്രക്കാരുമാണെന്നാണ് ഇറാൻ അവകാശപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group