
Ramadan Fasting അബുദാബി: വിശുദ്ധ റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തിനൊപ്പം ശാരീരിക ആരോഗ്യം നിലനിർത്താൻ ചിട്ടയായ ഭക്ഷണക്രമം അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ. അബുദാബി ലൈഫ്കെയർ ഹോസ്പിറ്റലിലെ ഡോ. ജസ്‌ലിൻ ജോസഫും മെഡിയോർ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ടിറ്റി എലിസബ തോമസും പങ്കുവയ്ക്കുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. പലരും ഉറക്കം മുടങ്ങാതിരിക്കാൻ അത്താഴം ഒഴിവാക്കാറുണ്ട്, എന്നാൽ ഇത് പകൽ സമയത്ത് കടുത്ത ക്ഷീണം, തലവേദന, നിർജലീകരണം എന്നിവയ്ക്ക് കാരണമാകും. തവിട് കളയാത്ത അരി, ഗോതമ്പ്, ഓട്‌സ് തുടങ്ങിയ ‘കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ്’ ഉൾപ്പെടുത്തുക. മുട്ട, തൈര്, പയർവർഗങ്ങൾ എന്നിവ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഉപ്പ് കൂടിയ ഭക്ഷണങ്ങൾ, അച്ചാറുകൾ, വറുത്ത സാധനങ്ങൾ എന്നിവ ദാഹം വർധിപ്പിക്കും. ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നതിൽ ഒരു ക്രമം പാലിക്കുന്നത് നല്ലതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഇഫ്താർ: 2 ഗ്ലാസ് വെള്ളം, ഇടവേള (ഇഫ്താർ മുതൽ അത്താഴം വരെ): 4 ഗ്ലാസ് വെള്ളം ഇടവിട്ട് കുടിക്കുക, അത്താഴം: 2 ഗ്ലാസ് വെള്ളം. തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈത്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും. ഉടൻതന്നെ എണ്ണയിൽ പൊരിച്ചവ കഴിക്കാതെ സൂപ്പോ സാലഡോ കഴിച്ച് വയറിനെ പൊരുത്തപ്പെടുത്തുക. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക, ഇത് നിർജലീകരണത്തിന് കാരണമാകും. ശരീരത്തെ വിഷമുക്തമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വ്രതം സഹായിക്കുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം എന്നിവ നിയന്ത്രിക്കാൻ റമദാൻ കാലത്തെ ചിട്ടയായ ജീവിതശൈലി ഉപകരിക്കും. പ്രാർത്ഥനകൾക്കും അത്താഴത്തിനും ഇടയിൽ ലഭിക്കുന്ന സമയം നന്നായി ഉറങ്ങാൻ ഉപയോഗിക്കുക. പകൽ സമയത്ത് 20-30 മിനിറ്റ് ലഘുവായി ഉറങ്ങുന്നത് ഉന്മേഷം നൽകും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
മകനെ നഷ്ടപ്പെട്ട നോവിലും ഡ്രൈവർക്ക് മാപ്പുനൽകി മലയാളി ദമ്പതികൾ; ഷാർജയിൽ നൊമ്പരമായി അലൻ റൂമി
malayali forgive driver in accident ഷാർജ: ആറുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയെ അപ്രതീക്ഷിതമായി നടന്ന വാഹനാപകടത്തിൽ നഷ്ടപ്പെട്ടെങ്കിലും, ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് മാപ്പുനൽകി ലോകത്തിന് മാതൃകയാവുകയാണ് മലപ്പുറം സ്വദേശികളായ ഷറഫുദ്ദീനും സഫ്‌നയും. 22 മാസം മാത്രം പ്രായമുള്ള അലൻ റൂമിയാണ് ഈ മാസം 11ന് ഷാർജയിലുണ്ടായ അപകടത്തിൽ മരിച്ചത്. സന്ദർശക വിസയിൽ ഷാർജയിലെത്തിയതായിരുന്നു സഫ്‌നയും മകൻ അലനും. ഫ്ലാറ്റിന് സമീപത്തെ പാർക്കിങ് ഏരിയയിൽ വെച്ച് അമ്മയുടെ കയ്യിൽ നിന്ന് കുതറി ഓടിയ കുട്ടി, പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയിൽ അതിനടിയിൽപ്പെടുകയായിരുന്നു. ഡ്രൈവർക്ക് കുട്ടിയെ കാണാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അവിടെയുണ്ടായിരുന്നതെന്ന് പിതാവ് ഷറഫുദ്ദീൻ പറഞ്ഞു. “അദ്ദേഹത്തെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ, മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു വിതുമ്പലോടെ ഷറഫുദ്ദീൻ പ്രതികരിച്ചത്. അപകടം നടന്നയുടനെ ആംബുലൻസിനായി കാത്തുനിൽക്കാതെ ഡ്രൈവർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല. ഏപ്രിൽ 23ന് അലന്റെ രണ്ടാം പിറന്നാൾ വിപുലമായി ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. മൃതദേഹം ദുബായിൽ സംസ്കരിച്ച ശേഷം ദമ്പതികൾ നാട്ടിലേക്ക് മടങ്ങി. പോകുന്നതിന് മുൻപ് തന്നെ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് ഇവർ ഷാർജ പൊലീസിനെ രേഖാമൂലം അറിയിച്ചു. കേസ് നിലവിൽ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.
റമദാൻ ഡ്രൈവിങിൽ ജാഗ്രത വേണം; ഇഫ്താർ തിടുക്കം അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ഷാർജ പോലീസ്
Ramadan Driving Sharjah ഷാർജ: വിശുദ്ധ റമദാൻ മാസത്തിൽ വാഹനമോടിക്കുന്നവർ കൂടുതൽ സംയമനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പോലീസ് നിർദ്ദേശിച്ചു. ഇഫ്താർ സമയത്ത് വീട്ടിലെത്താനുള്ള അമിതവേഗവും അക്ഷമയും വലിയ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷാർജ പോലീസ് മീഡിയ അവേർനസ് വിഭാഗം ക്യാപ്റ്റൻ മന അൽ നഖ്ബി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ: വ്രതം മൂലമുള്ള ശാരീരിക തളർച്ച, നിർജ്ജലീകരണം, ഉറക്കക്കുറവ് എന്നിവ ഡ്രൈവർമാരുടെ ഏകാഗ്രത കുറയ്ക്കാൻ സാധ്യതയുണ്ട്. മഗ്‌രിബ് ബാങ്കിന് തൊട്ടുമുമ്പുള്ള മിനിറ്റുകളിൽ വീട്ടിലെത്താനുള്ള തിടുക്കം ഡ്രൈവർമാരെ തെറ്റായ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു. റോഡിലെ ദേഷ്യവും അക്ഷമയും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. റമദാൻ പുണ്യപ്രവൃത്തികൾക്കുള്ള മത്സരമാകണം, അത് റോഡിലെ മത്സരയോട്ടമാകരുത്. യാത്രക്കാർക്കായി പോലീസ് നൽകുന്ന സുപ്രധാന നിർദ്ദേശങ്ങൾ ഇവയാണ്: അവസാന നിമിഷം തിരക്ക് ഒഴിവാക്കാൻ യാത്രകൾ നേരത്തെ തുടങ്ങുക. വാഹനത്തിൽ വെള്ളവും ഈന്തപ്പഴവും കരുതുക. ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണെങ്കിൽ റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തി നോമ്പ് തുറന്ന ശേഷം യാത്ര തുടരുക. ഭൂരിഭാഗം അപകടങ്ങളും മനുഷ്യസഹജമായ വീഴ്ചകൾ മൂലമാണ് സംഭവിക്കുന്നത്. സെക്കൻഡുകൾ നീളുന്ന ശ്രദ്ധക്കുറവ് പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകും. റോഡ് സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം മേജർ സൗദ് അൽ ഷൈബ പറഞ്ഞു. ട്രാഫിക് നിയമങ്ങൾ ലംഘിക്കാതെ സ്വയം അച്ചടക്കം പാലിക്കുന്നത് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണെന്ന് ക്യാപ്റ്റൻ ഹുമൈദ് അൽ ഹമ്മാദിയും ഓർമ്മിപ്പിച്ചു.