
UAE Ramadan sambosas റാസൽ ഖൈമ: വിശുദ്ധ റമദാൻ മാസത്തിൽ റസൽ ഖൈമയിലെ സിദ്‌റൂഹ് തെരുവുകളിൽ ഇപ്പോൾ സമൂസയുടെ മണമാണ്. എമിറേറ്റിലെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണ ശാലകൾക്ക് മുന്നിൽ തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങൾക്കായി കാത്തുനിൽക്കുന്നവരുടെ നീണ്ട നിര പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. റമദാൻ തുടങ്ങിയതോടെ സമൂസയുടെ ആവശ്യകതയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സിദ്‌റൂഹ് റെസ്റ്റോറന്‍റില്‍ സാധാരണ ദിവസങ്ങളിൽ 10,000-ത്തിൽ താഴെ സമൂസകൾ വിൽക്കുന്ന ഇവിടെ റമദാനിൽ പ്രതിദിനം 20,000-ത്തിലേറെ സമൂസകളാണ് ചിലവാകുന്നത്. മുബാറക് സ്വീറ്റ്‌സില്‍ ഇവിടെ പ്രതിദിനം 5,000 മുതൽ 6,000 വരെ സമൂസകൾ തയ്യാറാക്കുന്നു. ഈ രണ്ട് പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുമായി ദിവസം 25,000-ത്തിലേറെ സമൂസകളാണ് റസൽ ഖൈമക്കാരുടെ ഇഫ്താർ മേശകളിലേക്ക് എത്തുന്നത്. 1974-ൽ സൈദാലിക്കുട്ടി ഹാജി ആരംഭിച്ച ഈ ചെറിയ ബിസിനസ്സ് ഇന്ന് റസൽ ഖൈമയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ്. നിലവിൽ അദ്ദേഹത്തിന്റെ മക്കളാണ് ഈ സ്ഥാപനം നടത്തുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT പച്ചക്കറി സമൂസയായിരുന്നു തുടക്കത്തിൽ പ്രധാനമെങ്കിൽ, ഇന്ന് ചീസ് സമൂസയ്ക്കും യുവാക്കളുടെ പ്രിയപ്പെട്ട വിഭവമായ ‘ചീസ് വിത്ത് ചിപ്‌സിനും’ ആവശ്യക്കാർ ഏറെയാണ്. പ്രവൃത്തിദിവസങ്ങളിൽ പ്രദേശവാസികളാണ് പ്രധാന ഉപഭോക്താക്കളെങ്കിൽ, വാരാന്ത്യങ്ങളിൽ ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നും ആളുകൾ ഇവിടുത്തെ തനത് രുചിയറിയാൻ എത്താറുണ്ട്. ഇവിടുത്തെ പക്കവട, ജിലേബി, മുട്ട ബജി എന്നിവയ്ക്കും റമദാനിൽ ആവശ്യക്കാർ കൂടുതലാണെന്ന് റെസ്റ്റോറന്റ് മാനേജർ അഷ്‌റഫ് അലി പറഞ്ഞു. പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന രുചിക്കൂട്ടും തയ്യാറാക്കുന്ന രീതിയുമാണ് ഈ കടകളെ വ്യത്യസ്തമാക്കുന്നത്. വൈകുന്നേരം 3 മണി മുതൽ തന്നെ ഇവിടെ തിരക്ക് ആരംഭിക്കാറുണ്ട്. അഞ്ച് പതിറ്റാണ്ടായി തുടരുന്ന ഈ രുചിപ്പെരുമ ഇന്നും മാറ്റമില്ലാതെ തുടരുന്നു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ഈദ് അവധി എന്ന്? യുഎഇയിൽ നാല് ദിവസത്തെ അവധി? സാധ്യതയുള്ള തീയതികൾ പ്രഖ്യാപിച്ചു
Eid Al Fitr in UAE ദുബായ്: റമദാനിലെ ആദ്യ വാരം പിന്നിടുമ്പോൾ, യുഎഇ നിവാസികൾ ഏറെ കാത്തിരിക്കുന്ന ഈദുൽ ഫിത്തർ അവധിക്കാലത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നു. മാസപ്പിറവി അനുസരിച്ച് റമദാൻ 29-നോ 30-നോ അവസാനിക്കാം. ഇതനുസരിച്ച് ഈ വർഷം യുഎഇയിൽ കുറഞ്ഞത് നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനാണ് സാധ്യത. മാർച്ച് 18 ബുധനാഴ്ചയാണ് (റമദാൻ 29) യുഎഇയിലെ ചന്ദ്രദർശന സമിതി ആകാശം നിരീക്ഷിക്കുക. ഇതിനെ അടിസ്ഥാനമാക്കി രണ്ട് സാഹചര്യങ്ങളാണ് നിലവിലുള്ളത്. മാർച്ച് 18-ന് ചന്ദ്രനെ കണ്ടാൽ ഈദുൽ ഫിത്തർ മാർച്ച് 19 വ്യാഴാഴ്ചയാകും. മാർച്ച് 19 മുതൽ 21 വരെ (വ്യാഴം, വെള്ളി, ശനി) ഔദ്യോഗിക അവധിയാണ്. ഞായറാഴ്ചത്തെ വീക്കെൻഡ് കൂടി ചേരുമ്പോൾ ആകെ 4 ദിവസം അവധി ലഭിക്കും. മാർച്ച് 18-ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തിയാകും. ഈദ് മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും. പുതിയ നിയമപ്രകാരം റമദാൻ 30-നും പൊതു അവധിയാണ്. മാർച്ച് 19 മുതൽ 22 വരെ (വ്യാഴം, വെള്ളി, ശനി, ഞായർ) ഔദ്യോഗിക അവധി ആയിരിക്കും. ഇതിലൂടെയും 4 ദിവസത്തെ വിശ്രമം നിവാസികൾക്ക് ലഭിക്കും. ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യത കൂടുതൽ. ഇതനുസരിച്ച് മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ. യുഎഇ ഇസ്‌ലാമിക് അഫയേഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ പ്രാർത്ഥനാ സമയക്രമവും റമദാൻ 30 ദിവസം നീണ്ടുനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്.
വാഹനത്തിൽ മനഃപൂർവ്വം ഇടിപ്പിച്ചു, പരസ്യമായി അധിക്ഷേപിച്ചു; ഡ്രൈവർ നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവ്
vehicle collision Abu Dhabi അബുദാബി: റോഡിൽ വെച്ച് മറ്റൊരു ഡ്രൈവറെ പിന്തുടർന്ന് പിടികൂടുകയും അയാളുടെ വാഹനത്തിൽ മനഃപൂർവ്വം ഇടിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്ത ആൾക്ക് കനത്ത പിഴ. അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് പരസ്യമായി അപമാനിച്ചതിനും വാഹനം തകർത്തതിനും ഇരയായ വ്യക്തിക്ക് 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി സിവിൽ കോടതി ഉത്തരവിട്ടു. പ്രതി പരാതിക്കാരനെ റോഡിലൂടെ പിന്തുടരുകയും രണ്ട് തവണ മനഃപൂർവ്വം അയാളുടെ കാറിൽ ഇടിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് വാഹനം പൂർണ്ണമായും ഉപയോഗശൂന്യമായി. വാഹനം ഇടിച്ചതിന് പിന്നാലെ വഴിപോക്കരുടെ മുന്നിൽ വെച്ച് ഇരയെ ഭീഷണിപ്പെടുത്തുകയും മോശം വാക്കുകൾ ഉപയോഗിച്ച് അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ അധിക്ഷേപിക്കുകയും ചെയ്തു. ബനിയാസ് മിസ്‌ഡെമനർ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും കാസേഷൻ കോടതിയും ശരിവെച്ചതോടെയാണ് സിവിൽ കോടതി നഷ്ടപരിഹാരം വിധിച്ചത്. പ്രതി തന്റെ വാഹനത്തെ ഒരു ആയുധമായി ഉപയോഗിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. മനഃപൂർവ്വം പിന്തുടർന്ന് ഇടിച്ചത് ഇരയുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കി. കുറ്റകൃത്യം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും പ്രതി ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ക്രിമിനൽ കേസിന്റെ ഭാഗമായി പ്രതി 10,000 ദിർഹം താൽക്കാലിക നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ വാഹനം നന്നാക്കാൻ കഴിയാത്തതും കേസ് നടന്ന കാലയളവിലുണ്ടായ മറ്റു നഷ്ടങ്ങളും പരിഗണിച്ച് കൂടുതൽ തുക ആവശ്യപ്പെട്ട് ഇര സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് അംഗീകരിച്ച കോടതി, 20,000 ദിർഹം കൂടി അധികമായി നൽകാൻ ഉത്തരവിടുകയായിരുന്നു.