അബുദാബി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരിക്ക്

drone attack Zayed International Airport അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അബുദാബി എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ ഒരു “അപകടം” നടന്നതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. പരിക്കേറ്റവരെ ഉടന് തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മരിച്ചത് ഏഷ്യൻ വംശജനാണെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾക്കിടെ ഉണ്ടായ ഈ സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഒരു ഏഷ്യൻ സ്വദേശിക്ക് ജീവൻ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകളും അപവാദങ്ങളും പ്രചരിപ്പിക്കരുതെന്ന് അബുദാബി എയർപോർട്ട് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

യുദ്ധസാഹചര്യം: യുഎഇയിൽ വിമാന സർവീസുകൾ മുടങ്ങി; യാത്രക്കാർക്ക് താമസവും ഭക്ഷണവും സൗജന്യമെന്ന് അധികൃതർ

UAE flight cancellations മേഖലയിൽ തുടരുന്ന യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ രണ്ടാം ദിവസവും തടസ്സപ്പെട്ടു. അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ച പശ്ചാത്തലത്തിൽ, സുരക്ഷാ കാരണങ്ങളാൽ ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സർവീസുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ഗൾഫ് മേഖലയിലാകെ ഞായറാഴ്ച മാത്രം എഴുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനക്കമ്പനികൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്‌സ് & ഫ്ലൈ ദുബായ് വിമാനക്കമ്പനികളുടെ ദുബായിൽ നിന്നുള്ള എല്ലാ സർവീസുകളും ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി വരെ താൽക്കാലികമായി നിർത്തിവച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനോ 10 ദിവസത്തിനുള്ളിൽ മറ്റൊരു തീയതിയിലേക്ക് മാറ്റാനോ അവസരമുണ്ടാകും. ഇത്തിഹാദ് എയർവേയ്‌സിന്‍റെ അബുദാബിയിൽ നിന്നുള്ള സർവീസുകൾ തിങ്കളാഴ്ച (മാർച്ച് 2) പുലർച്ചെ 2 മണി വരെ നിർത്തിവച്ചു. തിരക്ക് കാരണം കോൾ സെന്ററുകളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ കോൾ സെന്ററുകൾ വഴിയോ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണം. കഴിഞ്ഞ ദിവസം ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേൽക്കുകയും ഒരു കോൺകോഴ്സിന് നേരിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അബുദാബിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് ആശ്വാസമായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) രംഗത്തെത്തി. ഇവർക്കാവശ്യമായ താമസസൗകര്യവും ഭക്ഷണവും സൗജന്യമായി സർക്കാർ നൽകുമെന്ന് അതോറിറ്റി പ്രഖ്യാപിച്ചു.

ഖമനയി കൊല്ലപ്പെട്ടത് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ; ഗൾഫ് രാജ്യങ്ങളിൽ ആക്രമണം

Khamenei ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ച് ഇറാൻ. ഖമനയിയുടെ മരണത്തിന് നിമിഷങ്ങൾക്കകം തിരിച്ചടി തുടങ്ങുമെന്നും ശത്രുക്കൾ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഇറാൻ വിപ്ലവസേന (IRGC) മുന്നറിയിപ്പ് നൽകി. ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന് പേരിട്ട സംയുക്ത സൈനിക നീക്കത്തിലൂടെയാണ് ഖമനയിയെ വധിച്ചതെന്ന് അമേരിക്കയും ഇസ്രയേലും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ മേഖലയിലാകെ സംഘർഷം പടരുകയാണ്. ഖമനയിയുടെ മരണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ജബൽ അലി തുറമുഖത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ കനത്ത തീപിടിത്തം റിപ്പോർട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഒരു ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കുവൈത്ത്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടന്നതായാണ് വിവരം. രാജ്യത്ത് അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഉൾപ്പെടുന്ന മൂന്നംഗ സമിതി താൽക്കാലികമായി അധികാരം ഏറ്റെടുത്തു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആക്രമണം തുടങ്ങിക്കഴിഞ്ഞുവെന്ന് വിപ്ലവസേന അറിയിച്ചു. മേഖലയിലെ യുഎസ്, ഇസ്രയേൽ സൈനിക കേന്ദ്രങ്ങളാണ് പ്രധാന ലക്ഷ്യം. ഇറാനിൽ ഇനി പുതിയ യുഗമാണെന്നും ഖമനയിയെ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കിയതായും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജകുടുംബ പ്രതിനിധി റെസ പെഹ്‌ലവി പ്രതികരിച്ചു. പടിഞ്ഞാറൻ, മധ്യ ഇറാനിലെ മുപ്പതോളം സൈനിക കേന്ദ്രങ്ങളിലാണ് അമേരിക്കയും ഇസ്രയേലും കനത്ത വ്യോമാക്രമണം നടത്തിയത്. ശനിയാഴ്ച പുലർച്ചെ വീട്ടിലെ ഓഫീസിൽ ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരുമകൻ എന്നിവർക്കൊപ്പം പ്രതിരോധമന്ത്രി അമീർ നാസിർസാദെയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു; ഇറാനിൽ കനത്ത വ്യോമാക്രമണം, 40 ദിവസത്തെ ദുഃഖാചരണം

Ali Hosseini Khamenei ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തെയും ലോകത്തെയും ഞെട്ടിച്ചുകൊണ്ട് ഇസ്രയേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളും ഈ വാർത്ത സ്ഥിരീകരിച്ചു. ഇറാനിലെ തസ്‌നീം, ഫാർ തുടങ്ങിയ വാർത്താ ഏജൻസികളാണ് ഖമനെയിയുടെ മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റും ഇസ്രയേലും വിവരം പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷം ഇറാൻ ടെലിവിഷനും മരണം സ്ഥിരീകരിച്ചു. ഖമനെയിയുടെ നിര്യാണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും 7 ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതിവേഗത്തിലുള്ളതും കൃത്യവുമായ നീക്കങ്ങളാണ് നടക്കുന്നത്. ഖമനെയി കൊല്ലപ്പെട്ടെങ്കിലും മിഡിൽ ഈസ്റ്റിൽ പൂർണ്ണ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

Residential Buildings ഗൾഫിൽ വ്യാപക സംഘർഷം; ബഹ്‌റൈനിൽ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ആക്രമണം

Residential Buildings ഗൾഫിൽ സംഘർഷം രൂക്ഷമാകുന്നു. ബഹ്റൈനിൽ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളിലും ആക്രമണങ്ങൾ നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദുരന്തബാധിത പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group