
Kuwait Banksകുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ ബാങ്കിങ് മേഖല പൂർണമായും പ്രവർത്തനക്ഷമമാണെന്നും മികച്ച രീതിയിൽ സേവനങ്ങൾ തുടരുന്നുണ്ടെന്നും കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക ബാങ്കുകൾ പ്രതിജ്ഞാബദ്ധമാണെന്ന് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അറബ് ടൈംസിന് നൽകിയ പ്രസ്താവനയിലാണ് ബാങ്കിംഗ് അസോസിയേഷൻ നിലപാട് വ്യക്തമാക്കിയത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ ബാങ്കിംഗ് ഇടപാടുകളും സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള എടിഎമ്മുകളിൽ ആവശ്യത്തിന് പണം ലഭ്യമാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ ഇടവേളകളിൽ എടിഎമ്മുകളിൽ പണം നിറയ്ക്കുന്നുണ്ട്. എല്ലാ ബാങ്ക് ശാഖകളും സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. നേരിട്ടെത്തി ഇടപാടുകൾ നടത്തുന്നതിന് തടസ്സമില്ല. മൊബൈൽ ആപ്പുകൾ, ഓൺലൈൻ ബാങ്കിംഗ് എന്നിവയുൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ ചാനലുകളും 24 മണിക്കൂറും ലഭ്യമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ ഇടപാടുകൾക്കായി ഇവ പ്രയോജനപ്പെടുത്താം. ബാങ്കിംഗ് മേഖലയിലെ ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാൻ എല്ലാ ബാങ്കുകളും സജ്ജമാണെന്ന് അസോസിയേഷൻ ആവർത്തിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
വിവിധ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിച്ച് കുവൈത്ത്; വിപണിയിൽ വില നിയന്ത്രണം
Kuwait bans food exports കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി നിർണ്ണായക തീരുമാനവുമായി കുവൈത്ത് സർക്കാർ. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ഞായറാഴ്ച ഉത്തരവിറക്കി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണിയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും രാജ്യത്തിന് പുറത്തേക്ക് കൊകൊണ്ടുപോകാൻ പാടില്ല. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും വില നിശ്ചയിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവും മന്ത്രി പുറപ്പെടുവിച്ചു. ഇത് വഴി അമിതവില ഈടാക്കുന്നത് തടയാൻ സാധിക്കും. ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തേക്ക് നിലവിലുണ്ടാകും. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1979-ലെ പത്താം നമ്പർ ഡിക്രി നിയമപ്രകാരം കർശനമായ പിഴയും നിയമനടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിപണിയിൽ കൃത്യമായ പരിശോധനകൾ തുടരുമെന്നും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.