കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു

Drone Attack Kuwait Airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ബുധനാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കിന് തീപിടിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഭൗതികമായവയിൽ മാത്രമായി പരിമിതപ്പെട്ടതായും സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ രാജി അറിയിച്ചു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ എമർജൻസി റെസ്‌പോൺസ് പ്ലാൻ സജീവമാക്കി. ഫയർഫോഴ്‌സ് യൂണിറ്റുകൾ വേഗത്തിൽ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ആക്രമണത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

ഹോർമുസ് കടലിടുക്കിലെ ആക്രമണം; കുവൈത്ത് എണ്ണ ഉൽപ്പാദനം കുറച്ചു; ആഗോള വിപണിയിൽ ആശങ്ക

KPC Cuts Oil Production കുവൈത്ത് സിറ്റി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെത്തുടർന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (KPC) അസംസ്‌കൃത എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ധമനിയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കെപിസി സിഇഒ ഷെയ്ഖ് നവാഫ് സൗദ് നാസർ അൽ സബാഹ് വ്യക്തമാക്കി. അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ‘സെറാവീക്’ ഊർജ്ജ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിലെയും മേഖലയിലെ മറ്റ് എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുമുണ്ടാകുന്ന ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എണ്ണ വിതരണ ശൃംഖലയെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയെ തകർക്കുന്ന ‘അപകടകരമായ വർദ്ധനവ്’ (Dangerous escalation) ആണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സ്ട്രാറ്റജിക് റിസർവുകളും ബദൽ പൈപ്പ്‌ലൈനുകളും “കടലിലെ ഒരു തുള്ളി പോലെ” മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതായത്, ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടാൽ മറ്റ് മാർഗ്ഗങ്ങൾ കൊണ്ട് അത് പരിഹരിക്കാനാവില്ല. യുദ്ധസമാനമായ സാഹചര്യങ്ങൾ അവസാനിച്ചാൽ ഉൽപ്പാദനം വേഗത്തിൽ പുനരാരംഭിക്കാൻ സാധിക്കും. എങ്കിലും പൂർണ്ണമായ അളവിൽ ഉൽപ്പാദനം എത്തിക്കാൻ മൂന്ന് മുതൽ നാല് മാസം വരെ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രാദേശിക സുസ്ഥിരതയെ മാത്രമല്ല, അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന് ഷെയ്ഖ് നവാഫ് കൂട്ടിച്ചേർത്തു. എണ്ണവില വർദ്ധനവിനും വിതരണ തടസ്സത്തിനും ഇത് കാരണമായേക്കാം.

ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന്‍റെ വിവാഹം മാറ്റിവെച്ചു; കുവൈത്തിലെ ക്ലിനിക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് 61 ലക്ഷം രൂപയിലധികം

Medical Negligence Kuwait കുവൈത്ത് സിറ്റി: ദന്തചികിത്സയിലെ പിഴവ് മൂലം യുവാവിന് ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ഉണ്ടായ സംഭവത്തിൽ ക്ലിനിക്ക് 20,000 കുവൈറ്റ് ദിനാർ (ഏകദേശം 55 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് കോടതി ഉത്തരവിട്ടു. ചികിത്സയിലെ അശ്രദ്ധ മൂലം യുവാവിന്റെ വിവാഹം വരെ മാറ്റിവയ്‌ക്കേണ്ടി വന്ന സാഹചര്യം പരിഗണിച്ചാണ് കോടതി വിധി. വിവാഹത്തിന് മുന്നോടിയായി പുഞ്ചിരിക്ക് ഭംഗി കൂട്ടാൻ ‘ഡെന്റൽ വിനീറുകൾ’ പിടിപ്പിക്കാനാണ് യുവാവ് ക്ലിനിക്കിനെ സമീപിച്ചത്. ഇതിനായി 7,000 ദിനാർ അദ്ദേഹം ചിലവാക്കിയിരുന്നു. എന്നാൽ ചികിത്സയ്ക്ക് പിന്നാലെ കഠിനമായ വേദനയും വീക്കവും അനുഭവപ്പെട്ടതോടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതി നിയോഗിച്ച സ്വതന്ത്ര മെഡിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തുന്നു. വിനീറുകൾ പിടിപ്പിക്കുന്നതിനായി പല്ലിന്റെ എനാമൽ അമിതമായി തേയ്പ്പിച്ചു കളയുകയും അത് പല്ലിന്റെ ഞരമ്പിനെ ബാധിക്കുകയും ചെയ്തു. വിനീറുകൾ ശരിയായ രീതിയിൽ ഉറപ്പിക്കാത്തതിനാൽ പല്ലുകളിൽ ബാക്ടീരിയൽ ഇൻഫെക്ഷനും വീക്കവും ഉണ്ടായി. ക്ലിനിക്കിലെ പിഴവ് തിരുത്താൻ മറ്റൊരു സ്പെഷ്യലൈസ്ഡ് സെന്ററിൽ യുവാവിന് വൻ തുക ചിലവാക്കേണ്ടി വന്നു. ചികിത്സയ്ക്ക് മുൻപ് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയിരുന്നു എന്ന ക്ലിനിക്കിന്റെ വാദം കോടതി തള്ളി. ചികിത്സയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചാൽ സമ്മതപത്രം ഉത്തരവാദിത്തത്തിൽ നിന്ന് ഡോക്ടറെയോ ക്ലിനിക്കിനെയോ ഒഴിവാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കഠിനമായ വേദനയും പുഞ്ചിരിയിലുണ്ടായ മാറ്റവും യുവാവിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. ശാരീരിക അസ്വസ്ഥതകൾ കാരണം നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവയ്‌ക്കേണ്ടി വന്നത് വലിയ വൈകാരിക പ്രയാസങ്ങൾക്ക് കാരണമായി. ശാരീരികവും സാമ്പത്തികവും മാനസികവുമായ നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് 20,000 ദിനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy