ജാഗ്രത വേണം; വിദേശയാത്ര നടത്തുന്നവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നിർദേശം

Dubai malaria risk ദുബായ്: ഉഷ്ണമേഖലാ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മലേറിയക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി മുന്നറിയിപ്പ് നൽകി. ലോക മലേറിയ ദിനത്തോടനുബന്ധിച്ചാണ് അതോറിറ്റി താമസക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. കൊതുക് കടിയിലൂടെ പകരുന്ന രോഗമായതിനാൽ പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. രോഗസാധ്യത കുറയ്ക്കുന്നതിനായി മൂന്ന് പ്രധാന കാര്യങ്ങളാണ് അതോറിറ്റി നിർദ്ദേശിക്കുന്നത്. കൊതുകുകളെ അകറ്റുന്ന ക്രീമുകളോ ലോഷനുകളോ ഉപയോഗിക്കുക. ചർമ്മം പരമാവധി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുക. രോഗസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ കീടനാശിനി കലർത്തിയ കൊതുകുവലകൾ ഉപയോഗിച്ച് ഉറങ്ങുക. യാത്ര പുറപ്പെടുന്നതിന് നാല് മുതൽ ആറ് ആഴ്ച മുൻപ് ഡോക്ടറെ കണ്ട് വൈദ്യോപദേശം തേടണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. യാത്ര ചെയ്യുന്ന രാജ്യം, അവിടെ തങ്ങുന്ന കാലാവധി എന്നിവ കണക്കിലെടുത്ത് പ്രതിരോധ മരുന്നുകൾ മുൻകൂട്ടി കഴിക്കുന്നത് രോഗബാധ തടയാൻ സഹായിക്കും. നേരത്തെയുള്ള തയ്യാറെടുപ്പുകൾ അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മലേറിയയുടെ ലക്ഷണങ്ങൾ മിതമായതോ കഠിനമായതോ ആകാം. പ്രധാനമായും താഴെ പറയുന്നവ ശ്രദ്ധിക്കുക: പനി, വിറയൽ, അമിതമായി വിയർക്കുക, തലവേദന, ശരീരവേദന, തളർച്ച, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മലേറിയ വ്യാപകമാണെങ്കിലും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. കൃത്യസമയത്ത് കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാമെന്നും അതോറിറ്റി അറിയിച്ചു.


LATEST JOB IN UAE-DAILY UPDATING…
APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

അടുക്കളത്തോട്ടത്തിൽനിന്ന് അഗ്രി-ബിസിനസിലേക്ക്; റുബീനയുടെ പച്ചപ്പുള്ള വിജയഗാഥ, പ്രചോദനമായത് ഗള്‍ഫ് ജീവിതം

Rubeena നൂറനാട്: പതിനഞ്ച് സെന്റ് പുരയിടത്തിൽ എവിടെ നോക്കിയാലും പച്ചപ്പ്. മുറ്റത്തും ടെറസിലുമായി പച്ചക്കറികൾ, പഴച്ചെടികൾ, തേനീച്ചക്കൂടുകൾ, വളം നിർമ്മാണ യൂണിറ്റ്—ആലപ്പുഴ നൂറനാട് സ്വദേശിനി റുബീനയുടെ വീട് ഇന്ന് ഒരു ചെറിയ കാർഷിക സാമ്രാജ്യമാണ്. വെറുമൊരു വീട്ടമ്മയിൽനിന്ന് കുറച്ചുപേർക്ക് ജോലി നൽകുന്ന മികച്ചൊരു സംരംഭകയായി റുബീന വളർന്നത് കൃത്യമായ പ്ലാനിംഗിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ്. ഭർത്താവ് ഷിബു ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെയെത്തിയ റുബീന, പ്രവാസികളുടെ കഷ്ടപ്പാടുകൾ നേരിൽ കണ്ടു. നാട്ടിലെത്തി സ്വന്തമായി ഒരു വരുമാനം കണ്ടെത്തണമെന്ന ആഗ്രഹം അവിടെനിന്നാണ് തുടങ്ങിയത്. വീട്ടിലുണ്ടാക്കിയ അച്ചാറുകളുടെ ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ബിസിനസ് പച്ചപിടിച്ചത്. ഇന്ന് വെജ്, നോൺ വെജ് അച്ചാറുകൾക്ക് പുറമെ കംപോസ്റ്റ്, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ കാർഷികോപാധികളും റുബീന വിപണിയിലെത്തിക്കുന്നു. കോവിഡ് കാലത്ത് നാട്ടിലെത്തിയ ഭർത്താവ് ഷിബുവിനെ പിന്നീട് തിരികെ വിടാതെ സംരംഭത്തിന്റെ ഭാഗമാക്കി. ഇന്ന് നൂറനാട് ടൗണിൽ കാർഷിക ഉൽപ്പന്നങ്ങൾക്കായി മൂന്ന് വിപണന കേന്ദ്രങ്ങളാണ് ഇവർ നടത്തുന്നത്. കൃഷിരഗത്ത് സജീവമായപ്പോഴും പാതിവഴിയിൽ മുടങ്ങിയ പഠനം റുബീന ഉപേക്ഷിച്ചില്ല. തുല്യതാ പരീക്ഷയിലൂടെ പത്താം ക്ലാസും പ്ലസ്ടുവും പാസായി. കൂടാതെ എം.ജി സർവകലാശാലയിൽനിന്ന് ജൈവക്കൃഷിയിൽ സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കി. “സബ്സിഡി കിട്ടുന്നതോടെ പദ്ധതികൾ ഉപേക്ഷിക്കുന്നതാണ് പലരുടെയും പരാജയം. എന്നാൽ ലഭിക്കുന്ന പരിശീലനങ്ങളും സർക്കാർ പദ്ധതികളും കൃത്യമായി പ്രയോജനപ്പെടുത്തിയാൽ ആർക്കും വിജയിക്കാം.” — റുബീന. പാലമേൽ കൃഷിഭവന്റെയും കൃഷി ഉദ്യോഗസ്ഥരുടെയും പ്രോത്സാഹനത്തിനൊപ്പം കുടുംബശ്രീ, ജില്ല വ്യവസായ കേന്ദ്രം എന്നിവയുടെ സഹായവും റുബീന പ്രയോജനപ്പെടുത്തി. ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയതിനേക്കാൾ മികച്ച വരുമാനം ഇന്ന് മണ്ണിൽനിന്ന് നേടാൻ കഴിയുന്നു എന്ന ആത്മവിശ്വാസത്തിലാണ് ഈ ദമ്പതികൾ. പച്ചക്കറി കൃഷിയിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്കുള്ള മാറ്റമാണ് റുബീനയെ വിജയത്തിലെത്തിച്ചത്.

വൈറ്റ് ഹൗസ് വിരുന്നിനിടെ ട്രംപിനു നേരെ വെടിവയ്പ്: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുഎസ് പ്രസിഡന്റ്

Trump Shot വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പിടികൂടി. വിരുന്നിനിടെ അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും ജെ.ഡി.വാൻസ് ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വെടിയൊച്ച കേട്ടയുടൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെ വളയുകയും വേദിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. നിലവിൽ വേദിയുടെ പൂർണ്ണ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തിരിക്കുകയാണ്. പിടികൂടിയ അക്രമിയുടെ ചിത്രം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ പുറത്തുവിട്ടു. സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ചിത്രം പങ്കുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ട ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ പ്രശംസിച്ചു. “ഒരു സീക്രട്ട് സർവീസ് ഏജന്റിന് വളരെ അടുത്തുനിന്ന് വെടിയേറ്റു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയായ ആ ഓഫീസറെ ഞങ്ങൾ ബഹുമാനിക്കുന്നു. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് സംശയിക്കുന്നത്.” നേരത്തെ പെൻസിൽവാനിയയിലും പാം ബീച്ചിലും തനിക്ക് നേരെ ഉണ്ടായ വധശ്രമങ്ങളെയും അദ്ദേഹം ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ വിരുന്ന് മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു. വെടിയേറ്റ ഏജന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിന്റെയും സീക്രട്ട് സർവീസിന്റെയും സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group