
UAE temperatures അബുദാബി: യുഎഇയിൽ ശനിയാഴ്ച പൊതുവേ തെളിഞ്ഞ കാലാവസ്ഥയും താപനിലയിൽ നേരിയ വർദ്ധനവും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ശനിയാഴ്ച പൊതുവേ തെളിഞ്ഞ ആകാശമായിരിക്കുമെങ്കിലും കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. കാറ്റ് പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ ശക്തിപ്പെടാം. തീരദേശങ്ങളിലും ദ്വീപുകളിലും താപനില 35°C നും 40°C നും ഇടയിലായിരിക്കും. ഉൾപ്രദേശങ്ങളില്‍ ഉയർന്ന താപനില 39°C മുതൽ 44°C വരെ രേഖപ്പെടുത്തിയേക്കാം. മലയോര മേഖലകളില്‍ കുറഞ്ഞ താപനില 26°C മുതൽ 33°C വരെയായിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ പൊതുവെ ശാന്തമോ മിതമായതോ ആയിരിക്കും. ഞായറാഴ്ച കാലാവസ്ഥയിൽ വ്യതിയാനം പ്രകടമാകും. കിഴക്കൻ മേഖലകളിൽ പൊടിക്കാറ്റിനും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്. എന്നാൽ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനില കുറയും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച പൊടിക്കാറ്റ് തുടരും. താപനില വീണ്ടും കുറയുകയും വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകുകയും ചെയ്യും. ചൊവ്വാഴ്ച കാലാവസ്ഥയിൽ നേരിയ പുരോഗതിയുണ്ടാകും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും താപനില ക്രമേണ ഉയരും. ബുധനാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും താപനില കുറയുന്നതുമായ സാഹചര്യത്തിനൊപ്പം പൊടിക്കാറ്റ് വീണ്ടും ശക്തമാകും.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
വിമാനത്തിൽ വെച്ച് യുവാവ് ബോധരഹിതനായി; പരിചരണവുമായി രക്ഷകയായി മാറി മലയാളി നഴ്‌സ്
UAE nurse rescue collapsed passenger മേയ് 12-ന് ദുബായിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനകം കാബിനിൽ പരിഭ്രാന്തി പരന്നു. വിമാനത്തിലുണ്ടായിരുന്ന 32 വയസ്സുകാരനായ യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. യാത്രക്കാർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷത്തിൽ, റസൽഖൈമ ഹോസ്പിറ്റലിലെ നഴ്‌സായ അഖിലാവിയൻ നീലകണ്ഠൻ സഹായവുമായി മുന്നോട്ടുവരികയായിരുന്നു. വിമാനത്തിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായം തേടിക്കൊണ്ട് കാബിൻ ക്രൂ അനൗൺസ്‌മെന്റ് നടത്തിയ ഉടൻ വിമാനത്തിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന അഖിലാവിയൻ രോഗിയുടെ അടുത്തേക്ക് എത്തി. യുവാവിന് ശ്വാസമുണ്ടായിരുന്നെങ്കിലും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് വിറയലും അപസ്മാരത്തിന്റേത് പോലുള്ള ലക്ഷണങ്ങളും കാണിക്കാൻ തുടങ്ങി. യാത്രക്കാർ പരിഭ്രാന്തിയിലായപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ അഖിലാവിയൻ പ്രാഥമിക ശുശ്രൂഷകൾ നൽകി. പിന്നീട് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറും ഇവർക്കൊപ്പം ചേർന്നു. കൂടുതൽ സ്ഥലസൗകര്യത്തിനായി രോഗിയെ വിമാനത്തിന്റെ മുൻഭാഗത്തേക്ക് മാറ്റി. വിമാനത്തിൽ ലഭ്യമായ പരിമിതമായ മെഡിക്കൽ കിറ്റ് ഉപയോഗിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം അഖിലാവിയൻ ഐവി (IV) ലൈൻ നൽകുകയും പൾസും ബിപിയും നിരന്തരം നിരീക്ഷിക്കുകയും ചെയ്തു. രക്തത്തിലെ ഗ്ലൂക്കോസ് നില കുറഞ്ഞതാകാം കാരണമെന്ന് സംശയിച്ചെങ്കിലും വിമാനത്തിൽ ഗ്ലൂക്കോമീറ്റർ ഉണ്ടായിരുന്നില്ല. തുടർന്ന് ഇലക്ട്രോലൈറ്റുകളും ഐവി ഫ്ലൂയിഡുകളും നൽകി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ നില സുരക്ഷിതമാക്കിയത്. തന്റെ കരിയറിലെ ആദ്യത്തെ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയായിരുന്ന അഖിലാവിയന്റെ ജീവിതത്തിലെ രണ്ടാമത്തെ മാത്രം വിമാനയാത്രയായിരുന്നു ഇത്. യുവാവ് ബോധം വീണ്ടെടുത്ത ശേഷം അഖിലാവിയൻ അടുത്തെത്തി സുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ, “ഇപ്പോൾ കുഴപ്പമില്ല സഹോദരീ” എന്ന് അദ്ദേഹം മറുപടി നൽകി. വിമാനമിറങ്ങിയ ഉടൻ തന്നെ വിമാനത്താവളത്തിൽ കാത്തുനിന്ന അടിയന്തര മെഡിക്കൽ സംഘത്തിന് യുവാവിനെ കൈമാറി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് കൃത്യസമയത്ത് മികച്ച പരിചരണം നൽകിയതിന് എയർ ഇന്ത്യ ക്രൂ അഖിലാവിയന് കൈപ്പടയിൽ എഴുതിയ നന്ദിപത്രവും സമ്മാനിച്ചു.