
Sharjah Indian Association elections അബുദാബി: യുഎഇയിലെ പ്രമുഖ പ്രവാസി മലയാളി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റിയിലേക്ക് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് താത്കാലികമായി മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ പാനലുകളും സ്ഥാനാർഥികളും വോട്ടർമാരെ നേരിൽ കണ്ട് സജീവമായി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. ആവേശം നിറഞ്ഞ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. ശക്തമായ മത്സരപ്രതീതി നിലനിന്നിരുന്ന സാഹചര്യത്തിൽ, പെട്ടെന്നുണ്ടായ ഈ തീരുമാനം സ്ഥാനാർഥികളെയും വോട്ടർമാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിവരം സ്ഥാനാർത്ഥികൾ തങ്ങളുടെ പാനലിലെ വോട്ടർമാരെയും അനുഭാവികളെയും ഔദ്യോഗികമായി അറിയിച്ചു വരികയാണ്. ഔദ്യോഗികമായി പുതിയ തീയതി പ്രഖ്യാപിക്കുന്നത് വരെ വോട്ടർമാരുമായുള്ള സമ്പർക്കവും പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളും തുടരുമെന്ന് സ്ഥാനാർഥികൾ വ്യക്തമാക്കി. അസോസിയേഷന്റെ സുഗമമായ പ്രവർത്തനത്തിനും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടർമാരുടെ പൂർണ സഹകരണം വിവിധ പാനലുകൾ അഭ്യർത്ഥിച്ചു. നിലവിൽ നിസാർ തളങ്കര പ്രസിഡന്റും ശ്രീപ്രകാശ് ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരിക്കുന്നത്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
തുനീഷ്യയിലും തുർക്കിയിലും പെരുന്നാൾ ദിനം പ്രഖ്യാപിച്ചു; ദുൽ ഹിജ്ജ മാസം തിങ്കളാഴ്ച ആരംഭിക്കും
Eid Al Adha 2026 ഹിജ്റ വർഷത്തിലെ അവസാന മാസമായ ദുൽ ഹിജ്ജയുടെ തുടക്കം കുറിക്കുന്ന മാസപ്പിറവി തുനീഷ്യയിലും തുർക്കിയിലും സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളിലും മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയായും, മെയ് 27 ബുധനാഴ്ച ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 16 ശനിയാഴ്ച ദുൽ ഖഅദ് 29 ആയി പ്രഖ്യാപിച്ച തുനീഷ്യയാണ് ദുൽ ഹിജ്ജ മാസത്തിന്റെ തുടക്കം ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ച രാജ്യം. നഗ്നനേത്രങ്ങൾ കൊണ്ടുള്ള മാസപ്പിറവി ദർശനത്തിന് പകരം ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ള മുൻകൂട്ടി നിശ്ചയിച്ച ഇസ്ലാമിക കലണ്ടർ പിന്തുടരുന്ന തുർക്കിയും മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ മാസാരംഭമായി സ്ഥിരീകരിക്കുകയായിരുന്നു. സൗദി അറേബ്യ, യുഎഇ, ഒമാൻ എന്നിവയുൾപ്പെടെയുള്ള ഭൂരിഭാഗം മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും മെയ് 17 ഞായറാഴ്ചയാണ് ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലെ അധികൃതർ ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ച ശേഷം ഔദ്യോഗിക പെരുന്നാൾ തീയതികൾ പ്രഖ്യാപിക്കും.
കേന്ദ്രത്തിന്റെ നീക്കം പ്രവാസികൾക്ക് അനുകൂലം; സ്വർണം വാങ്ങാൻ ഗൾഫിലേക്ക്!
gold duty hike ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള തീരുമാനം യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ ജ്വല്ലറി വിപണിക്ക് പുതിയ ഉണർവ് പകരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഇന്ത്യ ഉയർത്തിയതോടെ, ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ സ്വർണവിലയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതിലൂടെ ഗൾഫിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ഇന്ത്യയിലെ വിലയെക്കാൾ ഏകദേശം 12 ശതമാനം വരെ ലാഭം ലഭിക്കും. നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ട 24 കാരറ്റ് സ്വർണ ബാറുകൾക്ക് യുഎഇയിൽ വാറ്റ് (VAT) ബാധകമല്ലെന്നത് വലിയ നേട്ടമാണ്. വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും നികുതിരഹിത ഷോപ്പിങ് (Tax-free shopping) ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതോടെ ഗൾഫ് മേഖല ലോകത്തിന്റെ പ്രധാന സ്വർണ്ണ ഷോപ്പിങ് കേന്ദ്രമായി മാറിയിരിക്കുന്നു. സ്വർണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായുള്ള ഗവൺമെന്റ് മേൽനോട്ടവും, മറ്റ് വിപണികളെ അപേക്ഷിച്ച് കുറഞ്ഞ പണിക്കൂലിയും ജിസിസി വിപണിയുടെ വലിയ പ്രത്യേകതയാണ്. ഫെബ്രുവരിയിലെ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ പ്രകാരം പ്രവാസികൾക്ക് ഇന്ത്യയിലേക്ക് ഡ്യൂട്ടി ഫ്രീ പരിധിയിൽ സ്വർണം കൊണ്ടുപോകാൻ അനുവാദമുണ്ട്. സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം. പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഏകദേശം 140 ഗ്രാം വരെ സ്വർണം ഇത്തരത്തിൽ കൊണ്ടുപോകാനാകും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവാഹ സീസൺ മുന്നിൽ കണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഗൾഫിൽ നിന്ന് സ്വർണം വാങ്ങുന്നത് വലിയ സാമ്പത്തിക ലാഭമാണ് സമ്മാനിക്കുന്നത്. ഇറക്കുമതി തീരുവ വർധിച്ചതോടെ വിദേശത്തുനിന്നുള്ള ആഭരണങ്ങൾ ഇന്ത്യയിലെത്തിക്കുന്നത് ചെലവേറിയതാകും. എന്നാൽ പ്രമുഖ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇറ്റലി, ടർക്കി, സിംഗപ്പൂർ, മലേഷ്യ തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക ഡിസൈനുകളാണ് ഉപയോക്താക്കൾക്കായി ജിസിസിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഗ്യാരന്റീഡ് ബൈബാക്ക് പോളിസിയും ആജീവനാന്ത മെയിന്റനൻസ് സൗകര്യവും നൽകുന്നതിലൂടെ ഉപയോക്താക്കളുടെ നിക്ഷേപത്തിന് പൂർണ്ണ സുരക്ഷയാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ചുരുക്കത്തിൽ, ഇന്ത്യയിലെ പുതിയ നികുതി പരിഷ്കാരം ഗൾഫിലെ ജ്വല്ലറി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
പെരുന്നാൾ വരവേൽക്കാൻ ലുലു; 3500 ടണ്ണിലേറെ മാംസോത്പന്നങ്ങൾ, വൻ ഓഫറുകൾ
Lulu Eid big offers ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഗൾഫ് രാജ്യങ്ങളിൽ അവശ്യവസ്തുക്കളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ വൻ സജ്ജീകരണങ്ങളുമായി ലുലു ഗ്രൂപ്പ്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലാണ് ഇറച്ചി ഉൾപ്പെടെയുള്ള വിഭവങ്ങൾ ലുലു ജിസിസി വിപണിയിലെത്തിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച ഗുണമേന്മയുള്ള 3,500 മെട്രിക് ടണ്ണിലേറെ മാംസോത്പന്നങ്ങളാണ് ഇത്തവണ ലുലു ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കുക. പ്രീമിയം മട്ടൺ, ബീഫ്, പോൾട്ടറി എന്നിവയ്‌ക്ക് പുറമെ ബേബി ക്യാമൽ (ഒട്ടകക്കുട്ടി) ഉൾപ്പെടെയുള്ള പ്രത്യേക വിഭവങ്ങളും സ്റ്റോറുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക ‘ഖുർബാനി ഓഫറുകൾ’ ലുലു പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപഭോക്താക്കൾക്ക് ഈ മാസം 21 വരെ ഖുർബാനി ഓർഡറുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ‘ഹാഫ് പേ ബാക്ക്’ ഉൾപ്പെടെ വൻ ഓഫറുകൾ ഭക്ഷണസാധനങ്ങൾക്ക് പുറമെ ഉപഭോക്താക്കൾക്കായി ആകർഷകമായ മറ്റ് ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ, ഫൂട്ട് വെയർ, ലേഡീസ് ബാഗ്, ബേബി അക്‌സസറീസ് എന്നിവയ്ക്ക് 200 ദിർഹം വരെ ഷോപ്പിങ് നടത്തുന്നവർക്കായി ‘ഹാഫ് പേ ബാക്ക്’ (Half Pay Back) ഓഫർ ലഭ്യമാണ്. ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വിവിധയിനം ചോക്ലേറ്റുകൾ, ഗിഫ്റ്റ് ഐറ്റങ്ങൾ എന്നിവയ്ക്കും വലിയ വിലക്കുറവുണ്ടാകും. നേരിട്ടുള്ള പർച്ചേസുകൾക്ക് പുറമെ ലുലു ഓൺലൈൻ വഴി ഷോപ്പിങ് നടത്തുന്നവർക്കും പ്രത്യേക ഇളവുകൾ ലഭ്യമാകുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. പെരുന്നാൾ വിപണിയിലെ വൻ തിരക്ക് കണക്കിലെടുത്ത് എല്ലാ ജിസിസി രാജ്യങ്ങളിലെയും ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപുലമായ ക്രമീകരണങ്ങളും കൗണ്ടറുകളുമാണ് അധികൃതർ സജ്ജീകരിച്ചിരിക്കുന്നത്.
‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇറാന് നേരെ സൈനിക മുന്നറിയിപ്പുമായി ട്രംപ്
Trump Iran Strikes യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) വഴി പങ്കുവെച്ച ചില സന്ദേശങ്ങളും ദൃശ്യങ്ങളും ഇറാാനുമായുള്ള സൈനിക സംഘർഷം വർദ്ധിച്ചേക്കുമെന്ന തരത്തിലുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നു. പ്രക്ഷുബ്ധമായ കടലിൽ ഒരു യുദ്ധക്കപ്പലിൽ താൻ നിൽക്കുന്ന ചിത്രമാണ് ട്രംപ് ആദ്യം പങ്കുവെച്ചത്. അതിനൊപ്പം “അത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയായിരുന്നു” (It Was The Calm Before the Storm) എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ഈ കപ്പലിന് സമീപത്തായി ഇറാന്റെ പതാകയേന്തിയ നാവികസേനയുടെ മറ്റ് കപ്പലുകളും ദൃശ്യമാണ്. ഇറാന്റെ പതാകയുള്ള ഒരു വിമാനത്തെ ലക്ഷ്യമിട്ട് യുഎസ് യുദ്ധക്കപ്പൽ മിസൈൽ തൊടുക്കുന്ന അനിമേഷൻ ദൃശ്യമാണ് രണ്ടാമത്തെ പോസ്റ്റിലുള്ളത്. ഇതിൽ, “ശരി, അത് നമ്മുടെ ലക്ഷ്യ പരിധിയിലാണ്. വെടിയുതിർക്കൂ!” (Okay, we have it in our sight. Fire!) എന്ന് ട്രംപ് ഉത്തരവിടുന്ന ശബ്ദവും കേൾക്കാം. ഇരുരാജ്യങ്ങളും തമ്മിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വാഷിംഗ്ടണിൽ നിന്നും ടെഹ്‌റാനിൽ നിന്നും വരുന്ന ഓരോ നീക്കങ്ങളെയും അന്താരാഷ്ട്ര നിരീക്ഷകർ വളരെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ വിദഗ്ദ്ധനായ ജോൺ ആൾട്ടർമാൻ വ്യക്തമാക്കുന്നത്, ട്രംപുമായി ഒരു പെട്ടെന്നുള്ള ചർച്ചയ്ക്കോ കരാറിനോ ഇറാൻ നേതൃത്വം ഇപ്പോൾ തയ്യാറായേക്കില്ല എന്നാണ്. ഉടനടി ഒരു ഏറ്റുമുട്ടലിന് മുതിരാതെ, നിലവിലെ സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കാനും ട്രംപിന്റെ കാലാവധി കഴിയുന്നത് വരെ കാത്തിരിക്കാനുമാണ് ഇറാന്റെ ഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.