
Butchery Shut Down അബുദാബി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അബുദാബിയിൽ കശാപ്പുശാല അടച്ചുപൂട്ടി. അഹൽ അൽരായ കശാപ്പുശാലയാണ് അധികൃതർ അടച്ചുപൂട്ടിയത്. അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് കശാപ്പുശാലയക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷാ പരാതികൾക്കായി 800 555 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ മാസം, ഡെസേർട്ട് ബ്രീസ് കഫേ, അൽ ഡൊമ്യതി സ്‌നാക്‌സ്, ലൈലക് ഫിഷ് മോംഗർ, ഫുൾ കോഹ്ലി, മുഹമ്മദ് ഡെൽവാർ ഹൊസൈൻ, ആമിന റെസ്റ്റോറന്റ് എന്നീ ആറ് ഭക്ഷണശാലകൾ അടച്ചുപൂട്ടുന്നതായി അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Sanitize Phone എയർപോർട്ട് സുരക്ഷാപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ ഫോണും പാസ്പോർട്ടും സാനിറ്റൈസ് ചെയ്യണം; കാരണമിത്….
Sanitize Phone എയർപോർട്ട് സുരക്ഷാപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ ഫോണും പാസ്പോർട്ടും സാനിറ്റൈസ് ചെയ്യണമെന്ന് പറയാറുണ്ട്. ഇതിന്റെ കാരണമെന്താണെന്ന് അറിയാമോ. വിമാനയാത്ര പലപ്പോഴും വളരെ തിരക്കേറിയതാണ്. ചെക്ക് ഇൻ, സെക്യുരിറ്റി ചെക്കിങ് എന്നിവയ്ക്കായി നീണ്ട ക്യൂ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ സുരക്ഷാ പരിശോധനയുടെ ഭാഗത്തേക്ക് എത്തുമ്പോഴേക്കും എല്ലാം കൃത്യമായി നടന്നെന്ന് ഉറപ്പാക്കാനുള്ള ശ്രദ്ധയിലായിരിക്കും ഓരോ യാത്രക്കാരും. ലാപ്‌ടോപ്പുകൾ പുറത്തെടുക്കുന്നു, വാച്ച്, ഫോൺ, ബെൽറ്റ് തുടങ്ങിയ സാധനങ്ങളെല്ലാം ഒരു പ്ലാസ്റ്റിക് ട്രേയിലേക്ക് ആക്കി സുരക്ഷാപരിശോധനയ്ക്കായി നൽകുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞാൽ ഉടൻ തന്നെ സാധനങ്ങളെല്ലാം എടുത്തുവച്ച് വീണ്ടും യാത്ര തുടങ്ങുന്നു. ഇതായിരിക്കും പലരുടെയും രീതി. സുരക്ഷ പരിശോധന കഴിഞ്ഞയുടനെ കൈകളും സാധനങ്ങളും അണുവിമുക്തമാക്കുക എന്നത് ഇതിനിടെ പലരും മറക്കാറുണ്ട്.
വിമാനത്താവളങ്ങളിൽ രോഗാണുക്കൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു ഇടമാണ് തിരക്കേറിയ ഈ സുരക്ഷ പരിശോധന ട്രേകളെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ടോയിലറ്റിനേക്കാൾ മാലിന്യം നിറഞ്ഞതാണ് ഈ ട്രേകൾ എന്നാണ് കണക്കാക്കുന്നത്. വിമാനത്താവളങ്ങളിലെ മറ്റ് പ്രതലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ട്രേകൾ നിരവധി യാത്രക്കാരാണ് കൈകാര്യം ചെയ്യുന്നത്. ദിവസം മുഴുവൻ, വൃത്തിയാക്കാതെ തന്നെ തുടർച്ചയായി ഈ ട്രേകൾ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ട്രേകൾ വളരെ വേഗത്തിലാണ് ഒരു യാത്രക്കാരനിൽ നിന്ന് മറ്റൊരു യാത്രക്കാരനിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ വിവിധ ബാക്ടീരിയകളുമായും വൈറസുകളുമായും എളുപ്പത്തിൽ സമ്പർക്കം പുലർത്താം.
2016ലെ ശൈത്യകാലത്താണ് ഫിൻലൻഡിലെ ഹെൽസിങ്കി – വാന്റാ വിമാനത്താവളത്തിൽ ഇതു സംബന്ധിച്ച ഒരു പഠനം നടത്തിയത്. വിമാനത്താവളത്തിൽ സാധാരണയായി സ്പർശിക്കപ്പെടുന്ന വിവിധ പ്രതലങ്ങളിൽ പരിശോധന നടത്തി. അവയിൽ പത്ത് ശതമാനത്തോളം സ്ഥലങ്ങളിൽ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. അതിൽ തന്നെ പ്ലാസ്റ്റിക് സുരക്ഷാ ട്രേകൾ കൂടുതൽ അണുക്കൾ നിറഞ്ഞതാണെന്ന് കണ്ടെത്തി.
ജലദോഷത്തിന് കാരണമാകുന്ന റൈനെവൈറസുകളെയും ഇൻഫ്‌ളുവെൻസ വൈറസുകളെയും കണ്ടെത്തി. എന്നാൽ, പരിശോധനയിൽ റെസ്പിറേറ്ററി വൈറസുകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസനേ ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന വിമാനത്താവളങ്ങൾ പോലുള്ള തിരക്കുള്ള സ്ഥലങ്ങളിൽ അണുബാധ എളുപ്പത്തിൽ പടരുമെന്ന് സ്ഥിരീകരിക്കുന്നത് ആയിരുന്നു ഈ പഠനം. വിദഗ്ദർ പറയുന്നത് അനുസരിച്ച് സുരക്ഷാ പരിശോധനയ്ക്ക് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുന്നത്. അണുബാധ തടയുന്നതിന് ഗുണം ചെയ്യും. ട്രേകൾ പോലുള്ള എപ്പോഴും ആളുകൾ ഇടപെടുന്ന വസ്തുക്കൾ ഇടവിട്ട് സാനിറ്റൈസ് ചെയ്യുന്നതും അണുബാധ തടയാൻ സഹായിക്കും.
യാത്രക്കാർ അവരുടെ കൈയിൽ എപ്പോഴും ലഭ്യമായ രീതിയിൽ സാനിറ്റൈസർ കരുതുക. കഴിയുമെങ്കിൽ നിങ്ങളുടെ വസ്തുക്കൾ വയ്ക്കുന്നതിന് മുൻപ് ട്രേ സാനിറ്റൈസ് ചെയ്യുക. സുരക്ഷാ പരിശോധനയ്ക്ക് ശേഷം വസ്തുക്കൾ ലഭിച്ചു കഴിയുമ്പോൾ പാസ്‌പോർട്ട്, ഫോൺ, ലാപ്‌ടോപ്പ്, നിങ്ങളുടെ കൈകൾ എന്നിവ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.
Private School Fees ദുബായിൽ അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂൾ ഫീസ് വർധനയുണ്ടാകുമോ? സ്ഥിരീകരണവുമായി കെഎച്ച്ഡിഎ
Private School Fees ദുബായ്: 2026-27 അധ്യയന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്‌കൂളുകളുടെ സ്‌കൂൾ ഫീസിൽ വർദ്ധനവുണ്ടാകില്ല. ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ രണ്ടാമത്തെ സാമ്പത്തിക പ്രോത്സാഹന പാക്കേജിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.
ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച രണ്ടാമത്തെ സാമ്പത്തിക പ്രോത്സാഹന പാക്കേജ് അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനത്തിന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് വരുന്നത് . ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക് ഇത് ഗുണം ചെയ്യും. 1.5 ബില്യൺ ദിർഹത്തിന്റേതാണ് ഈ പാക്കേജ്. മൂന്ന് മുതൽ 12 മാസം വരെയുള്ള കാലയളവിൽ നടപ്പിലാക്കേണ്ട 33 സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഈ പാക്കേജുകൾ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, വിവിധ മേഖലകളിലെ തൊഴിലുകൾ സംരക്ഷിക്കാനും സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Travel Advisory ഈദ് അൽ അദ്ഹ അവധി ദിവസങ്ങൾ: യാത്രക്കാർക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്‌സ്
Travel Advisory ദുബായ്: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യാത്ര ചെയ്യുന്ന വിമാന യാത്രിക്കാർക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഈദ് അൽ അദ്ഹ അവധിക്കാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്ന് എമിറേറ്റ്സ് ആവശ്യപ്പെട്ടു.
ഈദ് അവധിക്കാലത്ത് ദുബായിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം കൂടുതലായിരിക്കുമെന്ന് എമിറേറ്റ്സ് പ്രതീക്ഷിക്കുന്നു. ദുബായിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരുക, പുറപ്പെടുന്നതിന് കുറഞ്ഞത് 60 മിനിറ്റ് മുമ്പെങ്കിലും നിങ്ങളുടെ ബോർഡിംഗ് ഗേറ്റിൽ എത്തിച്ചേരുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ മുന്നോട്ടുവെയ്ക്കുന്നത്. തിരക്കേറിയ യാത്രാ സമയങ്ങളിൽ, സുരക്ഷയും ഇമിഗ്രേഷനും കടന്ന് നിങ്ങളുടെ ഗേറ്റിലെത്താൻ പതിവിലും കൂടുതൽ സമയമെടുത്തേക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യുഎഇ നിവാസികൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗതവും ദുബായ് മെട്രോയും ഉപയോഗിക്കണമെന്നും എമിറേറ്റ്‌സ് നിർദ്ദേശിച്ചു. 2026 ലെ ഈദ് അൽ അദ്ഹയ്ക്ക് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ ഔദ്യോഗിക ഈദ് അവധി ലഭിക്കും.
സുഗമവും വേഗതയേറിയതുമായ യാത്രയ്ക്കായി താമസക്കാർക്ക് സൗകര്യപ്രദമായ ചെക്ക്-ഇൻ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താമെന്ന് എമിറേറ്റ്‌സ് പറഞ്ഞു.
ഓപ്ഷനുകൾ
ഓൺലൈനായോ എമിറേറ്റ്‌സ് ആപ്പിലോ ചെക്ക് ഇൻ ചെയ്ത് നിങ്ങളുടെ സീറ്റുകൾ തിരഞ്ഞെടുക്കുക
യുഎസിലേക്കുള്ള ഫ്‌ലൈറ്റുകൾക്ക് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ചെക്ക് ഇൻ ചെയ്ത് നിങ്ങളുടെ ബാഗുകൾ ഡെലിവറി ചെയ്യുക, അല്ലെങ്കിൽ 12 മണിക്കൂർ മുമ്പ് ഡെലിവറി ചെയ്യുക.
യുഎസ് വിമാനങ്ങളിലേക്കുള്ള വിമാനങ്ങൾ ഒഴികെയുള്ളവയ്ക്ക് ഞങ്ങളുടെ ദ്രുത സ്വയം ചെക്ക്-ഇൻ, ബാഗ് ഡ്രോപ്പ് കിയോസ്‌ക്കുകൾ അല്ലെങ്കിൽ എമിറേറ്റ്‌സ് ചെക്ക്-ഇൻ പോർട്ടുകൾ ഉപയോഗിക്കുക.
എമിറേറ്റ്‌സ് സ്‌കൈവാർഡ്‌സ് അംഗങ്ങൾക്ക് വിമാനത്താവളത്തിലൂടെ മുഖം തിരിച്ചറിയൽ ഉപയോഗിക്കുന്നതിന് യാത്ര ചെയ്യുന്നതിന് മുമ്പ് എമിറേറ്റ്‌സ് ആപ്പിൽ എമിറേറ്റ്‌സ് ബയോമെട്രിക്‌സിനായി രജിസ്റ്റർ ചെയ്യാം.
ഹോം ചെക്ക്-ഇൻ ബുക്ക് ചെയ്താൽ ഏജന്റുമാർ നിങ്ങളുടെ അടുക്കൽ വരട്ടെ. ഫസ്റ്റ് ക്ലാസിൽ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കും പ്ലാറ്റിനം സ്‌കൈവാർഡ്സ് അംഗങ്ങൾക്കും സൗജന്യ ഹോം ചെക്ക്-ഇൻ ലഭിക്കും.
നിങ്ങൾ യുഎസിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുകയാണെങ്കിലോ സഹായ സേവനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലോ, ദയവായി വിമാനത്താവളത്തിൽ നേരിട്ട് ചെക്ക് ഇൻ ചെയ്യുക.
Flight Ticket യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ തീയതികളിലെ വിമാന ടിക്കറ്റ് നിരക്കുകളിൽ കുറവ്, വിവരങ്ങൾ….
Flight Ticket ദുബായ്: വലിയ പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന പ്രവാസികളാണോ നിങ്ങൾ. വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യണോ അതോ ടിക്കറ്റ് നിരക്ക് കുറയ്ക്കാനായി കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണോ എന്ന ആലോചനയിലാണ് പലരും. ചില തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിരക്ക് കുറയുമെന്നാണ് ഫ്‌ളൈറ്റ് ബുക്കിംഗ് വെബ്‌സൈറ്റുകൾ വിശകലനം ചെയ്യുമ്പോൾ മനസിലാക്കാൻ കഴിയുന്നത്. എന്നാൽ ഉയർന്ന ഡിമാന്റുള്ള ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിൽ തന്നെയാണ്.
ദുബായ്-ഇസ്ലാമാബാദ് റൂട്ടിലെ ടിക്കറ്റ് നിരക്കുകളിലെ വലിയ വ്യത്യാസമാണ് കാണാൻ കഴിയുന്നത്. മെയ് 25 ന് പുറപ്പെടുന്നവയ്ക്കുള്ള വൺവേ നിരക്ക് 1,684 ദിർഹം മുതൽ 1,882 ദിർഹം വരെയായിരുന്നു. മെയ് 29 ന് പുറപ്പെടുന്നവയ്ക്കുള്ള ചില നിരക്കുകൾ 669 ദിർഹം വരെ കുറവിലാണ് കാണിക്കുന്നത്. ലാഹോർ റൂട്ടുകളിലും സമാനമായ അവസ്ഥയാണ്. മെയ് 26 ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് 1,000 ദിർഹത്തിന് മുകളിൽ വിലയുണ്ട്. അതേസമയം മെയ് 28 നും മെയ് 29 നും തിരഞ്ഞെടുത്ത ഓപ്ഷനുകളിൽ ഏകദേശം 688 ദിർഹത്തിൽ നിന്ന് 723 ദിർഹം വരെ കുറവാണുള്ളത്. ഇസ്താംബൂളിലേക്കുള്ള വിമാന ടിക്കറ്റുകൾ മെയ് 25 ന് 2,100 ദിർഹത്തിന് മുകളിലായിരുന്നു നിരക്ക്. എന്നാൽ, മെയ് 28 നും മെയ് 29 നും പുറപ്പെടുന്നതിനുള്ള നിരക്കുകൾ ഏകദേശം 1,400 ദിർഹം മുതൽ ലഭ്യമാണ്. കൊച്ചി പോലുള്ള റൂട്ടുകളിൽ വ്യത്യാസമുണ്ടായിട്ടില്ല.
Flame Trees 5 ഡിഗ്രി സെൽഷ്യസ് വരെ താഴും; ദുബായിലെ ഫ്ലെയിം ട്രീ താപനില കുറയ്ക്കുമെന്ന് അധികൃതർ
Flame Trees ദുബായ്: ദുബായിലെ ഫ്ലെയിം ട്രീയ്ക്ക് താപനില കുറയ്ക്കാൻ കഴിയുമെന്ന് അധികൃതർ. ദുബായ് മുനിസിപ്പാലിറ്റിയുടെ കൃഷി വകുപ്പിലെ പയനിയറിംഗ് & കമ്മ്യൂണിറ്റി സംരംഭങ്ങൾക്കായുള്ള എക്‌സിക്യൂട്ടീവ് ടീം മേധാവി ഖവ്ല അൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മരങ്ങൾക്ക് താപനില 5 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 15 മീറ്റർ വരെ വീതിയിൽ എത്താൻ കഴിയുന്ന വിശാലമായ മേലാപ്പ് മരത്തിന്റെ ആകർഷണീയമായ സൗന്ദര്യത്തിനപ്പുറം അർത്ഥവത്തായ പാരിസ്ഥിതിക നേട്ടങ്ങൾ നൽകുന്നു.
15 മീറ്റർ വരെ വിസ്താരത്തിൽ പടരുന്ന ഇവയുടെ ഇലകൾ മികച്ച പ്രകൃതിദത്ത തണൽ നൽകി നഗരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വേനൽക്കാലത്ത് ചൂട് കുറച്ച് സുഖകരമായ കാലാവസ്ഥ നൽകും. നഗരസൗന്ദര്യം വർധിപ്പിക്കൽ, തണലും ജൈവവൈവിധ്യ മൂല്യവും നൽകൽ എന്നിവയെല്ലാം ഈ മരങ്ങളെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു.
ഡെലോനിക്‌സ് റീജിയ എന്നറിയപ്പെടുന്ന ഈ സസ്യശാസ്ത്ര വൃക്ഷം മഡഗാസ്‌കറിൽ നിന്നാണ് ഉത്ഭവിച്ചത്. നഗര ഹരിതവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി പതിറ്റാണ്ടുകൾക്ക് മുമ്പ് ദുബായിൽ ഇത് അവതരിപ്പിക്കപ്പെട്ടു. ശ്രദ്ധേയമായ സീസണൽ പൂക്കൾ, വിശാലമായ മേലാപ്പ്, തണൽ മൂല്യം, മരുഭൂമി പരിസ്ഥിതികൾക്ക് അനുയോജ്യത എന്നിവ കണക്കിലെടുത്താണ് ഇത് തിരഞ്ഞെടുത്തത്. വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള ഈ മരങ്ങൾക്ക് 60 വർഷം വരെ ആയുസ്സുണ്ട്.
അതേസമയം, നഗരത്തിനു നിറവും ഭംഗിയും നൽകുന്ന ഫ്ലെയിം ട്രീസിനെ ആഘോഷിക്കാമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു. അവ കൂടുതലായി വച്ചുപിടിപ്പിക്കാൻ അദ്ദേഹം അധികൃതരോടു നിർദേശിച്ചു. ഹരിതവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. അറബിക്കിൽ അൽ ശോല (ജ്വാല) എന്നറിയപ്പെടുന്ന ഈ മരങ്ങൾ പൂത്തുനിൽക്കുന്ന മനോഹരമായ ചിത്രം സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Air India Express ജൂൺ, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; സർവ്വീസുകളിൽ വർധനവില്ല, പ്രവാസികൾക്ക് തിരിച്ചടിയോ?
Air India Express മസ്‌കത്ത്: ജൂൺ, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒമാനിൽ വേനലവധിക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രഖ്യാപിച്ച പുതുക്കിയ ഷെഡ്യൂളിൽ സർവീസുകളിൽ വർധനവില്ലാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകും.
അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സർവ്വീസുകളിൽ വർധനവുണ്ടാകുമെന്നാണ് പ്രവാസികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനം നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികളെ നിരാശരാക്കിയിരിക്കുകയാണ്. മസ്‌കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പഴയപടി തന്നെ തുടരും. മസ്‌കത്ത് – കോഴിക്കോട്, കണ്ണൂർ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളും കൊച്ചി, തിരുവനന്തപുരം റൂട്ടിൽ നാല് സർവീസുകൾ വീതവുമുണ്ടാകും
സർവീസുകൾ കുറഞ്ഞതിനാൽ ഉയർന്ന നിരക്ക് നൽകി ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ പ്രവാസികൾ. മസ്‌കത്തിൽ നിന്നുള്ള സർവീസുകൾ നിലനിർത്തിയെങ്കിലും സലാല സെക്ടറിനെ പുതിയ ഷെഡ്യൂളിലും പരിഗണിച്ചിട്ടില്ല. സലാലയിൽ നിന്നുള്ള കൊച്ചി, കോഴിക്കോട് സർവീസുകൾ പുനഃസ്ഥാപിക്കാൻ കമ്പനി തയാറായിട്ടില്ല.
Recovery Vehicle റിക്കവറി വാഹനത്തിൽ നിന്ന് കാർ ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണു; യുഎഇയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
Recovery Vehicle ദുബായ്: റിക്കവറി വാഹനത്തിൽ നിന്ന് കാർ ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് യുഎഇയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ഖിസൈസ് വ്യവസായ മേഖലയിൽ റിക്കവറി വാഹനത്തിൽ നിന്ന് വാഹനം ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ഡ്രൈവർ മരിച്ചത്. റിക്കവറി ട്രക്കിൽ നിന്ന് വാഹനം താഴേക്ക് ഇറക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് ഡ്രൈവറുടെ മേലേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇത്തരമൊരു ദുരന്തമുണ്ടാകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. അപകട വിവരമറിഞ്ഞയുടൻ ദുബായ് പൊലീസിന്റെ ട്രാഫിക് പട്രോളിങ് സംഘവും അപകടവിദഗ്ധരും സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിലുണ്ടായ പിഴവും വാഹനം സുരക്ഷിതമായി ഉറപ്പിച്ചു നിർത്തുന്നതിന് മുൻപ് തന്നെ താഴേക്ക് ഇറക്കാൻ ശ്രമിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
പൊതുനിരത്തുകളിലോ നിർമാണ സ്ഥലങ്ങളിലോ ഇത്തരം വലിയ വാഹനങ്ങളും കനത്ത യന്ത്രസാമഗ്രികളും കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ കാണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ സലേം ബിൻ സുവൈദാൻ നൽകുന്ന മുന്നറിയിപ്പ്. റിക്കവറി വാഹനം പ്രവർത്തിപ്പിക്കുന്നവർ തൊഴിൽപരമായ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണം. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡ്രൈവർമാരും തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയില്‍ ‘ഇവിടെ’ പെരുന്നാൾ ആദ്യ 3 ദിവസം പൊതു പാർക്കിംഗ് സൗജന്യം; കർശന പരിശോധനകളുമായി നഗരസഭ
free parking Eid Al Adha അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ താമസക്കാർക്കും സന്ദർശകർക്കും പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ പൊതു പാർക്കിംഗ് (Public Parking) സൗജന്യമായിരിക്കുമെന്ന് ഷാർജ നഗരസഭ അറിയിച്ചു. വ്യാഴാഴ്ചയാണ് നഗരസഭ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബൈദ് സയീദ് അൽ തുനൈജിയാണ് ഈദ് ആദ്യ മൂന്ന് ദിവസങ്ങളിലെ സൗജന്യ പാർക്കിംഗ് സൗകര്യം സ്ഥിരീകരിച്ചത്. ഷാർജയിൽ സാധാരണയായി ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയാണ് പെയ്ഡ് പാർക്കിംഗ് സംവിധാനമുള്ളത്. പൊതു പാർക്കിംഗുകൾക്ക് ഇളവ് ബാധകമാണെങ്കിലും താഴെ പറയുന്ന ഇടങ്ങളിൽ സാധാരണ പോലെ ഫീസ് നൽകേണ്ടി വരും. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഫീസ് ബാധകമാക്കിയിട്ടുള്ള പാർക്കിംഗ് സോണുകൾ (ഇവ നീല നിറത്തിലുള്ള വിവര ബോർഡുകൾ വഴി തിരിച്ചറിയാം). വിനോദസഞ്ചാര കേന്ദ്രങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സ്മാർട്ട് പാർക്കിംഗ് ഏരിയകൾക്ക് ഈ ഇളവ് ബാധകമല്ല. ഇവയിൽ ‘ഷാർജ ഡിജിറ്റൽ’ വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ വഴി 24 മണിക്കൂറും നിശ്ചിത നിരക്കിൽ പണം നൽകേണ്ടതുണ്ട്. പെരുന്നാൾ കാലത്ത് പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി നഗരസഭ വിപുലമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഷാർജ ലൈവ്‌സ്റ്റോക്ക് മാർക്കറ്റിലും അറവുശാലയിലുമായി 35 മൃഗഡോക്ടർമാരെയും അസിസ്റ്റന്റുമാരെയും നിയോഗിച്ചു. ഇവർ മൃഗങ്ങൾക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ രക്തസാമ്പിളുകൾ പരിശോധിക്കുകയും അറവിനു മുൻപും ശേഷവും കർശനമായ പരിശോധനകൾ നടത്തുകയും ചെയ്യും. മൃഗങ്ങളെ പാർപ്പിക്കുന്ന കേന്ദ്രങ്ങളിലും ക്വാറന്റൈൻ സൗകര്യങ്ങളിലും അണുനാശിനി തളിക്കുന്നതിനുള്ള വിപുലമായ കാമ്പയിൻ പൂർത്തിയാക്കി. പെരുന്നാൾ പ്രമാണിച്ച് തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ നഗരസഭ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ബേക്കറികൾ, സ്വീറ്റ് ഷോപ്പുകൾ എന്നിവയിലെ ഭക്ഷണ സുരക്ഷ ഉറപ്പാക്കാൻ 61 ഇൻസ്പെക്ടർമാരെ നിയോഗിച്ചു. പുരുഷന്മാരുടെ സലൂണുകളിലും സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളിലും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 32 വനിതാ-പുരുഷ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി. അംഗീകൃത ഉൽപ്പന്നങ്ങളും ഉപകരണങ്ങളും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഇവർ ഉറപ്പാക്കും. വീടുകളിലും പൊതുസ്ഥലങ്ങളിലും വന്ന് നിയമവിരുദ്ധമായി മൃഗങ്ങളെ അറവ് നടത്തുന്ന ലൈസൻസില്ലാത്ത അലഞ്ഞുതിരിയുന്ന കശാപ്പുകാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇതിനായി 239 ഇൻസ്പെക്ടർമാരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഔദ്യോഗിക അറവുശാലകൾക്ക് പുറത്ത് നടത്തുന്ന അറവുകൾ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാത്തതിനാൽ അത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അൽ തുനൈജി മുന്നറിയിപ്പ് നൽകി. ഇത്തരം കശാപ്പുകാർക്ക് ഇസ്‌ലാമികമായ അറവ് നിയമങ്ങളെക്കുറിച്ചോ പകര്ച്ചവ്യാധികളെക്കുറിച്ചോ കൃത്യമായ ധാരണയുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബീച്ചുകളും പൊതുചത്വരങ്ങളും: പെരുന്നാൾ അവധി ആഘോഷിക്കാൻ ആളുകൾ എത്തുന്ന ബീച്ചുകളിലും പാർക്കുകളിലും സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ലൈഫ് ഗാർഡുമാരെയും ഇൻസ്പെക്ടർമാരെയും വിന്യസിക്കും. നഗരത്തിലെ എല്ലാ ഈദ് ഗാഹുകളും പെരുന്നാൾ നിസ്കാരത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നിലം നിരപ്പാക്കൽ, പാർക്കിംഗ് സൗകര്യം ഒരുക്കൽ, ശുചീകരണം, കീടനിയന്ത്രണം (Pest control) എന്നിവ പൂർത്തിയാക്കി. പൊതുജനങ്ങൾ നഗരസഭയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, നിയമലംഘനങ്ങളോ പരാതികളോ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 993 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.