Mobile Phone സ്‌ക്രീൻ ടൈം കുറയ്ക്കൽ; അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കാൻ ഈ രാജ്യം…..

Mobile Phone കുട്ടികളിലെ സ്‌ക്രീൻ ടൈം കുറയ്ക്കാൻ നടപടികളുമായി സ്വീഡൻ. അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കാനുള്ള നടപടികളാണ് സ്വീഡൻ നടത്തുന്നത്. ക്ലാസ്റൂം സാങ്കേതികവിദ്യയോടുള്ള രാജ്യത്തിന്റെ സമീപനത്തിൽ തന്നെ ഇത് നിർണായക കാൽവയ്പ്പാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാർഥികൾക്കിടയിൽ, പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ, വായനാ സമയം വർധിപ്പിക്കുന്നതിനും സ്‌ക്രീൻ ഉപയോഗം കുറയ്ക്കുന്നതിനുമുള്ള സ്വീഡിഷ് സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

കോവിഡിന് ശേഷം 2023 മുതൽ, മധ്യ-വലതു സഖ്യ സർക്കാർ സ്‌കൂളുകളിൽ പുസ്തകങ്ങളുടെ ഉപയോഗവും പരമ്പരാഗത പഠനരീതികളുമാണ് പ്രോത്സാഹിപ്പിച്ചത്. മൊബൈൽ സ്‌ക്രീൻ ഉപയോഗം കൊണ്ട് വിദ്യാർഥികളിൽ വായനയും എഴുത്തും കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് ഈ തീരുമാനം എടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സാക്ഷരതാ നിലവാരത്തിലും കുറവുണ്ടായതായി അധികൃതർ കണ്ടെത്തി. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഇത് പ്രകടമാണെന്നും സ്വീഡിഷ് പാർലമെന്റ് എഡ്യുക്കേഷൻ കമ്മിറ്റി ചെയർപേഴ്‌സൺ ജോർ ഫോർസെൽ വ്യക്തമാക്കി.

കുട്ടികൾക്ക് പുസ്തകങ്ങളും പരമ്പരാഗത പഠനരീതികളുമാണ് നല്ലതെന്ന് തങ്ങൾ വിശ്വസിക്കുന്നതിനാലാണ് സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതെന്ന് ഫോർസെൽ പറഞ്ഞതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികളിൽ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ആശങ്കകൾ ഉന്നയിക്കുന്നതിനാൽ, ഒട്ടേറെ രാജ്യങ്ങൾ ഇതിനോടകം തന്നെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പരമ്പരാഗത പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീഡൻ ഇതിനകം സ്വീകരിച്ചിട്ടുള്ളത്.

Unpaid Pay ശമ്പളം നൽകിയില്ല; സ്‌പോൺസറുടെ വീട്ടിലെ സാധനങ്ങൾ തല്ലിതകർത്ത് വീട്ടുജോലിക്കാരി

Unpaid Pay കുവൈത്ത് സിറ്റി: ശമ്പളം നൽകിയില്ലെന്ന പേരിൽ സ്‌പോൺസറുടെ വീട്ടിലെ സാധനങ്ങൾ തല്ലിതകർത്ത് വീട്ടുജോലിക്കാരി. കുവൈത്തിലാണ് സംഭവം. ശമ്പളം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വീട്ടുജോലിക്കാരി സ്‌പോൺസറുടെ വീട്ടിനുള്ളിൽ നാശനഷ്ടങ്ങൾ വരുത്തിയത്. സംഭവത്തിന് പിന്നാലെ സ്‌പോൺസർ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നിയമ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Airspace Closed കുവൈത്ത് വ്യോമപാത താത്ക്കാലികമായി അടച്ചു; വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടു

Airspace Closed കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപാത താത്ക്കാലികമായി അടച്ചു. വ്യാഴാഴ്ച പുലർച്ചെ 4:50 മുതൽ കുവൈത്ത് വ്യോമപാത താത്ക്കാലികമായി അടച്ചതായി കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്തിന്റെ വ്യോമപാത സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനങ്ങൾ അംഗീകൃത നടപടിക്രമങ്ങൾ അനുസരിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും അധികൃതർ വ്യക്തമാക്കി.

പ്രദേശത്തെ സിവിൽ വ്യോമഗതാഗതത്തിന് ഭീഷണിയാകാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലും, കുവൈത്തിനെതിരെ നടന്നതായി അധികൃതർ വിശേഷിപ്പിച്ച ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സുരക്ഷാ വകുപ്പുകളുമായും ചേർന്ന് സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും അപകടസാധ്യത പൂർണമായും അവസാനിച്ചതായി സ്ഥിരീകരിക്കുന്നതോടെ വ്യോമപാത വീണ്ടും തുറന്ന് വിമാന സർവീസുകൾ സാധാരണ നിലയിലാക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാരും വിമാനക്കമ്പനികളും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുകയും ബന്ധപ്പെട്ട നിർദേശങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Accident in Kuwait കുവൈത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു

Accident in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടം. ഫഹാഹിൽ എക്സ്പ്രസ് ഹൈവേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച്, ഒരു വാഹനം മറിഞ്ഞതിനെ തുടർന്ന് ഇന്ധന ടാങ്കർ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

മംഗഫ് അഗ്നിശമന കേന്ദ്രത്തിലെ സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തുടർന്ന് സംഭവസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അപകടത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Hijri New Year Holiday ഹിജ്‌റ പുതുവർഷം; അവധി പ്രഖ്യാപിച്ച് കുവൈത്ത്

Hijri New Year Holiday കുവൈത്ത് സിറ്റി: ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് കുവൈത്ത്. 1448-ാം ഹിജ്‌റി പുതുവത്സരത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധിയെക്കുറിച്ച് കുവൈത്ത് മന്ത്രിസഭ തീരുമാനം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ദുൽഹിജ്ജ മാസത്തിന് 29 ദിവസമാണെങ്കിൽ, ജൂൺ 16 ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കും. സർക്കാർ ഓഫീസുകളിലും മന്ത്രാലയങ്ങളിലുമുള്ള ജോലി ജൂൺ 17 ബുധനാഴ്ച പുനരാരംഭിക്കും. അതേസമയം ദുൽഹിജ്ജ മാസത്തിന് 30 ദിവസമാണെങ്കിൽ, ജൂൺ 17 ബുധനാഴ്ച ഔദ്യോഗിക അവധിയായിരിക്കും. കൂടാതെ ജൂൺ 18 വ്യാഴാഴ്ച രണ്ട് അവധികൾക്കിടയിലെ വിശ്രമദിനമായി കണക്കാക്കും. ഈ സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ജൂൺ 21 ഞായറാഴ്ച പുനരാരംഭിക്കും.

പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ പൊതുതാൽപര്യം പരിഗണിച്ച് തങ്ങളുടെ അവധി ക്രമീകരണങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ നിർദേശപ്രകാരം തീരുമാനിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

Expatriate Death പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് കുവൈത്ത്

Expatriate Death കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ പ്രവാസിയെയാണ് ഫർവാനിയയിലെ ഒരു താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. 1984-ൽ ജനിച്ച പ്രവാസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹതാമസക്കാരനായ മറ്റൊരു പ്രവാസി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വദേശത്തുള്ള കുടുംബത്തെ സഹായിക്കേണ്ട ബാധ്യതയും കാരണം ഇയാൾ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Heart Attack ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

Heart Attack കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. നൂറനാട് കോട്ടക്കാട്ടുശേരി ബിജു നിവാസിൽ ശ്രീനിഷാണ് മരിച്ചത്. 47 വയസായിരുന്നു. ഫർവാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. അൽഗാനിം എഞ്ചിനീയറിംഗ് കമ്പനി ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

Residency Law Violators കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന; 76 നിയമ ലംഘകർ പിടിയിൽ, 17 വാഹനങ്ങൾ കണ്ടുകെട്ടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും നിയമ ലംഘകരെ പിടികൂടുന്നതിനും നിയമം കർശനമായി നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ജൂൺ 4 മുതൽ 7 വരെയുള്ള തീയതികളിൽ നടത്തിയ പരിശോധനാ ക്യാമ്പെയ്‌നിൽ 19,788 ട്രാഫിംഗ് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 23 വ്യക്തികളെ കസ്റ്റഡിയിലെടുത്തു. 76 താമസ നിയമ ലംഘകരും സാധുവായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാത്ത 6 പേരും അറസ്റ്റിലായി. 17 വാഹനങ്ങൾ കണ്ടുകെട്ടി. പിടിയിലായതിൽ പ്രായപൂർത്തിയാകാത്ത 13 പേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy