
Vehicle Safety ദുബായ്: വേനൽക്കാലത്ത് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തണമെന്ന് ഡ്രൈവർമാരോട് നിർദ്ദേശിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഉയർന്ന താപനില വണ്ടിയുടെ കൂളിങ് സിസ്റ്റത്തെയും ടയറുകളുടെ മർദ്ദത്തെയും കാര്യമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തേണ്ടതാണ്. യുഎഇ ആഭ്യന്തര മന്ത്രാലയം എല്ലാ വർഷവും നടത്തിവരാറുള്ള സേഫ് സമ്മർ എന്ന ദേശീയ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ആർടിഎയും ഈ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ദുബായിലെ പ്രധാന റോഡുകളിലെ ബിൽബോർഡുകൾ, കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലെ ഡിജിറ്റൽ സ്‌ക്രീനുകൾ, സ്മാർട് ആപ്പുകൾ, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി വണ്ടിയുടെ കാര്യക്ഷമതയും ടയറുകളുടെ ഗുണനിലവാരവും പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖസൈമി പറഞ്ഞു.
യാത്രയ്ക്കിടയിൽ വാഹനം പെട്ടെന്ന് കേടാകുന്നത് വഴിയുണ്ടാകുന്ന ഗുരുതരമായ ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഓരോ യാത്രയ്ക്ക് മുൻപും ടയർ പ്രഷർ, എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവ പരിശോധിച്ച് വണ്ടിക്ക് തകരാറുകളോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പാക്കുന്നത് ഡ്രൈവർമാർ ശീലമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എയർ കണ്ടീഷണർ (എസി) ഓണാക്കിയിട്ടാണെങ്കിൽ പോലും കുട്ടികളെ ഒരു കാരണവശാലും വണ്ടിക്കുള്ളിൽ തനിച്ചാക്കി പോകരുത്. കനത്ത ചൂടിൽ മിനിറ്റുകൾക്കകം വണ്ടിക്കുള്ളിലെ വായു ശ്വാസംമുട്ടലിനും മരണത്തിനും വരെ കാരണമായേക്കാം. പൂർണമായും അടച്ചിട്ട വാഹനത്തിനുള്ളിൽ എസി മാത്രം മതിയായ സുരക്ഷ നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയർന്ന ചൂടിൽ ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാൻ ടയറുകളിലെ വായുമർദ്ദം കൃത്യമാണെന്നും അവയ്ക്ക് മറ്റ് കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്നും ഉറപ്പാക്കണം. വേനൽക്കാലത്ത് എൻജിൻ ചൂടാകാൻ സാധ്യത കൂടുതലായതിനാൽ എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. കനത്ത ചൂടുള്ള ദിവസങ്ങളിൽ വണ്ടിക്കുള്ളിൽ ശരിയായ തണുപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എസി സംവിധാനം പരിശോധിക്കുക. അടിയന്തര ഘട്ടങ്ങളിൽ വാഹനം സുരക്ഷിതമായി നിർത്താൻ ബ്രേക്കുകളുടെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും തകരാറുള്ള ഭാഗങ്ങൾ വേഗത്തിൽ മാറ്റുകയും ചെയ്യുക. വിൻഡ്സ്‌ക്രീൻ, റിയർ വിൻഡോ, ലൈറ്റുകൾ എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത് ഡ്രൈവിങ്ങിനിടയിലെ കാഴ്ച വ്യക്തമാക്കാൻ സഹായിക്കും. വണ്ടി ദീർഘനേരം നേരിട്ട് വെയിൽ അടിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Dubai Accident ദുബായ് എമിറേറ്റ്‌സ് റോഡിലെ വാഹനാപകടം; പ്രവാസി തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Dubai Accident ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിലെ വാഹനാപകടത്തിൽ മരിച്ച പ്രവാസി തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നിരുന്നു. അതിനാൽ തിരിച്ചറിയൽ പൂർത്തിയായത് ഏറെ സങ്കീർണവും വേദനാജനകവുമായ നടപടിക്രമങ്ങൾക്കൊടുവിലാണെന്ന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന കമ്പനി വ്യക്തമാക്കി. ഉത്തർപ്രദേശ് സ്വദേശികളായ മർക്കണ്ഡേയ ചൗഹാൻ (39), അബ്ദുൽ റഷീദ് (38), മുഹമ്മദ് സാഖിബ് (31), തെലങ്കാന സ്വദേശികളായ സലിം സയ്യിദ് (51), അബ്ദുൽ റഫീഖ് (37), തിരുപ്പതി ഗൊല്ലപ്പള്ളി (23) ശ്രീലങ്കയിലെ നോർത്തേൺ പ്രവിശ്യയിൽ നിന്നുള്ള സാമുവൽ രംഗസാമി (34) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ചയാണ് എമിറേറ്റ്‌സ് റോഡിൽ മിനിബസ് ട്രക്കിലിടിച്ച് അപകടമുണ്ടായത്. ദുബായിലെ നിർമാണ സ്ഥലത്തുനിന്നും ജോലി കഴിഞ്ഞ് ഷാർജയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന മിനിബസ് എമിറേറ്റ്‌സ് റോഡിൽ കേടായിക്കിടന്ന ട്രക്കിന് പിന്നിലിടിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾ അന്നേ ദിവസം നിർബന്ധിത ഡ്യൂട്ടിയിലായിരുന്നില്ല. കമ്പനി വാരാന്ത്യങ്ങളിൽ നൽകുന്ന അധികവേതനത്തോടുകൂടിയുള്ള ഓവർടൈം ജോലി സ്വമേധയാ തിരഞ്ഞെടുത്തവരായിരുന്നു ഇവർ. അപകടത്തിൽ പരുക്കേറ്റ ഒൻപത് പേരിൽ നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ മറ്റ് അഞ്ച് പേർ നേരത്തെ ആശുപത്രി വിട്ടിരുന്നു.
Flight Ticket Rate പരസ്യം കണ്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ…..
Flight Ticket Rate ദുബായ്: പരസ്യം കമ്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ. എന്നാൽ, പത്രങ്ങളിലും സോഷ്യൽ മീഡിയയിലും കാണുന്ന ആകർഷകമായ ഓഫർ വിലകൾ കണ്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുന്ന യുഎഇയിലെ പ്രവാസികൾക്ക് പലപ്പോഴും ഒടുവിൽ കിട്ടുന്നത് വലിയൊരു സാമ്പത്തിക ബാധ്യതയാണ്. പരസ്യത്തിൽ കാണിച്ച കുറഞ്ഞ തുകയേക്കാൾ വളരെ ഉയർന്ന തുകയാണ് ബുക്കിംഗിന്റെ അവസാന ഘട്ടത്തിൽ പലർക്കും നൽകേണ്ടി വരുന്നത്. എന്തുകൊണ്ടാണ് ഈ വില വ്യത്യാസം വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇങ്ങനെ വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് യുഎഇയിലെ യാത്രാരംഗത്തെ വിദഗ്ദ്ധർ.
ഇതിന് പിന്നിൽ വിമാനക്കമ്പനികളുടെ വ്യാജ പരസ്യങ്ങളല്ല, മറിച്ച് അവരുടെ ഡൈനാമിക് പ്രൈസിംഗ് രീതിയും വളരെ കുറഞ്ഞ സീറ്റുകൾ മാത്രം ഓഫർ നിരക്കിൽ നൽകുന്നതുമാണെന്ന് ട്രാവൽ ഏജൻസി ഉടമകൾ വ്യക്തമാക്കുന്നു. പരസ്യങ്ങളിൽ നൽകുന്ന തുകകൾക്ക് അപ്പുറം ടിക്കറ്റ് നിരക്കുകൾ ഇത്ര രൂപ മുതൽ ആരംഭിക്കുന്നു എന്ന പ്രയോഗമാണ് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഒരു വിമാനത്തിലെ വളരെ കുറഞ്ഞ എണ്ണം സീറ്റുകൾക്ക് മാത്രമായിരിക്കും ഈ ഓഫർ വില ലഭിക്കുക. ഈ സീറ്റുകൾ പെട്ടെന്ന് തന്നെ വിറ്റുതീരുകയും അതിന് ശേഷം ടിക്കറ്റ് തിരയുന്നവർക്ക് ഉയർന്ന നിരക്കിലുള്ള അടുത്ത കാറ്റഗറി സീറ്റുകൾ ലഭിക്കുകയുമാണ് ചെയ്യുന്നത്.
കൂടാതെ വിമാനക്കമ്പനികളുടെ കമ്പ്യൂട്ടർ സിസ്റ്റം യാത്രാക്കാരുടെ തിരക്ക്, സീറ്റുകളുടെ ലഭ്യത, സീസൺ എന്നിവ അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ തത്സമയം മാറ്റിക്കൊണ്ടിരിക്കാറുണ്ട്. പ്രത്യേകിച്ച് സ്‌കൂൾ അവധിക്കാലം, പെരുന്നാൾ, ഓണം തുടങ്ങിയ സീസണുകളിൽ മിനിറ്റുകൾക്കുള്ളിൽ വില കുതിച്ചുയരാറുണ്ട്.
ഓഫർ ടിക്കറ്റുകൾക്ക് കർശനമായ നിബന്ധനകൾ ഉണ്ടാകുമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. യാത്ര ചെയ്യുന്ന തീയതികൾ മാറ്റാൻ പറ്റില്ലാത്തതും റീഫണ്ട് ലഭിക്കാത്തതുമായ ടിക്കറ്റുകൾ പലരും പരസ്യത്തിലെ വലിയ അക്ഷരത്തിലുള്ള വില മാത്രം നോക്കുമ്പോൾ ശ്രദ്ധിക്കാറില്ല. അതിനാൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ പരസ്യങ്ങളിലെ ആകർഷകമായ വില മാത്രം നോക്കി ഇരിക്കാതെ എത്രയും നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കണം. ബുക്കിംഗ് നടത്തുമ്പോൾ നികുതികളും മറ്റ് അധിക ചാർജുകളും ഉൾപ്പെടെയുള്ള അവസാന തുക എത്രയാണെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്നും യാത്രാരംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.
UAE Weather യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ; ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ
UAE Weather ദുബായ്: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ചില സമയങ്ങളിൽ പൊടിയും മണലും നിറഞ്ഞ കാറ്റ് വീശാനിടയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ മിതമായതോ ആയിരിക്കും. വൈകുന്നേരത്തോടെ ചിലപ്പോൾ കടൽ പ്രക്ഷുബ്ധമാകും. ദുബായ്, അബുദാബി, ഷാർജ എന്നീ പ്രധാന നഗരങ്ങളിലെ താപനില പരമാവധി 39ºC, 40ºC, 40ºC എന്നിങ്ങനെ ഉയരും. അതേസമയം ഇവിടങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില യഥാക്രമം 30ºC, 29ºC, 29ºC എന്നിങ്ങനെയാകും.
Federal Jobs യുഎഇയിലെ ഫെഡറൽ ജോലികൾ 100 ശതമാനം സ്വദേശിവത്ക്കരിക്കാൻ കഴിയില്ലെന്ന് ധനകാര്യസഹമന്ത്രി; കാരണമിത്…..
Federal Jobs അബുദാബി: യുഎഇയിലെ ഫെഡറൽ സർക്കാർ ജോലികളിൽ 100 ശതമാനവും സ്വദേശിവൽക്കരിക്കുകയെന്നത് പ്രായോഗികമല്ലെന്ന് ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ തൊഴിൽ വിപണിയിലെ യാഥാർത്ഥ്യങ്ങളും ജനസംഖ്യാപരമായ ഘടനയും കണക്കിലെടുക്കുമ്പോൾ എല്ലാ മേഖലകളിലും സമ്പൂർണ്ണ സ്വദേശിവൽക്കരണം സാധ്യമല്ലെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ സെഷനിൽ അദ്ദേഹം വിശദീകരിച്ചു.
2025-ലെ കണക്കുകൾ പ്രകാരം ഫെഡറൽ സർക്കാർ ജീവനക്കാരിൽ 65 ശതമാനവും യുഎഇ പൗരന്മാരാണ്. കഴിഞ്ഞ വർഷം മാത്രം 5,370 സ്വദേശികളെയാണ് സർക്കാർ വിവിധ തസ്തികകളിലായി നിയമിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെഷനിൽ എഫ്എൻസി അംഗം സാറാ ഫലക്നാസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ജോലികളിൽ ഗണ്യമായ ഒരു ഭാഗം ഇപ്പോഴും വിദേശികളാണ് കൈവശം വച്ചിരിക്കുന്നതെന്നും സ്വദേശികളുടെ ശതമാനം ഇനിയും വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടോയെന്നുമായിരുന്നു ചോദ്യം. യുഎഇയിലെ സ്വദേശി ജനസംഖ്യയും വിദേശി ജനസംഖ്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിശാലമായ തൊഴിൽ വിപണിയിൽ നികത്തേണ്ട തസ്തികകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സ്വദേശി ഉദ്യോഗാർത്ഥികളുടെ എണ്ണം കുറവാണ്. കൂടാതെ എല്ലാ തസ്തികകളിലേക്കും ആവശ്യമായ യോഗ്യതയുള്ള സ്വദേശികളെ മാത്രം കണ്ടെത്തുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല. അതുകൊണ്ട് തന്നെ 100 ശതമാനത്തിന് പകരം 65 ശതമാനം എന്ന നിരക്കിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്വദേശി പൗരന്മാർക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്വകാര്യമേഖലയിൽ അവരുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിലും ഫെഡറൽ പദ്ധതിയായ ‘നഫീസ്’ മികച്ച പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വദേശികൾക്ക് ജോലി നൽകുക എന്നത് മാത്രമല്ല, അവർക്ക് ദീർഘകാല തൊഴിൽ സുസ്ഥിരത ഉറപ്പാക്കുക എന്നതും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Al Taawun Tunnel യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഷാർജ അൽ താവൂൻ സ്ട്രീറ്റിൽ ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം
Al Taawun Tunnel ഷാർജ: അൽ താവൂൻ ടണൽ വികസന പദ്ധതിയുടെ ഭാഗമായി അൽ താവൂൻ സ്ട്രീറ്റിൽ ജൂൺ 13 ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം. ഷാർജ റോഡ് സ് ആൻഡ് ട്രാൻസ്‌പോർട്ടാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 13 മുതൽ ഷാർജയ്ക്കും ദുബായിക്കും ഇടയിൽ യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ ഗതാഗത വഴിതിരിച്ചുവിടലുകൾ പാലിക്കണം. നിലവിലുള്ള അൽ താവൂൻ റൗണ്ട് എബൗട്ടിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് താത്ക്കാലികമായ അടച്ചിടലും ഗതാഗത വഴിതിരിച്ചുവിടലും ആവശ്യമാണെന്ന് അതോറിറ്റി അറിയിച്ചു.
ഷാർജയുടെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. അംഗീകൃ ഗതാഗത മാനേജ്‌മെന്റ് പദ്ധതി പ്രകാരം ദുബായിലേക്കും അൽ നഹ്ദ പാലത്തിലേക്കും പോകുന്ന വാഹനങ്ങൾ അൽ കോർണിഷ് സ്ട്രീറ്റ് വഴി തിരിച്ചുവിടും. അൽ നഹ്ദ പാലത്തിൽ നിന്നും ഷാർജയിലേക്ക് വരുന്ന വാഹനമോടിക്കുന്നവരെ അതോറിറ്റി അംഗീകരിച്ച ബദൽ റൂട്ടുകൾക്ക് അനുസൃതമായി പുതുതായി വികസിപ്പിച്ച അൽ താവൂൻ സ്ട്രീറ്റിലേക്ക് വഴി തിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
Dubai Accident ദുബായ് എമിറേറ്റ്‌സ് റോഡിലെ വാഹനാപകടം; പരിക്കേറ്റവരിൽ 2 മലയാളികൾ, കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി പ്രവാസി സംരംഭകൻ
Dubai Accident ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ 2 മലയാളികളും. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ. കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് അദ്ദേഹം നൽകുന്നത്.
അപകടത്തിൽ ജീവൻ പൊലിഞ്ഞ ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതവും രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപന ചെയ്തിരിക്കുന്നത്.
ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. അതേസമയം, അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.
മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. ഇതിൽ രണ്ട് മലയാളികളും ഉൾപ്പെടും. ഒരാൾ നേപ്പാൾ സ്വദേശിയാണ്. പരുക്കേറ്റവരിൽ അഞ്ച് പേർ ഇതിനകം ആശുപത്രി വിട്ടു. മൂന്ന് ഇന്ത്യക്കാർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനി ബസിടിച്ചായിരുന്നു അപകടം ഉണ്ടായത്.
Murder Case ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം; മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു
Murder Case ഷാർജ: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കി പോലീസ്. മരിച്ച യുവാവിന്റെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സമൂഹമാധ്യമത്തിലെ കടുത്ത വാഗ്വാദങ്ങൾക്കും പരസ്പരമുള്ള പോരട്ടത്തിനും ശേഷം സംഘം ചേർന്നുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടിയുടെ മൃതദേഹമാണ് ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ നിന്ന് ഫൊറൻസിക് വിഭാഗത്തിലേക്ക് മാറ്റിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപട ക്രമങ്ങൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ ഒരു മലയാളിയ്ക്ക് ഗുരുതര പരുക്കേൽക്കുയും ചെയ്തിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം, കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുഹൈറ പൊലീസ് ഷാർജ പ്രോസിക്യൂഷന് കൈമാറി.ജൂൺ ഒന്നിന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ടിക് ടോക്കിൽ സജീവമായ ഇസ്മായീലും പ്രതികളും തമ്മിൽ ചില പ്രശ്‌നങ്ങളുടെ പേരിൽ ലൈവായി പരസ്പരം വെല്ലുവിളികളുയർത്തിയിരുന്നു. സംഭവദിവസം രാവിലെ എട്ടരയോടെ ഷാർജയിലെ കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ ഇവർ സംഗമിക്കുകയും കടുത്ത വാഗ്വാദങ്ങൾക്കൊടുവിൽ പരസ്പരം ഏറ്റുമുട്ടുകയും അഞ്ച് പേർ ചേർന്ന് മരപ്പലകയടക്കമുള്ള വസ്തുക്കളും കൂർത്ത ആയുധവും ഉപയോഗിച്ച് ഇസ്മായീലിനെ പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇസ്മായീൽ രാത്രിയോടെ മരിച്ചു.
Iran Attack ബഹ്‌റൈനും കുവൈത്തിനും നേരെയുള്ള ഇറാൻ ആക്രമണങ്ങൾ; ശക്തമായി അപലപിച്ച് യുഎഇ
Iran Attack ദുബായ്: ബഹ്‌റൈനും കുവൈത്തിനും ജോർദാനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ഇറാൻ നടത്തിയ ഭീകരാക്രമണങ്ങൾ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മൂന്ന് രാജ്യങ്ങളോടും യുഎഇ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും യുഎഇ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.
Whale shark ദുബായിലെ കടൽത്തീര റെസ്റ്റോറന്റിന് സമീപം തിമിംഗല സ്രാവിനെ കണ്ടെത്തി
Whale shark ദുബായ്: ദുബായിലെ കടൽത്തീര റെസ്റ്റോറന്റിന് സമീപം തിമിംഗല സ്രാവിനെ കണ്ടെത്തി. ദുബായിലെ ജുമൈറ ഫിഷിംഗ് ഹാർബറിലെ പ്രശസ്തമായ ‘3 ഫിൽസ്’ (3 Fils) റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അതിഥികളെയും വഴിയാത്രക്കാരെയും ഒരേപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് തീരക്കടലിൽ ഭീമൻ തിമിംഗല സ്രാവിനെ കണ്ടെത്തിയത്. റസ്റ്റോറന്റിനോട് ചേർന്നുള്ള കടൽപാലത്തിന് തൊട്ടരികിലൂടെ ഭീമാകാരനായ ഈ സ്രാവ് ശാന്തമായി തെന്നിനീങ്ങുന്ന ദൃശ്യങ്ങൾ റെസ്റ്റോറന്റ് അധികൃതർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു. ‘അപ്രതീക്ഷിത അതിഥി! പോൾക്ക തിമിംഗല സ്രാവ്’ എന്ന അടിക്കുറിപ്പോടെയാണ് റെസ്റ്റോറന്റ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. തിമിംഗല സ്രാവുകളുടെ സവിശേഷതയായ വലിയ പരന്ന തലയും ശരീരത്തിലെ വെളുത്ത പുള്ളികളും ദൃശ്യങ്ങളിൽ വളരെ വ്യക്തമായി കാണാൻ കഴിയും. തിരക്കേറിയ ജുമൈറ തീരത്ത്, അതും റെസ്റ്റോറന്റിനോട് ഇത്രയും അടുത്തായി തിമിംഗല സ്രാവിനെ കണ്ടത് ഭക്ഷണം കഴിക്കാനെത്തിയവർക്ക് തികച്ചും അവിസ്മരണീയമായ അനുഭവമായിരുന്നു.
ലോകത്തിലെ നിലവിലുള്ളതിൽ വെച്ച് ഏറ്റവും വലിയ മത്സ്യ ഇനമാണ് തിമിംഗല സ്രാവുകൾ. പേരിൽ സ്രാവ് എന്നുണ്ടെങ്കിലും ഇവ മനുഷ്യർക്ക് ഒട്ടും അപകടകാരികളല്ല എന്നാണ് സമുദ്ര ജീവിശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. കടലിലെ പ്ലവകങ്ങളും ചെറിയ മീനുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. യുഎഇയുടെ ഉൾക്കടലുകളിൽ തിമിംഗല സ്രാവുകളെ കാണാറുണ്ടെങ്കിലും, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പൊതു കടൽത്തീരങ്ങളിലോ ഹാർബറുകളിലോ ഇവ വളരെ അപൂർവ്വമായാണ് വരുന്നത്.