
Tik Tok Murder ഷാർജ: സമൂഹ മാധ്യമങ്ങളിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഷാർജയിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കണ്ണൂർ സ്വദേശി ഇസ്മായില്‍ (40) ആണ് കൊല്ലപ്പെട്ടത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്ന് ജന്മനാട്ടിൽ കബറടക്കം നടക്കും. ടിക്ടോക്കിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ഈ മാസം ഒന്നിനാണ് ഇസ്മായിൽ കൊല്ലപ്പെട്ടത്. പ്രവാസ ലോകത്തെയും ജന്മനാടിനെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കൊലപാതകത്തിൽ ഉൾപ്പെട്ട 5 മലയാളികളെ ഷാർജ പൊലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ഏറെ നാളായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്ന ഇസ്മായിലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബവും സുഹൃത്തുക്കളും വലിയ വേദനയിലാണ്. പ്രമുഖ നിയമസഹായ സ്ഥാപനമായ ‘യാബ് ലീഗൽ സർവീസസ്’ ആണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കിയത്. ഈ വിഷയത്തിൽ കൃഷി മന്ത്രി ടി.സിദ്ധിഖും ഇടപെട്ടിരുന്നു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
1994-ൽ വെറുംകൈയോടെ ദുബായിലേക്ക്; മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വിജയഗാഥ രചിച്ച് ഒരു മലയാളി
Malayali in Dubai ദുബായ്: 1994-ൽ ആദ്യമായി ദുബായിൽ എത്തിയപ്പോൾ തന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥനാക്കിയ കാര്യം എന്താണെന്ന് കോശി ജോസഫ് ഇന്നും ഓർക്കുന്നുണ്ട്. അത് അവിടുത്തെ കടുത്ത ചൂടോ, അപരിചിതമായ നഗരമോ, അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് ജീവിതം പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വരുന്നതിന്റെ സമ്മർദ്ദമോ ആയിരുന്നില്ല. മറിച്ച്, എല്ലാം ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞേക്കാം എന്ന അനിശ്ചിതത്വവും, യുഎഇയിൽ അതിജീവിക്കണമെങ്കിൽ എത്രയും വേഗം സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം എന്ന തിരിച്ചറിവുമായിരുന്നു അദ്ദേഹത്തെ അലട്ടിയത്. എന്നാൽ, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ, ആ അനിശ്ചിതത്വമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമെന്ന് കോശി വിശ്വസിക്കുന്നു. “വിജയം എന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല. എന്നാൽ കഠിനാധ്വാനവും ദൃഢനിശ്ചയവും മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മനസ്സുമുണ്ടെങ്കിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും,” കോശി ജോസഫ് ഗൾഫ് ന്യൂസിനോട് പറഞ്ഞു. 1990-കളിൽ യുഎഇയിലേക്ക് കുടിയേറിയ ഭൂരിഭാഗം പ്രവാസികളെയും പോലെ, മെച്ചപ്പെട്ട ജോലിയും സാമ്പത്തിക ഭദ്രതയും തേടിയാണ് ഇന്ത്യയിൽ നിന്ന് കോശി ജോസഫും ദുബായിൽ എത്തിയത്. “ആ സമയത്ത് യുഎഇ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ രാജ്യം ആകർഷിച്ചു. പശ്ചാത്തലം നോക്കാതെ, കഴിവും ദൃഢനിശ്ചയവുമുള്ള ആർക്കും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ഇടമായാണ് ഞാൻ യുഎഇയെ കണ്ടത്,” അദ്ദേഹം ഓർക്കുന്നു. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിലായിരുന്നു കോശിയുടെ വിദ്യാഭ്യാസമെങ്കിലും, ദുബായിൽ ഒരു അക്കൗണ്ടന്റായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഫിനാൻഷ്യൽ അക്കൗണ്ടന്റായും ജോലി ചെയ്തു. കാലക്രമേണ, യുഎഇയിലെ ബിസിനസ്സ് സ്ഥാപനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറാൻ തുടങ്ങിയതോടെ അദ്ദേഹത്തിന് ഇൻഫർമേഷൻ ടെക്‌നോളജി (IT) മേഖലയിൽ താൽപ്പര്യമേറി. യുഎഇയുടെ ബഹുസംസ്കാര അന്തരീക്ഷവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും തന്നെ ഏറെ ആകർഷിച്ചുവെന്ന് അദ്ദേഹം പറയുന്നു. എങ്കിലും, ഒരു പുതിയ രാജ്യവുമായി പൊരുത്തപ്പെടുക, വ്യത്യസ്ത ബിസിനസ്സ് രീതികൾ മനസ്സിലാക്കുക, മികച്ച സൗഹൃദവലയം ഉണ്ടാക്കുക എന്നിവയ്‌ക്കെല്ലാം വലിയ ക്ഷമയും കഠിനാധ്വാനവും ആവശ്യമായിരുന്നു. മുഴുസമയ ജോലി ചെയ്യുന്നതിനൊപ്പം തന്നെ തന്റെ സാങ്കേതിക അറിവ് വർദ്ധിപ്പിക്കുന്നതിനായി പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ നേടാൻ അദ്ദേഹം വർഷങ്ങൾ നീക്കിവെച്ചു. തുടർന്ന് 2000-ൽ, ഭൂരിഭാഗം പ്രവാസികളും മടിക്കുന്ന ഒരു വലിയ പരീക്ഷണത്തിന് കോശി മുതിർന്നു. സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് അദ്ദേഹം ദുബായിൽ സ്വന്തമായി ബിസിനസ്സ് ആരംഭിച്ചു. ആൽഫ ബൈറ്റ് കമ്പ്യൂട്ടേഴ്സ് (Alpha Byte Computers) എന്നാണ് കമ്പനിയുടെ പേര്. എച്ച്ആർ (HR), അക്കൗണ്ടിംഗ്, ഇൻവെന്ററി, വെയർഹൗസ് മാനേജ്‌മെന്റ് എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയർ നിർമ്മാണം. “സ്വന്തമായി ബിസിനസ്സ് തുടങ്ങുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. സാമ്പത്തിക നഷ്ടസാധ്യത, ദീർഘനേരത്തെ ജോലി, ഉപഭോക്താക്കളുടെ വിശ്വാസം പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുക്കുക എന്നിവയെല്ലാം അതിലടങ്ങിയിരുന്നു,” കോശി പറഞ്ഞു. സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയിൽ ബിസിനസ്സ് നടത്തുമ്പോൾ നിരന്തരമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുക എന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. എപ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കണം എന്ന സമ്മർദ്ദമാണ് അദ്ദേഹത്തിന്റെ ബിസിനസ്സിനെയും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും രൂപപ്പെടുത്തിയത്. ഈ അനുഭവങ്ങളെല്ലാം തന്നെ കൂടുതൽ കരുത്തനാക്കിയെന്നും അച്ചടക്കവും മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും പകർന്നുനൽകിയെന്നും കോശി വ്യക്തമാക്കുന്നു. പ്രതിസന്ധികളെ വളർച്ചയ്ക്കുള്ള അവസരങ്ങളായി കാണാൻ ഇതാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡില്‍ മറ്റ് വാഹനത്തെ പിന്തുടര്‍ന്ന് വെട്ടിച്ചുമാറ്രി, ദുബായില്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു
Dubai court ദുബായ്: റോഡിൽ മറ്റൊരു വാഹനത്തെ പിന്തുടരുകയും പെട്ടെന്ന് വെട്ടിച്ചുമാറ്റി അപകടം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. റോഡിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ യുഎഇ അധികൃതർ സ്വീകരിക്കുന്ന കർശനമായ ‘സീറോ ടോളറൻസ്’ (ഒട്ടും വിട്ടുവീഴ്ചയില്ലാത്ത) നയത്തിന് അടിവരയിടുന്നതാണ് ഈ നടപടിയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വ്യാഴാഴ്ച അറിയിച്ചു. ദുബായിലെ ട്രാഫിക് പ്രോസിക്യൂഷനാണ് വാഹനമോടിച്ചയാൾക്കെതിരെ തടവ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുകയും, പരാതിക്കാരന്റെ വാഹനത്തിന് മുന്നിലേക്ക് വെട്ടിച്ചു കയറ്റുകയും, അയാളെ പിന്തുടർന്ന് നിർബന്ധപൂർവ്വം വാഹനം നിർത്തിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഇതിനുപുറമെ, സ്വന്തം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പരാതിക്കാരനെ മർദ്ദിക്കുകയും ചെയ്തു. ശിക്ഷയുടെ ഭാഗമായി പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ സംഭവം എപ്പോഴാണ് അല്ലെങ്കിൽ എവിടെയാണ് നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിന് പിന്നാലെ സീനിയർ അഡ്വക്കേറ്റ് ജനറലും ട്രാഫിക് പ്രോസിക്യൂഷൻ തലവനുമായ കൗൺസിലർ സ്വലാഹ് അൽ ഫലാസി പ്രതികരണവുമായി രംഗത്തെത്തി. ഡ്രൈവർമാർ സ്വയം നിയന്ത്രണം പാലിക്കണമെന്നും സമൂഹത്തിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന റോഡ് മര്യാദകൾ അനുസരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഎഇയിൽ കടുത്ത ചൂടും പൊടിക്കാറ്റും തുടരും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
UAE Temperature അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടും പൊതുവെ വരണ്ട കാലാവസ്ഥയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച വരെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) വർധിക്കും. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമാണ് ഈർപ്പം കൂടുക. ഇതേത്തുടർന്ന് ഈ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയോടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളില്‍ അന്തരീക്ഷമായിരിക്കും. പടിഞ്ഞാറൻ മേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വരെ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമോ മിതമായ രീതിയിലോ ആയിരിക്കും. എന്നാൽ അറേബ്യൻ ഗൾഫിൽ വെള്ളിയാഴ്ചയും തിങ്കളാഴ്ച രാത്രിയോടെയും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.