
UAE weather അബുദാബി: യുഎഇയിൽ ശനിയാഴ്ച (ജൂൺ 27) പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന നിലയിലുള്ള മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും രാജ്യത്തുടനീളം പൊതുവെ ചൂടുള്ള അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചില ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 44°C വരെ ഉയർന്നേക്കാം. ദുബായില്‍ ഉയർന്ന താപനില മുൻദിവസത്തെ 40°C-ൽ നിന്നും കുറഞ്ഞ് 37°C ആകും. കുറഞ്ഞ താപനില 30°C ആയിരിക്കും. അബുദാബിയില്‍ ഉയർന്ന താപനില 38°C വരെയും കുറഞ്ഞ താപനില 27°C വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. ചില തീരദേശ-ഉൾപ്രദേശങ്ങളിൽ മഞ്ഞോ അല്ലെങ്കിൽ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ കാറ്റ് ശക്തമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
നിങ്ങൾക്ക് 5,000 ദിർഹത്തിന്റെ വൗച്ചർ സമ്മാനം, മണിക്കൂറുകള്‍ക്കകം മറ്റൊരു സന്ദേശം; യുഎഇ നിവാസികൾക്ക് നിരാശ
Tabby apologises email customers സാധനങ്ങൾ വാങ്ങുമ്പോൾ തുക ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കുന്ന യുഎഇ ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ ‘ടാബി’യിൽനിന്ന്, നിങ്ങൾക്ക് 5000 ദിർഹത്തിന്റെ വൗച്ചർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന ഇമെയിൽ വന്നു. എന്നാൽ മണിക്കൂറുകൾക്കകം അതൊരു തെറ്റായിരുന്നു എന്ന് വ്യക്തമാക്കി മറ്റൊരു സന്ദേശം ലഭിച്ചു. ജൂൺ 26 വെള്ളിയാഴ്ച, യുഎഇയിലെ നിരവധി താമസക്കാർക്കാണ് ടാബിയിൽ നിന്ന് “You won an Emirates voucher” എന്ന സബ്ജക്റ്റോടെയുള്ള ഇമെയിൽ ലഭിച്ചത്. എമിറേറ്റ്സ് ഫ്ലൈറ്റ് വൗച്ചർ റാഫിളിലെ വിജയികളിൽ ഒരാളാണ് നിങ്ങളെന്നും 5000 ദിർഹം മൂല്യമുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് വൗച്ചർ ലഭിക്കുമെന്നുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. സമ്മാനം കൈപ്പറ്റുന്നതിനായി ഡെലിവറി വിവരങ്ങൾ രേഖപ്പെടുത്താനും ഇമെയിലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ മുൻപ് അയച്ച സന്ദേശത്തിൽ ക്ഷമാപണം നടത്തിക്കൊണ്ട് ടാബി അടുത്ത ഇമെയിൽ അയച്ചു. സാങ്കേതിക പിശക് മൂലം തെറ്റായി അയച്ചതായിരുന്നു ആ സന്ദേശമെന്ന് കമ്പനി വ്യക്തമാക്കി. 5000 ദിർഹത്തിന്റെ വലിയൊരു സമ്മാനം അടിച്ചെന്ന സന്തോഷത്തിൽ പെട്ടെന്ന് നിരാശരായ നിരവധി ഉപഭോക്താക്കൾക്ക് ഈ തിരുത്ത് വലിയ തിരിച്ചടിയായി. തങ്ങളുടെ രണ്ടാമത്തെ ഇമെയിലിൽ ടാബി വ്യക്തമാക്കിയത് ഇങ്ങനെയാണ്:”ആ ഇമെയിൽ ഒരു പിശക് മൂലം അയച്ചുപോയതാണ്, ഞങ്ങൾ ഇതിൽ ഖേദിക്കുന്നു.” “ഒരു നല്ല വാർത്ത കേട്ടതിനുശേഷം അത് തിരികെ വാങ്ങുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥ ഞങ്ങൾക്ക് മനസ്സിലാകും. നിങ്ങളുടെ പ്രതീക്ഷകൾ അനാവശ്യമായി വർദ്ധിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു.” മുൻപത്തെ ഇമെയിൽ വിശ്വസിച്ച് ഡെലിവറിക്കായി തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഉപഭോക്താക്കൾക്ക് കമ്പനി ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ലെന്നും, ഇവ സുരക്ഷിതമായി കൈകാര്യം ചെയ്യാനും പൂർണ്ണമായി ഇല്ലാതാക്കാനും തങ്ങളുടെ ടീം ശ്രദ്ധിക്കുന്നുണ്ടെന്നും ടാബി അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. യുഎഇയിലെ ടാബി കാർഡ് ഉടമകൾക്ക് 5000 ദിർഹം വിലമതിക്കുന്ന എമിറേറ്റ്സ് ഫ്ലൈറ്റ് വൗച്ചർ നേടാനുള്ള അവസരമായിരുന്നു ഈ റാഫിൾ ഡ്രോ. ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി ജൂൺ 21 ആയിരുന്നു. മത്സരത്തിൽ ഒരു എൻട്രി ലഭിക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ ടാബി കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 500 ദിർഹമെങ്കിലും ചിലവഴിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഈ ഇമെയിൽ ലഭിച്ചവരിൽ ഭൂരിഭാഗം പേരും ടാബി കാർഡ് ഉടമകൾ പോലുമല്ലായിരുന്നു, മാത്രമല്ല അവർ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുമില്ലായിരുന്നു. ഈ വാർത്ത പുറത്തുവരുന്ന സമയം വരെ എമിറേറ്റ്സ് എയർലൈൻസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
രാജ്യദ്രോഹം, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ: കുവൈത്തിൽ ഒന്നിലധികം പേർക്ക് തടവുശിക്ഷ
Kuwait Sedition Hezbollah Cases കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യദ്രോഹം വളർത്തൽ, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ, അനുകൂല നിലപാട് പ്രകടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകളിൽ സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് ഓഫ് അപ്പീൽസ് നിരവധി നിർണായക വിധപ്പകർപ്പുകൾ പുറപ്പെടുവിച്ചു. ഇന്റർനെറ്റിലൂടെ രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഒരു പ്രവാസിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ കോടതി ശരിവച്ചു. ഈ വ്യക്തി മുൻപും ഒരു സ്റ്റേറ്റ് സെക്യൂരിറ്റി കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ്. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിന് പ്രേരിപ്പിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരു കുവൈറ്റ് പൗരന് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കോടതി ശരിവച്ചു. മറ്റ് ചില കേസുകളിൽ, രണ്ട് കുവൈറ്റ് പൗരന്മാർക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി. ഇവർക്ക് തടവുശിക്ഷ ഒഴിവാക്കിയ കോടതി, രണ്ട് വർഷത്തെ നല്ല നടപ്പിനായി യഥാക്രമം 3,000 കെഡി, 1,000 കെഡി എന്നീ തുകകളുടെ സാമ്പത്തിക ഗ്യാരണ്ടി സമർപ്പിക്കാൻ ഉത്തരവിട്ടു. സോഷ്യൽ മീഡിയയിലൂടെ ഈജിപ്തിനെയും സൗദി അറേബ്യയെയും അപകീർത്തിപ്പെടുത്തുകയും ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ മുൻപ് വെറുതെവിട്ട വിധി അപ്പീൽ കോടതി റദ്ദാക്കി. വെറുതെവിട്ടതിന് പകരം, പ്രതിക്ക് ശിക്ഷ നൽകുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് രണ്ട് വർഷത്തേക്ക് നല്ല സ്വഭാവത്തിന് 3,000 കെഡി ഗ്യാരണ്ടി തുകയായി കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടു.
യുഎസ്-ഗൾഫ് കൂടിക്കാഴ്ച: പരമാധികാരത്തെ ബഹുമാനിക്കാനും ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിനും ആഹ്വാനം ചെയ്ത് ബഹ്‌റൈൻ
Strait of Hormuz Protection മനാമ: ദേശീയ പരമാധികാരത്തെ മാനിക്കുന്നതിനും ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള സുപ്രധാന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മനാമയിൽ നടന്ന യുഎസ്-ഗൾഫ് മന്ത്രിതല യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രാദേശിക അസ്ഥിരത ഒഴിവാക്കേണ്ടതിന്റെയും പ്രധാന ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതത്തിന്റെയും പ്രാധാന്യം അൽ സയാനി ഊന്നിപ്പറഞ്ഞത്. “ശത്രുത അവസാനിപ്പിക്കുന്നതിലേക്കും അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിലേക്കും നയിച്ച ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” അൽ സയാനി പറഞ്ഞു. വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും അത്യന്താപേക്ഷിതമായ തന്ത്രപ്രധാനമായ ജലപാതകളിലെ സമുദ്ര സുരക്ഷ ഉറപ്പാക്കൽ, അന്താരാഷ്ട്ര നിയമ തത്വങ്ങൾ പാലിക്കൽ, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കൽ എന്നിവയെ ഗൾഫ് രാജ്യങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സമീപകാല പിരിമുറുക്കങ്ങൾക്ക് ശേഷം ഗൾഫ് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിലും സ്ഥിരത നിലനിർത്താനുള്ള ശ്രമങ്ങളിലും അന്താരാഷ്ട്ര ശ്രദ്ധ തുടരുന്ന സാഹചര്യത്തിലാണ് ഈ യോഗം ചേർന്നത്.