ഹൃദയാഘാതം; കുവൈത്തിൽ മലയാളി യുവാവ് മരിച്ചു

Heart Attack കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പൂന്തുറ പുത്തൻപള്ളി സ്വദേശി ആറ്റരികത്ത് വീട്ടിൽ അസീം ജമാൽ ആണ് മരിച്ചത്. 25 വയസായിരുന്നു. ഫഹദ് അൽ അഹമദ് പ്രദേശത്തെ റെസ്റ്റോറന്റിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

വാഹനത്തിൽ വെച്ച് ആണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിതാവ് ജമാലുദ്ദീൻ, മാതാവ്: ജുമൈല ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

കുവൈത്തിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

ബിനാമി ബിസിനസ് തടയൽ; പുതിയ ‘കൊമേഴ്സ്യൽ കൺസീൽമെന്റ് നിയമവുമായി കുവൈത്ത്

Commercial Concealment Law കുവൈത്ത് സിറ്റി: രാജ്യത്തെ നിഴൽ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കാനും പ്രാദേശിക വിപണി പരിഷ്‌കരിക്കാനുമുള്ള നിർണ്ണായക നീക്കവുമായി കുവൈത്ത്. നിയമവിരുദ്ധമായ വാണിജ്യ ഇടപാടുകളും ബിനാമി ബിസിനസുകളും തടയുന്നതിനുള്ള പുതിയ ‘കൊമേഴ്സ്യൽ കൺസീൽമെന്റ് ലോ’ നടപ്പിലാക്കാനൊരുങ്ങുകയാണ് കുവൈത്ത്. സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് നടപടി. സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും നീക്കത്തെ സ്വാഗതം ചെയ്തു.

സ്വദേശികളുടെ പേരിൽ ലൈസൻസ് എടുത്ത് വിദേശികൾ ബിസിനസ് നടത്തുകയും, ലാഭം മുഴുവൻ വിദേശികൾ കൊണ്ടുപോവുകയും ചെയ്യുന്ന രീതിക്ക് തടയിടുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പകരം ലൈസൻസ് ഉടമയായ സ്വദേശിക്ക് നിശ്ചിത തുക മാത്രം പ്രതിവർഷം നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. സാമ്പത്തിക-റിയൽ എസ്റ്റേറ്റ് വിദഗ്ധനായ ഖൈസ് അൽ-ഗാനിം ഈ നീക്കത്തെ പിന്തുണച്ചു. എങ്കിലും, നിയമം തയ്യാറാക്കുമ്പോൾ സ്വകാര്യ മേഖലയിലെ വിദഗ്ധരെ കൂടി ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കുവൈത്തിലെ ചെറുകിട ബിസിനസ് മേഖലയിൽ (ഗ്രോസറികൾ, വർക്ക്ഷോപ്പുകൾ, ലോൺട്രികൾ) വിദേശികളുടെ അനുഭവസമ്പത്തും മൂലധനവും വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ സ്വദേശികളും വിദേശികളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളെ കൃത്യമായി ക്രമീകരിക്കുന്ന നിയമനിർമ്മാണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമം കർശനമായി നടപ്പിലാക്കുന്നത് കുവൈത്ത് യുവാക്കൾക്ക് ചെറുകിട-ഇടത്തരം സംരംഭ മേഖലയിൽ കൂടുതൽ തൊഴിൽ-നിക്ഷേപ അവസരങ്ങൾ നൽകുമെന്നാണ് ഭക്ഷ്യസുരക്ഷാ കൺസൾട്ടന്റ് മുഹമ്മദ് അൽ-ഫുറൈഹ് പറയുന്നത്. ഇത് വിദേശ നിക്ഷേപത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ പ്രതിരോധം; കുവൈത്തിനെ ലക്ഷ്യമിട്ടെത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി നേരിട്ട് വ്യോമപ്രതിരോധ സേന

Drone Attack കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷ്യം വെച്ചുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി നേരിടുന്നുണ്ടെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ്. വ്യോമ പ്രതിരോധ സംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്നും ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.

പൗരന്മാരും പ്രവാസികളും ശാന്തത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സായുധസേന പൂർണ സജ്ജതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 21 വരെ കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെയ്ക്കും; അറിയിപ്പുമായി ഈ വിമാന കമ്പനി

Flight Service കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിമാന സർവ്വീസുകൾ ഓഗസ്റ്റ് 21 നിർത്തിവെയ്ക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ്. ദുബായ്ക്കും കുവൈത്തിനും ഇടയിലുള്ള പ്രതിദിന EK857, EK858 സർവീസുകൾ ഓഗസ്റ്റ് 21 വരെ റദ്ദാക്കിയതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചു. നേരത്തെ ജൂലൈ 19 മുതൽ 31 വരെ കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ എമിറേറ്റ്‌സ് നിർത്തിവെച്ചിരുന്നു. ഈ റദ്ദാക്കലാണ് ഇപ്പോൾ നീട്ടിയത്.

ഈ കാലയളവിൽ ബുക്കിംഗ് നടത്തിയ യാത്രക്കാർ അവരുടെ യാത്രാ പദ്ധതികൾ അവലോകനം ചെയ്യാനും ബദൽ യാത്രകൾ ക്രമീകരിക്കുന്നതിന് എമിറേറ്റ്സിനെയോ അവരുടെ ട്രാവൽ ഏജന്റുമാരെയോ ബന്ധപ്പെടാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, 2026 ജൂലൈ 19 നും ഓഗസ്റ്റ് 21 നും ഇടയിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത യാത്രക്കാർക്ക് അസൗകര്യം കുറയ്ക്കുന്നതിനായി എമിറേറ്റ്‌സ് നിരവധി ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്.

എമിറേറ്റ്സ് സർവീസ് നടത്തുന്ന മറ്റൊരു വിമാനത്തിൽ അതേ യാത്രാ ക്യാബിനിൽ തന്നെ ഉപഭോക്താക്കൾക്ക് വീണ്ടും ബുക്ക് ചെയ്യാം. 2026 സെപ്റ്റംബർ 30-നോ അതിനുമുമ്പോ പൂർത്തിയാക്കുന്ന യാത്രകൾക്ക്, അതേ ക്യാബിനിനുള്ളിൽ ലഭ്യമായ ഏത് ബുക്കിംഗ് ക്ലാസിലും യാത്രക്കാരെ ഉൾപ്പെടുത്താം. ആ തീയതിക്ക് ശേഷമുള്ള യാത്രകൾക്ക്, യഥാർത്ഥ ബുക്കിംഗ് ക്ലാസിനും ടിക്കറ്റ് സാധുതയ്ക്കും വിധേയമായിരിക്കും റീബുക്കിംഗ്.

എമിറേറ്റ്സ് നടത്തുന്ന സർവീസുകളിൽ യാത്രക്കാർക്ക് യാത്ര പുനഃക്രമീകരിക്കാനുള്ള ഓപ്ഷനുമുണ്ട്. സെപ്റ്റംബർ വരെയുള്ള യാത്രകൾക്കും ഇത് ബാധകമാണ്. പിന്നീടുള്ള യാത്രാ തീയതികൾക്ക് സ്റ്റാൻഡേർഡ് നിരക്ക് വ്യവസ്ഥകൾ ബാധകമാകും.

ചീഞ്ഞ മത്സ്യം വിറ്റു; കുവൈത്തിൽ റെസ്റ്റോറന്റിനെതിരെ നടപടി

Rotten Fish കുവൈത്ത് സിറ്റി: കുവൈത്തിൽ ചീഞ്ഞ മത്സ്യം വിറ്റ റെസ്റ്റോറന്റിനെതിരെ നടപടി. ഖൈത്താൻ പ്രദേശത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റിൽ നിന്നും 61 കിലോ ചീഞ്ഞ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി കുവൈത്ത് ഭക്ഷ്യ അതോറിറ്റി അറിയിച്ചു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഈ റെസ്റ്റോറന്റ് നടത്തിയിരിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി.

ഭക്ഷ്യ സുരക്ഷ ലംഘിച്ച റെസ്‌റ്റോറന്റിനെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സുരക്ഷിതമല്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി കുവൈത്തിലെ റെസ്‌റ്റോറന്റുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും അതോറിറ്റി ശക്തമായ പരിശോധനകളാണ് നടത്തുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സുരക്ഷ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്താൻ കുവൈത്ത്

Online Platform കുവൈത്ത് സിറ്റി: കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കുവൈത്ത്. രാജ്യത്ത് കുട്ടികളുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വാർത്താ വിതരണ, വിവര, സാങ്കേതിക വകുപ്പ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ കണകത്കിലെടുത്താണ് നടപടി.

ഇതുസംബന്ധിച്ച നിയന്ത്രണങ്ങൾ എളുപ്പത്തിൽ പുറപ്പെടുവിക്കാവുന്ന ഒന്നാണെന്നും എന്നാൽ ഇത് എങ്ങിനെ നടപ്പാക്കുക എന്നതാണ് യഥാർഥ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിൽ ആസ്ഥാനം ഇല്ലാത്ത കമ്പനികളെ നിയമപരമായി എങ്ങിനെ നിയന്ത്രിക്കാം, നിയമലംഘനങ്ങൾക്ക് എതിരെ ശിക്ഷാ നടപടികൾ എങ്ങനെ സ്വീകരിക്കാം എന്നിവയാണ് പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്യൻ രാജ്യങ്ങളുടെയും സഹോദര രാജ്യമായ യുഎഇയുടെയും അനുഭവങ്ങൾ പഠിച്ച് ഈ മേഖലയിൽ അനുയോജ്യമായ സംവിധാനങ്ങൾ രൂപീകരിച്ചു വരികയാണ്. നീതിന്യായ മന്ത്രാലയം, ദേശീയ സൈബർ സുരക്ഷാ കേന്ദ്രം, കമ്മ്യൂണിക്കേഷൻസ് അതോറിറ്റി എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു.

പുകയില വിൽപന നിയമം ലംഘിച്ചു; പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റ കട കുവൈത്ത് അധികൃതർ പൂട്ടി

Kuwait Shuts Down Cigarette Shop കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് കർശന നടപടി സ്വീകരിച്ചു. 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിറ്റ കട ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. അൽ അഹ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ അടിയന്തര വിഭാഗം ടീമുകൾ, ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വിറ്റ സ്ഥാപനം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിൽക്കുന്നതിനിടെ സ്ഥാപനത്തെ കൈയോടെ പിടികൂടുകയായിരുന്നു. പുകയില ഉൽപന്നങ്ങളുടെ വിൽപന നിയന്ത്രിക്കുന്ന നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് വ്യക്തമാക്കിയ അധികൃതർ, സ്ഥാപനം ഉടനടി അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. അൽ ജഹ്റ, അൽ ഫർവാനിയ ഗവർണറേറ്റുകളിലെ അടിയന്തര വിഭാഗം ടീമുകൾ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ മറ്റൊരു പരിശോധനയിൽ ഒരു ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും പൂട്ടിപ്പൂട്ടി. ചില പ്രവർത്തനങ്ങൾക്ക് പണമിടപാടുകൾ പാടില്ലെന്ന മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.

വാണിജ്യ ലംഘകർക്കെതിരെ കർശന നടപടി: സഹകരണം ശക്തമാക്കി കുവൈത്ത് വാണിജ്യ-ആഭ്യന്തര മന്ത്രാലയങ്ങൾ

commercial violators Kuwait കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനകൾ ശക്തമാക്കുന്നതിനും പരസ്പര സഹകരണം ഉറപ്പാക്കുന്നതിനുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗവും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയതായി അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. പരിശോധനാ ക്യാമ്പെയ്‌നുകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനും പരിശോധനാ സംഘങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനുമുള്ള വഴികൾ ചർച്ച ചെയ്തതായി കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗുരുതരമായ വാണിജ്യ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ലംഘനം തെളിഞ്ഞാൽ ഉടനടി നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 71 കോപ്പറേറ്റീവ് സൊസൈറ്റികളുടെയും സ്വദേശികൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സപ്ലൈ സെന്ററുകളുടെയും പ്രവർത്തനം നിരീക്ഷിക്കുന്ന ‘ജോയിന്റ് ഓപ്പറേഷൻസ് യൂണിറ്റിന്റെ’ പ്രവർത്തനരീതി സംഘം വിലയിരുത്തി. ക്യാമ്പെയ്‌നുകളുടെ സുരക്ഷാ വശങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി ജോയിന്റ് ഓപ്പറേഷൻസ് യൂണിറ്റുമായി ആഭ്യന്തര മന്ത്രാലയത്തെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy