Fake Court ഈജിപ്തിൽ വ്യാജ ജഡ്ജി ചമഞ്ഞ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിൽ. കെയ്റോയിലെ നോർത്ത് കോടതിയിലാണ് ഈ തട്ടിപ്പ് നടന്നത്. കേറോ സ്വദേശിയായ മുസ്തഫ എന്ന യുവാവാണ് വ്യാജ ജഡ്ജിയായി വേഷമിട്ടത്. കോടതി ജീവനക്കാർക്ക് കൈക്കൂലി നൽകി, ജോലി സമയത്തിന് ശേഷം കോടതി മുറി കൈക്കലാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ജഡ്ജിയുടെ ഔദ്യോഗിക വസ്ത്രം ധരിച്ച് കോടതിയിലെ ബെഞ്ചിലിരുന്ന് കേസ് കേൾക്കുന്നതായും വിധി പറയുന്നതായും ഇയാൾ വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചു
തനിക്ക് ഇന്ന് കോടതിയിൽ ഒരു ഹിയറിംഗ് ഉണ്ട്, എല്ലാവരും പ്രാർത്ഥിക്കണം’ എന്ന രീതിയിൽ പ്രതി സോഷ്യൽ മീഡിയയിലൂടെ നിരന്തരം ലൈവ് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച് ആളുകളിൽ വിശ്വാസ്യത നേടിയിരുന്നു. സർക്കാർ ഭവന പദ്ധതികളിൽ വീടുകൾ അനുവദിച്ചു നൽകാമെന്നും സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ പരിഹരിക്കാമെന്നും വാഗ്ദാനം ചെയ്ത് ഏകദേശം 50 ലക്ഷത്തിലധികം ഈജിപ്ഷ്യൻ പൗണ്ട് ഇയാൾ ജനങ്ങളിൽ നിന്ന് തട്ടിയെടുത്തു.
തട്ടിപ്പിനിരയായ ഒരാൾ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയതോടെയാണ് ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്. പ്രതികളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ, ജഡ്ജിയുടെ വസ്ത്രങ്ങൾ, തോക്ക്, വെടിയുണ്ടകൾ, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഒരു വിവാഹാഭ്യർത്ഥന നിരസിക്കപ്പെട്ടതിന് പിന്നാലെയാണ് യുവാവ് ഇത്തരമൊരു നാടകം നടത്തിയത്. തന്റെ വിവാഹാഭ്യർത്ഥന നിരസിച്ച സ്ത്രീയുടെ പിതാവിനെ വ്യാജ കോടതിയിൽ ഹാജരാക്കി അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്ത് പിഴ അടയ്ക്കാൻ ഉത്തരവിടുകയും ഇയാൾ ചെയ്തിരുന്നു. ഇത്തരത്തിൽ തന്റെ പ്രതികാരം പൂർത്തിയാക്കിയ ശേഷമാണ് കൂടുതൽ തട്ടിപ്പിനായി പ്രതി ഈ രീതി ഉപയോഗപ്പെടുത്തിയത്.
കുവൈത്തിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
കുവൈത്തിൽ കിടക്കയിൽ നിന്നും വീണ് പ്രവാസി കോമയിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ
Investigation കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയെ ദുരൂഹ സാഹചര്യത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. സിറിയൻ പ്രവാസിയുടെ ഗുരുതരമായ പരിക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികൾ വിശദമായ പരിശോധന നടത്തിവരികയാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പ്രവാസിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ അദ്ദേഹം കോമയിലാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കിടക്കയിൽ നിന്നും വീണെന്ന പേരിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം അപകടമാണോ, ആക്രമണമാണോ, മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സംഭവസ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും അധികൃതർ പരിശോധിച്ചുവരികയാണ്.
പ്രവാസിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി അദ്ദേഹവുമായി അവസാനമായി ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കാനും അധികൃതർ പദ്ധതിയിടുന്നു. ഫോറൻസിക് വിദഗ്ധരും അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്.
പ്രവാസിയെ മകളെ ചോദ്യം ചെയ്തപ്പോൾ പിതാവ് കിടക്കയിൽ നിന്നും വീണതാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. പിതാവിന്റെ നിലവിളി കേട്ടാണ് താൻ ഓടിയെത്തിയതെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മകൾ പറയുന്നു. എന്നാൽ, ഇത് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. ഫൗൾ പ്ലേയുടെ സാധ്യത ഉൾപ്പെടെയുള്ളവ അധികൃതർ പരിശോധിക്കുന്നുണ്ട്. മകൾ വിവരിച്ചത് പോലെ വീഴ്ച്ച സംഭവിച്ചതാണോ അതോ മറ്റെതെങ്കിലുമാണോ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നത് കണ്ടെത്താനുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
അനധികൃത ഗർഭച്ഛിദ്രം നടത്തിയെന്ന ആരോപണം; കുവൈത്തിൽ പ്രവാസി ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ
Gynecologist Arrested കുവൈത്ത് സിറ്റി: അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയെന്നാരോപണത്തിൽ കുവൈത്തിൽ പ്രവാസി ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. ഈജിപ്ഷ്യൻ സ്വദേശിയായ ഒരു ഗൈനക്കോളജിസ്റ്റിനെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഗർഭച്ഛിദ്ര ഗുളികകൾ പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം.
സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുകയും പണം നേരിട്ടും ബാങ്ക് ട്രാൻസ്ഫറിലൂടെയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ വിവരം ശരിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രോഗികളെന്ന വ്യാജേന ഡോക്ടറുമായി ബന്ധപ്പെടുകയും ഗർഭച്ഛിദ്ര ഗുളികകൾ ആവശ്യപ്പെട്ട് ക്ലിനിക്കിൽ കൂടിക്കാഴ്ച നിശ്ചയിക്കുകയും ചെയ്തു. ആവശ്യമായ നിയമാനുമതി നേടിയ ശേഷം നടത്തിയ റെയ്ഡിൽ ഡോക്ടർ അറസ്റ്റിലായി.
ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 49 ഗർഭച്ഛിദ്ര ഗുളികകളും 115 സൈക്കോട്രോപിക് (മനോപ്രേരക) ഗുളികകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഗർഭച്ഛിദ്ര ഗുളികകൾ വിദേശത്ത് നിന്ന് നിയമവിരുദ്ധമായി എത്തിച്ചതാണെന്നും അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തി. ഇത്തരം പ്രവർത്തനങ്ങൾ നിയമലംഘനവും സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണിയാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇയാൾക്കെതിരെയുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണ്. തൊഴിൽ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
‘വീട് നിര്മാണത്തിന് അനുമതി’; സുപ്രധാന തീരുമാനവുമായി കുവൈത്ത് മന്ത്രിസഭ
Kuwait tightens housing rules കുവൈത്ത് സിറ്റി: പുതിയ പാർപ്പിട മേഖലകളിൽ റോഡുകൾ, വൈദ്യുതി, ജലവിതരണം, മലിനജല ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും പൂർണമായി ഒരുക്കുന്നതിന് മുമ്പ് വീടുകളുടെ നിർമാണം ആരംഭിക്കാൻ അനുമതി നൽകില്ലെന്ന് കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. താമസക്കാർക്ക് മികച്ച ജീവിതസൗകര്യങ്ങൾ ഉറപ്പാക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിലെ കാലതാമസം ഒഴിവാക്കുകയുമാണ് ലക്ഷ്യം. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പാർപ്പിട പദ്ധതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പുരോഗതി നിരന്തരം വിലയിരുത്താനും നിർമാണം വൈകുന്നതിന് കാരണമാകുന്ന തടസ്സങ്ങൾ നീക്കാനും പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന് (PAHW) മന്ത്രിസഭ നിർദേശം നൽകി. പുതിയ തീരുമാനപ്രകാരം, റോഡുകൾ, വൈദ്യുതി, കുടിവെള്ളം, മലിനജല സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി പൂർത്തിയാകുന്നതുവരെ കെട്ടിട നിർമാണാനുമതിക്കായി കുവൈത്ത് മുനിസിപ്പാലിറ്റിക്കും കുവൈത്ത് ക്രെഡിറ്റ് ബാങ്കിനും ആവശ്യമായ ‘ടു ഹൂം ഇറ്റ് മേ കൺസേൺ’ സർട്ടിഫിക്കറ്റ് പി.എ.എച്ച്.ഡബ്ല്യു. നൽകില്ല. 2025 ജൂൺ മുതൽ 2026 ജൂൺ വരെയുള്ള പാർപ്പിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭ വിലയിരുത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. പുതിയ പാർപ്പിട മേഖലകളിൽ പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിരവധി വെല്ലുവിളികൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിന് മുന്നറിയിപ്പ്; ജൂലൈയിൽ മാത്രം 150 ലധികം തട്ടിപ്പ് പരാതികൾ
Kuwait CITRA Fraud കുവൈത്ത് സിറ്റി: സംശയാസ്പദമായ സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ, തട്ടിപ്പ് ഫോൺവിളികൾ എന്നിവയിലൂടെ നടക്കുന്ന സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തിൽ മാത്രം 156 പരാതികൾ ലഭിച്ചതായി കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 54 പരാതികളുമായി വ്യാജ വെബ്സൈറ്റുകളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 52 പരാതികൾ തട്ടിപ്പ് ഫോൺവിളികളുമായി ബന്ധപ്പെട്ടവയായിരുന്നു. വാട്സ്ആപ്പിലൂടെ 26 പരാതികളും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി 24 പരാതികളും ലഭിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിട്രാ മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സന്ദേശങ്ങൾ, ലിങ്കുകൾ, ഫോൺവിളികൾ എന്നിവ ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും, ഇതുവഴി സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും സഹായിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. അപരിചിതരായ വ്യക്തികൾക്കോ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങൾക്കോ വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ഒരിക്കലും കൈമാറരുതെന്നും സിട്രാ നിർദേശിച്ചു. വ്യാജ വെബ്സൈറ്റുകൾ, ഫിഷിങ് സന്ദേശങ്ങൾ, കബളിപ്പിക്കുന്ന ഫോൺവിളികൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ രഹസ്യ വിവരങ്ങൾ കൈക്കലാക്കുന്നതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ആവശ്യപ്പെടാതെ ലഭിക്കുന്ന സന്ദേശങ്ങളോടും ഫോൺവിളികളോടും പ്രതികരിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും, വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിൽ പരമാവധി ജാഗ്രത പുലർത്തണമെന്നും സിട്രാ പൗരന്മാരോടും പ്രവാസികളോടും വീണ്ടും അഭ്യർഥിച്ചു.
കുവൈത്തിൽ വൻ ലഹരിവേട്ട; കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും പണവും പിടിച്ചെടുത്തു
Kuwait Police Seize Narcotics കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് നടത്തിയ വ്യാപക സുരക്ഷാ നടപടികളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം 12 വ്യത്യസ്ത കേസുകളിലായി 23 പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്നുകൾ, പണം, മറ്റ് തെളിവുകൾ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതികൾ ലഹരിമരുന്നുകളും മാനസിക ഉത്തേജക വസ്തുക്കളും കടത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി കൈവശം വെച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ എല്ലാവരെയും പിടിച്ചെടുത്ത തെളിവുകൾ സഹിതം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
പിടിച്ചെടുത്തവ:
860 ഗ്രാം മെത്താംഫെറ്റമിൻ (ക്രിസ്റ്റൽ മെത്ത്)
50 ഗ്രാം ഹെറോയിൻ
1 കിലോ 5 ഗ്രാം ഹാഷിഷ്
21 ഗ്രാം മരിജുവാന
1 ഗ്രാം കൊക്കെയ്ൻ
2 കിലോ 62 ഗ്രാം സിന്തറ്റിക് കാനബിനോയിഡ് (കെമിക്കൽ)
120 മില്ലി സിന്തറ്റിക് കാനബിനോയിഡ് ഓയിൽ
സിന്തറ്റിക് കാനബിനോയിഡിൽ മുക്കിയ 105 പേപ്പർ ഷീറ്റുകൾ
5,620 ലിറിക്ക (Lyrica) ക്യാപ്സ്യൂളുകൾ
130 ക്യാപ്റ്റഗൺ ഗുളികകൾ
80 മാനസിക ഉത്തേജക ക്യാപ്സ്യൂളുകൾ
5 കൃത്യതയുള്ള ഡിജിറ്റൽ തൂക്കയന്ത്രങ്ങൾ
8 വെടിയുണ്ടകൾ
മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനമെന്ന് സംശയിക്കുന്ന 3,955 കുവൈത്തി ദിനാർ
ലഹരിമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിച്ച സാച്ചെറ്റുകൾ
സമൂഹത്തെ ലഹരിമരുന്നിന്റെ ദുരന്തത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും ഉപയോഗക്കാരെയും നിയമത്തിന്റെ പരമാവധി ശക്തിയോടെ നേരിടുന്ന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.